അവളുമായി സംസാരിച്ചു നിൽക്കുന്ന സമയത്താണ് ഇത്ത അങ്ങോട്ടേക്ക് വന്നത്..
ആ നീ ഇവിടെ നില്കുകയാണോ എന്നു ചോദിച്ചോണ്ട്.. അങ്കിളിനെ കഴിക്കാൻ വിട്ടില്ലേ നീ. അങ്കിൾ പോയി കഴിച്ചു വന്നോട്ടെ മോളെ…
അങ്കിൾ കഴിച്ചിട്ടാണല്ലോ വന്നത്..
അങ്കിൾ പറഞ്ഞല്ലോ..
ആ നിനക്കിപ്പോ എന്നെ വേണ്ടാതായോ അങ്കിളിനെയും ഉമ്മയെയും മതിയല്ലോ..
അങ്കിൾ പാവമല്ലേ ഉമ്മച്ചി.
ഹ്മ്മ് അങ്കിൾ പാവമൊക്കെയാ എന്നു പറഞ്ഞോണ്ട് ചെറു ചിരിയോടെ ഇത്ത എന്നെ നോക്കി..
അതെ ഞാനേരെയും ഇതുവരെ ഒന്നും ചെയ്തിട്ടില്ല പിന്നെന്തിനാണാവോ എന്നെ ഇങ്ങിനെ…
അല്ല പാവമാണെന്നു തന്നെ അല്ല ഞാനും പറഞ്ഞോള്ളൂ അല്ലാതെ ഞാൻ തെറ്റായി ഒന്നും പറഞ്ഞില്ലല്ലോ മോനെ..
അല്ല ആ പറച്ചിലിലും ഒരു ആക്കലിന്റെ സ്വരം ഇല്ലേ എന്നൊരു തോന്നൽ.
അതിപ്പോ കണ്ടവന്റെ പെണ്ണുങ്ങളെയെ ല്ലാം നോക്കി വെള്ളമിറക്കുന്നവർക്ക് അ ങ്ങിനെ പ ലതും തോന്നാം എന്നു പതു ക്കെ പിറുപിറുത്തു കൊണ്ട് നിന്നു ഇത്ത..
അതിന്നു ഞാൻ ആരെയും നോക്കി വെള്ളമിറക്കിയില്ലല്ലോ..
പിന്നെ ഓരോരുത്തരുടെ പലതും കാണുമ്പോൾ അറിയാതെ യാണെങ്കിലും നോക്കി വെള്ളമിറക്കി പോകും അതിനിപ്പോ ഈ പാവത്തിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല..
വേണ്ടതിടത്തു നോക്കി നിൽക്കാൻ ഞാൻ പറഞ്ഞോടാ നിന്നോട് അല്ലേൽ ഞാൻ വിളിച്ചു കാണിച്ചു തന്നോടാ നിനക്ക് എന്നു പറഞ്ഞു. ദേഷ്യ മുഖത്തോടെ ഇത്ത എന്നെ നോക്കി..
ഇത്ത ദേഷ്യം അഭിനയിക്കുകയാണ് എന്നു ഇത്തയുടെ മുഖം കണ്ടാൽ അറിയാം..
അതിപ്പോ ഇത്രയും സൗന്ദര്യമുള്ള ഒരാൾ തുറന്നു കാണിച്ചില്ലേലും അതിനുള്ളിലെ ഓരോ തരിയും സ്കാൻ ചെയ്തെടുക്കാ ൻ ഞങ്ങൾ ആണുങ്ങൾക്ക് നിങ്ങളുടെ അനുവാധമൊന്നും വേണ്ടതില്ല..
അപ്പൊ അതാണല്ലേ പണി ഇവിടെ കാണുന്ന പെണ്ണുങ്ങളെ എല്ലാം സ്കാൻ ചെയ്തിണ്ടിരിക്കുകയാണല്ലേ.. മോൻ
വെറുതെയല്ല ഒരു കള്ള ലക്ഷണം മുഖത്തു..
അതിന്നു ഞാൻ എല്ലാവരെയും ഒന്നും സ്കാൻ ചെയ്യുന്നില്ല..
ഒരേ ഒരാളെ മാത്രമേ സ്കാൻ ചെയ്യുന്നുള്ളൂ.. അവളാണെങ്കിൽ എന്റെ മനസ്സിൽ നിന്നും പോകുന്നുമില്ല…
അവളൊന്നൊഴിഞ്ഞു പോയാലല്ലേ വേറെ ഒരാളെ നോക്കാൻ പറ്റു…
അതാരാടാ അത്രയ്ക്ക് സുന്ദരി..
വേറെ ആര് അത് ഇവളുടെ ഉമ്മച്ചി തന്നെ എന്നു പറഞ്ഞോണ്ട് ഞാൻ ആ കുഞ്ഞു മോളെ ഒരു മുത്തം കൊടുത്തു..
അത് കണ്ടപ്പോൾ ഇത്താക്ക് പിന്നെ ഒന്നും പറയാൻ പറ്റാതെ ഇത്ത എന്റെ മുന്നിൽ നിന്നു പരുങ്ങി..
എന്തെ നാവിറങ്ങിപ്പോയോ..
അയ്യോ നിന്നോട് തർക്കിച്ചു ജയിക്കാൻ എന്നെക്കൊണ്ടാകില്ല സൈനു എന്നു പറഞ്ഞു എന്റെ മുഖത്തോട്ടു നോക്കി ഒരു ചെറു പുഞ്ചിരിയും നൽകി ഇത്ത അവി ടെ നിന്നും പോയി…
വീണ്ടും ഞാനും മോളും ഒരുമിച്ചായി..
അവളുടെ സന്തോഷം കാണാൻ എന്തോ എനിക്കൊരുപാട് ഇഷ്ടമായി..
കുറെ നേരം ഞാൻ എന്നെയും മറന്നു ആ കുഞ്ഞു മനസ്സിന്റെ സന്തോഷത്തിനു വേണ്ടി എന്നെ തന്നെ നൽകി…
അങ്ങിനെ ഭക്ഷണം കഴിച്ചു ആളുകൾ എല്ലാം തിരിച്ചെത്തി തുടങ്ങി..
ഞാൻ മോളെയും കൂട്ടി പുറത്തിറങ്ങി. അടുത്തു വല്ല കടയുണ്ടോ എന്നു അന്വേഷിച്ചു നടന്നു.
അധിക ദൂരം പോകേണ്ടി വന്നില്ല ഒരു കട കണ്ടെത്തി ഞങ്ങൾ അവിടെ നിന്നും.
മോൾക്ക് വേണ്ട മിട്ടായിയും അവൾക്കി ഷ്ട്ടപെട്ട ചോക്ലേറ്റ് എല്ലാം വാങ്ങി കൂട്ട ത്തിൽ ഒരു ഗോൾഡ് ഫ്ലാക്കു സിഗരറ്റും വാങ്ങി കുറച്ചകലെ മാറിനിന്നു ആരും കാണില്ല എന്നുറപ്പു വരുത്തി.. ഞാൻ എ ന്റെ കയ്യിൽ ഉണ്ടായിരുന്ന ലൈറ്റെർ ഉപ യോഗിച്ച് സിഗരറ്റിനു തീ കൊടുത്തു..
അവളെ ഒരു പൂച്ചെടികൾക്ക് അടുത്തു നിറുത്തി കൊണ്ട് ഞാൻ സിഗരറ്റ് ആസ്വ ദിച്ചു വലിച്ചു…
അതും കഴിഞ്ഞു ഞങ്ങൾ വീണ്ടും കല്യാണ പന്തലിലേക്ക് നടന്നു നീങ്ങി…
ആർക്കും മുഖം കൊടുക്കാതെ ഞാൻ ഒഴിഞ്ഞു മാറി. സിഗരറ്റിന്റെ സ്മെല് കിട്ടാതിരിക്കാൻ വേണ്ടിയായിരുന്നു അത്.
