ലക്ഷ്മി 5
Lakshmi Part 5 | Author : Maathu
Previous Part
😁😁😁😁😁😁😁😁😁😁😁😁😁😁…….. ഇങ്ങനെ ഇളിച്ചോണ്ട് നിൽക്കാനേ ഇപ്പൊ പറ്റുള്ളൂ…. രണ്ട് മാസം ആവനായല്ലോ ഒരു കഥ ഇവിടെ ഇട്ടിട്ട് പോയിട്ട്
രാവിലെ പതിവ് പോലെ ലക്ഷ്മി വിളിച്ചുണർത്തിയപോളാണ് എണീറ്റത്. തായെക്ക് പോയി ഫുഡ് കഴിക്കുമ്പോളാണ് ടീവിൽ ബ്രേക്കിങ് നുസ് ആയിട്ട് ആ വാർത്ത വായിക്കുന്നത്.
[ഒരാഴ്ച മുൻപ് കൊല്ലപ്പെട്ട പ്രമുഖ വ്യവസായി ബാലകൃഷ്ണ മേനോന്റെ അടുത്ത സുഹൃത്തും അദ്ദേഹത്തിന്റെ ബിസിനസ് പാർട്ടണറുമായ സുധീഷ് മാളികടവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാവിലെ ജോലിക് പോകുന്ന മത്സ്യ തൊയ്ലാളികളാണ് മൃതദേഹം കണ്ടെത്തിയത്.ശരീരത്തിൽ ധാരാളം മുറിവുകൾ കാണപ്പെട്ടിരുന്നു എന്നാണ് ദൃക്സ്സാക്ഷികൾ പറഞ്ഞത്. ഇത്തരത്തിൽ സാമാനമായിട്ടായിരുന്നു ബാലകൃഷ്ണ മേനോന്റെയും മരണം. പോലീസ് ഈ കൊലപാതങ്ങളിൽ എത്തിച്ചേർന്നുള്ള നിഘമനം എന്നുള്ളത് പ്രതിക്കരമായിട്ട് ഒരു സംഘം നടത്തിയതായിട്ടാണ് ഏതായാലും കേരള പോലീസിനെതിരെ വലിയ തോതിൽ ആക്ഷേഭങ്ങൾ ഉയർന്നു വരുന്നുണ്ട്. കേസ് അന്നെഷിക്കാൻ ഒരു പുതിയ ടീമിനെ നിയോഗിച്ചുവെന്ന് DGP മാധ്യമങ്ങളോട് പ്രധികരിച്ചു.]
“ഇങ്ങനെയും ഉണ്ടോ മനുഷ്യന്മാർ ”
‘അതെന്താ നീ അങ്ങനെ പറഞ്ഞെ ‘
“ഇത് കണ്ടിട്ട് കിച്ചൂന് ഒന്നും തോന്നുന്നില്ലേ…. ഒരു മനുഷ്യ ജീവനല്ലേ പോയത്. അതും ടോർചർ ചെയ്താണ്ട്. അവസ്ഥ ഒന്ന് ഓർത്തൊക്കെ ”
‘പ്രതികാരം എന്നല്ലേ പറഞ്ഞെ… അപ്പൊ കൊല്ലപ്പെട്ടവനും അത്ര മാന്യൻ ആയിരിക്കില്ലല്ലോ ‘
“മരിച്ച ആളെ കുറിച്ച് ദുഷിച്ച വാക്ക് പറയല്ലേ കിച്ചു.ഇയാള് രണ്ട് മൂന്ന് ക്യാൻസർ കെയർ സ്ഥാപനം ഒക്കെ നടത്തുന്ന ആള് ആണ്. അതും കുറഞ്ഞ ചിലവിൽ.പിന്നെ..”
‘മതി… മതി ‘
അത് കേൾക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് തന്നെ ഞാൻ ആ സംഭാഷണത്തിന് പുൾസ്റ്റോപ്പിട്ടു.
അങ്ങനെ നല്ല മൊരിഞ്ഞ ദോശയും ചട്ണിയും തട്ടി കയ്യും കഴുകി നേരെ സിടൗട്ടിൽ പോയി പത്രം എടുത്ത് വായിച്ചു.രാവിലെ ആണ് ബോഡി കണ്ടെത്തിയത് എന്ന് തോന്നുന്നു പത്രത്തിൽ ഒന്നും കാണുന്നില്ല.അപ്പോഴാണ് നിവി എന്റെ അടുത്തേക്ക് വരുന്നത്. അവനെയും എടുത്ത് മീനും പക്ഷികളും ഇരിക്കുന്ന സ്ഥലത്തേക്ക് പോയി അതിന് തീറ്റ കൊടുതോണ്ടിരിന്നു. അതും കഴിഞ്ഞ് അവനെ നിലത്ത് ഇറക്കിയപ്പോ ഒരു ഓട്ടമാണ് വണ്ടിയുടെ അടുത്തേക്ക്. ഞാൻ വന്നാൽ അധിക ദിവസവും ഇവനെ കൊണ്ട് പോവാറുണ്ട്. ഞാൻ ലക്ഷ്മിയെ വിളിച് ബൈക്കിന്റെ ചാവി എടുത്ത് തരാൻ പറഞ്ഞു.എവിടെക്കാ എന്നുള്ള ചോദ്യത്തിന് അങ്ങാടിയിലേക്ക് എന്ന് പറഞ് വിദ്യ മോളെയും കൂട്ടി. അവളെ പുറകിലാണ് ഇരുത്തിയത്. എന്നിട്ട് എന്റെ വയറിന്റെ ഇരുവശത്തുകൂടി കൈ കൊണ്ട് പിടിച് ചേർന്നിരിക്കാണ്.നിവി ആണേ ടാങ്കിന് മുകളിൽ കൈ വച്ച് കാഴ്ച്ചകൾ കണ്ടിരിക്കാണ്. കുറച്ച് ദൂരം പോകുമ്പോളാണ് ഒരു പോലീസ് വണ്ടി പിന്നാലെ ഹോണടിച്ചു വരുന്നത്. അത്വശ്യമായത് കൊണ്ടാവും എന്ന് വിചാരിച് ഞാൻ സൈഡ് കൊടുത്തു പക്ഷെ വണ്ടി എന്റെ മുന്നിലായി വന്ന് നിർത്തി.ഇനി ഇതെന്ത് മലര് എന്ന് ചിന്തിച് വണ്ടിയിലേക്ക് നോക്കിയപ്പോഴാണ് ഒരു ബ്ലാക്ക് ഷർട്ടും കാക്കി പാന്റും ഷൂസും ധരിച് കൊണ്ട് അത്യാവശ്യo സൈസ്യുള്ള ഒരാള് ഇറങ്ങി വരുന്നത്.
“തനാണോ കാർത്തിക് ”
‘അതെ സർ ‘
“ഇരുചക്രവാഹനം ഓടിക്കുമ്പോ ഹെൽമെറ്റ് ധരിക്കണം എന്ന് അറിയില്ലേ കാർത്തിക്കിന് ”
‘സർ പെട്ടന്ന് അത് ഓർത്തില്ല….’
“മ്മ്…. എവിടെക്കാ ‘
‘സർ.. ജംഗ്ഷൻ വരെ ഒന്ന് പോകാനായിരുന്നു ‘
“ഇന്നലെ രാത്രി എവിടെ ആയിരുന്നു താൻ ”
‘എന്താ സർ,’
“താൻ ഇന്നലെ രാത്രി എവിടെ ആയിരുന്നു എന്ന് ”
‘മാളിൽ പോയിരുന്നു.’
“ഏത് മാളിൽ ”
‘Hiliteil’
“എപ്പോഴാ തിരിച്ചെത്തിയെ “
‘ഒരു 12.00മണി ആയിട്ടുണ്ടാകും ‘
“ഇത്രയും നേരം എന്തെടുക്കുകയായിരുന്നു ”
‘അല്ലറ ചില്ലറ ഷോപ്പിംഗ്… എന്താ സാറെ എന്തേലും പ്രശ്നം ഉണ്ടോ ‘
“കാര്യായിട്ട് ഒന്നുല്ല ജസ്റ്റ് ചോദിച്ചന്നെ ഉള്ളു. താൻ ഇതിന് മുൻപ് എന്നേ എവിടേലും വച്ച് കണ്ടിട്ടുണ്ടോ ”
‘എനിക്ക് കണ്ടതായിട്ട് ഓർമ വരണില്ല ‘
“മ്മ്. ഇയാളെ അറിയോ നിനക്ക് “ഒരു ഫോട്ടോ കാണിച് കൊണ്ട് ചോദിച്ചു.
‘ഇല്ല സാറേ എനിക്ക് അറിയില്ല.’
“ഈ ഫോട്ടോഴിൽ കാണുന്ന ആള് ആണ് അന്ന് ആ ലോറി ഓടിച്ചിരുന്നത്. ”
‘ഏത് ലോറി. സർ ഒന്ന് തെളിച് പറയു. എനിക്ക് അങ്ങട് ഒന്നും മനസ്സിലാകുന്നില്ല ‘
“കാർത്തിക്കിന്റെ അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ അല്ലെ മരണപെട്ടത്. അന്ന് ആ ലോറി ഓടിച്ചിരുന്ന ആള് ആണ് ഇത് ”
‘ഓ… ഇയാൾക്ക് ആക്‌സിഡന്റിൽ വല്ലതും പറ്റിയർന്നോ ‘
“അതല്ല.. ഇയാള് 4 മാസം മുന്നേ മുന്നേ കൊല്ലപ്പെട്ടു .”
‘ഓഹ്… എനിക്ക് അതിനെ കുറിച്ച് അറിയില്ല സർ… അല്ല സാറിന് എന്നേ എങ്ങനെ മനസ്സിലായി ‘
“അന്ന് തന്റെ ഫാമിലിയുടെ ആക്‌സിഡന്റ് കേസ് അന്നെഷിച്ചത് ഞാൻ ആയിരുന്നു ”
‘ഓ.. എനിക്ക് കണ്ടതായിട്ട് ഓർമ ഇല്ല സർ.ആ ആക്‌സിഡന്റിൽ എന്റെ ബോധം പോയത് കൊണ്ട് കുറച്ചു ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു. ‘
“മ്മ്. എനിക്ക് അറിയാം. താൻ ഇപ്പോ എന്താ ചെയ്യുന്നേ ”
‘ഹൈദരാബാദിലാണ് ‘
“അവിടെ എന്താ ”
‘ഒരു ഇൻഡസ്ട്രിയലിൽ വർക്ക് ചെയ്യാണ് ‘
“മ്മ്.ഒക്കെ. ന്നാ പൊക്കോ ”
‘താങ്ക്യു സാറെ ‘
ഞാൻ വണ്ടി എടുത്ത് അവരുടെ മുന്നിലൂടെ പോയി.എന്റെ കൂടെ ഇരിക്കുന്ന നിവിയും വിദ്യയും ചെറിയ പേടിച്ച മട്ടുണ്ട്.
കിച്ചു പോകുന്നതും നോക്കി ഇരിക്കാണ് si കിരൺ.തിരിച് ജീപ്പിൽ കയറാൻ നിൽകുമ്പോളാണ് ഫോൺ റിങ് ചെയ്യുന്നത്.ഫോൺ എടുത്തു നോക്കി ഡിസ്പ്ലേയിൽ `ജോർജ് ചേട്ടായി ‘ എന്ന് കണ്ടപ്പോ പെട്ടെന്ന് എടുത്തു.
“എന്താ ചേട്ടായി.”
‘നീ എവിടെയാ ‘
“ഞാൻ ആ കാർത്തിക്കിനെ പറ്റി അന്നെഷിക്കായിരുന്നു.”
‘എന്നിട്ട് വല്ലോം കിട്ടിയോ ‘
“പ്രത്യക്ഷത്തിൽ ഒന്നും ഇല്ല..”
‘മ്മ്… ഞാൻ ഏതായാലും കുറച്ച് ദിവസം മാറി നിൽക്കാണ്. കിരണേ നമ്മള് കുറച്ചാളെ ഇനി ബാക്കിയുള്ളു. ബാലേട്ടന്റെ കേസ് നമ്മള് കുറച്ച് കാര്യമായിട്ട് എടുത്തിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.’