“ഉണ്ണി ഞാന് നിനക്ക് പോകാമോ എന്നാണ് ചോദിച്ചത്, മറ്റൊരാളുണ്ട് എന്നത് വിഷയം അല്ല. എനിക്ക് ഒന്നും അറിയണ്ട, നീ എന്ത് പ്ലാന് ഇട്ടിട്ടുണ്ടെകിലും അത് ഒരു ഒഴിവ് ആണെന്ന് എനിക്കും അറിയാം നിനക്കും അറിയാം. സോ അധികം ഡയലോഗ് അടിക്കാതെ നാളെ വന്നു ഇവളെ പീക്ക് ചെയ്യണം. മറുത്തൊന്നും പറയണ്ട.”
“പക്ഷേ ബ്രോ ഞാന് എന്റെ പ്ലാന് മാറ്റിയാലും വേറെ ഒരു പ്രശ്നം ഉണ്ട്, എന്റെ കാർ വർക്ക്ഷോപ്പില് ആണ്. മറ്റുള്ളവരുടെ വണ്ടികളില് ഓൾറെഡി ആളുകള് ആയി. എനിക്ക് ഒരു വണ്ടി അറേഞ്ച് ചെയ്യാം എന്നു വെച്ചാൽ ഈ രാത്രി എങ്ങനെയാ എവിടുന്ന കിട്ടുക എന്നറിയില്ല. ”
“എടാ എടാ നീ എന്താ കിടന്നു ഉരുളുന്നനെ, നിന്നാക്കളെ അറേഞ്ച് ചെയ്യാന് ബുദ്ധിമുട്ട്, നിങ്ങള്ക്ക് മൂന്നു ഡേ അല്ലേ ആവശ്യം എന്റെ കാർ എടുത്ത് കൊണ്ട് പോ, ഞാന് വർക്ക് ഫ്രം ആണ്, അല്ലെങ്കില് തന്നെ എനിക്ക് ഒരു വിളിയുടെ ആവശ്യം ഉള്ളൂ, കമ്പനി ട്രാൻസ്പോർട്ട് ഉണ്ട്. നിങ്ങള് എന്റെ കാർ എടുതോണ്ട് പോയ മതി ”
“ഇങ്ങനെ പറഞ്ഞാല് ബ്രോ, ഞാന്.. ശെരി ഞാന് വരാം. രേവതിയോട് കരയണ്ട എന്ന് പറയൂ.”
“അതാണ് എന്റെ ഉണ്ണി! നീ വരുന്നുണ്ടെന്ന് അറിഞ്ഞാൽ അവൾക്ക് ജീവൻ തിരിച്ചു കിട്ടും. പഴയതുപോലെ നിങ്ങൾ അടിച്ചു പൊളിക്കണം. എനിക്ക് നിങ്ങളുടെ ആ സൗഹൃദം തിരിച്ചുകിട്ടിയാൽ മതി. പ്ലീസ്, ആ പഴയ ദേഷ്യമൊക്കെ മറന്ന് പഴയ ബെസ്റ്റികളാകണം. ഒന്ന് സംസാരിച്ചേ അവളോട്…”

സുരേഷ് പതുക്കെ അകത്തേക്ക് വന്നു ബെഡിൽ മുഖം പൊത്തി കിടക്കുന്ന രേവതിയുടെ അടുത്തേക്ക് ചെന്നു.
“രേവതീ… ഇതാ… ഉണ്ണി ലൈനിലുണ്ട്. ഒന്ന് സംസാരിക്ക്.” അവൾ ആദ്യം മുഖം ഉയർത്തിയില്ല, സുരേഷിന്റെ കൈ തട്ടി മാറ്റാൻ നോക്കി.
“വേണ്ട ഏട്ടാ… എനിക്ക് ആരോടും സംസാരിക്കണ്ട.”
“വാശി പിടിക്കാതെ രേവതീ… അവൻ നിനക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ്. സംസാരിക്കെടാ…” സുരേഷ് നിർബന്ധപൂർവ്വം ഫോൺ അവളുടെ കാതോരം വെച്ചു.
രേവതി പതുക്കെ ഫോൺ വാങ്ങി കാതിൽ വെച്ചു. “ഹലോ…” രേവതിയുടെ ശബ്ദം വല്ലാതെ താഴ്ന്നതായിരുന്നു.
“അനു മോളെ… സോറിടാ… നീ കരയുകയായിരുന്നു എന്ന് സുരേഷേട്ടൻ പറഞ്ഞു. എനിക്ക് അറിയില്ല. നീ കരയല്ലേ, പെണ്ണേ.” മറുഭാഗത്ത് ഉണ്ണിയുടെ ശബ്ദം വല്ലാതെ ശാന്തമായിരുന്നു. “നീ എന്തിനാ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത് ഉണ്ണീ? ഞാൻ എന്ത് തെറ്റാ നിന്നോട് ചെയ്തത്?”
“നീ ഒന്നും ചെയ്തില്ല. എനിക്ക് പെട്ടെന്ന് എന്തോ ഒരു തോന്നൽ ഉണ്ടായതാണ്. ആ വിട് എന്നീ അത് പറഞ്ഞോണ്ടിരിക്കണ്ട ഈ രാത്രി, നമുക്ക് നാളയും ഒക്കെ സമയം ഉണ്ടല്ലോ. ഇപ്പോ നമുക്ക് എല്ലാം മറക്കാം. ഞാൻ മൂന്നാറിലേക്ക് വരുന്നുണ്ട്.”
“സത്യമാണോ? നീ വരുമോ?” രേവതിയുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.
“പിന്നെ വരാതെ… നീ ഷോപ്പിംഗ് ഒക്കെ നടത്തിയതല്ലേ… എനിക്ക് വേണ്ടി വാങ്ങിയ ആ സാധനം എന്താണെന്ന് അറിയാൻ എനിക്ക് ധൃതിയായി.” അവർ പിന്നീട് കുറെ നേരം ഓരോ കാര്യങ്ങൾ സംസാരിച്ചു. ഓഫീസിലെ തമാശകളും മൂന്നാറിലെ പ്ലാനുകളും ഒക്കെ അവർക്കിടയിൽ വീണ്ടും നിറഞ്ഞു വന്നു. രേവതിയുടെ മുഖത്തെ ആ പഴയ തിളക്കം തിരിച്ചു വരുന്നത് സുരേഷ് നോക്കി നിന്നു.
കുറച്ചു കഴിഞ്ഞപ്പോൾ സുരേഷ് പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു. “രേവതീ… എന്റെ ഫോൺ ഒന്ന് തിരിച്ചു തരുമോ? എനിക്ക് ഒരു കാൾ ചെയ്യാനുണ്ട്.” പുള്ളി ചിരിച്ചു കൊണ്ട് ചോിച്ചു. രേവതി വല്ലാത്തൊരു നാണത്തോടെ ഫോൺ സുരേഷിന് നൽകി. അവളുടെ കണ്ണുകളിൽ ഇപ്പോൾ സങ്കടമല്ല, വല്ലാത്തൊരു സന്തോഷമായിരുന്നു. “താങ്ക്സ് ഏട്ടാ… ഉണ്ണി സമ്മതിച്ചു. അവന് വരുന്നുണ്ട്!” അവൾ സുരേഷിനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു. കൃത്യം ആ സമയത്ത് രേവതിയുടെ സ്വന്തം ഫോൺ ബെഡിൽ കിടന്ന് വൈബ്രേറ്റ് ചെയ്തു. ഡിസ്പ്ലേയിൽ ഉണ്ണിയുടെ പേര് തന്നെയായിരുന്നു തെളിഞ്ഞത്. രേവതി ഒന്ന് ചമ്മി നാണിച്ചു കൊണ്ട് ആ ഫോൺ എടുത്തു. “അയ്യോ… ദാ അവൻ എന്റെ നമ്പറിലേക്ക് വിളിക്കുന്നു!” അവൾ പതുക്കെ ആ ഫോണുമായി ബാൽക്കണിയിലേക്ക് നടന്നു. സുരേഷിനെ നോക്കി ഒന്ന് ചിരിച്ചിട്ട്, അല്പം ചമ്മലോടെ അവൾ ഫോൺ അറ്റൻഡ് ചെയ്തു സംസാരിക്കാൻ തുടങ്ങി. സുരേഷ് അപ്പോഴും ആ കാഴ്ച നോക്കി തൃപ്തിയോടെ പുഞ്ചിരിച്ചു.
