“താരേ… ഒരു കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ വന്നതാ. ഇവൾ രാവിലെ മുതൽ കരച്ചിലോടു കരച്ചിലാ,” സുകുമാരൻ സ്മിതയെ ചൂണ്ടി പറഞ്ഞു.
സ്മിത താഴേക്ക് നോക്കി വിതുമ്പുന്നതുപോലെ ഇരുന്നു.
പക്ഷേ അവളുടെ ഉള്ളിൽ രാജേഷിനെ തളയ്ക്കാനുള്ള പുതിയ തന്ത്രങ്ങൾ മെനയുകയായിരുന്നു.
തലേദിവസം രാത്രി രാജേഷ് തന്റെ അവിഹിത ബന്ധം കണ്ടുപിടിച്ചുവെന്ന് അവൾക്ക് ഒരു തോന്നൽ. വീട്ടിൽ നിന്ന് ജനൽ വഴി പോയ അവൻ എന്തൊക്കെ കണ്ടു എന്ന സംശയമായിരുന്നു അവളുടെ മനസ്സിൽ. അത് പുറംലോകം അറിയുന്നതിന് മുമ്പ് രാജേഷിനെ ഒരു കുറ്റവാളിയാക്കി ചിത്രീകരിക്കാനായിരുന്നു അവളുടെ പദ്ധതി.
“ആന്റി… രാജേഷ് ഇന്നലെ രാത്രി എന്റെ വീട്ടിൽ വന്ന് വല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കി. അവൻ നന്നായി കുടിച്ചിട്ടുണ്ടായിരുന്നു. എന്നെയും എന്റെ വീട്ടുകാരെയും പറ്റി ഇല്ലാത്ത ഓരോന്ന് അവൻ വിളിച്ചു പറഞ്ഞു,” സ്മിത കള്ളക്കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു.
താര മകനെ ഒന്ന് നോക്കി. തന്റെ മകൻ അങ്ങനെ ചെയ്തിട്ടില്ലെന്ന കാര്യം അവൾക്ക് ഉറപ്പായിരുന്നെങ്കിലും വെറുതെ അവനെ ഒന്ന് നോക്കി.
“എനിക്ക് അവനെ പേടിയാകുന്നു ആന്റി… അവൻ എനിക്കെതിരെ എന്തൊക്കെയോ കള്ളത്തരങ്ങൾ ഉണ്ടാക്കി വെച്ചിട്ടുണ്ടെന്ന് തോന്നുന്നു,” സ്മിത വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു.
“അതെ താരേ, രാജേഷ് സ്പോർട്സിലൊക്കെ മിടുക്കനാണെങ്കിലും ഈ ലഹരിയുടെ ഉപയോഗം അവനെ മാറ്റിക്കളഞ്ഞു. അവൻ സ്മിതയെ മോശമായി ചിത്രീകരിക്കാൻ നോക്കുകയാണ്,” സ്മിതയുടെ അമ്മയായ ജയയും മകളെ പിന്താങ്ങി.
രാജേഷ് ഈ കള്ളങ്ങൾ കേട്ട് തരിച്ചുനിന്നു. സ്മിതയുടെ തന്ത്രപരമായ നീക്കം അവനെ അത്ഭുതപ്പെടുത്തി. തന്നെ ഒരു ‘ലഹരിക്ക് അടിമയായ അക്രമി’യായി മുദ്രകുത്താനാണ് അവൾ ശ്രമിക്കുന്നത് എന്ന് അവന് അപ്പോൾ ഉറപ്പായി.
രാജേഷിന്റെ കൈകൾ ദേഷ്യം കൊണ്ട് വിറച്ചു.
അവന്റെ നോട്ടം സ്മിതയുടെ മുഖത്ത് തറച്ചു നിന്നു.
സ്മിതയാകട്ടെ, തന്റെ അച്ഛന്റെയും അമ്മയുടെയും പിന്നിൽ ഒളിഞ്ഞുനിന്ന് രാജേഷിനെ നോക്കി. അവൾ ഒരു ക്രൂരമായ ചിരി ചിരിച്ചു. ആ ചിരിയിൽ “നീ എന്ത് ചെയ്താലും ആരും വിശ്വസിക്കില്ല” എന്നൊരു വെല്ലുവിളി ഉണ്ടായിരുന്നു.
“എനിക്ക് സ്മിതയോട് തനിച്ച് സംസാരിക്കണം,” രാജേഷ് ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
താര പതുക്കെ സ്മിതയുടെ അടുത്ത് വന്ന് അവളുടെ കയ്യിൽ പിടിച്ചു.
അവളുടെ ശരീരത്തിൽ നിന്ന് അപ്പോഴും തന്റെ മകന്റെ ആ വന്യമായ ഗന്ധം മാഞ്ഞുപോയിട്ടില്ല എന്ന് താരയ്ക്ക് മനസ്സിലായി.
“എന്തായാലും രാജേഷിന്റെ ഭാഗത്തുനിന്ന് എന്താണ് ഇങ്ങനെ ഉണ്ടായത് എന്ന് എനിക്കറിയില്ല. നിങ്ങൾ ഒരുമിച്ച് പഠിക്കുന്ന കുട്ടികളല്ലേ? അങ്ങോട്ട് മാറിനിന്ന് നിങ്ങൾ സംസാരിച്ചു പ്രശ്നങ്ങൾ തീർക്ക്…,” താര അവളെ മുറിയുടെ ഉള്ളിലേക്ക് കൊണ്ടുപോയി കട്ടിലിൽ ഇരുത്തി.
പുറകെ രാജേഷ് വരുന്നുണ്ടായിരുന്നു.
താര മകന്റെ അടുത്തേക്ക് നീങ്ങി അവന്റെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു:
“എടാ… എന്താണ് പ്രശ്നം എന്ന് എനിക്കറിയില്ല. സൂത്രത്തിൽ എന്തെങ്കിലും പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു പറഞ്ഞുവിടാൻ നോക്ക്. നിനക്ക് അതിന് കഴിയും.”
താര മകനെ ആത്മവിശ്വാസത്തോടെ മുറിയിലേക്ക് കയറ്റിവിട്ടു.
രാജേഷ് സ്മിതയെ പതുക്കെ നോക്കി. എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത് എന്ന മട്ടിൽ ആയിരുന്നു അവൻറെ നോട്ടം.
“…. ഇന്നലെ ഒരു കുഴപ്പവുമില്ലാതെ ഞാൻ നിന്റെ വീട്ടിൽ നിന്ന് പോയതല്ലേ, ഇന്നിപ്പോൾ നീ എന്തൊക്കെയാണ് അമ്മയുടെ മുന്നിൽ പറഞ്ഞത്. രാജേഷ് വല്ലാതെ നിഷ്കളങ്കത അഭിനയിച്ചുകൊണ്ട് അവളെ നോക്കി പറഞ്ഞു.
രാജേഷ് പോയതിനു ശേഷം തിരിച്ചു വന്നിട്ടില്ല എന്നത് അറിഞ്ഞ സ്മിതയുടെ മുഖത്ത് ആശ്വാസം പടർന്നു. ഒരു പെണ്ണായതിനാൽ നിമിഷനേരം കൊണ്ട് പല ഭാവങ്ങളും തീർക്കുവാൻ കഴിവുള്ളതാണല്ലോ.
സ്മിത, താൻ വിചാരിച്ചതുപോലെ കാര്യങ്ങൾ തന്റെ വരുതിയിലാണെന്ന് കണ്ടപ്പോൾ സ്മിതയുടെ മുഖത്ത് ആശ്വാസം പടർന്നു. അവൾ ഓടിച്ചെന്ന് രാജേഷിനെ കെട്ടിപ്പിടിച്ചു, കള്ളം പറഞ്ഞതിൽ ക്ഷമ ചോദിച്ചു. പക്ഷേ രാജേഷിന്റെ ഉള്ളിൽ തലേദിവസത്തെ ആ കാഴ്ചകൾ ഒരു കനലായി എരിയുന്നുണ്ടായിരുന്നു.
