ആ ഗ്രാമീണ ഭംഗിയിലൂടെ പുതിയ കാർ കടന്നുപോകുമ്പോൾ വയലിൽ പണിയെടുത്തുകൊണ്ടിരുന്ന തൊഴിലാളികളെല്ലാം തങ്ങളുടെ ജോലികൾ നിർത്തി തലയുയർത്തി നോക്കി. ചിലരൊക്കെ അത്ഭുതത്തോടെ കൈവീശി കാണിക്കുന്നുണ്ടായിരുന്നു.
“ഹാജിയുടെ വീട്ടിൽ പുതിയ കാർ വന്നിട്ടുണ്ടെടാ!” അവരിൽ ഒരാൾ മറ്റുള്ളവരോടായി ഉറക്കെ വിളിച്ചു പറഞ്ഞു.
അലവി ഹാജി കാറിന്റെ ഗ്ലാസ് പകുതിയോളം താഴ്ത്തി ജനലിലൂടെ പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു. മൂപ്പരുടെ കണ്ണുകൾ ചെറുതായി ചുരുങ്ങി. ഈ വയലുകളിലൂടെയും വഴികളിലൂടെയും തന്റെ യൗവനകാലത്ത് നടന്നുപോയ പഴയ ഓർമ്മകൾ മനസ്സിലൂടെ ഒരു സിനിമാ റീൽ പോലെ ഓടുന്നത് കൊണ്ടാകാം ആ മുഖത്ത് വലിയൊരു ശാന്തത ഉണ്ടായിരുന്നു.
കുറച്ചു ദൂരം കൂടി മുന്നോട്ട് പോയപ്പോൾ കവലയിലെ ചായക്കടയ്ക്ക് മുന്നിലായി ഹാജിയുടെ പഴയ ബാല്യകാല സുഹൃത്ത് മുഹമ്മദ് കുട്ടി നിൽക്കുന്നത് അലി കണ്ടു. വെളുത്ത കുർത്തയും ലുങ്കിയുമായിരുന്നു മൂപ്പരുടെ വേഷം. കൈവിരലുകൾക്കിടയിൽ ഒരു ബീഡി പുകയുന്നുണ്ടായിരുന്നു.
അലി വണ്ടി മെല്ലെ ചായക്കടയുടെ മുന്നിലേക്ക് അടുപ്പിച്ചു നിർത്തി, ചെറുതായി ഹോൺ ഒന്നു മുഴക്കി.
“ഹാജി…! ഏയ്… ഇത് എന്താ ഈ കാണുന്നത്!” മുഹമ്മദ് കുട്ടി അത്ഭുതത്തോടെയും വലിയ സന്തോഷത്തോടെയും കാറിന് അരികിലേക്ക് നടന്നു വന്നു.
“എന്താണ് പഹയാ… ഈ വയസ്സുകാലത്ത് കാറിൽ പോകാൻ ഒരു പൂതി ” മുഹമ്മദ് കുട്ടി ഹാജിയെ നോക്കി വളരെ തമാശ രൂപേണ ഉച്ചത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്റെ പൂതിയൊന്നുമല്ലെടാ മമ്മദ് കുട്ടീ… ദേ ഇവന് വേണ്ടിയാ,” അടുത്തു വണ്ടി ഓടിച്ചിരുന്ന അലിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഹാജി അഭിമാനത്തോടെ പറഞ്ഞു. “എനിക്ക് കാറിൽ പോകാൻ പൂതിയുണ്ടായിരുന്നെങ്കിൽ പണ്ടേ എനിക്ക് ഇത് വാങ്ങാമായിരുന്നില്ലേ! ഇവന്റെ ആവശ്യങ്ങൾക്ക് വേണ്ടിയാ ഇപ്പോൾ ഇത് വാങ്ങിയത്.”
“ഏതായാലും വളരെ നന്നായി ഹാജി. ഇനി നാട്ടിൽ എന്തെങ്കിലും അത്യാവശ്യ ഘട്ടങ്ങളോ ഹോസ്പിറ്റൽ കേസുകളോ ഉണ്ടായാൽ ധൈര്യമായി ഹാജിയുടെ അടുത്തേക്ക് വന്നാൽ മതിയല്ലോ,” മുഹമ്മദ് കുട്ടി ചിരിച്ചുകൊണ്ട് അലിയെയും നോക്കി പറഞ്ഞു.
“നീ പോരുന്നോ മമ്മദേ ഞങ്ങളുടെ കൂടെ ഒന്നു ചുറ്റാൻ?” ഹാജി സുഹൃത്തിനെ ക്ഷണിച്ചു.
“ഇല്ല ഹാജി… ഇങ്ങൾ വിട്ടോളി, എനിക്ക് ഇവിടെ ചായക്കടയിൽ ചെറിയൊരു പണിയുണ്ട്. നമുക്ക് പിന്നെ കാണാം,” എന്ന് പറഞ്ഞ് അയാൾ കൈവീശി.
“എന്നാൽ ശരി, നീ വണ്ടി എടുത്തോ മോനെ,” ഹാജി അലിയോട് പറഞ്ഞു.
അലി വണ്ടി മുന്നോട്ട് എടുക്കുമ്പോൾ അവന്റെ മനസ്സിൽ ഒരു കാര്യം വ്യക്തമായിരുന്നു; താൻ കാറ് വാങ്ങിയതിൽ തനിക്കുള്ളതിനേക്കാൾ വലിയൊരു സന്തോഷവും അന്തസ്സും വലിയുപ്പയുടെ മനസ്സിലുണ്ട്. സ്വന്തം പേരക്കുട്ടി നാട്ടുകാർക്ക് മുന്നിലൂടെ കാറോടിച്ച് പോകുന്നത് കാണുമ്പോൾ ആ വൃദ്ധന്റെ ഉള്ളിലെ വലിയൊരു ആഗ്രഹമാണ് സഫലമാകുന്നത്. അലി അന്ന് ഹാജിയാരെയും കൂട്ടി ആ നാടുമുഴുവൻ വലംവെച്ചു ചുറ്റിക്കാണിച്ചു. ആ യാത്ര ഹാജിയാർക്ക് വലിയൊരു ആശ്വാസവും അലിക്ക് വല്ലാത്തൊരു തൃപ്തിയും നൽകുന്നതായിരുന്നു.
ഉച്ച സമയം ആയപ്പോഴേക്കുമവർ തിരിച്ചു വീട്ടിലെത്തി അലവി ഹാജിയെ സുരക്ഷിതമായി മുറിയിലെ കട്ടിലിൽ കിടത്തിയ ശേഷം അലി നേരെ തന്റെ ഉമ്മയെ തിരഞ്ഞു നടന്നു. ‘അടുക്കളയിൽ കാണും, അല്ലെങ്കിലും ഈ സമയത്ത് അവൾ ഇതിപ്പോ എവിടെ പോകാനാണ്’ എന്ന് അവൻ സ്വയം ഓർത്തു.
ഉള്ളിൽ പടർന്ന വല്ലാത്തൊരു കൊതിയോടെ അവൻ അടുക്കള ലക്ഷ്യമാക്കി വേഗത്തിൽ നടന്നു ചെന്നു. എന്നാൽ, അവിടെയെത്തിയ അലിക്ക് നിരാശയായിരുന്നു ഫലം. അടുക്കളയിൽ ലൈറ്റൊക്കെ ഇട്ടിട്ടുണ്ടെങ്കിലും റസിയയെ അവിടെയെങ്ങും കണ്ടില്ല.
“ഇത് ഇതെവിടെ പോയി …” അവൻ ചുറ്റും നോക്കി പിറുപിറുത്തു.
അവൻ താഴത്തെ നിലയിലെ മറ്റ് റൂമുകളൊക്കെ ഓരോന്നായി പരിശോധിച്ചെങ്കിലും അവിടെയൊന്നും അവളെ കണ്ടില്ല. ഒടുവിൽ അവൻ മുകളിലെ നിലയിലേക്ക് പടവുകൾ കയറി നടന്നു. അവളുടെ സ്വന്തം റൂമിൽ കാണും എന്ന് കരുതിയാണ് അവൻ അങ്ങോട്ട് ചെന്നത്. എന്നാൽ അവനെ വീണ്ടും നിരാശനാക്കിക്കൊണ്ട് കട്ടിലിലും മുറിയിലും അവളുണ്ടായിരുന്നില്ല.
