ശരത് രേഖകള്‍ – 7 8

അവളുടെ മനോഹരമായ അമ്പരപ്പ് കൊണ്ട് കണ്ണുകള്‍ വിടര്‍ന്നു മിഴിഞ്ഞു.

“എന്‍റെ മോനെ ഇഷ്ടമാണെങ്കില്‍ മാത്രം, അവന്‍റെ കഥയും കേട്ട് കഴിഞ്ഞ്…”

അവളുടെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നത് ഞങ്ങള്‍ കണ്ടു.

“കഥയോ?”

മിഴിനീര്‍ തുടച്ചുകൊണ്ട് അവള്‍ ചോദിച്ചു.

ഞാന്‍ പിന്നെ അവളെയും കൂട്ടി പുറത്തേക്കു നടന്നു. പുറത്ത് വീടിന്‍റെ കോമ്പൌണ്ടില്‍, തെരുവിനിപ്പുറത്ത് വെച്ച് ഞാന്‍ അവളോട്‌ എന്‍റെ കഥ പറഞ്ഞു.

വിശ്വാസം വരാതെ നിര്‍ന്നിമേഷയായി അവളത് കേട്ട് എന്നെ സഹതാപത്തോടെ നോക്കി.

പിന്നെ അവളുടെ കൈ സ്പര്‍ശം ഞാന്‍ എന്‍റെ കൈകളില്‍ അറിഞ്ഞു.

വീണ്ടും അകത്തേക്ക് ചെല്ലുമ്പോള്‍ പരിചാരക കൊണ്ടുവന്ന് വെച്ച പാനീയങ്ങളും പലഹാരങ്ങളും കഴിക്കുന്ന അച്ഛനെയും അമ്മയെയുമാണ് ഞാന്‍ കണ്ടത്.

അവളുടെ മുഖം ലജ്ജയാല്‍ നിറഞ്ഞിരിക്കുന്നത് അച്ഛനും അമ്മയും കണ്ടു.

“രേഖ ഇവന്‍റെ, ഇവന്‍റെ മാത്രം ചോയ്സ് ആയിരുന്നു,”

അച്ഛന്‍ സംസാരിച്ചു.

“മോള്‍ ഇവന്‍റെ മാത്രം ചോയ്സ് അല്ല…ഞങ്ങളുടെ കൂടിയാണ്….അതുകൊണ്ട് മോള്‍ ഞങ്ങളുടെ കുടുംബാങ്ങവും കൂടിയാണ്…”

അവളുടെ മിഴികള്‍ വീണ്ടും നിറയുകയും അവള്‍ വീണ്ടും കൈകള്‍ കൂപ്പുകയും ചെയ്തു.

************************************************

കപൂട്ടാസ് ബീച്ചിനെതിരെയുള്ള കൂറ്റന്‍ മലനിരകളിലേക്ക് നോക്കിയിരിക്കയായിരുന്നു ഞാനും ദിലാരയും. തൊട്ടപ്പുറത്ത് അച്ഛനും അമ്മയും തിരകളുടെ സൌന്ദര്യത്തിലേക്ക് നോക്കിയും.

“ഹണിമൂണ്‍ ഒന്നും പ്ലാന്‍ ചെയ്തില്ല…”

ഞാന്‍ അവളോട്‌ പറഞ്ഞു.

“ഏതെക്കെയാ നിന്‍റെ ഫേവറിറ്റ് സ്ഥലങ്ങള്‍?”

“അങ്ങനെയൊന്നും എനിക്ക് ആഗ്രഹമില്ല ശരത്ത്…”

ദിലാര പറഞ്ഞു.

“നീ എവിടെയാണോ, നിന്‍റെ അച്ഛനും അമ്മയും എവിടെയാണോ, അവിടം ആണ് എനിക്കിഷ്ടം….എന്‍റെ രണ്ടാം ജന്മം ആണിത്….നിന്‍റെ ഇഷ്ടങ്ങള്‍ മാത്രമേ എനിക്കുള്ളൂ…”

“എന്‍റെയും രണ്ടാം ജന്മമല്ലേ ഇത്?”

ഞാനും ചോദിച്ചു.

“നീ ഉള്ള ഇടം തന്നെയാണ് എനിക്കും പ്രിയപ്പെട്ടതും…”

“എങ്കില്‍ നമ്മുടെ ഓഫീസ്, നമ്മുടെ വീട്….അതില്‍ക്കൂടുതല്‍ മറ്റൊരിടവും എനിക്ക് വേണ്ട ശരത്ത്, ഹണിമൂണിന്….”

അപ്പോഴാണ്‌ രണ്ടുമൂന്ന് ചെറുപ്പക്കാരോടൊപ്പം ഒരു പെണ്ണ് അങ്ങോട്ട്‌ വരുന്നത് ഞാന്‍ കാണുന്നത്. ഒരു സ്ലീവ് ലെസ്സ് ഹാഫ് ബ്ലൌസും ചന്തികളെ മറയ്ക്കുന്ന ഷോട്ട്സും ആണ് അവളുടെ വേഷം. അകത്ത് ബ്രായില്ല എന്ന് വ്യക്തം.

അവളെ കണ്ടു എന്‍റെ കണ്ണുകള്‍ വിടര്‍ന്നടഞ്ഞു.

“എന്താ?”

എന്‍റെ ഭാവമാറ്റം കണ്ടിട്ട് ദിലാര ചോദിച്ചു.

പിന്നെ ഞാന്‍ നോക്കുന്നിടത്തേക്ക് അവളും നോക്കി.

“അതാണോ അവള്‍?”

ദിലാര ചോദിച്ചു.

“യെസ്…”

സ്വരത്തില്‍ ഘനം വരുത്തി ഞാന്‍ പറഞ്ഞു.

ചെറുപ്പക്കാരുടെ കൈകള്‍ അവളുടെ ദേഹത്ത് പലയിടത്തുല്‍ അമരുന്നുണ്ട്, തടവുന്നുണ്ട്‌. ദിലാര അതുകണ്ട് വെറുപ്പോടെ മുഖം മാറ്റി.

“വാ, നമുക്ക് പോകാം…”

ദിലാര പറഞ്ഞു.

“എന്തിന്?”

ഞാന്‍ വെറുപ്പോടെ ചോദിച്ചു.

“ഈ ബീച്ച് അവളുടെ അച്ഛന്‍ വിനയന്‍ നായരുടെ അല്ല….ടര്‍ക്കി സര്‍ക്കാരിന്‍റെയാണ്….മാത്രമല്ല, അവള്‍ നമ്മളെ കാണണം…”

രേഖയും കൂട്ടുകാരും അടുത്തെത്തി.

അവള്‍ ഞങ്ങളെ കണ്ടു.

തൊട്ടുമുമ്പില്‍ പ്രേതത്തെ കണ്ടത് പോലെ അവളുടെ ഭാവം മാറി.

“ശരത്ത്….”

അവള്‍ ഭയം നിറഞ്ഞ ശബ്ദത്തില്‍ മന്ത്രിച്ചു.

ഞാന്‍ പ്രത്യേകിച്ച് ഒരു ഭാവവും മുഖത്ത് വരുത്താതെ അവളെ നോക്കി.

പിന്നെ അവളുടെ കണ്ണുകള്‍ ദിലാരയില്‍ പതിഞ്ഞു.

“ഇത്…?”

അവള്‍ ചോദിച്ചു.

“ദിലാരാ….”

പെട്ടെന്ന് ഞങ്ങള്‍ക്ക് പിമ്പില്‍ ഞാന്‍ അമ്മയുടെ സ്വരം കേട്ടു.

“ദിലാരാ ഹക്കാന്‍…പ്രശാന്ത് നായരുടെയും ലളിതയുടെയും മകന്‍ ശരത്ത് ബാലഗോപാലിന്‍റെ ഭാര്യ ദിലാരാ ഹക്കാന്‍…!”

അവളുടെ മുഖം വിളറി വെളുത്തു.

“നമുക്ക് എന്നാ പോയാലോ അച്ഛാ, അമ്മേ?”

ദിലാര ചോദിച്ചു.

“പോകാം…”

ദിലാരയുടെ കരം പിടിച്ച് അമ്മ പറഞ്ഞു.

“അസ്തമിക്കാറായി…”

ഞങ്ങള്‍ നാലുപേരും പിന്നെ അവിടെനിന്നും പോയി.

[അവസാനിച്ചു]

Leave a Reply

Your email address will not be published. Required fields are marked *