ശ്യാമ : “തർക്കൂത്തരമോ?”
ബാലു : “ഉം”
ശ്യാമ : “സോറി, സോറി പറഞ്ഞാൽ കൂടണം”
ബാലു : “പോരത്തതിന് എന്റെ കൈക്കിട്ട് തട്ടും തന്നു”
ശ്യാമ : “ങാ അതു പിന്നെ വേണ്ടാത്തിടത്ത് പിണങ്ങിയിരിക്കുമ്പോ തൊട്ടതുകൊണ്ടല്ലേ?”
ബാലു : “അപ്പോൾ ആദ്യം പിണങ്ങിയത് നീയാ”
ശ്യാമ : “ആരെങ്കിലും വന്നു എന്നോർത്തല്ലേ?”
ബാലു : “ആരും വന്നില്ലായിരുന്നല്ലോ? അപ്പുറത്തെ കടയിലല്ലേ വന്നത്?”
ശ്യാമ : “ഞാൻ ഇത്രയൊക്കെ സമ്മതിച്ചിട്ടും എന്നോട് പിണങ്ങിയല്ലോ?”
ബാലു : “ഹൊ ഭയങ്കരം!, എന്താ ഇത്രയൊക്കെ സമ്മതിച്ചത്?”
ശ്യാമ : “ഓ ഇപ്പോ അതിനൊരു വിലയുമില്ല”
ബാലു : “അതിന് എനിക്ക് ശരിക്കൊന്നും കിട്ടിയില്ലല്ലോ?”
ശ്യാമ : “ഇതിൽ കൂടുതലെന്നാ കിട്ടാനുള്ളത്?”
ബാലു : “അറിയില്ല?”
ശ്യാമ : “ഇല്ല”
ബാലു : “എന്നാൽ വേണ്ട”
ശ്യാമ : “പറയ്?”
ബാലു : “ങേ ഇനി ആ കാര്യവും ഞാൻ പറയണോ?”
ശ്യാമ : “ങാ വേണം”
ബാലു : “എന്നാൽ ഒന്നുമില്ല”
അവൾ ഇടയ്ക്ക് അരിശം വരുമ്പോൾ പേനാ എടുത്ത് മേശയിലിടും. സങ്കടം വരുമ്പോൾ ആ പേനാ എടുത്തു ചുണ്ടിനും മൂക്കിനും ഇടയിൽ പിടിപ്പിച്ചു വയ്ക്കും. നാണം വരുമ്പോൾ പേനായിൽ എഴുതിയിരിക്കുന്നത് വായിക്കുന്നതു പോലെ കാണിക്കും.
കുറച്ചു സമയം മിണ്ടാതിരുന്നു കഴിഞ്ഞ് അവൾ പറഞ്ഞു
ശ്യാമ : “ഞാൻ പോകുവ”
ബാലു : “പൊയ്ക്കോ”
ശ്യാമ : “എന്തെങ്കിലും എന്നോട് പറയാനുണ്ടോ?”
ബാലു : “ഇല്ലല്ലോ”
ശ്യാമ : “ഒന്നും?”
ബാലു : “ഇല്ലെന്നു പറഞ്ഞില്ലേ”
ശ്യാമ : “ഉണ്ട്”
ബാലു : “ങാ ഉണ്ട്, ആന മരം കയറി”
ശ്യാമ : “ങേ, അതെന്നാ?”
ബാലു : “അങ്ങിനൊന്നുണ്ട്, എന്തെങ്കിലും പറയാനല്ലേ പറഞ്ഞത് ?”
ശ്യാമ : “ശൊ ഇഷ്ടത്തിലെന്തെങ്കിലും പറ”
ബാലു : “എന്നുപറഞ്ഞാൽ”
ശ്യാമ : “നല്ലത് വല്ലതും പറ”
ബാലു : “ഹും, ഞാനും ഗിരിജയും ഇന്നലെ പാർക്കിൽ പോയി, ഐസ്ക്രീം ഒക്കെ കഴിച്ചു, പിന്നെ അവളെ കൊണ്ടു പോയി വീട്ടിൽ വിട്ടു”
ശ്യാമ : “എന്നിട്ട്?”
ബാലു : “എന്നിട്ടൊന്നുമില്ല”
ശ്യാമ : “ഞാൻ പറഞ്ഞത് എന്നോട് ഇഷ്ടത്തിലെന്തെങ്കിലും പറയാനാ, അപ്പോ അതിയാന്റെ യന്തരവളിന്റെ കാര്യമാ പറയുന്നത്, ഹും”
ബാലു : “നിനക്ക് അത് ഇഷ്ടമാകും എന്ന് കരുതി”
ശ്യാമ : “പിന്നെ, ഇനി ഗിരിജ ചേച്ചിയുമായി എങ്ങിനാ?”
ബാലു : “അത് പഴയപോലെ തന്നെ”
ശ്യാമ : “കൊല്ലും ഞാൻ”
ബാലു : “ങേ?”
ശ്യാമ : “ദേ ചുമ്മാ ആളെ വടിയാക്കല്ലേ”
ബാലു : “അല്ല അതല്ലേ അതിന്റെ ശരി?”
ശ്യാമ : “ഹും ചേച്ചിക്ക് പട്ടിയുടെ വില പോലുമില്ല എന്നിട്ടാ”
ബാലു : “ഓഹോ”
ശ്യാമ : “അതെ”
ബാലു : “നീയാ തീരുമാനിക്കുന്നേ?”
ശ്യാമ : “ഉം”
ബാലു : “നമ്മുക്ക് കാണാം”
ശ്യാമ : “പിന്നെ എനിക്കറിയാല്ലോ ചേച്ചിയേക്കാൾ ഇഷ്ടം എന്നെയാണെന്ന്?”
ബാലു : “ആര് പറഞ്ഞു?”
ശ്യാമ : “ഇതു തന്നെ”
ബാലു : “അത് ചുമ്മാ പറഞ്ഞതാ”
ശ്യാമ : “അല്ല”
ബാലു : “ആണ്”
ശ്യാമ : “എങ്കിൽ നാളെ മുതൽ ഞാൻ വരുന്നില്ല”
ബാലു : “വേണ്ട”
ശ്യാമ : “പുതിയ ആളെ എടുക്കുമോ?”
ബാലു : “ആം,”ചിലപ്പോ”
ശ്യാമ : “കിലപ്പോ, ഹും ഞാൻ പോകുവ”
ബാലു : “പൊയ്ക്കോ”
ശ്യാമ : “പോകെണ്ടാന്ന് പറ”
ബാലു : “അല്ല നിനക്ക് പോകണമെന്നു പറഞ്ഞാൽ പിന്നെ ഞാനെന്തു ചെയ്യും?”
ശ്യാമ : “എന്നാ ഞാൻ പോകുന്നില്ല”
ബാലു : “വേണ്ട”
ശ്യാമ : “ഹൊ എന്തൊരു സാദനമാ ഇത്”
ബാലു : “ആണോ?”
ശ്യാമ : “പിന്നല്ലാ..”
ബാലു മറുപടി പറഞ്ഞില്ല, അവന്റെ പിണക്കമെല്ലാം മാറിയിരുന്നു. ഗിരിജയെ വിട്ട് ശ്യാമയുടെ മാസ്മരീകവലയത്തിലേയ്ക്ക് ബാലു വളരെ മുമ്പുതന്നെ മാറിക്കഴിഞ്ഞിരുന്നു. ഇനി ഇവളാണ് തന്റെ പെണ്ണ് എന്ന് ബാലു ഉറപ്പിച്ചതിനാൽ ശ്യാമയുടെ പരിഭവങ്ങൾ അവനെ രസംപിടിപ്പിച്ചു.
ബാലു : “അല്ല നിനക്കിപ്പോ എന്താ വേണ്ടെ?”
ശ്യാമ : “എന്നോട് പിണക്കമില്ലാ എന്ന് പറ”
ബാലു : “പിണക്കമില്ല”
ശ്യാമ : “ഇങ്ങിനല്ല”
ബാലു : “പിന്നെ?”
ശ്യാമ : “സ്നേഹത്തോടെ”
ബാലു : “ഹും എടാ കടുവാകുഞ്ഞേ നിന്നോട് എനിക്ക് ഒരു പിണക്കവും ഇല്ല, മതിയോ?”
ശ്യാമ : “കടുവാകുഞ്ഞോ?”
ബാലു : “ഉം”
ശ്യാമ : “അതെന്ത് പേരാ?”
ബാലു : “അത് ഇഷ്ടം കൂടുമ്പോൾ ഉള്ള പേര്”
ശ്യാമ : “സത്യം?”
ബാലു : “ഉം”
ശ്യാമ : “അതോ എന്നെ കളിയാക്കാൻ വല്ലോം വിളിച്ചതാണോ? മരപ്പെട്ടീ എന്നൊക്കെ വിളിക്കുന്നതു പോലെ?”
ബാലു : “എയ് അല്ല, സത്യത്തിൽ നിന്നെ അങ്ങിനെന്തെങ്കിലും പേരാണ് വിളിക്കേണ്ടത്, പക്ഷേ ഇപ്പോ ഈ പേരിട്ടുപോയില്ലേ?”
ശ്യാമ : “കടുവാകുഞ്ഞ്? അപ്പോൾ ഇതെന്താ കടുവാ അച്ഛനോ?”
ബാലു : “അതിപ്പോൾ നിനക്കിഷ്ടമുള്ളത് വിളിക്കാം”
ശ്യാമ : “എന്നോടുള്ള പിണക്കം പോയോ?”
ബാലു : “പോയി”
ശ്യാമ : “സത്യം?”
ബാലു : “എന്താ ഒരു വിശ്വാസം ഇല്ലാത്തതുപോലെ?”
ശ്യാമ : “എനിക്ക് ഇപ്പോ ഭയങ്കര സങ്കടമാ പിണങ്ങിയാൽ”
ബാലു : “നേര്?” ബാലു കളിയാക്കിയാണ് അത് ചോദിച്ചത്. അത് ശ്യാമയ്ക് മനസിലായി.
ശ്യാമ : “ഇതിനെന്നോട് ആ ഇഷ്ടമൊന്നുമില്ല”
ബാലു : “അത് സത്യം”
ശ്യാമ : “അതെനിക്കറിയാം”
ബാലു : “ഓഹോ?”
അവൾ ദൂരേയ്ക്ക് നോക്കുന്നതു പോലെ സങ്കടപ്പെട്ടിരുന്നു.
ബാലുവിന് വിഷമമായി.
ബാലു : “എന്റെ പൊന്ന് കുട്ടപ്പായി നീ കരുതുന്നതൊന്നുമല്ല സത്യം, ഞാൻ നിന്നെ ചൊടിപ്പിക്കാൻ പറയുന്നതൊക്കെ നീ എന്തിനാ കാര്യമായി എടുക്കുന്നത്?”
അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ ഈറനായി.
ബാലു : “മഴപെയ്യുമോ?”
ശ്യാമ : “പോടാ പിശാചേ”
ബാലു : “അത് കൊള്ളാം”
ആ ചുണ്ടുകൾ വിതുമ്പി.
ബാലു : “ഏയ്”
മറുപടിയില്ല.
ബാലു : “ഇങ്ങ് നോക്ക്”
അതിനും നോ റെസ്പോൺസ്
ബാലു : “കരയാൻ മാത്രം ഇവിടിപ്പോൾ എന്തുണ്ടായി?”
ശ്യാമ : “…”
ബാലു : “ശ്യാമൂ”
ശ്യാമ : “..”
ബാലു : “ശ്യാം”
ശ്യാമ : “..”
ബാലു : “എടീ കുട്ടിത്തേവാങ്കേ”
അവൾ പതിയെ തല തിരിച്ചു.
ശ്യാമ : “എന്താ?”
ബാലു : “അപ്പോൾ ശരിക്കുള്ള പേർ വിളിച്ചാലേ വിളികേൾക്കൂ?”
ശ്യാമ : “ഞാൻ പൊയ്ക്കോട്ടെ?”
ബാലു : “ഇ’ദി’പ്പം എന്നോട് ചോദിച്ചിട്ടാണോ എന്നും പോകുന്നത്”
ശ്യാമ : “ഞാൻ പോകുവ”
ബാലു : “ശ്ശെ നിൽക്ക്”
ശ്യാമ : “എന്തിനാ?”
അവൾ കണ്ണുകൾ തുടച്ചു.
ബാലു : “ചുമ്മാ”
ശ്യാമ : “ഇല്ല പോകുവ”
ബാലു : “നില്ല്”
അവൻ അവളുടെ അടുത്തു ചെന്ന് ടിഷ്യൂ എടുത്ത് കണ്ണുകൾ തുടയ്ക്കാൻ ഭാവിച്ചു.
ശ്യാമ : “വേണ്ട, ഇങ്ങു തന്നേക്ക് ഞാൻ തുടച്ചോളാം”
അവൾ കണ്ണുകൾ തുടച്ചപ്പോൾ ആ ടിഷ്യൂവിൽ മുഴുവൻ ഐലൈനർ പടർന്നു.
ബാലു : “കുറെ കരിവാരി തേച്ചിട്ടുണ്ടായിരുന്നല്ലോ?”
അവൾ ടിഷ്യൂവിൽ നോക്കി.
അവനെ രൂക്ഷഭാവത്തിൽ നോക്കുന്നതു പോലെ കപട ഗൗരവം കാണിച്ച് അവൾ വാഷ് റൂമിലേയ്ക്ക് പോയി. അവൻ വാതിൽക്കൽ വന്ന് കണ്ണാടി നോക്കി അവൾ മുടിചീകുന്നതും, പടർന്ന കൺമഷി തുടയ്ക്കുന്നതും നോക്കി നിന്നു.
ടൈറ്റ് ചുരീദാറിന്റെ പിന്നിലുള്ള മുടി മാറ്റി ചീകിക്കൊണ്ടിരിക്കുമ്പോൾ അവൻ ആ സിപ്പ് ശ്രദ്ധിച്ചത്.