അങ്ങട് നടുന്നു.
വിൻഡോ സീറ്റിലിരുന്നു കൊണ്ട് പുറത്തേക്ക് അങ്ങനെ നോക്കി ഇരുന്നു. ഇനിയും ഒരു മണിക്കൂർ ഉണ്ട്. എന്താ എന്ന് അറിയില്ല പതിവില്ലാതെ എന്തോ ഒന്ന് നാട്ടിൽ ഇട്ടേച്ചു പോവുന്ന മാതിരി. ആ നിമിഷം മനസ്സിലൂടെ വന്നു കൊണ്ടിരുന്നത് ലക്ഷ്മിയുടെ മുഖമാണ്..ഒതുങ്ങി കൂടിയ പ്രകൃതം ആയത് കൊണ്ട് തന്നെ അടുത്തിരിക്കുന്ന ആളെ പരിചയപെടാൻ
ശ്രേമിച്ചില്ല… കേറിയപ്പോ തൊട്ടുള്ള പുറത്തേക്ക് നോക്കിയിരിപ്പ് അവിടെ എത്തുന്ന വരെ തുടർന്നു. അങ്ങനെ അവിടെ എത്തി..അതിനുള്ളിലെ പരിശോധനകൾ കഴിഞ്ഞ് നേരെ പുറത്തോട്ട് നടന്നു. ഫോണെടുത്തു നോക്കി. ഒൻപതു മണി. എത്തിയെന്നു അറിയിക്കാൻ മാമിക്ക് ഫോണ് ചെയ്തു.
“എന്താടാ എത്തിയോ ”
‘ആ.. പുറത്തേക്ക് ഇറങ്ങി.. ‘
“എന്തേലും പ്രശനം ഒന്നും ഇല്ലായിരുന്നല്ലോ ”
‘ഇല്ല ‘
“മ്മ്.. പിന്നെ ലച്ചൂന് വിളിച്ചു പറഞ്ഞോ ”
‘ഇല്ല ‘
“വേഗം വിളിച് പറഞ്ഞേക്ക്…നീ പോയിട്ട് ആകെ മൂഡ് ഓഫ് ആയിരുന്നു ”
‘ആ.. ഞാൻ വിളിച്ചോളാം.. മാമോനോട് പറഞ്ഞോളുണ്ടു ‘
“ആ..”
‘ന്നാ.. ശെരി പിന്നെ വിളിക്കാം ‘
“മ്മ്.. ”
അടുത്ത കാൾ വേഗം ലക്ഷ്മിയെ വിളിച്ചു.
എന്റെ വിളിയും പ്രതീഷിച്ചു ഇരിക്കായിരുന്നെന്ന് തോന്നുന്നു ഒറ്റ റിങ്ങിൽ ഫോണെടുത്തു.
“ഹലോ ”
‘മ്മ് ‘
“എവിടെ വീട്ടിലെത്തിലെ ”
‘മ്മ്.. കിച്ചു എത്തിയോ ‘
“ആ.. എന്താണ് ശബ്ദത്തിന് പേവർ പോരല്ലോ ലക്ഷ്മി ”
‘മ്മ്… യാത്ര എങ്ങനെ ഉണ്ടായിരുന്നു ‘
“ഉസാറായിരുന്നു….”
‘നാളെ ഡ്യൂട്ടി ഉണ്ടോ ‘
“മ്മ്..1. മണിക്ക് ”
‘ഉച്ചക്കോ ‘
“അല്ല രാത്രി ”
‘എപ്പോഴാ തീരാ ‘
“രാവിലെ 8 മണിക്ക്… നിനക്ക് നാളെ കോളേജില്ലേ ”
‘ആ.. പോണം….. ഫുഡ് കഴിച്ചോ ‘
“ഇല്ല.. ഞാൻ എയർപോർട്ടിൽ നിന്ന് ഇറങ്ങിയിട്ടേ ഉള്ളു ‘
‘അയ്യോ.. ന്നാ പോയി ഫുഡ് കഴിച് റൂമിക്ക് പൊക്കോ ഞാൻ വെക്കാ ‘
“ആ ന്നാ ശെരി ”
‘മ്മ്..
“ശെരി ബായ് ”
‘ബായ് ‘
അങ്ങനെ ഫോണ് ചെവിയിൽ നിന്നും എടുത്ത് പോക്കട്ടിലിട്ടു. മുന്നിൽ കണ്ട ടാക്സിയിൽ കയറി നേരെ റൂമിലോട്ട് വിട്ടു. ഒരു 25മിനിറ്റ് സമയം കൊണ്ട് ഫ്ലാറ്റിന്റെ മുന്നിൽ എത്തി. അയാൾക് പൈസ പേ ചെയ്തിട്ട് നേരെ ലിഫ്റ്റിനു നേരെ നടന്നു.4 നമ്പറും ഞെക്കി അതിന്റെ ചുമരിൽ ചാരി നിന്നു. അപ്പോഴാണ് ഫുഡിന്റെ ഓർമ വന്നത്. ഫോണെടുത്തു സോമേറ്റോയിൽ ഫുഡും ഓർഡർ ചെയ്തു.4 ഫ്ലോറിൽ എത്തി എന്നറിയിച്ചുകൊണ്ടുള്ള മണി മുഴങ്ങിയപ്പോ വാതിലിനടുത്തേക്ക് നടന്നു.ഇരു വശത്തേക്കും തുറന്ന വാതിലിനുള്ളിലൂടെ പുറത്തേക്ക് കടന്നു വലതു വശത്തേക് നടന്നു.ബാഗിൽ നിന്നും ചാവി എടുത്ത് ഡോർ തുറക്കുന്നതിന്റെ ഇടയിൽ ആണ് ഓപ്പോസിറ്റുള്ള റൂമിൽ നിന്നും കുറച്ച് ആണുങ്ങളും പെണ്ണുങ്ങളും പോകുന്നത്. ചെറിയ ഒരു പാർട്ടി ആണെന്ന് തോന്നുന്നു.
“കാർത്തിക് ”
ആ റൂമിലുള്ള ആളാണ്. ചെറുപ്പക്കാരനാണ്.ഒരു 27 അല്ലെങ്കിൽ 28 വയസ്സ് കാണും. പേര് സുജിൻ അയാളെ ഭാര്യ വൈദേഗിയും . തമിഴൻമാരാണ്. ഇവിടെ ഒരു ഐ ടി കമ്പനിയിൽ ആണ് വർക്ക് ചെയ്യുന്നത്. എനിക്ക് തമിഴ് അറിയുന്നത് കൊണ്ട് ഇവരോട് സംസാരിച്ചിരിക്കാറുണ്ട്. ഒന്ന് രണ്ട് വട്ടം ഇവരുടെ പാർട്ടിയിൽ പങ്കെടുത്തിട്ടുമുണ്ട്.
“എപ്പോ വന്തേ ”
‘ഇപ്പൊ താ വന്തേ ‘
“ഊരില് എപ്പടി ഇരിക്ക്.. എല്ലാർക്കും സൗഖ്യമാ ”
‘ആമ… നല്ലതാ ഇറുക്ക്…ഇങ്ക എന്ന പാർട്ടിയ ‘
“ആമ.. ചിന്ന പാർട്ടി. ഇവള്ടെ ബർത്തഡേ ധാ ”
‘അപ്പടിയ… ഹാപ്പി ബർത്ത് ഡേ അക്ക ‘പുള്ളിയുടെ സൈഡിലായി നിക്കുന്ന ചേച്ചിയോട് പറഞ്ഞു.
“താങ്ക്സ് ”
‘എനക്ക് ട്രീറ്റ് ഇല്ലയെ ‘
“ഇരിക്ക് തമ്പി വാങ്കെ…. അന്ത കേക്ക് എടുത്ത് കൊടുങ്കെ ”
അവര് എനിക്ക് മുറിച് വച്ച കേക്കെടുത്ത് തന്നു
“എന്ന കേരള സ്പെഷ്യൽ കൊണ്ട് വരലേയ “നാട്ടിൽ പോയി വരുമ്പോ ഇടക്ക് എന്തേലും കൊണ്ട് വരും. അത് ഇവർക്കൊ അല്ലെങ്കിൽ എന്റെ അയൽവാസികളായ മറ്റു പേർക്കോ കൊടുക്കുകയാണ് പതിവ്. ആ ഒരു ഇത് വച്ച് പുള്ളി പറഞ്ഞതാണ്.
‘ഇറുക്ക് ഇറുക്ക് ”
ഞാൻ മാമൻ വാങ്ങിയ ചിപ്സും നല്ല കോഴിക്കോടൻ കറുത്ത അലുവയും അടങ്ങിയുട്ടുള്ള പൊതി അവർക്ക് നേരെ നീട്ടി.
“ഉനക്ക് ഇരിക്ക ”
‘ബാഗില് ഇറുക്ക്…. ശെരി അണ്ണാ പോയി തൂങ്കണം. റൊമ്പ tired ആച്ച് ‘
“ശെരി തമ്പി .. ഗുഡ് നൈറ്റ് ”
‘ഗുഡ് നൈറ്റ് ‘അങ്ങനെ ആ സംഭാഷണത്തിന് തിരശീല ഇട്ടുകൊണ്ട് നേരെ റൂമിലേക്ക് കയറി.പോയി ഒരു കുളി പാസാക്കി. മൊബൈലെടുത്തു ലക്ഷ്മിക്ക് റൂമിൽ എത്തി എന്ന് മെസ്സേജ് ഇട്ടു. അപ്പോഴാണ് കാളിങ് ബെൽ മുഴങ്ങുന്നത്. ഡെലിവറി ബോയ് ആയിരിക്കും.വാതിൽ തുറന്നു. ചുവപ്പ് ഷർട്ടും ഒരു വട്ട ഹെൽമറ്റും പുറകിൽ ബോക്സ് പോലെയുള്ള ബാഗും. കണ്ടാൽ എന്റെ അതെ പ്രായം തോന്നിക്കുന്ന ഒരു ചെറുക്കൻ.
“സർ ഫുഡ് ”
‘താങ്ക്സ് ‘
അതും വാങ്ങി വാതിലടച്ചു നേരെ ശാപ്പാട് കാര്യങ്ങലിലേക് തിരിഞ്ഞു. ആ കവർ അങ്ങ് തുറന്നു. നല്ല ചൂടോട് കൂടിയ ഹൈദരാബാദ് ബിരിയാണി.സാധാരണ രാത്രി ലൈറ്റ് ആയിട്ട് വല്ലാതെ കഴിക്കു. പക്ഷെ ഇന്ന് ഒരു പൂതി ബിരിയാണി കഴിക്കാൻ.ഫോണെടുത്തു നോക്കി. നേരത്തെ അയച മെസ്സേജിന് ലക്ഷ്മിയുടെ റിപ്ലൈ വന്നുകിടപ്പുണ്ടായിരുന്നു. അവളെ പ്രൊഫൈൽ ഫോട്ടോ മാളിൽ പോയപ്പോ എടുത്ത ഫോട്ടോ ആയിരുന്നു.
ഫുഡ് കഴിച്ചോ എന്നാണ് റിപ്ലേ.
അപ്പൊ തന്നെ പൊതി എടുത്ത് പാത്രത്തിലേക്ക് തട്ടി. അതിന്റെ ഒരു ഫോട്ടോ അങ്ങട് അയച് കൊടുത്തു.
അതിന് വായെന്ന് വെള്ളം ഒലിക്കുന്ന ഇമോജി തിരിച്ചു തന്നു. കൂടെ ഫുഡ് കഴിച്ചിട്ട് വിളി എന്നും. അങ്ങനെ ചൂടുള്ള ഹൈദരാബാദ് ബിരിയാണി തിന്നുന്നതിലേക്ക് ഫുൾ കോൺസെൻട്രേഷൻ കൊടുത്തു.അതിന് ഒരു തീരുമാനമാക്കി നേരെ ബെഡിൽ പോയി കിടന്നു. ലക്ഷ്മിയെ വിളിച്ചു. കാര്യമായിട്ട് ഒന്നും പറയാനില്ലാത്തത് കൊണ്ട് വെറുതെ അതും ഇതും സംസാരിച്ചു എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി പോയി….
രാവിലെ 6.30 ക്കുള്ള അലാറത്തിന്റെ ‘ട്രർ ട്രർ എന്നുള്ള നിർത്തതെ ഉള്ള ശബ്ദ അടമ്പടികളോടെ ആണ് ഉറക്കമുണർന്നത്. കയ്യെത്തിച്ച് അത് ഓഫാക്കി നേരെ ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി. വാതിൽ തുറന്ന് പുറത്ത് കൊണ്ട് വച്ച പാക്കേറ്റ് പാല് എടുത്ത് തിരിച്ചു നേരെ അടുക്കളയിലോട്ട് തിരിച്ചു. അതും ചൂടാക്കി ഒരു ഓംലറ്റും കഴിച് നേരെ ബാൽകാണിയിൽ ഉള്ള ട്രഡ് മില്ലിൽ കയറി ഒരു 5 കിലോമീറ്റർ ഓടി.