” മൈര്… ഇവര് ഇത് ഇവിടെ പോയി ”
ഞാൻ സ്വയം ചോദിച്ചു. ”
ഫോണിൽ അമ്മയുടെ മിസ്സ് കാൾ കണ്ട് ഞാൻ തിരിച്ചു വിളിച്ചു.
” അമ്മേ…. എന്താ വിളിച്ചത് ”
” ഡാ…. അവർ മറുവീട് കൂടെ കുടിയിട്ടേ വരുന്നുള്ളു എന്ന്….. നിന്നോട് പറയാൻ വന്നപ്പോൾ നീ ഉറക്കം ആയിരുന്നു.. വണ്ടി തുറക്കാൻ ഒന്നും പറ്റിയില്ല എന്നാ പറഞ്ഞത് ”
” അത് എന്ത് പണിയ ഇനി മറുവീട് നടക്കുന്നത് എവിടെയാ ”
” കുറുപ്പ് സാറിന്റെ വീട്ടിൽ തന്നെയാ…. നീ ഒന്ന് ചെന്ന് വിളിച്ചോണ്ട് വാ ”
“എന്റെ കയ്യിൽ അതുങ്ങളെ നമ്പർ ഒന്നും ഇല്ല “..
” ഞാൻ പറഞ്ഞു തരാം ”
അമ്മ പറഞ്ഞു തന്ന നമ്പർ ഞാൻ ഫോണിൽ സേവ് ചെയ്തു. കുറുപ്പ് സാറിന്റെ വീട് തപ്പി പിടിച്ചു അവിടെ ചെല്ലുമ്പോയേക്കും നല്ല മഴ പെയ്തു തുടങ്ങിയിരുന്നു. മഴയത് ആ മലഞ്ചരുവിലെ കാഴ്ചകൾ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു പക്ഷെ അതൊന്നും ആസ്വദിക്കാൻ ഉള്ള മാനസിക അവസ്ഥയിൽ അല്ലായിരുന്നു ഞാൻ.
കല്യാണവീടിൽ ആളുകൾ വന്നും പോയും ഇരുന്നു. അമ്മ തന്ന അവരുടെ നമ്പറിൽ വിളിച്ചപ്പോൾ ആദ്യം കാൾ എടുത്തില്ല പിന്നെ കുറെ കഴിഞ്ഞു അവർ തിരിച്ചു വിളിച്ചു.
” നീ ഇത് എവിടെയാ ”
രേഖ ആണ്
ഫോൺ വിളിച്ചത്
” ഞാൻ പുറത്ത് ഉണ്ട് നിങ്ങൾ ഇറങ്ങി വാ ”
” നീ ഇങ്ങു കയറി വാ കുറുപ്പ് സർ നിന്നെ തിരക്കുന്നുണ്ട് ”
” ഏയ്യ് ഞാൻ ഒന്നും ഇല്ല ”
കുറെ കഴിഞ്ഞു കുറുപ്പ് സർ ഒരു കുടയുമായി എന്റെ കാറിന്റെ അടുത്തേക്ക് വന്നു. പഞ്ചായത്തിൽ വെച്ച് ആളെ ഞാൻ കണ്ടിട്ടുണ്ട്. പിന്നെ നാട്ടുകാർ പിരിച്ച പൈസ എനിക്ക് തന്നത് പഞ്ചായത്തിൽ വെച്ച് നമ്മുടെ മെമ്പർ രവിഏട്ടൻ ആയിരുന്നു. അന്ന് കുറുപ്പ് സാറും ഉണ്ടായിരുന്നു.
ആള് അടുത്ത് എത്തിയപ്പോൾ ഞാൻ കാറിന്റെ ക്ലാസ്സ് ഒന്ന് തഴ്ത്തി.
” ഇയാൾ എന്താ അകത്തു കയറാത്തത് ”
” ഇല്ല … അവരെ ഞാൻ ഒരു ട്രിപ്പ് വന്നതാ അവർ ഇപ്പോൾ വരും ”
” അവർ അവിടെ ഉണ്ട് … നീ ഇങ്ങനെ പുറത്ത് ഇരിക്കുന്നത് ശെരിയല്ല നീ ഇറങ്ങു ”
അയാൾ എന്റെ കാറിന്റെ ഡോറിന്റ പിടിയിൽ പിടിച്ചു വലിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഡോർ തുറന്നു. അയാൾ എന്നെയും വിളിച്ചു. ആ വീടിനുള്ളിൽ കയറി. മോനെയും മരുമോളെയും പരിചയ പെടുത്തി. പിന്നെ വീടിന് മുറ്റത്തെ പന്തലിൽ കൊണ്ടിരുത്തി സൽക്കാരിച്ചു.
രാവിലെ എന്തോ കഴിച്ചു വീട്ടിൽ നിന്നു ഇറങ്ങിയത. എനിക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നു. കഴിച്ചു കൊണ്ടിരുന്നപ്പോൾ ലേഖയും ഗങ്ങും അങ്ങോട്ട് വന്നു.
” ഇപ്പൊ ഇയാൾക്ക് പോണ്ടേ ”
അത് കേട്ട് പെട്ടെന്നു ഞാൻ കഴിച്ചു മതിയാക്കി. കുറുപ്പ് സാറിനോട് യാത്ര പറഞ്ഞു ഇറങ്ങി.
രേഖ ആയിരുന്നു. മുന്നിൽ ഇരുന്നത്. അവൾ തിരിഞ്ഞിരുന്നു പിറകിൽ ഉള്ളവരോട് കലപില പറഞ്ഞു കൊണ്ടിരുന്നു. ഇന്ന് രണ്ട് വട്ടം ഞാൻ മാന്യമായി അവരോട് മിണ്ടാതിരിക്കാൻ പറഞ്ഞു. പക്ഷെ അവർ എന്നെ വക വെക്കാതെ വണ്ടിയിൽ നിന്നു അലച്ചു കൊണ്ടിരുന്നു. മഴ അപ്പോയെക്കും ഉറച്ചിരുന്നു. ഞാൻ ശ്രദ്ധിച്ചു വണ്ടിയിൽ ഓടിച്ചു. പെട്ടെന്ന് ഞാൻ വണ്ടിയിൽ സ്റ്റാടൻ ബ്രെക്കിട്ട് നിർത്തി.
” എന്നതാടാ ഇത് ”
പെട്ടെന്ന് ബ്രെക്ക് ചവിട്ടിയപ്പോൾ മുന്നോട്ട് വന്നു ഇടിച്ച രേഖ എന്നോട് ചോദിച്ചു പക്ഷെ ഞാൻ അതൊന്നും കേട്ടില്ല . എന്റെ മുന്നിൽ ഒരു വലിയ ഗർത്തം ആയിരുന്നു.. അങ്ങോട്ട് പോകുമ്പോൾ ഇവിടെ ഒരു പാലം ഉണ്ടായിരുന്നു.. ഞാൻ പെട്ടെന്ന് വണ്ടി ഒന്ന് പുറകോട്ട് എടുത്ത്.
” നീ മനുഷ്യരെ കൊല്ലാൻ കൊണ്ടു വന്നത് ആണോടാ “.
ഞാൻ ഗൂഗിൾ മാപ്പ് നോക്കി .. 60 കിലോമീറ്റർ ചുറ്റിപോയാൽ നാട്ടിലേക്ക് ഉള്ള വഴി എത്തും. ഞാൻ മാപ്പ് നോക്കി വണ്ടി വിട്ടു. മഴ കുറയുന്ന ലക്ഷണം ഒന്നും കാണുന്നില്ല.
പെട്ടന്ന് രേഖയുടെ ഫോൺ റിങ് ചെയ്തു. കുറുപ്പ് സർ ആയിരുന്നു.
” ഹലോ നിങ്ങൾ എവിടെ എത്തി ”
” അറിയില്ല സാറെ ”
” നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ ”
” ഇല്ല സാറെ … ഇവിടെ ഒരു പാലം പൊളിഞ്ഞു കിടക്കുകയാ നമ്മൾ വേറെ വഴിയെ പോകുകയ “
