ഉണ്ണികുട്ടന്റെ യോഗം – 4 21അടിപൊളി  

അവനന്നു വട്ടം കേറി നിന്നില്ലേ നിന്റെ ചെവിക്കല്ല് ഞാൻ പൊട്ടിച്ചേനെ

അതാ എന്റെ മോൻ അവനുള്ളപ്പോ എന്നെ തൊടാൻ ആരെയും സമ്മതിക്കില്ല ഞങ്ങളുടെ ഭാഗ്യമാണ് ഇങ്ങനെയൊരു അനിയനെ കിട്ടിയത്

മതി മതി അനിയനെ പൊക്കിയത് കിടന്നുറങ്ങാൻ നോക്ക്

ഏടത്തിയുടെ തലയണ മന്ത്രം ഏറ്റു

പിറ്റേ ദിവസം രാവിലെ ഞാൻ സ്കൂളിൽ പോകാനിറങ്ങുമ്പോ ഏട്ടൻ എന്നെ വിളിച്ചു പറഞ്ഞു

ഉണ്ണി നീയിന്നു സ്കൂൾ കഴിഞ്ഞു നേരെ ടൗണിൽ പോയി മമ്മതിക്കാന്റെ  കടയിൽ ചെന്നു സൈക്കിളിന്റെ ടയർ മാറിക്കോ പൈസ ഞാൻ തരും എന്ന് പറഞ്ഞാ മതി സ്കൂളിൽ നിന്നു ഏകദേശം ഒരു കിലോമീറ്റർ ദൂരമുണ്ട് ടൗണിലേക്ക് അതാണ് ഞങ്ങളുടെ അടുത്തുള്ള ഏറ്റവും വലിയ ടൗൺ അവിടാണ് തേങ്ങയും നെല്ലുമുൾപ്പടെ എല്ലാ സാധനങ്ങളും കൊടുക്കുന്നത് അതു കൊണ്ടു തന്നെ എല്ലാ കടക്കാർക്കും എന്നെയും ഏട്ടന്മാരെയും നന്നായി അറിയാം

വൈകിട്ട് ടയറുകളും മാറി തിരിച്ചു വരും വഴി  റോഡരികിലുള്ള  ചെമ്പരത്തി വേലിക്കപ്പുറം നല്ല

പരിചയമുള്ള ഒരു ശബ്ദം കേട്ട് ഞാൻ സൈക്കിൾ നിർത്തി വേലിക്കപ്പുറത്തേക്കു എത്തി നോക്കി

ഓടിട്ട ഒരു ചെറിയ വീടിന്റെ മുറ്റത്തു എന്റെ കുസുമം ടീച്ചർ  വീടിന്റെ അകത്ത് നിന്നു കുറച്ചു പ്രായമായ ഒരു സ്ത്രീ ഇറങ്ങി വരുന്നു  ടീച്ചറിന്റെ അമ്മയാണെന്നു തോന്നുന്നു

ആരാ അവിടെ

വേലിപ്പുറത്തെ എന്റെ തല കണ്ടിട്ട് അവർ വിളിച്ചു ചോദിച്ചു

അവരു ചോദിക്കുന്ന കേട്ടു ടീച്ചറും തിരിഞ്ഞു നോക്കി

നീയെന്താ ഉണ്ണി ഇവിടെ

ടീച്ചർ ചോദിച്ചു

ഞാൻ ടൗണിൽ വരെ പോയതാ ടീച്ചറെ

അപ്പോൾ നീ വീട്ടിൽ പോയില്ലേ

ഇല്ല ടീച്ചറെ സൈക്കിളിന്റെ ടയറ് മാറ്റാൻ പോയതാ

എന്നാ വാ ചായ കുടിച്ചിട്ട് പോവാം

ഒരടി പൊക്കത്തിൽ ഇല്ലിമൂള കൊണ്ടു ഉണ്ടാക്കിയ ഒരു വേലി കടന്നു ഞാനവരുടെ വീട്ടിലേക്കു ചെന്നു

മീനാക്ഷിയാമ്മേ   ചായ എടുക്കു

അടുത്തു നിന്ന പ്രായമായ സ്ത്രീയോട് ടീച്ചർ പറഞ്ഞു

അവർ അകത്തേക്ക് പോയി

വാടാ കയറിയിരിക്ക്

ഞാൻ തിണ്ണയിലേക്ക് കയറി  കസേരയിൽ ഇരുന്നു

ഉണ്ണിയുടെ വീട് എവിടെയായിട്ടാ

ഇവിടുന്നു അഞ്ചു കിലോമീറ്ററോളം ദൂരമുണ്ട് ടീച്ചറെ

വീട്ടിൽ ആരൊക്കെയുണ്ട്

രണ്ട് ഏട്ടന്മാര് അവരുടെ ഭാര്യമാരും

അച്ഛനും അമ്മയും?

അമ്മ മരിച്ചു പോയി അച്ഛൻ തീർത്ഥടനത്തിലാ

അകത്ത് ഒരു കുഞ്ഞ് കരയുന്ന  ഒച്ച കേട്ടു

മോൻ ഉണർന്നു ന്നു തോന്നുന്നു  ഉണ്ണി ഇരിക്കൂട്ടോ ഞാൻ ഇപ്പൊ വരാം

ടീച്ചർ അകത്തേക്ക് പോയി

ആദ്യം കണ്ട ആ പ്രായമുള്ള സ്ത്രീ   ഒരു ഗ്ലാസ്സ്‌ ചായയുമായി വന്നു

നിന്റെ പേരെന്താ

അവർ എന്നോട് ചോദിച്ചു

ഉണ്ണി

എവിടാ വീട്

കുറച്ചു ദൂരം പോണം

അവർക്കെന്തോ എന്നെ തീരെയങ്ങു പിടിച്ചില്ല ന്നു തോന്നുന്നു

ദൂരെ ന്നു പറഞ്ഞാ?? ഇവിടന്നു ആറു കിലോമീറ്റർ

എവിടെ  വടക്കും ഭാഗത്തോ?

അതേ

അവിടെ ഏതു വീട്ടിലെയാ?

ഒരു മാതിരി പോലീസ് സ്റ്റേഷനിൽ കേറിയ പ്രതിയെ ചോദ്യം ചെയ്യുന്ന പോലെയാണ് അവരുടെ മുഖഭാവം

അറക്കൽ ഭാസ്കരപിള്ളയേ അറിയുമോ?

ഓഹ് അറിയാലോ

പിള്ള അദ്ദേഹത്തിന്റെ….?

ഇളയ മകനാണ്

അപ്പന്റെ പേര് കേട്ടതും

പൊക്കി കുത്തിയ അവരുടെ മുണ്ടിന്റെ കോന്തല അഴിച്ചിട്ടു മാറിൽ കിടന്ന തോർത്ത് ഒന്നൂടെ നേരെയിട്ട്  ഭാവ്യതയോടെയായി പിന്നീടുള്ള സംസാരം

ഞാനാ അവിടുത്തെ പാടത്ത്  ഒരുപാടു കാലം കൊയ്യാൻ വന്നിട്ടുള്ളതാ വയറു നിറയെ ഉണ്ടത് അവിടുത്തെ ചോറാ

അമ്മ പോയപ്പോ  ഞങ്ങളവിടെ വന്നിരുന്നു

മ്മ്മ്മ്മ്  ഞാനൊന്നു മൂളി

അറിഞ്ഞിടത്തോളം വെച്ചു അപ്പൻ മിക്കവാറും ഇവരെയും കളിച്ചിട്ടുണ്ടാവണം അതാണ് ഇത്ര ഭയ ഭക്തി ബഹുമാനം

ചായ ഇഷ്ട്ടായില്ല  ല്ലേ

ഒരു മാതിരി വാട്ട ചായ ഒരു കവിൾ കുടിച്ചുവെന്നു വരുത്തി ചായ അവിടെ വെച്ചേക്കുന്ന കണ്ട് അവർ ചോദിച്ചു

ഏയ്   അങ്ങനൊന്നുമില്ല

നിങ്ങൾ ടീച്ചറിന്റെ???

ഞാനിവിടെ കുഞ്ഞിനെ നോക്കാനും ബാക്കി പണിക്കുമൊക്കെയായി നില്കുന്നതാ എന്റെ വീട്  അവിടുത്തെ അറുപതു പറ പാടത്തിന്റെ അടുത്താണ്

മ്മ്മ്മ്…. ടീച്ചറെവിടെ

അകത്തുണ്ട് കുഞ്ഞങ്ങ്  ചെന്നാട്ടെ

അവർ വാതിൽക്കൽ നിന്നും വഴിയൊഴിഞ്ഞു നിന്നു

Leave a Reply

Your email address will not be published. Required fields are marked *