വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 2അടിപൊളി  

വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി

Wolf-Lockdown in Paripally | Author : Richie


ഇത് ഒരു ഫാന്റസി കഥ ആണ്. ഈ ഇടയ്ക്കു ഓൺലൈൻ റിലീസ് ആയ മലയാള ചിത്രം വൂൾഫ് കണ്ടപ്പോൾ മനസ്സിൽ തോന്നിയ ഒരു ആശയം. ചിലപ്പോൾ 3 – 4 പാർട്ട് വരെ പോകും. ആദ്യ ഭാഗത്തിൽ കമ്പി അധികം കാണില്ല. ആദ്യ കഥയായതു കൊണ്ടുള്ള തെറ്റുകൾ ക്ഷമിക്കുക. കഥ കുറച്ചു സ്ലോവിൽ ആയിരിക്കും പോകുക. സ്ലോ കഥ ഇഷ്ടമല്ലാത്തവർക്കു ചിലപ്പോൾ ബോർ അടിക്കും.

കഥ തുടങ്ങുന്നു:-

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നിന്ന് ഇറങ്ങിയപ്പോൾ സഞ്ജയുടെ മനസ്സിൽ പെട്ടെന്ന് പാറിപള്ളിയിൽ ഉള്ള തന്റെ ഭാവി വധുവിനെ കാണാൻ പോയാലോ എന്ന് ഒരു ആഗ്രഹം. നാല് മാസം മുൻപ് ആയിരുന്നു സഞ്ജയുടെയും ആശയുടെയും വിവാഹ നിശ്ചയം. അന്ന് മുതൽ സഞ്ജയുടെ അമ്മ കൊട്ടാരക്കര പോകാൻ മകനോട് പറയുകയാണ്. പല തിരക്കുകൾ കാരണം ഇപ്പോൾ (കല്യാണത്തിന് 2 ആഴ്ച മുൻപ്) ആണ് അതിനവസരം അവനു ലഭിച്ചത്. വീട്ടിൽ നിന്ന് തിരിക്കുമ്പോൾ അവന്റെ മനസ്സിൽ ആശയെ കാണാൻ പോകണം എന്ന ചിന്ത ഇല്ലായിരുന്നു. മുൻപൊരിക്കൽ അവൻ കാണാൻ പോയപ്പോൾ ഉണ്ടായ സംഭവത്തിന് ശേഷം(അത് വഴിയേ പറയാം) അവൾ അവനെ വീട്ടിലോട്ടു അധികം അടുപ്പിക്കാറില്ല. പക്ഷെ ഇന്ന് അമ്പലത്തിൽ നിന്ന് ഇറങ്ങിയപ്പോൾ അവന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. അന്നത്തെ പോലെ ഒരു അവസരം ഇന്ന് കിട്ടിയാലോ. ഇപ്പോൾ സന്ധ്യ കഴിഞ്ഞതേ ഉള്ളു. അവളുടെ അമ്മ വീട്ടിൽ കാണല്ലേ എന്ന് പ്രാർത്ഥിച്ചു സഞ്ജയ് വണ്ട് പാരിപ്പള്ളിയിൽ ഉള്ള ആശയുടെ വീട്ടിലേക്കു തിരിച്ചു.

പോകുന്ന വഴി പല ചിന്തകൾ ആയിരുന്നു സഞ്ജയുടെ മനസ്സിൽ അവളുടെ അമ്മ വീട്ടിൽ കാണുമോ?. അന്നത്തെ പോലെ അവൾ സഹകരിക്കുമോ? അതോ പ്രശ്നം ഉണ്ടാക്കുമോ. കല്യാണത്തിന് ഇനി 2 ആഴ്ചയേ ഉള്ളു. ഒരു പ്രശ്നം ഇനി ഉണ്ടാകാൻ പാടില്ല. എന്തായാലും അവളെ ഒന്ന് കാണുകയും സംസാരിക്കുകയും ചെയ്യാം എന്ന് കരുതി സഞ്ജയ് യാത്ര തുടർന്ന്. എറണാകുളത്തുള്ള സുഹൃത്തുക്കളെ താൻ ലേറ്റ് ആകും എന്ന വിവരം അറിയിക്കുകയും ചെയ്തു.

അങ്ങനെ അര മണിക്കൂർ കൊണ്ട് സഞ്ജയ് ആശയുടെ വീടിന്റെ മുൻപിൽ എത്തി. അപ്പോൾ വീടിന്റെ ഗേറ്റിനടുത്തു പോലീസ് എയ്ഡ് പോസ്റ്റ് കണ്ടു. ഹോൺ അടിച്ചു വണ്ടി തിരിക്കുന്നത് ശ്രദ്ധിക്കാത്ത ഗേറ്റിനടുത്തു ഇരുന്ന ഹെഡ് കോൺസ്റ്റബിൾ(ഹെ. കോ) പെട്ടെന്നു ഞെട്ടി അയാളുടെ കയ്യിലിരുന്ന കമ്പി കൊണ്ട് കാറിനു ചെറിയ പരിക്ക് പറ്റി. സഞ്ജയ് കാറിൽ നിന്ന് ഇറങ്ങി എന്ത് പറ്റി എന്ന് നോക്കി.

ഹെ. കോ:- ക്ഷമിക്കണം സാറേ

സഞ്ജയ്:- സാരമില്ല സർ ചെറിയ പരിക്കല്ലേ പറ്റിയുള്ളൂ. സാറിനു ഒന്നും പറ്റിയില്ലലോ? ഹെ. കോ:- ഇല്ല സാറേ. സർ ഇത് വച്ചോ?(കയ്യിൽ രണ്ടു അഞ്ഞൂറിന്റെ നോട്ട് നീട്ടി ഹെ. കോ പറഞ്ഞു) സഞ്ജയ്:- ഇതൊന്നും വേണ്ട സാറേ. ചെറിയ പണിയെ ഉള്ളു. കോൺസ്റ്റബിൾ നന്ദിയോടെ സഞ്ജയേ നോക്കി. സഞ്ജയ് വണ്ടിയെടുത്തു വീട്ടിലെ പാർക്കിങിലോട്ടു വണ്ടി കയറ്റി ഇട്ടു. സർപ്രൈസ് കൊടുക്കാൻ വിളിച്ചു പറയാതെ ആണ് സഞ്ജയ് വന്നത്. അത് അവിടെ ഉള്ളവർക്ക് ഇഷ്ടപ്പെടുമോ എന്ന് അവൻ ഭയന്നു. എന്തായാലും അവൻ സിറ്റൗട്ടിൽ കയറി കാളിങ് ബെൽ അമർത്തി. കുറച്ചു കഴിഞ്ഞു ആണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. വാതിൽ തുറന്നതു മായ(ആശയുടെ അമ്മ) ആയിരുന്നു. സഞ്ജയുടെ മുഖം ഒന്ന് മങ്ങി ആശയുടെയും മങ്ങിയോ എന്ന് സംശയിച്ചു. പെട്ടെന്ന് സഞ്ജയേ കണ്ട ഞെട്ടലിൽ നിന്ന് തിരിച്ചു വന്ന മായ:- ആ മോനോ. അകത്തേക്ക് വരൂ. സഞ്ജയ്:- ഞാൻ കൊട്ടാരക്കര അമ്പലം വരെ വന്നത് ആണ് അപ്പോൾ ഇവിടെ വന്നു നിങ്ങൾക്കു ഒരു സർപ്രൈസ് തരാമെന്നു കരുതി. മായ:- അത് നന്നായി. മോൻ ഇരിക്ക്. മോന്റെ അച്ഛനെ ഞാൻ വിളിച്ചിരുന്നു ഒരുക്കങ്ങളൊക്കെ എന്തായി എന്ന് അറിയാൻ. അപ്പോൾ പറഞ്ഞിരുന്നു മോൻ കൊട്ടാരക്കര വരുന്ന കാര്യം. ഞാൻ കരുതുകയും ചെയ്തു അപ്പോൾ ഇങ്ങോട്ടു വരുമെന്ന്. കാൾ ഒന്നും കാണാത്തപ്പോൾ ചിലപ്പോൾ തിരിച്ചു പോയി കാണും എന്ന് കരുതി. സഞ്ജയ്:- ഞാൻ പറഞ്ഞില്ലേ അമ്മെ നിങ്ങൾക്കു ഒരു സർപ്രൈസ് തരാൻ വേണ്ടി ആണ് വിളിക്കാത്ത. ബുദ്ധിമുട്ടൊന്നും ആയില്ലലോ? അപ്പോഴാണ് സഞ്ജയ് മായയെ ശ്രദ്ധിച്ചത് മായ ഒരു ലോ നെക്ക് നെറ്റി ആണിട്ടിരുന്നത്. ക്ലീവേജ് ഒന്നും കാണില്ല എങ്കിലും വല്ലാതെ നെഞ്ചു നനഞ്ഞു ഒട്ടി ദേഹത്ത് കിടക്കുന്നു. സഞ്ജയ്‌ക്കു അത് കണ്ടപ്പോൾ ചെറുതായിട്ട് മനസ്സിന് ഒരു കുളിർമ തോന്നി. അതുവരെ അവൻ മായയെ വേറൊരു കണ്ണോടു നോക്കിയിട്ടില്ല എന്ന് മാത്രമല്ല. അവളെ വളരെ ബഹുമാനത്തോട് ആണ് നോക്കിയിരുന്നത്. ഐ ജി ഓഫീസിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥയാണ് മായ. ആശയുടെ അച്ഛൻ മരിച്ചതിൽ പിന്നെ വളരെ സ്നേഹത്തോടും അച്ചടക്കത്തോടും മകളെ വളർത്തി കൊണ്ടുവരാൻ മായ ഒരുപാടു കഷ്ടപ്പെട്ടു. അത് കൊണ്ട് തന്നെ സഞ്ജയ്‌ക്കും അവന്റെ വീട്ടുകാർക്കും ഈ ബന്ധത്തിൽ മായയേക്കാൾ താല്പര്യം ആയിരുന്നു. മായ:- എന്ത് ബുദ്ധിമുട്ടു? മോൻ ഇരിക്ക് ഞാൻ ചായ എടുക്കാം. സഞ്ജയ്:- (ഉള്ളിലുള്ള ചാഞ്ചാട്ടം തള്ളിക്കളഞ്ഞു) അമ്മ ഇരിക്ക്. ആശയോട് പറ. എനിക്ക് കാപ്പി മതി. മായ:- അവളെ കാണാനാ വന്നതെന്ന് മനസ്സിലായി. പക്ഷെ അവൾ ആലപ്പുഴ ഉള്ള അവളുടെ മാമന്റെ വീട്ടിൽ പോയിരിക്കുത്. വൈകിട്ട് വിളിച്ചപ്പോൾ ഒരു 8 : 30 ആകുമ്പോൾ എത്തും എന്ന പറഞ്ഞത്.

Updated: July 3, 2026 — 5:00 pm

Leave a Reply

Your email address will not be published. Required fields are marked *