കാഞ്ഞിരക്കുറ്റി – 1 16

 

വാതിൽ ചേർത്തു ചാരിയിട്ടേയുള്ളൂ, അകത്തു നിന്ന് ലോക്ക് ചെയ്തിട്ടില്ലന്ന് വാഹിദ് അത്ഭുതത്തോടെ മനസ്സിലാക്കി. അവൻ വാതിൽ ചെറുതായി ഒന്ന് അനക്കി അല്പം തുറന്ന് ചെറിയ വിടവിലൂടെ അകത്തേക്ക് നോക്കി. ചുവന്ന നൈറ്റ്‌ ലാമ്പ് ബൾബിന്റെ വെളിച്ചത്തിൽ, ഒരു ഭാഗത്തേക്ക് ചരിഞ്ഞു കിടക്കുന്ന ഒരു ദേവത. ചുണ്ടിൽ ചെറിയ ഒരു മന്ദഹാസം ഒളിഞ്ഞു നിൽക്കുന്നു. കണ്ണുകൾ അടച്ചു, ശാന്തമായി ശ്വാസം വലിച്ചു വിട്ട് സ്വസ്ഥമായി ഉറങ്ങുന്ന അവളുടെ മനോഹരമായ കുന്നു പോലെ ഉയർന്നു നിൽക്കുന്ന അരക്കെട്ടിനു കീഴിൽ, കാൽ മുട്ടിനു മീതെ കേറിക്കിടക്കുന്ന വസ്ത്രത്തിനു താഴെ വലിഞ്ഞു മുറുകിയ കൊഴുത്ത കണ്ണങ്കാലിൽ പ്രകാശം തട്ടി ചെറുതായി തിളങ്ങുന്നുണ്ട്. മനോഹരങ്ങളായ മുലകൾ മുന്നിലേക്ക് ചാഞ്ഞു ശ്വാസത്തിനൊപ്പം ഉയർന്നു താഴുന്നു. ഒതുങ്ങിയ വയറിലേക്ക് ഒട്ടിച്ചേർന്ന് കിടന്നിരുന്ന വസ്ത്രം അല്പം പോലും കൊഴുപ്പില്ലാത്ത ശരീര വടിവിന്റെ മനോഹാരിത വരച്ചു കാണിക്കുന്നുണ്ടായിരുന്നു.

ആതിര.!എ. എസ്. ഐ ആതിര.!

കിഷോർ അന്വേഷണത്തിന് നിയമിച്ച പോലീസ് ഉദ്യോഗസ്ഥ.! ഈ നാട്ടിൽ അരങ്ങേരുന്ന നിഗൂഢത കണ്ടെത്താൻ നിയോഗിച്ചവൾ. അവൾക്ക് തുണയായിട്ടാണ് തന്നെ അയച്ചിരിക്കുന്നത്, പക്ഷേ ആദ്യമെത്തിയത് തനാണെന്ന് മാത്രം. വാഹിദ് വാതിൽ പതുക്കെ പൂർവ്വ സ്ഥിതിയിൽ ചാരിയിട്ട് തിരികെ കട്ടിലിൽ വന്നു കിടന്നു ഇടയ്ക്കിടയ്ക്കുയരുന്ന പട്ടികളുടെ ഓരിയിടൽ കാതോർത്തു ശ്രദ്ധിച്ചു ഉറക്കത്തിലേക്ക് പതുക്കെ വഴുതി വീണു.

 

അദ്ധ്യായം 2

 

“സരസു.!

അതായിരുന്നു ആ പെൺകുട്ടിയുടെ പേര്. സരസ്വതി എന്നെങ്ങാനും ആയിരുന്നു. പക്ഷേ എല്ലാവരും സരസു എന്നാണ് വിളിച്ചിരുന്നത് എന്നാണ് കേട്ടിട്ടുള്ളത്. തുളസിചെടിപോലൊരു പാവം കൊച്ചായിരുന്നു അവൾ. തീർത്ഥജലം പോലെ പുണ്യമുള്ള ഒരു പൂമ്പാറ്റക്കുട്ടി. ഈ നാട്ടിലെ എല്ലാവർക്കും അവളെ ഒത്തിരി ഇഷ്ടമായിരുന്നു. ഈശ്വര ചിന്തയും മനസ്സ് നിറയെ സ്നേഹവും ഉള്ള താമരപ്പൂ പോലെ സുന്ദരിയായൊരു കന്യക. ”

 

വായിലെ മുറുക്കാൻ ഒന്ന് നാവുകൊണ്ട് ഒതുക്കി, ചുക്കിച്ചുളിഞ്ഞ കവിളിലേ മാംസങ്ങൾ ചുളുക്കി നാണി മുത്തശ്ശി പറഞ്ഞു നിർത്തി ഒന്ന് പുഞ്ചിരിച്ചു. നീണ്ട ചെവിയിലെ തോട അണിഞ്ഞിരുന്ന വലിയ ദ്വാരത്തിൽ വിരലിട്ടൊന്നു ചൊറിഞ്ഞു. വാഹിദും ആതിരയും ആ വൃദ്ധയുടെ മുഖത്തേക്ക് തന്നെ നോക്കി അവർ പറയുന്നത് കേട്ടുകൊണ്ടിരുന്നു.

 

അവർ രണ്ടുപേരും താമസിക്കുന്നത് കാഞ്ഞിരമുക്ക് എന്ന് വിളിക്കുന്ന ഒരു കവലയിലാണ്. അവിടെ നിന്ന് ഇടത്തോട്ട് പോയാൽ കല്ലാപുരം അങ്ങാടിയും വലത്തോട്ട് പോയാൽ കക്കേരി അങ്ങാടിയുമാണ്. കല്ലാപുരത്തു നിന്ന് കക്കേരിയിലേക്ക് പോകുന്ന ഹൈവേയിലൂടെ കുറച്ചു മുമ്പോട്ട് വന്നിട്ട് ഇടത്തോട്ട് പോകുന്ന പഞ്ചായത്ത് റോഡ് വഴി കാഞ്ഞിരമുക്കിൽ എത്താം. കാഞ്ഞിരക്കാവ് ഗ്രാമത്തിൽ ആളുകൾ ഇടപഴകുന്ന ചെറിയൊരു ഭാഗമാണ് കാഞ്ഞിര മുക്ക്. ഒന്ന് രണ്ട് കടയും ഒരു സ്‌കൂളുമുള്ള ഒരു കവല.

 

അവിടെനിന്നു കാക്കേരിയിലേക്ക് പോകുന്ന വഴിക്ക് വലത് ഭാഗത്തേക്ക്‌ സാമാന്യം വീതിയുള്ള ഒരു മൺ പാതയുണ്ട്. അത് നേരെ പോകുന്നത് പാറത്തൊടി തറവാട്ടിലേക്കാണ്. അതായത് കാഞ്ഞിരമരം നിന്നിരുന്ന ആ വിശാലമായ പറമ്പിലേക്കും, അതിന്റെ പടിഞ്ഞാറേ അതിരിൽ നിൽക്കുന്ന പാറയുടെ അടുത്തേക്കും. അതുവഴി ആ തറവാട്ടു വീട്ടിലേക്ക് പിൻവശം വഴി ഇറങ്ങിചെല്ലാം. ആ വഴിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത്‌ ചെറിയൊരു ഓടിട്ട വീടുണ്ട്. നാണി മുത്തശ്ശിയുടെ വീട്. ആതിരയും വാഹിദും പരിസരം ഒന്ന് ചുറ്റിക്കാണാൻ വേണ്ടി ഇറങ്ങിയപ്പോൾ കുറച്ചു വിവരങ്ങൾ അറിയാൻ വേണ്ടി അവിടെ കയറിയത് ആയിരുന്നു.

 

“എന്നിട്ട് ആ തുളസിച്ചെടിക്ക് എന്ത് പറ്റി മുത്തശ്ശി.”?

 

വാഹിദ് കൂടുതൽ അറിയാൻ വേണ്ടി അവരെ പ്രോത്സാഹിപ്പിച്ചു. ആതിരയും വാഹിദും തമ്മിൽ അത്ര അടുപ്പമൊന്നും ഇല്ലാത്തിരുന്നിട്ടും ആ പ്രയോഗം അവളുടെ വലിയ തുടുത്ത ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി. പക്ഷേ വാഹിദിന്റെ മുഖത്ത് നോക്കാതെ അലക്ഷ്യമായി ഇരുന്നതേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *