ഇത്താത്തയുടെ ആ വെപ്രാളവും ആകാംക്ഷയോടെയുള്ള ചോദ്യവും
കേട്ടപ്പോൾ എനിക്ക് ഉള്ളിൽ ചിരി വന്നു. ഞാൻ കുറച്ചുനേരം മൗനം പാലിച്ചു, ഇത്താത്തയെ ഒന്നുകൂടി മുനയിൽ നിർത്തിയിട്ട് പതിയെ പറഞ്ഞു.
ഞാൻ: “അത് വേറെ ആരുമല്ല ഇത്താത്താ… ഇത്താത്തയുടെ പണ്ടത്തെ പഴയ ബെസ്റ്റ് ഫ്രണ്ട് റീനയില്ലേ, ആ റീനയാ ഇത്. ഇപ്പോ എന്റെ മിസ്സായിട്ട് കോളേജിലുണ്ട്.”
’റീന’ എന്ന പേര് കേട്ടതും ഇത്താത്ത ശരിക്കും ഞെട്ടിപ്പോയി. ഫോണിന്റെ അപ്പുറത്ത് ഒരു നിമിഷം നിശബ്ദത. പിന്നെ ഉണ്ടായ പ്രതികരണം വല്ലാത്തൊരു ആവേശത്തിലായിരുന്നു.
സബിത്താത്ത: “പടച്ചോനേ! റീനയോ? എന്റെ റീനയോ? അവൾ നിന്റെ മിസ്സായിട്ട് വന്നെന്നോ? അവൾ ഇവിടെത്തന്നെയുണ്ടോ?”
ഇത്താത്തയുടെ ശബ്ദത്തിൽ ഒരു വലിയ സന്തോഷവും ഒപ്പം ഒരുതരം അത്ഭുതവും നിറഞ്ഞുനിന്നു.
സബിത്താത്ത: “എടാ കുട്ടൂ… നീ സത്യമാണോ ഈ പറയുന്നത്? എന്റെ പടച്ചോനേ, അവൾ ഇത്രയും അടുത്ത് ഉണ്ടായിട്ടും ഞാൻ അറിഞ്ഞില്ലല്ലോ! ഞാൻ പഴയ കാര്യങ്ങളൊക്കെ ആലോചിക്കാറുണ്ട്. അവൾ അന്ന് കോളേജിൽ പഠിക്കുമ്പോഴേ നല്ല അസ്സൽ ചരക്കായിരുന്നു. നീ എന്താടാ ഇത് നേരത്തെ പറയാതിരുന്നത്?”
ഞാൻ: “പറയാൻ ഇരിക്കുകയായിരുന്നു ഇത്താത്താ. ഇന്നലെ റീന മിസ്സിന്റെ വണ്ടി പഞ്ചർ ആയപ്പോൾ ഞാൻ സഹായിച്ചിരുന്നു. അപ്പോഴാ പഴയ കാര്യങ്ങളൊക്കെ പുറത്തുവന്നത്. മിസ്സിനും ഇത്താത്തയെ നല്ല ഓർമ്മയുണ്ട്.”
സബിത്താത്ത: “എടാ കുട്ടൂ… എനിക്ക് അവളെ ഒന്ന് കാണണം. ഞങ്ങൾ അന്ന് അത്രയ്ക്ക് കമ്പനിയായിരുന്നു. നീ അവളെ ഇങ്ങോട്ട് ഒന്ന് കൂട്ടി വരണമെന്നുണ്ട് എനിക്ക്.”
ഫോണിലൂടെ സബിത്താത്തയുടെ ആവേശം കൂടിക്കൂടി വരികയായിരുന്നു. റീന മിസ്സ് തന്റെ പഴയ കൂട്ടുകാരിയാണെന്നറിഞ്ഞതോടെ ഇത്താത്തയ്ക്ക് അടങ്ങിയിരിക്കാൻ കഴിയുന്നില്ല.
സബിത്താത്ത: “എടാ കുട്ടൂ… നീ ഇപ്പോൾ മിസ്സിന്റെ നമ്പർ നിന്റെ ഫോണിൽ സേവ് ചെയ്തിട്ടുണ്ടാവുമല്ലോ. അവളുടെ ആ നമ്പർ ഒന്ന് എനിക്ക് തരാമോ? എനിക്ക് ഇപ്പോൾത്തന്നെ അവളെ ഒന്ന് വിളിക്കണം.”
ഞാൻ: “അയ്യോ ഇത്താത്താ… എന്റെ കയ്യിൽ മിസ്സിന്റെ നമ്പർ ഇല്ല. മിസ്സുമായിട്ട് അത്രയ്ക്ക് കമ്പനി ഒന്നും ആയിട്ടില്ലല്ലോ. ഇന്നലെ വണ്ടി പഞ്ചർ ആയപ്പോൾ വെറുതെ ഒന്ന് സഹായിച്ചു, പിന്നെ വീട്ടിൽ കൊണ്ടാക്കി, അത്ര തന്നെ.”
സബിത്താത്ത: (അല്പം നിരാശയോടെ) “അതാണോ… സാരമില്ല. എങ്കിലും
അവൾ ഇത്രയും അടുത്ത് ഉണ്ടെന്ന് അറിഞ്ഞിട്ട് എനിക്ക് അവളെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല. നമുക്ക് ഒരു കാര്യം ചെയ്യാം… നാളെ നമുക്ക് അവളുടെ വീട് വരെ ഒന്ന് പോയാലോ? നീ ഇന്നലെ അവളെ വീട്ടിൽ കൊണ്ടാക്കി എന്ന് പറഞ്ഞതല്ലേ, നിനക്ക് വഴി അറിയാമല്ലോ.”
ഞാൻ: “നാളെ എനിക്ക് പറ്റില്ല ഇത്താത്താ. നാളെ എനിക്ക് വേറെ ഒരു പ്രോഗ്രാം ഉണ്ട്.” (നാളെ അജയ്യുടെ വീട്ടിൽ വിസ്മയയുമായി നടക്കാൻ പോകുന്ന പരിപാടിയെക്കുറിച്ചാണ് ഞാൻ മനസ്സിനോട് പറഞ്ഞത്).
സബിത്താത്ത: “എങ്കിൽ നമുക്ക് ഞായറാഴ്ച പോകാം. ഞായറാഴ്ച രാവിലെ എനിക്ക് കുറച്ച് പർച്ചേസിംഗ് ഉണ്ട്, അതിന് നീ എന്റെ കൂടെ വരണം. അത് കഴിഞ്ഞ് ആ വഴിക്ക് തന്നെ നമുക്ക് റീനയുടെ വീട്ടിലോട്ട് പോകാം. നിനക്ക് സമ്മതമല്ലേ?”
ഞാൻ: “ഞായറാഴ്ചയാണെങ്കിൽ കുഴപ്പമില്ല ഇത്താത്താ. നമുക്ക് രാവിലെ തന്നെ ഇറങ്ങാം.”
ശനിയാഴ്ച രാവിലെ അല്പം വൈകിയാണ് ഞാൻ ഉണർന്നത്. തലേരാത്രി സബിത്താത്തയുമായി നടത്തിയ ആ സംസാരത്തിന്റെ ലഹരി അപ്പോഴും തലയിൽ ഉണ്ടായിരുന്നു. താഴേക്ക് വന്നപ്പോൾ ഉമ്മ അടുക്കളയിൽ ദോശ ചുടുന്ന തിരക്കിലാണ്.
ഞാൻ: “ഉമ്മേ… എനിക്ക് ഒരു ചായ എടുത്തേ. നല്ല കടുപ്പത്തിൽ വേണം.”
ഉമ്മ: “എന്താടാ ഇന്ന് ഇത്ര വൈകിയത്? രാത്രി നേരം വെളുക്കുവോളം ആ ഫോണിലും നോക്കി ഇരിക്കുകയായിരുന്നോ?”
ഞാൻ: (ചായ ഊതിക്കുടിച്ചു കൊണ്ട്) “ഏയ്… ചുമ്മാ ഓരോന്ന് ആലോചിച്ചു കിടന്നതാ ഉമ്മ. പിന്നെ ഉമ്മേ, ഞാൻ
