നിമ്മി: (തോമസിന്റെ നെഞ്ചിൽ കൈകൾ പടർത്തിക്കൊണ്ട്) “അങ്കിൾ, എനിക്കിപ്പോൾ നിങ്ങളോട് തോന്നുന്ന ബഹുമാനം വാക്കുകൾക്ക് അപ്പുറമാണ്. ഇത്രയും വലിയൊരു ചതി സഹിച്ചുകൊണ്ട് നിങ്ങൾ അവനെ വളർത്തിയല്ലോ.
ഇനി ഞാൻ അങ്കിളിനൊപ്പമുണ്ട്. ചതിക്ക് പകരം ചതി തന്നെ.. അവനെ
കൊണ്ട് അനിതമ്മയെ ഒരു പാടം പഠിപ്പിക്കണം…ഈ ചതിക്ക് പ്രായശ്ചിത്തം ചെയ്യിപ്പിക്കണം.”
നിമ്മി തോമസിനെ ആഞ്ഞു കെട്ടിപ്പിടിച്ചു. അവളുടെ പൂറ് അണപ്പൊട്ടി ഒഴുകി എങ്കിലും അവൾ കൈ വിടുവിച്ചു റൂമിലേക്ക് പോയി…
അങ്ങനെ ആ ദിവസം എത്തി..
*******************
കല്യാണ ദിവസം
നിമ്മിയുടെ വീട്ടിൽ നിന്നു അമ്മ മാത്രം, അനിതമ്മയെ സ്ട്രക്റ്ററിൽ തോമസ്പള്ളിയിൽ കൊണ്ടുവന്നു ജോണിന്റെ നാട്ടിൽ ഉള്ള നാലഞ്ചു കുടുംബക്കാർ. കമ്പനിയിൽ നിന്നു അഞ്ചു മാനേജർ മാർ. കൂടെ രാംദീറും
പള്ളിയിലെ ഇടനാഴിയിലൂടെ നിമ്മി നടന്നു വരുമ്പോൾ എല്ലാവരുടെയും കണ്ണുകൾ അവളിലുടക്കി.
വെള്ള നിറത്തിലുള്ള ആ സുന്ദരമായ ഗൗണിൽ നിമ്മി ഒരു മാലാഖയെപ്പോലെ തോന്നിപ്പിച്ചു.
അവളുടെ കയ്യിൽ വെളുത്ത റോസാപ്പൂക്കളുടെ ഒരു ബൊക്കെ ഉണ്ടായിരുന്നു.
മുഖത്തെ നേർത്ത മൂടുപടത്തിന് പിന്നിൽ ഒളിഞ്ഞിരുന്നത് ഒരു നിഗൂഢമായ പുഞ്ചിരിയായിരുന്നു—ഒരു വിജയശ്രീലാളിതയായ രാജ്ഞിയുടെ പുഞ്ചിരി.
പള്ളിക്കുള്ളിലെ ആ അന്തരീക്ഷം ഭക്തിസാന്ദ്രമായിരുന്നു. ജനാലകളിലെ വർണ്ണചില്ലുകളിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം അൾത്താരയിലെ സ്വർണ്ണനിറത്തിലുള്ള കുരിശിൽ തട്ടി പ്രതിഫലിച്ചു. കുന്തിരിക്കത്തിന്റെ ഗന്ധവും മങ്ങിയ മെഴുകുതിരി വെട്ടവും ആ നിമിഷത്തിന് ഒരു പ്രത്യേക പരിശുദ്ധി നൽകി.
അൾത്താരയ്ക്ക് മുന്നിൽ ജോൺ അവളെയും കാത്തുനിന്നു. കറുത്ത കോട്ടും സൂട്ടുമണിഞ്ഞ് ജോൺ വളരെ സുന്ദരനായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം തനിക്ക് സ്വന്തമാകാൻ പോകുന്നു എന്ന അഭിമാനമായിരുന്നു അവന്റെ മുഖത്ത്.
പള്ളിയിലെ മണിമുഴക്കം നിലച്ചപ്പോൾ, പ്രവേശന കവാടത്തിലൂടെ നിമ്മി സാവധാനം നടന്നു വന്നു. വെള്ള നിറത്തിലുള്ള ലേസ് വർക്കുകൾ ചെയ്ത ആ ഗൗൺ തറയിൽ ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു.
അവളുടെ തലയിലെ വെളുത്ത നെറ്റ് മൂടുപടം (Veil) മുഖത്തെ പകുതിയോളം മറച്ചിരുന്നുവെങ്കിലും, ആ കണ്ണുകളിലെ തിളക്കം മറയ്ക്കാൻ അതിനായില്ല. അവൾ ഓരോ ചുവടു വെക്കുമ്പോഴും കൈയ്യിലിരുന്ന വെളുത്ത റോസാപ്പൂക്കളുടെ ഗന്ധം ആ ഇടനാഴിയിൽ പടർന്നു.
അൾത്താരയ്ക്ക് മുന്നിൽ നിൽക്കുന്ന ജോണിന്റെ ഹൃദയമിടിപ്പ് ആ നിമിഷം വർദ്ധിച്ചു. അവൻ ശ്വാസമടക്കിപ്പിടിച്ച് തന്റെ പ്രിയതമയെ നോക്കി നിന്നു.
നിമ്മി ജോണിന് അരികിലെത്തിയപ്പോൾ, അവൻ പതുക്കെ അവളുടെ കൈകളിൽ പിടിച്ചു. ആ സ്പർശനത്തിൽ ജോണിന്റെ
വിരലുകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. നിമ്മി പതുക്കെ തലയുയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി.
ആ നോട്ടത്തിൽ ജോൺ കണ്ടത് താൻ സ്വപ്നം കണ്ടിരുന്ന പ്രണയമായിരുന്നു.
നിമ്മിയുടെ ചുണ്ടുകളിൽ വിരിഞ്ഞ ആ നേർത്ത പുഞ്ചിരി അവന്റെ സകല ഭയങ്ങളെയും അലിയിച്ചു കളഞ്ഞു.
താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ പുണ്യം ഈ പെണ്ണാണെന്ന് അവൻ ഉള്ളാലെ ഉറപ്പിച്ചു.
എന്നാൽ നിമ്മിയുടെ ആ ആഴമേറിയ കണ്ണുകൾക്ക് പിന്നിൽ ജോൺ കാണാത്ത മറ്റൊരു ലോകമുണ്ടായിരുന്നു—വിജയിയുടെ ആത്മവിശ്വാസവും വരാനിരിക്കുന്ന അധികാരത്തിന്റെ ലഹരിയും ആ കണ്ണുകളിൽ ഒളിഞ്ഞു കിടന്നിരുന്നു.
പുരോഹിതൻ വചനങ്ങൾ ഉരുവിട്ട് താലിയും മന്ത്രകോടിയും വെഞ്ചരിച്ചു.
“ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ…”
പുരോഹിതന്റെ ശബ്ദം പള്ളിയിൽ
മുഴങ്ങിയപ്പോൾ ജോൺ വെഞ്ചരിച്ച താലി കയ്യിലെടുത്തു. അവന്റെ കണ്ണുകൾ അല്പം ഈറനണിഞ്ഞു. അവൻ പതുക്കെ നിമ്മിയുടെ കഴുത്തിന് പിന്നിലൂടെ കൈകൾ നീട്ടി. നിമ്മി തന്റെ തല അല്പം കുനിച്ചു കൊടുത്തു.
സ്വർണ്ണനിറത്തിലുള്ള ആ കുരിശുതാലി നിമ്മിയുടെ കഴുത്തിൽ ചാർത്തുമ്പോൾ ജോണിന്റെ വിരലുകൾ ആ മൃദുവായ ചർമ്മത്തിൽ സ്പർശിച്ചു. മൂന്ന് കെട്ടുകൾ ഇട്ട് അവൻ ആ ബന്ധം ഉറപ്പിച്ചു.
