“എല്ലാം കൊള്ളാം അരവിന്ദേ… പക്ഷേ നമ്മുടെ ഭക്ഷണത്തിന്റെ കാര്യം എന്താ ചെയ്യുക?” ഇത്തവണ വല്ലാത്തൊരു ആശങ്കയോടെ താരയാണ് ചോദിച്ചത്.
“അതോർത്ത് ആന്റി വിഷമിക്കേണ്ട, അതെല്ലാം ഞാൻ ഫോൺ വിളിച്ച് ഓൾറെഡി റെഡിയാക്കിയിട്ടുണ്ട്. അടുക്കളയിലേക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം അവിടെ സെറ്റാണ്. വേണമെങ്കിൽ ഒന്നുപോയി നോക്കൂ മാഡം,” അടുക്കളയുടെ ഭാഗം ചൂണ്ടിക്കാണിച്ചുകൊണ്ട് അരവിന്ദ് പറഞ്ഞു.
അരവിന്ദ് പറഞ്ഞത് കേട്ട് താരയും ജയയും സാധനങ്ങൾ പരിശോധിക്കാനായി അടുക്കളയിലേക്ക് നടന്നു. ഈ സമയം കോട്ടേജിന് പുറത്തിറങ്ങി ഒരു സിഗരറ്റ് വലിക്കാനായി രാജേഷും അരവിന്ദും ഒരുമിച്ച് പുറത്തേക്ക് നടന്നു.
നിശബ്ദമായ ആ കുന്നിൻമുകളിൽ നിന്ന് സിഗരറ്റ് പുകച്ചു വിടുന്നതിനിടയിൽ അരവിന്ദ് രാജേഷിനെ നോക്കി കള്ളച്ചിരിയോടെ ഒന്നു കണ്ണ് ചിമ്മി.
“എടാ രാജേഷേ… ഇന്നലെ പോലീസ് അവിടെ റെയ്ഡ് നടത്തി പിടിച്ച സാധനങ്ങളിൽ നിന്നും നല്ല ഒന്നാംതരം ഉശിരൻ കഞ്ചാവ് ആരും കാണാതെ ഞാൻ അടിച്ചുമറ്റി വെച്ചിട്ടുണ്ട്. നിങ്ങൾ രണ്ടുദിവസം ഇവിടെത്തന്നെ കാണുമല്ലോ, വരുന്ന ഞായറാഴ്ച നമുക്ക് ആ കാണുന്ന മലയുടെ മുകളിൽ കയറി, പ്രകൃതിഭംഗിയൊക്കെ ആസ്വദിച്ച് നല്ല സുഖമായിട്ട് ഒന്നിരുന്ന് വലിക്കാം,” അരവിന്ദ് ആവേശത്തോടെ പറഞ്ഞു.
“സത്യമാണോടാ… സാധനം ഇപ്പോൾ നിന്റെ കയ്യിലുണ്ടോ?” രാജേഷിന്റെ കണ്ണുകൾ തിളങ്ങി.
അരവിന്ദ് ഒന്നു പുഞ്ചിരിച്ചുകൊണ്ട് കാറിന്റെ അടുത്തേക്ക് ചെന്ന് ഡോർ തുറന്നു. എന്നിട്ട് ഡോർ പാനലിന്റെ ഉള്ളിലെ രഹസ്യ അറയിലിരുന്ന ചെറിയൊരു പൊതി അവനെ കാണിച്ചു.
രാജേഷ് ഒട്ടും സമയം കളയാതെ ആ പൊതി വേഗത്തിൽ വാങ്ങി തന്റെ പോക്കറ്റിലാക്കി ഒളിപ്പിച്ചു.
“എന്തായാലും ഇപ്പോൾ നേരം ഇരുട്ടാൻ പോകുകയല്ലേടാ… ഇവർ രണ്ടുപേരും രാത്രി അത്താഴമൊക്കെ കഴിഞ്ഞ് വേഗം ഉറങ്ങിക്കോട്ടെ. അത് കഴിഞ്ഞിട്ട് എനിക്ക് തനിയെ ഇരുന്ന് ഒരു വലി വലിക്കണം,” രാജേഷ് ഒരു വഷളൻ ചിരിയോടെ മന്ത്രിച്ചു.
“ഓഹോ… അങ്ങനെയെങ്കിൽ ശരി രാജാവേ… നിന്റെ ഇഷ്ടം പോലെ നടക്കട്ടെ,” അരവിന്ദ് ചിരിച്ചുകൊണ്ട് കാറിൽ കയറി എൻജിൻ സ്റ്റാർട്ട് ചെയ്തു. അവൻ വണ്ടിയോടിച്ച് പതുക്കെ ആ കുന്നിറങ്ങിപ്പോകുമ്പോൾ രാജേഷ് പോക്കറ്റിലെ ആ പൊതിയിൽ തലോടിക്കൊണ്ട് വലിയൊരു പ്ലാനിംഗിലായിരുന്നു.
————————————————————
സമയം ഏകദേശം രാത്രി പത്തു മണി കഴിയാറായി. മലമുകളിലെ ആ കോട്ടേജിലേക്ക് തണുപ്പ് പടർന്നു കയറിയതോടെ മൂന്നുപേർക്കും നല്ലപോലെ വിശക്കാൻ തുടങ്ങിയിരുന്നു.
“അമ്മേ… വല്ലാതെ വിശക്കുന്നുണ്ടല്ലോ. തണുപ്പ് കൂടിയതുകൊണ്ടാണോ എന്ന് അറിയില്ല, വയറിലിപ്പോൾ നല്ല വിശപ്പ്,” രാജേഷ് സോഫയിലിരുന്ന് അമ്മയെ നോക്കി പറഞ്ഞു.
രാജേഷ് പറഞ്ഞത് കേട്ടതും ജയ പെട്ടെന്ന് സീറ്റിൽ നിന്നും എഴുന്നേറ്റു. “അയ്യോ, നേരം ഒരുപാടായല്ലോ. ഞാൻ വേഗം അടുക്കളയിൽ പോയി എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കാം. ഫുഡ് സെറ്റ് ചെയ്യാൻ വേണ്ട സാധനങ്ങളെല്ലാം അവിടെയുണ്ടല്ലോ,” ജയ ആവേശത്തോടെ പറഞ്ഞു. തന്നെ ആ വലിയ ലഹരിമരുന്ന് കേസിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെടുത്തി കൊണ്ടുവന്ന ഈ അമ്മയോടും മകനോടും എങ്ങനെയെങ്കിലും തന്റെ നന്ദി കാണിക്കണം എന്ന ചിന്ത മാത്രമായിരുന്നു ആ നേരത്ത് അവളുടെ മനസ്സിൽ.
പക്ഷേ, രാജേഷ് പെട്ടെന്ന് അവളുടെ കൈകളിൽ പതുക്കെ പിടിച്ച് തടഞ്ഞു.
“എന്റെ ജയാന്റി… ആന്റി ഇത് എന്തൊക്കെയാ ഈ പറയുന്നത്? ഞങ്ങൾ പ്രശ്നത്തിൽ നിന്നും ആൻ്റീയെ രക്ഷപെടുത്തി കൊണ്ടുവന്നു എന്ന് കരുതി ആന്റി ഞങ്ങളുടെ വേലക്കാരിയോ മറ്റോ ആണെന്ന് വിചാരിച്ചോ? ഒരിക്കലുമല്ല കേട്ടോ! എന്താ അമ്മേ, ഞാൻ പറഞ്ഞത് തന്നെയല്ലേ ശരി?” രാജേഷ് ജയയോട് വളരെ സ്നേഹത്തോടെ പറഞ്ഞുകൊണ്ട് തന്റെ അമ്മയുടെ മുഖത്തേക്ക് നോക്കി.
“അതെടാ രാജേഷേ… ഞാൻ പറയാൻ വന്ന കാര്യം തന്നെയാണ് നീ ഇപ്പോൾ കൃത്യമായി പറഞ്ഞത്,” കട്ടിലിൽ നിന്നും പതുക്കെ എഴുന്നേറ്റ് താര ജയയുടെ അരികിലേക്ക് നടന്നു വന്നു.
