എന്നാൽ സുകുമാരൻ അപ്പോഴും തന്റെ തനിഗുണം കാണിച്ചു.
“എടീ… ആ നേരം നോക്കി നീ എവിടെ പോയി ഒളിച്ചെടീ തേവിടിശ്ശീ…” വല്ലാത്ത ദേഷ്യത്തോടെ അയാൾ ജയയ്ക്ക് നേരെ തട്ടിക്കയറി, പരസ്യമായി തെറിവിളിച്ചു.
അയാൾ ജയയെ ചീത്തവിളിച്ചതും രാജേഷിന് ഉള്ളിൽ നിന്നും ദേഷ്യം ഇരച്ചുകയറി.
“താൻ ഒന്ന് അടങ്ങ് സുകുമാരാാ! തങ്ങൾ രണ്ടുപേർക്കും വേണ്ടിയാണ് ഞങ്ങൾ ഇപ്പോൾ ഇത്രയും പൈസ ഇറക്കുന്നത്. ഇവരെക്കൂടി ഈ കേസിൽ പെടുത്തിയിരുന്നെങ്കിൽ ഇനിയും തുക കൂടുമായിരുന്നു, അറിയാമോ തനിക്ക്?” രാജേഷ് ദേഷ്യം കടിച്ചുപിടിച്ചു പറഞ്ഞു.
അതുവരെ അങ്കിൾ എന്നു മാത്രം വിളിച്ചിരുന്ന അയാളെ സുകുമാരാാ എന്ന് ദേഷ്യത്തിൽ വിളിച്ചപ്പോൾ സുകുമാരന്റെ മുഖത്ത് വല്ലാത്ത പരിഭ്രമം പടർന്നു.
കേസിൽ അകപ്പെട്ട് കിടക്കുമ്പോഴും പ്രതിയായ സുകുമാരന്റെ അഭ്യാസം കണ്ടു നിന്നിരുന്ന ആ പോലീസ് ഓഫീസർ ഒട്ടും സമയം കളയാതെ സുകുമാരന്റെ കഴുത്തിന് കുത്തിപ്പിടിച്ച് ചുമരിലേക്ക് ചേർത്തു നിർത്തി, കരണക്കുറ്റി നോക്കി നല്ല ഊക്കിൽ രണ്ടെണ്ണം പൊട്ടിച്ചു.
എന്നിട്ട് ഓഫീസർ തിരിഞ്ഞ് രാജേഷിനെ നോക്കി വശ്യമായി ചിരിച്ചു.
“എന്താ രാജേഷേ… ഇങ്ങേർക്കിട്ട് നിനക്കും രണ്ടെണ്ണം പൊട്ടിക്കണം എന്നുണ്ടോ? വേണമെങ്കിൽ ആവാം കേട്ടോ, ആരും ചോദിക്കാൻ വരില്ല.”
അ ഓഫീസറുടെ ഗ്രീൻ സിഗ്നൽ കിട്ടിയതും രാജേഷ് ഒട്ടും മടിച്ചില്ല. അവൻ സുകുമാരന്റെ കോളറിൽ ബലമായി പിടിച്ചുവലിച്ച്, തന്റെ മുട്ടുകാലുയർത്തി അയാളുടെ അടിനാഭിയിലേക്ക് നോക്കി രണ്ട് ഊക്കൻ തൊഴി വെച്ചുകൊടുത്തു.
സുകുമാരൻ അങ്ങനെയൊന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അയാൾ വേദനകൊണ്ട് പുളഞ്ഞ് ആകെ ഭയന്നുപോയി.
“താൻ കാരണം മാത്രമാടോ ഞങ്ങൾ മൂന്നുപേരും ഇവിടെയിരുന്ന് തീ തിന്നുന്നത്!” വന്യമായ കോപത്തോടെ രാജേഷ് അയാളുടെ ചെവിക്കുറ്റി നോക്കി രണ്ട് മൂന്ന് നല്ല കനത്ത അടികൾ കൂടി കൊടുത്തു.
അയാളുടെ മുഖം തിരിഞ്ഞുപോയി.
“ഞങ്ങൾ പറഞ്ഞതുപോലെ മാത്രം പോലീസിനോട് മൊഴി നൽകിയോണം. ഈ സാർ പറയുന്നതനുസരിച്ച് അടങ്ങി ഒതുങ്ങി നിന്നാൽ നല്ല വക്കീലിനെ വെച്ച് നിങ്ങളെ എത്രയും പെട്ടെന്ന് പുറത്തിറക്കാൻ ഞാൻ നോക്കാം. ഇനിയെങ്ങാനും ജയാന്റിയെ വേദനിപ്പിക്കാനോ ചീത്തവിളിക്കാനോ നോക്കിയാൽ ഉണ്ടല്ലോ…” രാജേഷ് അയാളുടെ മുഖത്തേക്ക് വിരൽ ചൂണ്ടി വന്യമായി ഭീഷണിപ്പെടുത്തി.
ഇത് കണ്ട ജയയുടെ ഉള്ളിൽ രാജേഷിനോടുള്ള ബഹുമാനവും സ്നേഹവും ഇരട്ടിയായി മാറി.
അല്പനേരം കൂടി ആ പോലീസ് ഓഫീസറുമായി കാര്യങ്ങൾ സംസാരിച്ച ശേഷം, ബാക്കി തുക രണ്ട് ദിവസത്തിനുള്ളിൽ കൃത്യമായി എത്തിച്ചു തരാമെന്ന് ഉറപ്പു നൽകി രാജേഷും താരയും ജയയും അവിടെനിന്നിറങ്ങി. അവർ വീണ്ടും അരവിന്ദിന്റെ കാറിൽ പുതിയ റിസോർട്ട ലക്ഷ്യമാക്കി യാത്ര തിരിച്ചു.
വണ്ടി പ്രധാന റോഡിൽ നിന്നും മാറി തികച്ചും വിജനമായ, കാടുപിടിച്ച ഒരു വഴിയിലേക്കാണ് പ്രവേശിച്ചത്. കാട്ടുചെടികളും മരങ്ങളും വശങ്ങളിൽ തഴച്ചുവളർന്നു നിൽക്കുന്ന ആ പാതയിലൂടെ, കടുപ്പമേറിയ വലിയൊരു കയറ്റം ഒത്തിരി കഷ്ടപ്പെട്ടാണ് അരവിന്ദിന്റെ കാർ അവരെയും വഹിച്ചുകൊണ്ട് ആ കുന്നിൻമുകളിലേക്ക് കയറിയത്.
ആ കുന്നിൻപുറത്ത് വലിയൊരു സുരക്ഷാ വേലിയുടെ അകത്തായി മൂന്ന് റിസോർട്ട് കോട്ടേജുകൾ തലയുയർത്തി നിൽപ്പുണ്ടായിരുന്നു. എന്നാൽ അതിൽ ഒരെണ്ണത്തിന്റെ പണി മാത്രമാണ് പൂർണ്ണമായും കഴിഞ്ഞിട്ടുണ്ടായിരുന്നത്.
പണിതീർന്ന ആ ഹണിമൂൺ കോട്ടേജിനുള്ളിൽ വിശാലമായ ഒരു ഹോളും, ഒരു കിടപ്പുമുറിയും, അതിനോട് ചേർന്ന് ഉള്ളിൽത്തന്നെ ഒരു കൊച്ചു സ്വിമ്മിംഗ് പൂളും സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. അത്യാധുനിക രീതിയിലുള്ള ആ ആഡംബര മുറി അവർക്ക് തികച്ചും അനുയോജ്യമായിരുന്നു.
“രണ്ട് ദിവസം മുന്നേയാണ് ഇതിലെ സ്വിമ്മിംഗ് പൂളിൽ ഫ്രഷ് വെള്ളം നിറച്ചത്. ഇന്നലെ ഇതിന്റെ ക്ലീനിംഗും കഴിഞ്ഞതേയുള്ളൂ. അതുകൊണ്ട് നിങ്ങൾക്ക് യാതൊരു പേടിയും കൂടാതെ ധൈര്യമായി ഇതിൽ ഇറങ്ങി കുളിക്കാം,” പൂൾ കാണിച്ചുകൊണ്ട് അരവിന്ദ് പറഞ്ഞു.
