മുകളിലത്തെ എന്റെ റൂമിൽ കയറി, കുളിച്ച് ഡ്രസ്സ് മാറ്റി താഴേക്ക് വരുമ്പോഴേക്കും ഡൈനിംഗ് ടേബിളിൽ ചൂട് പത്തരിയും കോഴികറിയും റെഡിയായിരുന്നു.
സൈറ മേശപ്പുറത്ത് വിഭവങ്ങൾ നിരത്തിവെക്കുകയാണ്.
“വാ സാം, ചൂടോടെ കഴിച്ചോ ,”
“ശരി… ഉമ്മാ,” ഞാൻ പതിയെ പറഞ്ഞു.
ആ വാക്ക് കേട്ടതും സൈറയുടെ കൈകൾ ഒരു നിമിഷം ചലറ്റമറ്റതായിപ്പോയി.
കൈയിലുണ്ടായിരുന്ന പാത്രം മേശപ്പുറത്തേക്ക് വെക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.
തന്നേക്കാൾ കുറച്ച് വയസ്സിന് മാത്രം
ഇളപ്പമുള്ള, അബുദാബിയിൽ നിന്ന് വന്ന ഈ ചെറുപ്പക്കാരൻ തന്നോട് ‘ഉമ്മാ’ എന്ന് വിളിച്ചപ്പോൾ ആ മനസ്സ് എത്രത്തോളം വൈകാരികമായി എന്ന് അവരുടെ മുഖത്ത് വ്യക്തമായിരുന്നു.
“പെട്ടെന്ന് കേട്ടപ്പോൾ… ഒരുമാതിരിയായിപ്പോയി,” സൈറ ഒരു ചെറു പുഞ്ചിരിയോടെ, വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു.
അതിനിടയിലേക്ക് ചിരിച്ചുകൊണ്ട് ഫിദ കടന്നുവന്നു.
“അതുശരി, പരിചയപ്പെടാൽ ഒക്കെ കഴിഞ്ഞോ !” ഫിദ തമാശയോടെ പറഞ്ഞു.
“നിങ്ങളെ ഒക്കെ ഞാൻ ഇപ്പോൾ അല്ലെ നേരെ കാണുന്നത് ഫിദത്ത …”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
അതു കേട്ടതും ഫിദ കണ്ണുരുട്ടി, ഇടുപ്പിൽ കൈവെച്ച് നിൽപ്പുറപ്പിച്ചു.
“എന്താ വിളിച്ചത് ? ഫിദാത്തോ? ഹലോ സാം സാറേ… എനിക്ക് വയസ്സ് ഇരുപത്തിമൂന്നേ ആയിട്ടുള്ളൂ കേട്ടോ! ഉപ്പയുടെ ഭാര്യയായതുകൊണ്ട് സൈറയെ ‘ഉമ്മ’ എന്ന് വിളിച്ചോ, പക്ഷെ എന്നെ മൂത്ത സഹോദരന്റെ ഭാര്യയാണെന്ന് പറഞ്ഞ് ‘ഇത്ത’ എന്നൊക്കെ വിളിച്ചാൽ ഞാൻ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം…
ഞാൻ ഒന്ന് ചിരിച്ചു
“സഫീറിനേക്കാൾ ഒരു വയസ്സിന് മാത്രം ഇളപ്പമല്ലേ നിനക്ക്? അതുകൊണ്ട് ‘ഫിദ’ എന്ന് വിളിച്ചാൽ മതി!?”
അവളുടെ ആ കുസൃതിയും ആജ്ഞാപിക്കുന്ന മട്ടിലുള്ള സംസാരവും അവിടുത്തെ അപരിചിതത്വം ആ നിമിഷം ഇല്ലാതാക്കി.
ഞാൻ ഉറക്കെ ചിരിച്ചുപോയി.
“ശരി തമ്പുരാട്ടി, ഇനി ‘ഫിദ’ എന്ന് വിളിക്കാം,” ഞാൻ ടേബിളിലിരുന്ന പത്തരി പാത്രത്തിലേക്ക് കൈനീട്ടി.
“സാം ലീവ് ഒക്കെ ഉണ്ടോ ” സൈറ മടിച്ചു മടിച്ചു ആണ് ചോദിക്കുന്നത്
“ഇല്ല ഉമ്മാ, ഇനി പ്രവാസം ഇല്ല നിർത്തി. ഇനി നാട്ടിൽ തന്നെ നിൽക്കാനാണ് പ്ലാൻ. എനിക്ക് പരിചിതമായ ഫീൽഡ് ഓട്ടോമൊബൈൽ തന്നെയാണ്. പെരിന്തൽമണ്ണ ടൗണിൽ നല്ലൊരു ഹൈടെക് വർക്ക്‌ഷോപ്പും കൂടെ പ്രീ-ഓൺഡ് പ്രീമിയം കാറുകളുടെ ഒരു ഷോറൂമും തുടങ്ങണം.”
ഞാൻ എന്റെ പ്ലാനുകൾ വിശദീകരിച്ചു.
എന്റെ വാക്കുകേട്ട് സൈറയുടെയും ഫിദയുടെയും മുഖത്ത് വലിയൊരു സന്തോഷം തിളങ്ങി.
“അതു നന്നായി സാം!” സൈറ ഒരു ആശ്വാസത്തോടെ പറഞ്ഞു.
“ഈ വലിയ വീട്ടിൽ ഞാനും ഫിദയും മാത്രമായി പോയപ്പോൾ വലിയ ഒറ്റപ്പെടലായിരുന്നു. ഉപ്പ വിദേശത്ത്, സഫീർ അമേരിക്കയിലും. രാത്രിയൊക്കെ പേടിയായിരുന്നു. ഇപ്പോൾ നീ നാട്ടിൽ തന്നെ ഉണ്ടാകുമെന്ന് കേട്ടപ്പോഴാ ഒരു ആശ്വാസമായത്. വീട്ടിൽ ഒരാളുള്ള ധൈര്യം എപ്പോഴുമുണ്ട്.”
“അതെ അതെ..” ഫിദയും ഉമ്മയുടെ കൂടെ കൂടി .
“ഇടക്ക് കറങ്ങാൻ പോവാൻ ഒരാൾ ആയല്ലോ ”
**———-**
സൈറ
സാം വീടിന്റെ അകത്തേക്ക് പോയതിന് ശേഷവും ഞാൻ കുറച്ചു സമയം കൂടി ബെഡ്റൂമിനുള്ളിലെ മിററിന് മുന്നിൽ തന്നെ നിന്നു. കഴിഞ്ഞു പോയ കാലം ഓരോന്നായി മനസ്സിൽ വീണ്ടും വന്നുപോയി.
നാല് വർഷം മുമ്പ് അവൻ അബുദാബിയിലേക്ക് വണ്ടി കയറുമ്പോൾ എന്റെ ഭർത്താവ് ഫൈസലുമായുള്ള വിവാഹം കഴിഞ്ഞിട്ട് പിറ്റേ ദിവസമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്തിൽ അവനുമായി ഒരു അടുപ്പത്തിലാകാനോ കാര്യമായി സംസാരിക്കാനോ ഒന്നും എനിക്ക് പറ്റിയിരുന്നില്ല. പിന്നീട് കണ്ടിട്ട് ഇല്ല കേട്ട് മാത്രം ഉള്ള പരിജയം , ഇന്ന് പെട്ടെന്ന് മുന്നിൽ വന്നു നിന്നപ്പോൾ ആദ്യം വല്ലാത്തൊരു അമ്പരപ്പായിരുന്നു. അവനെക്കാൾ 6 വയസ്സ് മാത്രം മൂത്തവളായ എനിക്ക് മുന്നിൽ വന്ന് അവൻ ‘ഉമ്മാ’ എന്ന് വിളിച്ചപ്പോൾ, ആ വാക്കിലെ ആത്മാർത്ഥത എന്റെ നെഞ്ചിന്റെ ഉള്ളിലേക്കാണ് പതിച്ചത്.
അവൻ നാട്ടിൽ എത്തിയ സന്തോഷം ഫൈസലിനെ ഒന്ന് വിളിച്ചു പറയണമെന്ന് കരുതി
