ആൾ മാറാട്ടം 55അടിപൊളി  

“ശെരി, മോള് ഉറങ്ങിക്കാണും, അവള്‍ ഇനി ഇങ്ങോട്ട് വരില്ല. ബിബിൻ ഇപ്പൊ വരും.” ഇച്ചായന്‍ തനിയെ സംസാരിച്ചു കൊണ്ട്‌ എഴുനേറ്റ് ചെന്ന് അലമാര തുറന്ന് ഒരു ഫുൾ കുപ്പി ബ്രാണ്ടി എടുത്തുകൊണ്ട് വന്ന് ചെറിയ മേശപ്പുറത്ത് വച്ചു.

“ചേല്ല്, എന്റെ ട്രീസ പോയി ഗ്ലാസ്സും ചിപ്സും എടുത്തോണ്ട് വാ.” ഇച്ചായന്‍ എന്നോട് പറഞ്ഞു.

വെള്ളമടിക്കാനുള്ള ആവേശം കണ്ടിട്ട് ഞാൻ നെടുവീര്‍പ്പിട്ടു. വെള്ളമടിച്ചാലും ഇല്ലെങ്കിലും ഇച്ചായന്‍ ഒരിക്കലും ഒരു ഉപദ്രവമല്ലാത്തത് കൊണ്ട്‌ ഇച്ചായനോട് എനിക്ക് ദേഷ്യപ്പെടാൻ കഴിഞ്ഞിട്ടില്ല. എപ്പോഴും എനിക്ക് സ്നേഹം മാത്രമേയുള്ളു.

ഞാൻ എഴുനേറ്റ് ഗ്ലാസും മറ്റും എടുക്കാന്‍ പോയി. വാതിൽ വിട്ട് പുറത്തേക്ക്‌ ചെന്നപ്പോ ബിബിൻ വരുന്നത് കണ്ടു. പക്ഷേ അവന്‍ ഒന്നും മിണ്ടാതെ സ്പീഡിൽ നടന്ന് ഡ്രോയിംഗ് റൂമിലേക്ക് കേറി പോയി.

ഞാൻ ചിപ്സും ഗ്ലാസും തണുത്ത വെള്ളവും കൊണ്ട്‌ കൊടുത്തിട്ട് ബിബിന്റെ അടുത്തുള്ള കസേരയില്‍ ഇരുന്നപ്പൊ ബിബിന്റെ കണ്ണുകൾ ഒന്ന് വിടര്‍ന്നു. എനിക്ക് അവനോട് ദേഷ്യം ഇല്ലാത്തത് കൊണ്ടാണ് അവന്റെ അടുത്ത് ഇരുന്നതെന്ന് അവന് മനസിലായത് കൊണ്ടാണ് അവന്റെ കണ്ണുകൾ വിടര്‍ന്നത്. അവനോട് എപ്പോഴെങ്കിലും ദേഷ്യം തോന്നുമ്പൊ ഞാൻ അവന്റെ അടുത്ത് ഇരിക്കാറില്ല.

ഇച്ചായന്‍ വെള്ളമടി തുടങ്ങി. അല്‍പ്പം മാത്രം കുടിക്കുമെന്ന് പറഞ്ഞ ആളാണ്, ഇപ്പൊ നാലാമത്തെ പെഗ് ഒഴിച്ചു വച്ചത്‌. ഇച്ചായൻ പഴയ കഥകളൊക്കെ പറഞ്ഞു കൊണ്ട്‌ കുടി തുടർന്നു. കുടി നിര്‍ത്തുന്ന ലക്ഷണം ഒന്നും കണ്ടില്ല. ഞാനും ബിബിനും ചിപ്സ് മാത്രം കഴിച്ച് കമ്പനി കൊടുത്തു.

“പുറത്ത്‌ മഴ തകർത്ത് പെയ്യുന്നു, അകത്ത് ഞാൻ തകർത്ത് കുടിക്കുന്നു. എന്തു രസം തണുപ്പത് കുടിക്കാന്‍.” ഇച്ചായന്‍ പൊട്ടിച്ചിരിച്ചു കൊണ്ട്‌ പറഞ്ഞു.

“മതി അങ്കിള്‍ കുടിച്ചത്, ഇനി ചെന്ന് കിടക്കു. എത്ര നേരമായി ആന്റി വെയിറ്റ് ചെയ്യുന്നു.” എന്റെ മുഖത്ത് കണ്ട പരിഭവം കാരണം ബിബിൻ പറഞ്ഞു നോക്കി.

“ഹാ, ചുമ്മാതിരിക്ക് ബിബിനെ.” ഇച്ചായന്‍ നാലാമത്തെ പെഗ് കുടിച്ചിട്ട് അഞ്ചാമതും ഒഴിച്ചു.

“എന്ന ഞാൻ പോയി കിടക്കട്ടെ. വെളുപ്പിന് പിള്ളേർക്ക് ട്യൂഷന്‍ കൊടുക്കാനുള്ളത.” ഇച്ചായനെ നോക്കി അല്‍പ്പം നിരാശയിൽ പറഞ്ഞിട്ട് ഞാൻ എഴുനേറ്റ് റൂമിൽ വന്നു.

മൂലയില്‍ കിടക്കുന്ന മേശയിൽ അലാറം സെറ്റ് ചെയ്ത ശേഷം അവിടെതന്നെ മൊബൈല്‍ വച്ച നിമിഷം പെട്ടന്ന് ഇടി വെട്ടി.

“നാശം.” പേടിച്ച് പോയ ഞാൻ ലൈറ്റ് പോലും ഓഫാക്കാതെ ഓടിച്ചെന്ന് ബെഡ്ഡിൽ കേറി. ഞാൻ വേഗം ഷീറ്റ് വലിച്ച് മൂടിയിട്ട് ചുരുണ്ടുകൂടി കിടന്നു.

പുറത്ത്‌ മഴയുടെ ശക്തി കൂടി. ഇടക്കിടക്ക് ഇടി വെട്ടി. തണുപ്പും കൂടി വന്നു. പെട്ടന്ന് കരണ്ടും പോയി. കൂരാ കൂരിരുട്ട് കാരണം എന്റെ തലയിണ പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ഞാൻ കണ്ണുകൾ ഇറുക്കിയടച്ച് കിടന്നു.

കുറെ നേരം കഴിഞ്ഞ് ഞാൻ ഉറക്കത്തിലേക്ക് ലയിച്ച് പോകുന്ന സമയം ചാരിയിട്ടിരുന്ന റൂമിന്റെ വാതിൽ തുറന്ന് അടയുന്ന ശബ്ദം കേട്ടു.

ഹോ, ഇപ്പോഴെങ്കിലും കുടിക്കുന്നത് നിർത്താൻ തോന്നിയല്ലോ. ഞാൻ പിന്നെയും മയക്കത്തിലേക്ക് വീഴുകയായിരുന്നു. അന്നേരം ഇച്ചായന്‍ ബെഡ്ഡിൽ വന്നിരിക്കുന്നത് ഞാൻ അറിഞ്ഞു.

“കിടക്ക് ഇച്ചായ.” കുറേനേരം കഴിഞ്ഞിട്ടും കിടക്കാതെ ഇരിക്കുന്നത് അറിഞ്ഞിട്ട് ഞാൻ പറഞ്ഞു.

അല്‍പ്പം കഴിഞ്ഞാണ് ചെരിഞ്ഞു കിടക്കുന്ന എന്റെ പുറകില്‍ ഇച്ചായന്‍ എന്നോട് ചേര്‍ന്നു കിടന്നത്.

“ഈ ഇച്ചായന്റെ ഒരു കാര്യം… തണുപ്പ് കൊള്ളാതെ പുതപ്പിനകത്ത് കേറി കിടക്ക് ഇച്ചായ.” ഉറക്കപ്പിച്ചയിൽ ഞാൻ പറഞ്ഞു.

ഞാൻ പറഞ്ഞിട്ട് അല്‍പ്പം കഴിഞ്ഞാണ് ഇച്ചായന്‍ പുതപ്പിനകത്ത് കേറി കിടന്നത്.

“നല്ല തണുപ്പ്, എന്നെ കെട്ടിപ്പിടിച്ചു കിടക്ക് ഇച്ചായ.” ഞാൻ പറഞ്ഞു. എന്തായാലും ഇങ്ങോട്ട് തിരിഞ്ഞ് കിടക്കുന്നത് കൊണ്ട്‌ കള്ളിന്റെ സ്മെൽ മൂക്കിലടിച്ച് കേറില്ല.

Leave a Reply

Your email address will not be published. Required fields are marked *