ആദി പൂജ – 1

This story is part of the ആദി പൂജ (കമ്പി നോവൽ) series

“എടാ..നിയെങ്ങോട്ടാ?”

“തിരുമാനിച്ചിട്ടില്ലടാ, ചിലപ്പോ ഈ ഇട്ടാവട്ടം തന്നെ ആയിരിക്കും. നീ സിങ്കപൂർ തന്നെ അല്ലെ?”

“മ്മ്…അച്ഛൻ്റെ ബിസിനസ് അവിടെ ആയത് കൊണ്ട് ഇപ്പോഴാണ് ഒരു ഉപകാരം ണ്ടായത്. അങ്ങനെ കാലങ്ങൾ കാത്തിരുന്ന സ്വപ്നം പൂവണിയാൻ പോവുകയാണ് മോനെ.”

ആദി അത് പറയുംമ്പോൾ അവൻ്റെ മുഖത്ത് വന്ന സന്തോഷം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു. ഡിഗ്രി ആദ്യ വർഷ പരീക്ഷയും കഴിഞ്ഞ് വീട്ടിലേയ്ക്ക് ഉള്ള വഴിയിൽ സുഹൃത്ത് ദേവുമായി വരുന്ന വെക്കേഷനിൽ അവൻ്റെ അഛൻ പറഞ്ഞ സിംഗപ്പൂർ ട്രിപ്പ് സ്വപ്നങ്ങൾ പങ്കുവെക്കുകയാണ് ആദി.

“എത്ര തവണയായി ഞാൻ പറയുന്നുന്ന് അറിയോ. ആദ്യം പറഞ്ഞു പത്താം ക്ലാസ്സിൽ ഫുൾ ഏ പ്ലസ് വാങ്ങിയാൽ കൊണ്ടോവാന്ന്. അത് വാങ്ങിയപ്പോ പറയാ പതിനെട്ട് തികയട്ടെന്ന്..അതും കഴിഞ്ഞു. ഇത്തവണ എന്നെ എന്തായാലും കൊണ്ടുപോവും, മോനേ.”

“വിസ റെഡിയായോ?”

“വിസയൊക്കെ അച്ഛൻ മിനിഞ്ഞാന്ന് വന്നപ്പോ കൊണ്ടന്നുന്നാ പറഞ്ഞേ.”

“എല്ലാരും പോണണ്ടോ?”

“ങും. ഞാനും അമ്മയും ചേട്ടനും പിന്നെ അച്ഛനും.”

“നീ സിങ്കപൂർ പോയി വരുംമ്പോ എനിക്ക് എന്താ കൊണ്ടരാ?”

“സിങ്കപൂർ ഡോളേഴ്സ് മതിയോ?”

“പോടാ.”

“ഇനി വെക്കേഷൻ കഴിഞ്ഞ് കാണാടാ.”

ദേവിനോട് യാത്ര പറഞ്ഞ് അവൻ ഗെയ്റ്റ് കടന്ന് അകത്തെത്തി. അവൻ്റെ നോട്ടം നേരെ കാർ പോർച്ചിലേക്കാണ് പോയത്. കാർപോർച്ചിൽ ഓഡി കാർ കാണാനില്ല.

“ഇനി എന്നെ കൂട്ടാതെ നാളെത്തെ ട്രിപ്പിന് എല്ലാരും കൂടി ഷോപ്പിങ്ങിന് പോയാ?”

മനസ്സിൽ എന്തൊക്കെയോ ചിന്തകളുമായി അവൻ കോളിംങ് ബെൽ അടിച്ചു. ആദിയുടെ അമ്മ പൂജ വന്ന് വാതിൽ തുറന്നു.

“ഹാവൂ…ഞാൻ കരുതി നിങ്ങളെല്ലാരും എന്നെ കൂട്ടാതെ ഷോപിംങ്ങിന് പോയന്ന്.”

അതിന് മറുപടി ഒന്നും നൽകാതെ പൂജ അടുക്കളയിലേക്ക് പോയി.

തോളത്തെ ബാഗ് ഊരി സോഫയിലേക്ക് വലിച്ചെറിഞ്ഞ് ആദി പൂജയുടെ പിന്നാലെ നടന്നു.

“ന്താ മ്മെ തിന്നാൻ ഉള്ളേ?”

“ഫ്രിഡ്ജിൽ ന്തേലും കാണും..” പൂജ അവന് മുഖം കൊടുക്കാതെ പറഞ്ഞു.

“അച്ഛനും ദീപു ചേട്ടനും എങ്ങോട്ടാമ്മേ പോയത്?”

അടുക്കളയിലെ ഷെൽഫിൽ നിന്ന് ചിപ്സ് എടുത്ത് കൊറിച്ചു കൊണ്ട് ആദി ചോദിച്ചു. അതിനും മറുപടിയായി പൂജ ഒന്നും മിണ്ടിയില്ല. അപ്പോഴാണ് പുറത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം. ആദി വേഗം ചിപ്സ് പാക്കറ്റും കൈയ്യിൽ പിടിച്ച് ഉമ്മറത്തേയ്ക്ക് ഓടി. കാർ പോർച്ചിൽ വണ്ടി നിർത്തിയ രഘുവേട്ടൻ അവനെ നോക്കി ചിരിച്ചു.

“നിൻ്റെ പരീക്ഷ ഒക്കെ കഴിഞ്ഞോടാ?”

അതിന് മറുപടിയായി അവൻ തലയാട്ടി.

അപ്പഴേയ്ക്കും പൂജ അടുക്കളയിൽ നിന്ന് എത്തിയിരുന്നു.

“ഹാ ചേച്ചി, ഞാൻ പോവ്വാണെ. എനിക്ക് ആറു മണിയ്ക്ക് ഒരു ഓട്ടം ഉണ്ട്.”

രഘു അതും പറഞ്ഞ് ഓഡിയുടെ ചാവി പൂജയെ ഏൽപ്പിച്ച് ഗെയ്റ്റ് കടന്നു പോയി. എന്തോ പന്തികേട് തോന്നിയ ആദി പൂജയുടെ മുഖത്തേക്ക് നോക്കി മെല്ലെ ചോദിച്ചു.

“അച്ഛനും ദീപു ചേട്ടനും എവിടെ പോയമ്മാ?

ഒരു നീണ്ട നിശബ്ദതയ്ക്കും ഒരു നെടുവീർപ്പിനും ശേഷം പൂജ അവൻ്റെ മുഖത്തേയ്ക്ക് നോക്കി.

“അവരു പോയി”

“എങ്ങോട്ട്?”

“അവര്..സിംഗപ്പൂര് പോയി.”

“അപ്പൊ നമ്മളോ?”

“നമ്മള് ഇല്ല.”

ആദിയുടെ സങ്കടം അറിയാവുന്ന പൂജ അധികം അവിടെ നിൽക്കാതെ തൻ്റെ റൂം ലക്ഷ്യമാക്കി നീങ്ങി.

നെഞ്ചിൽ വലിയൊരു കരിങ്കല്ല് എടുത്ത് വെച്ച പോലായിരുന്നു ആദിക്ക്. ഒന്ന് കരയാൻ പോലും അവന് സാധിക്കുന്നില്ലായിരുന്നു. കൈയ്യിലെ ചിപ്സും പാക്കറ്റ് താൻ അറിയാതെ തന്നെ നിലത്ത് വീണ് ചിതറി. യാന്ത്രികമായ അവൻ്റെ മനസ്സും ശരീരവുമായി അവൻ ഉമ്മറെത്തെ സ്റ്റപ്പിൽ ദൂരേയ്ക്ക് നോക്കി ഇരുന്നു.

നേരം സന്ധ്യയായി പൂജ തൻ്റെ മുറിയിൽ നിന്നിറങ്ങി മെല്ലെ ഉമ്മറത്തേക്ക് ചെന്നു. ആദി ഇപ്പഴും അതേ ഇരുപ്പാണ്. വീണ് കിടക്കുന്ന ചിപ്പ്സിൽ ഉറുമ്പുകൾ കൂട്ടം കൂടിയിട്ടുണ്ട്. പൂജ ഒരു ചൂലെടുത്ത് അതെല്ലാം ഒന്ന് അടിച്ചുവാരി. എന്നിട്ട് അവൻ്റെ അടുക്കൽ ചെന്നിരുന്നു. എന്നിട്ട് അവൻ്റെ ആ കൈയൊന്ന് എടുത്ത് തൻ്റെ ഉള്ളം കൈയ്യിൽ ചേർത്തു പിടിച്ചു.

“ആദി..”

വിളിച്ചു തീരുന്നതിനു മുൻപേ അവൻ തൻ്റെ അമ്മയുടെ മാറിലേക്ക് വീണ് വിങ്ങി പൊട്ടി. കരഞ്ഞാലെങ്കിലും അവൻ്റെ സങ്കടം കുറച്ച് കുറയുമെല്ലൊ എന്ന് കരുതി പൂജ മറുത്തൊന്നും പറഞ്ഞില്ല. കൂടെ അവൻ്റെ തലമുടിയിൽ മെല്ലെ തഴുകി.

“സാരമില്ലടാ, ഞാനും നിന്നെപ്പോലെയല്ലെ. ഞാനും ഒരുപാട് ആശിച്ചതല്ലെ. നമ്മക്ക് അത് വിധിച്ചിട്ടില്ലെന്ന് കരുതി സമാധാനിക്ക്,” പൂജ അവനെ ചെറുതായൊന്ന് ആശ്വസിപ്പിക്കാൻ പറഞ്ഞു.

“ഞാൻ എത്ര ആശിച്ചുന്നറിയോ അമ്മയ്ക്ക്. എപ്പഴും ഈ അച്ചൻ ഇങ്ങനാ പറ്റിക്കും,” അവൻ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു.

“ദീപു ഏട്ടന് ബൈക്കും മൊബൈലും ടാമ്പും ക്രിക്കറ്റ് ബാറ്റും എല്ലാം വാങ്ങി കൊടുക്കും. പറയണ സ്ഥലത്തൊക്കെ കൊണ്ടോവും. എനിക്ക് മാത്രം ഒന്നൂല്ല. എല്ലാം അവന്, എനിക്ക് ഒന്നും ഇല്ല.”

“അവൻ നിന്നെക്കാളും മുതിർന്നതല്ലെ, അതുകൊണ്ടല്ലെ.”

“അല്ല, ന്നോട് സ്നേഹമില്ലാഞ്ഞിട്ടാ. എന്നെ ആർക്കും ഇഷ്ട്ടല്ലാ, അതാ.”

“ആദി, നിനക്ക് ഞാനില്ലെ. അമ്മ നിന്നോട് സ്നേഹ കുറവ് കാട്ടിട്ടുണ്ടോ?”

പൂജ അത് പറഞ്ഞപ്പോൾ ആദി കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അമ്മയെ ഒന്ന് നോക്കി. ശരിയാ, ഈ ഭൂമിയിൽ അവന് ഏറ്റവും ഇഷ്ട്ടം അവൻ്റെ അമ്മയെയാ. അമ്മ മാത്രം എപ്പഴും അവൻ്റെ സൈഡാ.

“ഞാനിനി എൻ്റെ ഫ്രണ്ട്സിനോടൊക്കെ എന്ത് പറയും? അവരൊക്കെ എന്നെ കളിയാക്കി കൊല്ലും.”

“നീയതിന് തള്ളി മറിച്ചിട്ടല്ലെ!”

“ഞാൻ തള്ളി മറിച്ചിട്ടൊന്നും ഇല്ല. അച്ഛൻ പറഞ്ഞ് പറ്റിക്കുംന്ന് ഞാനറിഞ്ഞോ.”

പൂജയുടെ കൈയ്യിൽ അതിന് മറുപടി ഉണ്ടായിരുന്നില്ല.

“ഇനി എപ്പഴാ അച്ഛൻ വരുന്നതമ്മേ?”

“അച്ഛൻ ഇനി രണ്ട് വർഷം കഴിയും.”

“അപ്പോ ചേട്ടൻ?”

“നമ്മടെ കമ്പനിയിൽ അവനൊരു ജോലി ശരിയാക്കിയത്രെ. അതാ അവര് നേരെത്തെ പോയത്.”

“അതിന് നമ്മളെ ഒഴിവാക്കിയത് എന്തിനാ?”

“അറിയില്ല.”

ഒരു നേർത്ത നെടുവീർപ്പിന് ശേഷം അവൾ പറഞ്ഞു.

“എപ്പഴും..ഇങ്ങനാ..” ആദി അമ്മയുടെ മാറിൽ കിടന്നുകൊണ്ട് ദൂരേയ്ക്ക് നോക്കി പറഞ്ഞു.

“അല്ലെങ്കിലും. ആദ്യമായിട്ടാണോ അവർ നമ്മളെ ഒഴിവാക്കുന്നത്. അവർ രണ്ടാളും തീരുമാനിക്കും, നമ്മൾ രണ്ടാളും അനുസരിക്കും. എത്ര കാലമായി നമ്മളെല്ലാരും കൂടി ഒന്ന് ഒന്നിച്ചിരുന്ന് സംസാരിച്ചിട്ട്? ഒന്ന് ഭക്ഷണം കഴിച്ചിട്ട്? ഒന്ന് പുറത്ത് പോയിട്ട്? എപ്പഴും ബിസിനസ് ബിസിനസ്. നിനക്ക് നിൻ്റെ അച്ഛനും ഇല്ല, എനിക്ക് എൻ്റെ ഭർത്താവും ഇല്ല.”

പൂജ അത്രയും നേരം അടക്കിപ്പിടിച്ച വിഷമം മുഴുവൻ ഉണ്ടായിരുന്നു അവളുടെ ആ വാക്കുകളിൽ.

Leave a Reply

Your email address will not be published. Required fields are marked *