…………….
തിയേറ്ററിലെ സിസിടിവി ദൂരെനിന്നും അരികിൽനിന്നും അവർ പലതവണ പരിശോധിച്ചു. ഹാളിനുള്ളിലെ ദൃശ്യങ്ങളിലും പരിസരത്തും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. നിരാശയോടെ മടങ്ങാൻ തുടങ്ങിയപ്പോഴാണ് കിരൺ പാർക്കിംഗ് ഏരിയയിലെ ക്യാമറ കൂടി ഒന്ന് നോക്കാൻ പറഞ്ഞത്.
അവിടെ ദൃശ്യങ്ങൾ വേഗത കുറച്ച് പരിശോധിച്ചപ്പോൾ വിഷ്ണുവിന്റെ കണ്ണുകൾ വിടർന്നു. പാർക്കിംഗിലെ ഇരുണ്ട ഒരു മൂലയിൽ നിർത്തിയിട്ടിരുന്ന വിഷ്ണുവിന്റെ കാറിന് അടുത്തേക്ക് മെലിഞ്ഞ ഒരു രൂപം നടന്നു വരുന്നു. ഏകദേശം 18 വയസ്സ് തോന്നിക്കുന്ന ഒരു ചെറുക്കൻ. അവൻ ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വളരെ പെട്ടെന്ന് വിഷ്ണുവിന്റെ കാറിനടിയിലേക്ക് നൂഴ്ന്നിറങ്ങി. കുറച്ചു സമയം അവിടെ ചെലവഴിച്ച ശേഷം അവൻ അതെ വേഗതയിൽ തന്നെ പുറത്തേക്ക് വന്ന് തിരക്കിനിടയിലേക്ക് ഓടി മറഞ്ഞു.
”കിരൺ ! അത് നോക്ക്… അവനാണത് ചെയ്തത് !”
വിഷ്ണു ആവേശത്തോടെ വിളിച്ചു പറഞ്ഞു.
ദൃശ്യങ്ങൾ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയ കിരണിന്റെ മുഖത്ത് പെട്ടെന്ന് ഒരു തിരിച്ചറിവ് മിന്നിമറഞ്ഞു.
“ഇവനെ എനിക്ക് അറിയാം വിഷ്ണൂ! ഇത് ജാഫറാണ്. ടൗണിലെ വർക്ക്ഷോപ്പുകളുടെ പരിസരത്തും തരികിട പരിപാടികളുമായി നടക്കാറുള്ള ചെക്കനാണ് ഇവൻ. പണത്തിന് വേണ്ടി എന്ത് മോശം പണിയും അവൻ ചെയ്യും.”
”അപ്പോൾ ഇ നാറിയണോ നമ്മുടെ ബ്രേക്ക് കേബിൾ മുറിച്ചത്?”
വിഷ്ണുവിന്റെ ശബ്ദത്തിൽ ദേഷ്യം ഇരമ്പിക്കയറി.
“ഇവനെ ആര് ഏൽപ്പിച്ചു എന്നറിഞ്ഞാൽ നമുക്ക് സത്യം മനസ്സിലാകും.”
കിരൺ തന്റെ ഫോൺ എടുത്ത് ഒരാളെ വിളിച്ചു അഅന്നെഷിച്ചു….
“ജാഫറിനെ എവിടെ കിട്ടുമെന്ന് എനിക്കറിയാം. അവൻ സാധാരണ റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള പഴയ കെട്ടിടത്തിന്റെ അവിടെ കാണാറുണ്ട്. നമുക്ക് അങ്ങോട്ട് പോകാം.”
പിന്നെ വിഷ്ണുവും കിരണും ഒട്ടും വൈകിയില്ല.
സത്യത്തിലേക്കുള്ള ആ വലിയ താക്കോൽ ജാഫറിന്റെ കയ്യിലുണ്ടെന്ന് അവർക്ക് ഏകദേശം ഉറപ്പായിരിന്നു .
അവനെ പിടികൂടി ചോദ്യം ചെയ്താൽ, നക്ഷത്രയുടെ മാറ്റത്തിന് പിന്നിലുള്ള ആ അദൃശ്യ ശക്തിയെ കണ്ടെത്താൻ കഴിയുമെന്ന് വിശ്വസിച്ച് അവർ വണ്ടി വേഗത്തിൽ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി ഓടിച്ചു.
…………..
റെയിൽവേ സ്റ്റേഷന് പുറകിലെ ഉപേക്ഷിക്കപ്പെട്ട ആ പഴയ ക്വാർട്ടേഴ്സിലേക്ക് വിഷ്ണുവും കിരണും പാഞ്ഞെത്തി. വിജനമായ ആ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഒരു അടച്ചിട്ട മുറിയിൽ നിന്ന് നേർത്ത ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു.
കിരൺ ആഞ്ഞു ചവിട്ടിയപ്പോൾ ആ ദ്രവിച്ച വാതിൽ തകർന്നു വീണു. ഉള്ളിലെ കാഴ്ച വിഷ്ണുവിന്റെ ദേഷ്യം ഇരട്ടിപ്പിച്ചു. അർദ്ധനഗ്നനായി ഒരു വേശ്യയ്ക്കൊപ്പം രമിക്കുകയായിരുന്നു ജാഫർ അവന്റെ കുണ്ണ അ ശ്രീയുടെ ഗുതത്തിലായിരുന്നു പെട്ടന്നുള്ള അവരുടെ വരവിൽ . അവർ രണ്ടുപേരും ഭയന്ന് നിലവിളിച്ചു.
സ്രീ പുറകിലെക്ക് പമ്മിയപ്പോൾ
ഇടയിലെ വാതിലുലൂടെ
പുറത്തേക്ക് ഓടാൻ ശ്രമിച്ച ജാഫറിന്റെ മുടിയിൽ വിഷ്ണു കുത്തിപ്പിടിച്ചു.
“എടാ പുല്ലേ… നീ വിചാരിച്ചോ ആരും ഒന്നും അറിയില്ലെന്ന് ?”
എന്ന് അലറിക്കൊണ്ട് വിഷ്ണു അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു. ജാഫർ തറയിലേക്ക് തെറിച്ചു വീണു. അവന്റെ മൂക്കിൽ നിന്നും വായയിൽ നിന്നും രക്തം വരാൻ തുടങ്ങി.
”വിഷ്ണൂ… വിട്… അവൻ ചത്തുപോകും നിന്റെ ഒരടിക്കില്ല അവൻ !”
കിരൺ വിഷ്ണുവിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. പക്ഷെ വിഷ്ണുവിന് തന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. തന്റെ ജീവിതം തകർത്തവനെ അവൻ ചവിട്ടിക്കൂട്ടുകയായിരുന്നു.
”പറയടാ! ആരാണ് നിന്നെക്കൊണ്ട് അത് ചെയ്യിച്ചത്?”
വിഷ്ണു അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുയർത്തി.
ജാഫർ വിറച്ചുകൊണ്ട് കൈകൂപ്പി.
