നായർ സാറിന് എല്ലാമറിയാം. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി അദ്ദേഹം ഇവിടെയുണ്ട്. രണ്ട് മാസം കൂടി കഴിഞ്ഞാൽ അദ്ദേഹം റിട്ടയർ ആവുകയാണ്.”
“അദ്ദേഹം ഇപ്പോൾ എവിടെയുണ്ട്?”
“ഡി-സെക്ഷൻ ക്ലാസ് മുറിയിലുണ്ടാകും. ഞാൻ അദ്ദേഹത്തിന്റെ നമ്പർ തരാം, ഒന്ന് വിളിച്ചു നോക്കൂ.”
ആദി നമ്പർ വാങ്ങി ഉടൻ വിളിച്ചു.
“ഗുഡ് മോണിംഗ് സർ, ഞാൻ ആദി. പഴയ വിദ്യാർത്ഥി.”
മറുതലക്കൽ ഒരു ഗാംഭീര്യമുള്ള ശബ്ദം.
“ആദിയോ? ഏത് ആദി?”
“ആദി കേശവ് സർ. എനിക്ക് സാറിനെ ഒന്ന് കാണണം. ഇപ്പോൾ വരാം.”
“ശരി, ഞാൻ ഇവിടെത്തന്നെയുണ്ട്. പന്ത്രണ്ട് മിനിറ്റിനുള്ളിൽ എത്തുക.”
കൃത്യം പന്ത്രണ്ട് മിനിറ്റിന് ശേഷം.
മുഷിഞ്ഞ ഒരു വെള്ള കുർത്തയും, മൂക്കിൽ തൂങ്ങിക്കിടക്കുന്ന പഴയ കണ്ണടയും ധരിച്ച രാഘവൻ സാർ ആദിയുടെ മുന്നിലെത്തി. അദ്ദേഹത്തിന്റെ നടത്തത്തിൽ ഒരു തളർച്ചയുണ്ടെങ്കിലും കണ്ണുകളിൽ പഴയ അതേ തീക്ഷ്ണതയുണ്ടായിരുന്നു.
“ഗുഡ് മോണിംഗ് സർ,” ആദി വണങ്ങി.
രാഘവൻ സാർ ഒന്ന് പുഞ്ചിരിച്ചു.
“വളർന്നു വലുതായിരിക്കുന്നു. എസിപി ആയെന്ന് കേട്ടു. അഭിമാനമുണ്ട് മോനേ.”
ആദി ഫോണിലെ ഫോട്ടോ അദ്ദേഹത്തിന് നേരെ നീട്ടി.
“സർ, ഈ കുട്ടിയെ ഓർമ്മയുണ്ടോ?”
രാഘവൻ സാർ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി. പെട്ടെന്ന് അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. ഭാവങ്ങൾ ഗൗരവമായി. അദ്ദേഹം കണ്ണട ഊരി തുടച്ച് വീണ്ടും വെച്ചു.
“ഇത്… ഇത് വൈഷ്ണവാണ്!”
ആദിയും ശിവന്യയും പരസ്പരം നോക്കി.
“വൈഷ്ണവാണോ സർ?”
“അതെ. വൈഷ്ണവ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ അവൻ മിടുക്കനായിരുന്നു. പക്ഷേ…”
രാഘവൻ സാർ ഒന്ന് നിശ്വസിച്ചു.
“അവന്റെ വീട്ടിലെ അവസ്ഥ മോശമായിരുന്നു. അച്ഛന്റെ മരണശേഷം കടബാധ്യതകൾ കുടുംബത്തെ വരിഞ്ഞുമുറുക്കി. പത്താം ക്ലാസ് പകുതിയായപ്പോഴേക്കും അവന് പഠനം നിർത്തേണ്ടി വന്നു. പെട്ടെന്ന് ഒരു ദിവസം അവൻ കാണാതായി. കുടുംബം മുഴുവൻ നാടുവിട്ടുപോയി.”
“എന്നിട്ട്?” ശിവന്യ ആകാംക്ഷയോടെ ചോദിച്ചു.
“പിന്നീട് കേട്ടറിഞ്ഞത്, അവർ മറ്റൊരു സ്ഥലത്ത് താമസിച്ച് അവനെ പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും പൂർത്തിയാക്കി എന്നാണ്. അതിനുശേഷം അവന് ഇന്ത്യൻ ആർമിയിൽ ജോലി ലഭിച്ചു എന്ന് കേട്ടിരുന്നു.”
ആദിയുടെ ഉള്ളൊന്നു കാളി. സൈനിക പരിശീലനം. ആ വാക്ക് അവന്റെ തലയിൽ മുഴങ്ങി.
“ഇന്ത്യൻ ആർമിയോ?”
“അതെ. അവൻ ആർമിയിൽ join ചെയ്തെന്ന് എന്ന് കേട്ടു. പക്ഷേ പിന്നീട് എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല.”
ആദി തന്റെ കൈപ്പത്തികൾ മുറുക്കി. ഒരു സാധാരണ കൊലയാളിയല്ല തന്നെ നേരിടുന്നത്. യുദ്ധതന്ത്രങ്ങളും, ആയുധവിദ്യയും, ആക്രമണ രീതികളും അറിയാവുന്ന ഒരു വ്യക്തി.
“സാറേ, അവനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ എനിക്ക് ആരുടെയെങ്കിലും സഹായം വേണം. ആർമിയിലെ കാര്യങ്ങൾ അന്വേഷിക്കാൻ എനിക്ക് സമയം വേണ്ട.”
രാഘവൻ സാർ ഒന്ന് ആലോചിച്ചു. അദ്ദേഹത്തിന്റെ ഓർമ്മകൾ തിരയുന്നതുപോലെ കണ്ണുകൾ മുകളിലേക്ക് നോക്കി.
“വൈഷ്ണവിന്റെ അടുത്ത സുഹൃത്തായിരുന്നു മേജർ രോഹൻ. അവൻ ഇപ്പോൾ മലപ്പുറത്താണ്. സൈന്യത്തിൽ ഇരുവരും ഒപ്പമുണ്ടായിരുന്നു. അവന് വൈഷ്ണവിനെക്കുറിച്ച് എല്ലാം അറിയാമായിരിക്കും.”
ആദിയുടെ മുഖത്ത് ഒരു പ്രതീക്ഷയുടെ മിന്നൽ ഉദിച്ചു.
“മേജർ രോഹന്റെ നമ്പർ കിട്ടുമോ സർ?”
“തീർച്ചയായും. ഞാൻ ഇപ്പോൾ തരാം.”
രാഘവൻ സാറിന് നന്ദി
പറഞ്ഞ് ആദി വണ്ടിയിലേക്ക് നടന്നു. ശിവന്യ അവന്റെ കൂടെയുണ്ടായിരുന്നു.
“ആദി, നീ ശ്രദ്ധിച്ചോ? സൈനിക പരിശീലനം ലഭിച്ച ഒരാളാണ് അവൻ. ഇത് നമ്മൾ വിചാരിച്ചതിലും അപകടകരമാണ്.”
ആദി വണ്ടി സ്റ്റാർട്ട് ചെയ്തു.
“അതുകൊണ്ടാണ് അവൻ ഈ ഫോട്ടോ അയച്ചത് ശിവന്യ. ഞാൻ പേടിക്കണമെന്നാണ് അവൻ ആഗ്രഹിക്കുന്നത്. പക്ഷേ അവൻ മറന്നുപോയി, ഞാൻ ഇപ്പോൾ ഒരു എസിപിയാണ്.”
“പക്ഷേ അവൻ നിന്റെ ഭൂതകാലത്തെയാണ് ലക്ഷ്യം വെക്കുന്നത്.”
“അതുകൊണ്ട് തന്നെ ഞാൻ അവനെ തേടി പോകണം. മലപ്പുറത്തേക്ക് പോകാം.”
വണ്ടി കൊച്ചിയുടെ തിരക്കുകളിൽ നിന്ന് മലപ്പുറത്തിന്റെ പച്ചപ്പിലേക്ക് കുതിച്ചു. റോഡരികിലെ തെങ്ങുകളും പാടങ്ങളും പിന്നിലേക്ക് മറയുകയായിരുന്നു. കാറിനുള്ളിൽ നിശബ്ദത തളം കെട്ടി നിന്നു. ശിവന്യ ആദിയുടെ മുഖത്തേക്ക് നോക്കി. അവൻ ഗൗരവത്തിലാണ്. അവന്റെ കൈകൾ സ്റ്റിയറിംഗിൽ മുറുകിപ്പിടിച്ചിരിക്കുന്നു.
