“സാർ… സാറേ… എന്നെ കൊല്ലരുത്! എനിക്ക് അയാളെ അറിയില്ല. ഞാൻ അയാളെ മുൻപ് കണ്ടിട്ടേയില്ല. ടൗണിലെ ഒരു ബാറിൽ വെച്ചാണ് അയാൾ എന്നെ കണ്ടത്. വിദേശി ലുക്കുള്ള ഒരു പണക്കാരനായിരുന്നു അയാൾ. എനിക്ക് അയ്യായിരം രൂപ തന്നു… കാറിന്റെ ബ്രേക്ക് വയർ കട്ട് ചെയ്യാൻ പറഞ്ഞു.”
വിഷ്ണുവിന്റെ പിടി അയഞ്ഞു.
“ബാക്കി പറയെടാ!”
”അയാൾ ഒറ്റയ്ക്കായിരുന്നില്ല സാർ കൂടെ ഞാനും ഉണ്ടായിരിന്നു…. ആ ആക്സിഡന്റ് നടക്കുന്നത് വരെ ഞങ്ങൾ നിങ്ങളെ മറ്റൊരു ബൈക്കിൽ പിന്തുടർന്നു. പണി കഴിഞ്ഞപ്പോൾ അയാൾ എനിക്ക് വീണ്ടും പൈസ തന്നു. ബൈക്ക് ഓടിച്ചിരുന്നത് അയാളായിരുന്നു. ഞാൻ പുറകിലിരുന്നു. വണ്ടി ഇടിക്കുന്നത് കണ്ടപ്പോൾ അയാൾ ചിരിക്കുകയായിരുന്നു.”
ജാഫർ കണ്ണീരോടെ തുടർന്നു.
“ആക്സിഡന്റിന് ശേഷം നിങ്ങൾ ബോധമില്ലാതെ കിടന്നപ്പോൾ അയാൾ ആ പെൺകുട്ടിയെ (നക്ഷത്രയെ) എടുത്ത് ആ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി . എന്നോട് അവിടെ നിന്നും പോകാൻ പറഞ്ഞു. എനിക്ക് ആ ആളെ കണ്ടാൽ മാത്രമേ അറിയൂ സാർ… അയാളുടെ പേരോ നാടോ എനിക്കറിയില്ലാ…”
”കിരൺ … ഇത് വെറുമൊരു കൊട്ടേഷൻ അല്ല. ഇതിന് പിന്നിൽ വലിയൊരു ശത്രുവുണ്ട് എന്റെയൊ നക്ഷത്രയുടെയോ ശത്രു .”
വിഷ്ണുവിന്റെ ശബ്ദത്തിൽ പക നിഴലിച്ചു.
“ഇനി എന്നെ വിട്ടേക്ക് സാറെ ദേ നോക്കിയേ എന്റെ ചരക്ക് കാത്തിരിക്കുവാ”
അവൻ വേശ്യയെ ചൂണ്ടി പറഞ്ഞു…
ജാഫറിന്റെ ആ വാക്കുകൾ കേട്ടതും വിഷ്ണുവിന്റെ ഉള്ളിലെ രക്തം തിളച്ചു മറിഞ്ഞു. ദേഷ്യം കൊണ്ട് അവന്റെ കാഴ്ച മങ്ങുന്നതുപോലെ തോന്നി. അവൻ ജാഫറിന്റെ കഴുത്തിന് കുത്തിപ്പിടിച്ചു ചുമരിലേക്ക് ചേർത്തു.
”നീ അപ്പോൾ തന്നെ അവിടെ നിന്നും പോയോ സത്യം പറയടാ നാറി ?”
കിരൺ ഇടയിൽ കയറി ജാഫറിനോട് ഗൗരവത്തിൽ ചോദിച്ചു.
ജാഫർ കിതച്ചുകൊണ്ട്, ആ കിതപ്പിനിടയിലും ഒരു വികൃത ചിരിയോടെ പറഞ്ഞു:
“ഇല്ല സാർ… അയാൾ പോകാൻ പറഞ്ഞതാണ്. പക്ഷെ ആ രാത്രി ആ പഴയ ഫ്ലാറ്റിൽ അയാൾ ആ പെൺകുട്ടിയെ എന്താണ് ചെയ്യുന്നതെന്ന് അറിയാൻ എനിക്ക് വല്ലാത്തൊരു ആകാംഷ ഉണ്ടായിരുന്നു അതിലും ഉപരി ഞാൻ അത്രയും സുന്ദരിയായ ഒരു പെണ്ണിനെ കണ്ടിട്ടുമുണ്ടായിരുന്നല്ല . ഞാൻ അവിടെ ഒളിഞ്ഞു നിന്നു…”
ജാഫർ പതുക്കെ തന്റെ ഉമിനീർ ഇറക്കി, ആ പഴയ ഓർമ്മയിൽ അവന്റെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കം വന്നു.
“ആ ഒളിഞ്ഞു നോട്ടം കാരണം എനിക്ക് അന്ന് അയാൾ തന്ന പൈസ മുഴുവൻ നഷ്ടമായി സാറേ… പക്ഷേ അത് പോട്ടെന്നു വെക്കാം. സത്യം പറയാലോ, സാറിന്റെ ഭാര്യ അതിസുന്ദരിയാണ്… ഒന്നൊന്നര ചരക്കാണ്! അവിടെ നടന്ന ആ രതിമേളം… അത് കണ്ടത് മുതൽ എനിക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ്. ഇപ്പോൾ ഓരോ ദിവസവും ഓരോ വേശ്യയെ പ്രാപിച്ചാൽ മാത്രമേ എനിക്ക് ഉറക്കം വരൂ. അത്രയ്ക്കും ഉണ്ടായിരുന്നു ആ മുറിക്കുള്ളിലെ കാഴ്ചകൾ…”
”പന്നീ!”
വിഷ്ണുവിന്റെ അലർച്ച ആ മുറിയിൽ മുഴങ്ങി.
വിഷ്ണു ആഞ്ഞു ജാഫറിന്റെ മൂക്കിനിട്ട് ഒരെണ്ണം കൊടുത്തു. എല്ല് പൊട്ടുന്ന ശബ്ദം അവിടെ വ്യക്തമായി കേൾക്കാമായിരുന്നു. ജാഫർ നിലവിളിച്ചുകൊണ്ട് താഴെ വീണു. വിഷ്ണു അവനെ ചവിട്ടാൻ ഓങ്ങിയതും കിരൺ അവനെ ബലമായി തടഞ്ഞു.
”വിഷ്ണൂ, നിൽക്ക്! ഇവനെ കൊന്നിട്ട് കാര്യമില്ല. ഇവൻ പറയുന്നത് സത്യമാണെങ്കിൽ ആ അജ്ഞാതൻ നക്ഷത്രയെ ശാരീരികമായി ഉപയോഗിക്കുക മാത്രമല്ല ചെയ്തത്, അവളിലെ സ്ത്രീത്വത്തെ തന്നെ അവൻ അവിടെ തകർത്തിട്ടുണ്ട്. അതുകൊണ്ടായിരിക്കും അവൾ ഇപ്പോൾ ഇങ്ങനെയൊക്കെ പെരുമാറുന്നത്.”
വിഷ്ണു തറയിൽ വീണുകിടക്കുന്ന ജാഫറിനെ നോക്കി അറപ്പോടെ കാറിത്തുപ്പി. തന്റെ നക്ഷത്രയെ ഒരു തെരുവ് ഗുണ്ട ഇത്രയും മോശമായ വാക്കുകളിൽ വർണ്ണിക്കുന്നത് അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
ആ പഴയ ഫ്ലാറ്റിൽ വെച്ച് അവൾ നേരിട്ടത് ഭീകരമായ പീഡനമാണോ, അതോ അതിനപ്പുറം എന്തെങ്കിലും മയക്കുമരുന്നോ മന്ത്രവാദമോ അവളെ അടിമയാക്കിയോ എന്ന് അവൻ ഭയന്നു.
