മദജലമൊഴുക്കുന്ന മോഹിനിമാര്‍ – 1 4അടിപൊളി  

കുഞ്ഞേച്ചി വന്നു മാറ്റിക്കോളും പുതപ്പോക്കെ.

മുറിയില്‍ ലൈറ്റ് തെളിഞ്ഞു.

കുഞ്ഞേച്ചി പുതപ്പ് വലിച്ചു മാറ്റുന്നതിനായി ഞാന്‍ കാത്തു.

ഒന്നും സംഭവിച്ചില്ല.

ഒരു മിനിറ്റ് കഴിഞ്ഞു…ഒന്നും സംഭവിക്കുന്നില്ല.

ഇതെന്താണ് കാര്യമെന്ന ചിന്തയോടെ ഞാന്‍ എഴുന്നേറ്റിരുന്നു.

തലയില്‍ നിന്നും പുതപ്പ് ഊര്‍ന്നു വീണു.

മുന്നിലതാ നില്‍ക്കുന്നു ഏട്ടത്തിയമ്മ….!!

അപ്പൊ കുളി കഴിഞ്ഞു വന്നതെയുള്ളു എന്നപോലെ ഈറനായ മുടിയില്‍ വെളുത്ത തോര്‍ത്ത് മുണ്ട് ചുറ്റിക്കെട്ടി വച്ചിരിക്കുന്നു.

ഞാന്‍ വിറങ്ങലിച്ചു പോയി.

അവര്‍ എന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ട്‌ കയ്യും കെട്ടി വച്ച് നില്പാണ്.

ഞാനാകെ ചൂളി..അവരെ അഭിമുഖീകരിക്കാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല.
അതിനിടയിലും ഞാന്‍ മുരിയിലോന്നാകെ പാളി നോക്കുന്നുണ്ടായിരുന്നു.

ഇല്ല..കുഞ്ഞേച്ചി എങ്ങുമില്ല.

ഞാനും ഏട്ടത്തിയമ്മയും മാത്രമേയുള്ളൂ..

ഞാന്‍ ചോദ്യം ചെയ്യപ്പെടാന്‍ പോകുകയാണ്.. പറയാന്‍ ഒരു ന്യായവാദങ്ങളുമില്ലാതെ ചൂളിപ്പിടിച്ച് ഇരിക്കേണ്ടി വരുന്ന നിമിഷങ്ങള്‍ ആരംഭിക്കാന്‍ പോകുകയാണ്..

എന്നെ ആകെ വിയര്‍ക്കാന്‍ തുടങ്ങി.
തലയിലെക്കൊരു വിറയല്‍ കടന്ന് വരുന്നപോലെ ..

“ഡാ ..!”

ഏട്ടത്തിയമ്മയുടെ ശബ്ദം ഇടി മുഴക്കം പോലെ എന്റെ കാതില്‍ വന്നടിച്ചു.

“നീയെന്താ ഭക്ഷണം കഴിക്കാന്‍ വരാത്തെ..പട്ടിണി കിടക്കാനുള്ള ഭാവാണോ..?”

ഏട്ടത്തിയമ്മയുടെ സ്വരം ഇന്ന് വരെ കാണാത്ത പോലെ പരുഷമായിരുന്നു.

“ഞാന്‍ ..എനിക്ക് വേണ്ട…വിശപ്പില്ല..!”

ഞാന്‍ അവരുടെ മുഖത്തു നോക്കാതെ വിക്കി.

“ആഹാ…!”

അവരുടെ സ്വരം അങ്ങേയറ്റം ഈര്‍ഷ്യ നിറഞ്ഞതായി.

“വിശപ്പില്ല്യെ…എങ്ങനാ ണ്ടാവണേ..മനസ്സില്‍ വേറെയല്ലേ ചിന്ത..! ന്നാലും.. അയ്യേ…ഓര്‍ക്കാന്‍ കൂടെ വയ്യ ,എങ്ങന്യാ ഇങ്ങനെ വൃത്തികെട്ട രീതിയിലൊക്കെ ചിന്തിക്കാന്‍ പറ്റണേ ആവോ..വഷളന്‍..!”

എനിക്ക് പിടിച്ച് നിക്കാന്‍ പറ്റിയില്ല. അഴുകിയ ഓടയില്‍ വീണ പോലെ ദേഹമാകെ ചൂളി വിയര്‍ത്തു.

ഏട്ടത്തിയമ്മയില്‍ നിന്നു വരുന്ന വാക്കുകളേക്കാള്‍ , ആ സ്നേഹം എന്നെന്നേക്കുമായി നഷ്ടപ്പെടുത്തിയല്ലോ എന്ന ചിന്തയായിരുന്നു.

സങ്കടവും അപമാനവും കുറ്റബോധവും സഹിക്കാതേ ഞാന്‍ കമിഴ്ന്നു വീണ് വിങ്ങിപ്പൊട്ടി.

“അയ്യോ..ന്താത്..ന്താപ്പോണ്ടായേ..എന്തിനാ കരയണേ..”

ഏട്ടത്തിയമ്മയുടെ ശബ്ദത്തില്‍ വേവലാതി പടര്‍ന്നു.

അവര്‍ എന്റെ അടുത്തായി കിടക്കയിലിരുന്നു.

“..ന്റെ അമ്പുട്ടാ ഏടത്തി വെറുതെ തമാശ കാണിക്ക്യല്ലാര്ന്നോ..അതിനാണോ ഇങ്ങനെ കരയണേ..!

എന്റെ മുടിയിഴകളിലൂടെ അവര്‍ വിരലുകളോടിച്ചു.

“…ദെ ഏടത്തിയ്ക്ക് സങ്കടം വരണുണ്ട് ട്ടോ..വാ എണീറ്റെ..!

ആ ശബ്ദമൊന്നിടറിയത് പോലെ എനിക്ക് തോന്നി.

എന്റെ കണ്ണീര്‍ അവരെ സങ്കടപ്പെടുത്തുന്നുണ്ടെന്ന്‍ ആ ശബ്ദത്തിലെ ഇടര്‍ച്ചയില്‍ നിന്ന്‍ എനിക്ക് മനസ്സിലായി.
അപ്പൊ ശരിക്കും തമാശ തന്നെയായിരുന്നോ.. അവരെന്നെ വഴക്ക് പറയുകയല്ലായിരുന്നോ..?
എന്റെ മനസ്സില്‍ ആശയക്കുഴപ്പം നടന്നു.

അപ്പൊ വൈകുന്നേരം നടന്നതൊക്കെ അവര്‍ മറന്നോ..അതോ അതൊരു അറിവില്ലായ്മയായി കണക്കാക്കി ക്ഷമിച്ചതാവുമോ.

ചിന്തകള്‍ പടര്‍ന്നു പന്തലിച്ചപ്പോള്‍ സ്വയമറിയാതെ എന്റെ കരച്ചില്‍ അടങ്ങി.
ഏട്ടത്തിയമ്മയുടെ വിരലുകള്‍ അപ്പോഴും എന്റെ മുടിയിഴകളില്‍ ചിത്രങ്ങള്‍ തീര്‍ക്കുകയാണ്.

“വാ എണീയ്ക്ക് ..എന്നിട്ട് നല്ല കുട്ടിയായി മുഖമൊക്കെ കഴുകി വന്നേ..നമുക്കൊന്നിച്ച് കഴിക്കാം..ഏടത്തിയ്ക്കും നന്നായി വിശക്കണുണ്ട്..!”

അവരെന്റെ തോളില്‍ പിടിച്ചു ഉയര്‍ത്തി.

ഞാന്‍ എണീറ്റ് തലയും താഴ്ത്തിയിരുന്നു.

ഏട്ടത്തിയമ്മ എനിക്ക് അഭിമുഖമായാണ് ഇരിക്കുന്നത്.

“വന്ന്‍ വന്ന്‍ ഒരു തമാശപോലും പറയാന്‍ പറ്റാതായല്ലോ ന്റെ കൃഷ്ണാ..ഇവിടെ ചിലര്‍ക്കൊന്നും അത് മനസ്സിലാവണ് പോലുല്ലാലോ..!

ഭഗവാനോടുള്ള പരിവേദനം ഒരു തമാശ പോലെ പറഞ്ഞു കൊണ്ട് അവരെന്റെ മുഖം പിടിച്ചുയര്‍ത്തി .

തെല്ലൊരു മടിയോടെ ഞാന്‍ ആ കണ്ണുകളിലേക്ക് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *