മലയാളം കമ്പികഥ – അഞ്ചാമൂഴക്കാരന്റെ ആറാംദിനം
രാവിലെ പുതപ്പ് വലിച്ച് കളഞ്ഞ് കുത്തിപ്പൊക്കി എണീൽപിച്ച് കാപ്പി നൽകിയ അനു അടുക്കളയിൽ നിന്ന് മോന്റെ വിളി കേട്ട് ഓടിയ തക്കത്തിന് ഞാൻ വീണ്ടും പുതപ്പിനടിയിലേക്ക് ചുരുണ്ട് കയറി…. ആ കിടപ്പിപ്പിന്റെ സുഖാലസ്യത്തിൽ വീണ്ടുമങ്ങ് മയങ്ങിപ്പോയി… പോക്കറ്റിൽ കിടന്ന് മുരണ്ട ഫോണെടുത്ത് നോക്കിയപ്പോൾ പരിചയമില്ലാത്ത ഒരു നമ്പർ..
കോൾ എടുത്ത് കാതോട് ചേർത്തു..
.’ഹലോ…’
“അമ്മ പോയി…” വിദൂരതയിൽ നിന്നുള്ള മന്ത്രണം പോലെ നിർവികാരമായ ആ പെൺസ്വരം ഞെട്ടലോടെ തിരിച്ചറിഞ്ഞു….
അനുപമ…!!
“ഞാനിതാ വരുന്നു..”
മറുപടി പറഞ്ഞതും ഫോൺബന്ധം മുറിഞ്ഞു…
ഞാൻ ചെല്ലുമ്പോൾ ആശുപത്രി വരാന്തയിലെ നീളൻചാരുബഞ്ചിൽ ഒരു മരപ്പാവ കണക്കേ ഇമതെറ്റാത്തമിഴികളുമായി വിദൂരതയിലേക്ക് കണ്ണും നട്ട് അനുപമ ഇരിപ്പുണ്ട്. തോളിൽ എന്റെ കൈപ്പടം പതിഞ്ഞപ്പോൾ അതമുഖഭാവത്തോടെ പതിയെ മുഖമുയർത്തി..
തോളിൽചെറുതായി ഒന്നമർത്തിയിട്ട് ഞാൻ ചെന്ന് ആശുപത്രിയിലെ നടപടിക്രമങ്ങൾ വേഗം തന്നെ പൂർത്തിയാക്കി.
മൃതശരീരം ആംബുലൻസിൽ കയറ്റിയപ്പോൾ ചെന്ന് കൈയിൽ പിടിച്ച് ഒപ്പം കയറ്റി. വീടിന്റെ മുൻപിൽ ആംബുലൻസ് നിൽക്കുന്നത് കണ്ട് അയൽപക്കങ്ങളിൽ നിന്നും ചില തലകൾ വെളിയിൽ വന്നു. മൂന്നു നാലാളുകൾ വന്ന് എത്തിനോക്കിയിട്ട് മുറ്റത്ത് അവിടിവിടായി ചുറ്റിപ്പറ്റി നിന്നു. അയൽപക്കക്കാർ ആ നിശബ്ദതയിലേക്ക് വന്നും പോയും നിന്നു.. വരാന്തയിൽ കോടിപുതപ്പിച്ചു കിടത്തിയ അമ്മക്കരികിൽ ഇരുത്തിയ അവളോടു ഞാൻ പതിയെ തിരക്കി…
“കാക്കാൻ മറ്റാരുമില്ലല്ലോ …അപ്പോൾ ഇന്ന് തന്നെ..?”
എന്നെ ഒന്ന് നോക്കിയ അനുപമ വീണ്ടും ദൃഷ്ടി അമ്മയുടെമുഖത്തേക്കാക്കി. ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ ചെറുപ്പക്കാരനായ ഒരാൾ കൂടി ഒപ്പം വന്നു….
ഞങ്ങൾ പൊതുശ്മശാനത്തിൽ ചെന്ന് രേഖകൾ കാട്ടി സമയം നിശ്ചയിച്ച് തിരികെ വന്നു.
വീണ്ടും മൃതശരീരം ആംബുലൻസിലേക്ക് ….
കുളിച്ചീറനോടെ ഞാൻ ചിതയ്ക് തീ കൊളുത്തി.
തിരികെ വീട്ടിലെത്തിയപ്പോൾ അവശേഷിച്ച രണ്ടുപേർ പതിയെ പിൻവാങ്ങി..
ഞങ്ങൾ തനിച്ചായി…
വീണ്ടും വരാന്തയിൽ കുത്തിയിരുന്ന അനുവിനെ ഞാൻ കൈയിൽ പിടിച്ച് പൊക്കി എണീൽപിച്ചു
“ഈ നനഞ്ഞതൊക്കെ മാറ്റി പോയി അൽപം കിടക്ക് ..”
കൊണ്ടു ചെന്ന് തുണി മാറ്റിച്ച ശേഷം കട്ടിലിൽ കിടത്തി തിരിഞ്ഞപ്പോൾ അടുത്ത വീട്ടിലെ അമ്മ കഞ്ഞിയുമായെത്തി..
“നിങ്ങൾ അപ്പോൾ നാളെത്തന്നെ പോകുവാണോ മോനേ..?”
“അതേ…ഇവിടത്തെ സാധനങ്ങളൊക്കെ അടുത്ത ആഴ്ചയോ മറ്റോ വന്ന് കൊണ്ടുപോകാം..”
ആ അമ്മ പോയപ്പോൾ അകത്തേക്ക് ചെന്ന് ഞാൻ പതിയെ കട്ടിലിലിൽ അവളോടു ചേർന്നിരുന്നു.
ചുരിദാറിന്റെ പിന്നിലെ കൊളുത്തുകൾ ഇട്ട് കൊടുത്തിട്ട് തോളിൽ കൈ വച്ചു….
“അനൂ… നാളെ നമ്മൾ നാട്ടിലേയ്ക് പോകുവാ…എന്റെ വീട്ടിലേയ്ക്….”
പെട്ടന്ന് എന്റെ മടിയിലേക്ക് മുഖം അമർത്തി മുളംതണ്ട് ചീന്തുന്നപോലെ അതുവരെ അടക്കി വച്ചിരുന്നതെല്ലാം കൂടി ഒന്നാകെ അണപൊട്ടിയൊഴുകി…
ആ കിടപ്പിൽ പതിയെ കുറഞ്ഞ് കുറഞ്ഞ് വന്ന ഏങ്ങലോടെതന്നെ അവൾ ഉറങ്ങി…..
കഴിഞ്ഞ ആറ് ദിവസങ്ങൾ കൊണ്ട് ജീവിതത്തിൽ വന്ന മാറ്റങ്ങൾക്ക് മുന്നിൽ ശാന്തനായി അനുവിന്റെ മുടിയിഴകളിൽ മൃദുവായി, അരുമയോടെ തഴുകിക്കൊണ്ട് ഞാനിരുന്നു….
ആറ് ദിവങ്ങൾക്ക് മുൻപ് അനുപമയെ ആദ്യമായി കണ്ടുമുട്ടുന്ന രംഗം വേദനയോടെ ഓർത്തുകൊണ്ട്….
“ആ…അവിടെത്തിയോ.? ദാ…അവിടുന്ന് മുൻപോട്ട്..
വലത്ത്വശത്ത് രാംകോ സിമന്റിന്റെ പരസ്യം എഴുതിയ മതിലു കണ്ടോ”
“കണ്ടു” ഞാൻ പറഞ്ഞു.
“ആ മതിൽ തീരുന്നിടത്ത് നിന്നും ഉള്ളിലേക്കുള്ള ഇടവഴിയിലൂടെ പോരൂ… വലതുവശത്ത് റ്റ്മൂന്നാമത്തെ വീട്. നീല ചായം പൂശിയ അഴിയിട്ട പഴയ വീട്. ഗേറ്റിനകത്തേക്ക് നേരേ കേറിപ്പോര്..”
ഗേറ്റു കടന്നപ്പോൾ പഴമയുടെ ഗന്ധം മുറ്റി നിൽക്കുന്ന, മുറ്റംനിറയെ അരികിൽ നിൽക്കുന്ന വയസ്സൻ പേരയുടെ ഇലകൾ കൊഴിഞ്ഞ് വീണ് ആകെ ഒരു പ്രേതഭവനത്തിന്റെ. പ്രതീതിയുള്ള ആളനക്കമില്ലാത്ത മാളികവീട്!
