ആരോഹി

അതൊരു കണക്കിന് മനസിന് ആശ്വാസം പകർന്നു. ഒരിറ്റുവെള്ളം മണ്ണിലേക്ക് വീണാൽ നിമിഷ നേരം കൊണ്ട് അതിനെ ബാഷ്പമാക്കുന്ന ചൂടിൽ എറണാകുളം സിറ്റിയിൽ ഫീൽഡ് വർക്ക് ചെയ്യുക എന്ന് പറഞ്ഞാൽ ചിന്തിക്കുക തന്നെ അസഹനീയമായിരുന്നു. കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞു തന്ന ശേഷം രാജേഷേട്ടൻ പറഞ്ഞു E ബ്ലോക്കിൽ അവസാനം ഇരിക്കുന്ന പെൺകുട്ടിയുടെ അടുത്ത് ചെന്നാൽ വർക്കിനെ പറ്റി എല്ലാം പറഞ്ഞു തരും. നമ്മുടെ ടീമിൽ ഉള്ളതാണ് ആ പെങ്കൊച്ചാണെന്ന്.
ജോലിയിൽ ആദ്യത്തെ ദിവസം ആയതിനാൽ മനസ്സിൽ ഭയം നിറഞ്ഞ ഒരു വികാരം ആയിരുന്നു. എന്തൊക്കെയാണ് ചെയ്യേണ്ടതെന്നോ ഒന്നും അറിയില്ല.
E ബ്ലോക്ക് കണ്ട് പിടിച്ച്‌ വരിയുടെ അവസാനത്തേക്ക് നടക്കുമ്പോൾ ടീമിൽ ഉള്ള ആ പെങ്കൊച്ചിനെ കുറിച്ച് ഒരു രൂപവും മനസ്സിൽ ഉണ്ടായിരുന്നില്ല. നടക്കുന്നതിനിടയിൽ ഓരോ ക്യാബിനും ശ്രദ്ധിച്ചു. അരഭാഗത്തോളം തടിയുംപിന്നെ കുറച്ച് ഭാഗം ഗ്ലാസും കൊണ്ട് മറച്ച ഓരോ ക്യാബിനുകൾ. എല്ലാത്തിലും ഓരോ ടേബിളും കംപ്യൂട്ടറും കുറെ ഫയലുകളും ഉണ്ട്. ചില ക്യാബിനുകൾ ഒഴിഞ്ഞു കിടക്കുന്നു. ഓഫിനുള്ളിൽ കയറിയത് മുതൽ ഇതുവരെ കണ്ട പെണ്പിള്ളേരെല്ലാം നല്ല അടിപൊളി പെൺപിള്ളേരായിരുന്നു. ഇപ്പോൾ കാണാൻ പോകുന്ന പെണ്ണും അതുപോലെ തന്നെ ആയിരിക്കുമെന്ന് മനസ്സിൽ തോന്നി.
അവസാന കാബിനു മുന്നിൽ എത്തി അതിനകത്തേക്ക് ഒന്ന് എത്തി നോക്കിയപ്പോൾ ഒരു പെൺകുട്ടി തലകുനിച്ചിരുന്നു ഫയലിൽ എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. നല്ല വെളുത്തു നീണ്ട വിരലുകൾ ആയിരുന്നു അവളുടേത്‌. പക്ഷെ മുഖം കാണാൻ വയ്യ. ഒരു ജീൻസും ടോപ്പും ആണ് വേഷം.
തൊണ്ടകൊണ്ട് ചെറുതായി ഒന്ന് ശബ്‌ദം ഉടക്കിയപ്പോൾ അവൾ ഒന്ന് നിവർന്നു നോക്കി. ശരിക്കും ഞെട്ടിപ്പോയി ഞാൻ. ഇത്രയും നേരം ഓഫീസിനുള്ളിൽ കണ്ട പെൺപിള്ളേരൊന്നും അവളുടെ സൗന്ദര്യത്തിനു മുന്നിൽ ഒന്നും അല്ലായിരുന്നു. ആ വിടർന്ന കണ്ണുകൾ കാണാൻ തന്നെ എന്തഴകാണ്.
അവൾ കൈവിരലുകൾക്കിടയിൽ പേന ഇട്ട് ആട്ടി കണ്ണുകൾ കൊണ്ട് എന്താ എന്ന് ആംഗ്യത്തിൽ ചോദിച്ചു. ഗൗരവം നിറഞ്ഞ മുഖഭാവം.
“രാജേഷേട്ടൻ പറഞ്ഞു തന്നെ വന്നു കാണാൻ. ഞാൻ നിങ്ങളുടെ ടീമിൽ ഉള്ളതാണ്. ഇന്ന് ജോയിൻ ചെയ്തു.”
അവളുടെ മുഖത്ത് പെട്ടെന്ന് ഒരു പുഞ്ചിരി നിറഞ്ഞു ആ കണ്ണുകൾ ഒന്നുകൂടി വിടർന്നു.. എന്റെ ശ്രദ്ധ പതിഞ്ഞത് പുഞ്ചിരിച്ചപ്പോൾ ആ കവിളിൽ തെളിഞ്ഞ നുണക്കുഴിയിൽ ആയിരുന്നു.
“രാജേഷേട്ടൻ പറഞ്ഞിരുന്നു ഇന്ന് പുതിയതായി ഒരാൾ വരുമെന്ന്. എന്താ പേര്?”
“ആയുഷ്.”
അവൾ ഒരു പ്രാവിശ്യം ആ പേര് ഒന്ന് മന്ത്രിച്ചു. പിന്നെ ഒരു ഫയൽ കൈലെടുത്ത് കസേരയിൽ നിന്നും എഴുന്നേറ്റു. എന്നിട്ട് എതിരെ ഉള്ള ക്യാബിൻ ചൂണ്ടികാട്ടികൊണ്ടു പറഞ്ഞു.
“അതാണ് ആയുഷിന്റെ ക്യാബിൻ.”
കൈയിലിരുന്ന ഫയൽ എന്റെ നേരെ നീട്ടികൊണ്ടു പറഞ്ഞു.
“ഈ ഫയലിൽ ഉള്ള ഡാറ്റാസ് സിസ്റ്റത്തിൽ എന്റർ ചെയ്തേക്ക്.”
തിരിച്ചൊന്നും പറയാൻ കഴിഞ്ഞില്ല. ഫയലും വാങ്ങി നേരെ ക്യാബിനിലേക്ക് കയറി. സിസ്റ്റം ഓൺ ചെയ്തു. പക്ഷെ എന്താ എങ്ങനാ ഡാറ്റാസ് എൻട്രി ചെയ്യേണ്ടതെന്ന് വ്യക്തമായി അറിയില്ല. നെറ്റി വിയർത്ത് തുടങ്ങി. അവളോട് ഒന്ന് ചോദിച്ച് നോക്കിയാലോന്ന് ആദ്യം വിചാരിച്ചു. പക്ഷെ ഒരു നാണക്കേട് പോലെ. പിന്നെ രണ്ടും കൽപ്പിച്ച് ചോദിയ്ക്കാൻ തന്നെ തീരുമാനിച്ചു. നിവർന്ന് നോക്കുമ്പോൾ അവൾ അവിടെ ഇരുന്ന് എന്നെ നോക്കികൊണ്ടിരുന്നു.
എന്റെ അവസ്ഥ മനസിലായിട്ടാണെന്ന് തോന്നുന്നു. അവൾ ഒരു പുഞ്ചിരിയോടെ എഴുന്നേറ്റ് എന്റെ ക്യാബിനിലേക്ക് വന്നു. എന്നോടൊന്നും ചോദിക്കപോലും ചെയ്യാതെ കൈയിൽ നിന്നും ഫയൽ വാങ്ങി എങ്ങനാണ് ചെയ്യേണ്ടതെന്ന് കാണിച്ച്‌ തന്നു.
ആരോഹി എന്റെ അരികിൽ ചരിഞ്ഞ് നിന്ന് ഓരോന്ന് ചെയ്യുമ്പോൾ അവളിൽ നിന്നും ഏതോ വില കൂടിയ പെർഫ്യൂമിന്റെ ഗന്ധം എന്നിലേക്കെത്തുന്നുണ്ടായിരുന്നു.
എല്ലാം ചെയ്ത കാണിച്ച്‌ തന്ന ശേഷം അവൾ പറഞ്ഞു.
“എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി.”
അവൾ തിരിച്ചു പോകാൻ ഭാവിച്ചപ്പോൾ എനിക്ക് ഒരേ ഒരു സംശയം മാത്രമായിരുന്നു അവളോട് ചോദിക്കാനുണ്ടായിരുന്നത്.
“അതെ..”
അവൾ തിരിഞ്ഞ് എന്നെ നോക്കി.
“എന്താ തന്റെ പേര്?”
വീണ്ടും അവളുടെ മുന്നിൽ ആരെയും ആകർഷിക്കുന്ന പുഞ്ചിരി തെളിഞ്ഞു.
“ആരോഹി..”
ഞാൻ മനസ്സിൽ ആ പേര് ഒന്ന് മന്ത്രിച്ചു, അവളെ പോലെ തന്നെ എത്ര മനോഹരമായ പേര്.
ഞാൻ അത് ചിന്തിച്ച് കഴിഞ്ഞപ്പോഴേക്കും ആരോഹി അവളുടെ ക്യാബിനിൽ എത്തി കഴിഞ്ഞിരുന്നു.
അന്ന് ഉച്ചക്ക് വേറെ ആരെയും പരിചയം ഇല്ലാത്തതിനാൽ ആരോഹിക്കൊപ്പം ഇരുന്നാണ് ഉച്ച ഭക്ഷണം കഴിച്ചത്. ആ സമയം അവൾ വർക്കിനെ കുറിച്ചും മറ്റും കുറച്ച് കാര്യങ്ങൾ കൂടി പറഞ്ഞു തന്നു. ഞങ്ങളുടെ ടീമിൽ വേറെ രണ്ടുപേർ കൂടി ഉണ്ടെന്ന് അവൾ പറഞ്ഞ വിവരങ്ങളിൽ നിന്നും മനസിലായി. രേഷ്മയും സജിത്തും. രണ്ടുപേരും അന്നത്തെ ദിവസം ലീവ് ആയിരുന്നു. ഓഫീസിൽ ചില സെക്ഷനുകൾക്ക് ഡ്രസ്സ് കോഡ് ഇല്ലായിരുന്നു. അതിൽ പെട്ടതായിരുന്നു ഞങ്ങളുടെയും. അല്ലെങ്കിൽ ദിവസവും ഒരേ മോഡൽ ഡ്രസ്സ് ഇടുന്നത് എനിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യമായിരുന്നു.

ആദ്യ ദിവസം ജോലി കഴിഞ്ഞ് അവിടെ നിന്നും ഇറങ്ങുമ്പോൾ എനിക്ക് രണ്ടു കാര്യങ്ങൾ മനസിലായി.
ഓഫീസിലെ സകല വായിനോക്കികളും ആരോഹിയുടെ പിന്നാലെ ഉണ്ട്. പക്ഷെ അവൾ ആരോടും അടുപ്പം കാണിക്കാറില്ല.
ആവിശ്യ കാര്യങ്ങൾക്കല്ലാതെ ആരോഹി അധികം സംസാരിക്കാറില്ല.. ആരുമായും അവൾ വലിയൊരു സൗഹൃദത്തിൽ അല്ല.
എറണാകുളത്ത് തന്നെയാണ് എന്റെ വീട്. അരമണിക്കൂർ സമയത്തെ യാത്ര വീട്ടിലേക്ക്. അതുകൊണ്ടു തന്നെ ഞാൻ ബൈക്കിൽ ആണ് ഓഫീസിലേക്ക് വന്നത്. ആദ്യത്തെ ദിവസം ജോലി കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് പോകുമ്പോൾ ആരോഹി ബസ് കാത്ത് നിൽക്കുന്നത് കണ്ടു. ഞാൻ ഒന്ന് ചിരിച്ചപ്പോൾ ഒരു മറു പുഞ്ചിരിയും എനിക്ക് ലഭിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ ഓഫീസിലെ ഓരോരുത്തരെ ആയി ഞാൻ പരിചയപ്പെട്ടു. ടീം അംഗങ്ങളായ രേഷ്മയേയും സജിത്തിനെയും കുറിച്ച് പറയുകയാണെകിൽ സൗഹൃദപരമായി പെരുമാറുന്ന രണ്ടുപേർ. ആരോഹിയുടെ നേരെ വിപരീത സ്വഭാവം ആയിരുന്നു രേഷ്മയ്ക്ക്. ഒരുപാട് സംസാരിക്കും. എല്ലാരും ആയിട്ടും കൂട്ടാണ്. സജിത്തിന്റെ കല്യാണം കഴിഞ്ഞതാണ്. എന്നെക്കാളും രണ്ടു മൂന്നു വയസ് മൂത്തതാണ് ആള്.
ആരോഹിയുടെ ഒരു അടഞ്ഞ സ്വഭാവം മനസിലാക്കിയാൽ ഞാൻ തുടക്കം മുതലേ അങ്ങോട്ട് പോയി വിശേഷങ്ങൾ തിരക്കാനോ കൂടുതൽ സംസാരിക്കാനോ മെനക്കെട്ടിരുന്നില്ല. അത്യാവശ്യ കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിലും മാത്രം സംസാരിക്കും. പകരം രേഷ്മയോട് ആയിരുന്നു ഞാൻ കൂടുതൽ അടുപ്പം കാണിച്ചതും സംസാരിച്ചിരുന്നതും. ഒരു കിലുക്കാംപെട്ടി ആയിരുന്നതിനാൽ കൂടെ നിന്നു കൊടുത്താൽ മതി രേഷ്മ തന്നെ വാ തോരാതെ സംസാരിച്ച്‌ നിന്നുകൊള്ളും.
പക്ഷെ ഈ ഇടയായി ആരോഹി എന്നോട് ഒരു അടുപ്പം കാണിക്കുന്നതായി ഒരു തോന്നൽ. ചുമ്മാ ഇരിക്കുകയാണെങ്കിൽ എന്തെങ്കിലും വിശേഷങ്ങൾ ചോദിച്ച് വന്നിരുന്നു സംസാരിക്കും, സാധാരണ ഉച്ചക്ക് ലഞ്ച് ഒറ്റക്കോ അല്ലെങ്കിൽ എന്തെങ്കിലും ഗേൾസിനൊപ്പമോ പോയിരുന്നു കഴിക്കാറുള്ള ആരോഹി ഇപ്പോൾ എന്റെ ഒപ്പം വന്നിരുന്നാണ് കഴിക്കുന്നത്.
രേഷ്മ ഇടക്കെന്നോട് പറയുകയും ചെയ്തു.. ആരോഹിക്ക് അവിടെ വേറെ ഒരു ബോയ്‌സിനോടും ഇല്ലാത്ത ഒരു സോഫ്റകോർനെർ എന്നോട് ഉണ്ടെന്ന്. ശ്രദ്ധിച്ചപ്പോൾ എനിക്കും അത് തോന്നി. മറ്റുള്ള ബോയ്സിനെ എല്ലാം അവൾ ഒരു ഡിസ്റ്റൻസിൽ കൂടുതൽ അടുക്കാൻ സമ്മതിക്കാതെ അകറ്റി നിർത്തിയിരിക്കുകയാണ്. ചിലപ്പോൾ ഞാൻ മറ്റുള്ളവരെ പോലെ ഒലിപ്പീരുമായി ചെല്ലാത്തതിനാൽ ആയിരിക്കാം അവൾ എന്നോട് ഒരു അടുപ്പം കാണിക്കുന്നത്.
അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു.. കഴിഞ്ഞ മൂന്നുനാലു ദിവസമായി എനിക്കും ആരോഹിക്കും നിന്നു തിരിയാൻ സമയമില്ലാത്ത രീതിയിൽ ഉള്ള വർക്ക് ഉണ്ടായിരുന്നു. മാസാവസാനം സമയം ആയിരുന്നു.. ആ മാസത്തെ പ്രൊജക്റ്റ് റിപ്പോർട്ട് എല്ലാം ഹെഡ്ക്വാട്ടേഴ്സിൽ അയക്കാനുള്ള സമയമായി. ഇന്നാണ് അയക്കേണ്ട അവസാന ദിവസം. പക്ഷെ നാല് ദിവസം മുൻപാണ് മനസിലാകുന്നത് ആരോഹി തയ്യാറാക്കിയ റിപ്പോർട്ടിൽ കുറെ തെറ്റുകൾ

Leave a Reply

Your email address will not be published. Required fields are marked *