എന്നാ പിന്നെ വാ….. ഞാൻ ആ തൊഴുത്തിനടുത്ത് കാണും…. പെട്ടെന്ന് വരാൻ നോക്ക് കേട്ടോ…. എനിക്കും പോയിട്ടിത്തിരി…… !!! റെജിയേട്ടൻ പറഞ്ഞു.
എന്റെ തറപ്പിച്ചുള്ള നോട്ടം കണ്ടിട്ട്, റെജിയേട്ടൻ വാചകം മുഴുവിപ്പിച്ചില്ല……
ഞാൻ ആ വീട്ടിനകത്തു നിന്നും നൈസായി രക്ഷപെടാൻ വേണ്ടി അടുക്കള വാതിൽ ലക്ഷ്യമാക്കി പോകുന്നതിനിടയിൽ,…
ഊണ് മുറിയിൽ ചായ അനത്തി കൊണ്ടിരുന്ന ഗിരിജ അമ്മായി , എന്നെ കണ്ടു …..
മോളെ… ശാലു…. ഈ ചായ ഒന്ന് കോലായിലിരിക്കുന്ന എല്ലാവർക്കും കൊണ്ടുപോയി കൊടുത്തേ മോളെ…. അമ്മായി കുളിചിട്ട് വരാം…. നേരം ഒത്തിരിയായി.
ശരിയമ്മായി….. ഞാൻ ഗ്ലാസുകൾ വച്ച ട്രേയും കൊണ്ട് കോലായിൽ കൊടുത്തു…..
എന്നെ കണ്ടപ്പോൾ, മൂത്ത കാർന്നോരുടെ വക ചോദ്യം….. !
മോളിപ്പോ, എന്താ ചെയ്യണേ…. ?
ഞാൻ BA കഴിഞ്ഞിട്ട് വെറുതെ….. !
ആഹാ…. ഇനി എന്താ അടുത്ത പരിപാടി… ?
ഒന്നുമായില്ല മുത്തശ്ശാ…. !!
അങ്ങനെ…. അങ്ങനെ ചോദ്യ പട്ടിക, പ്രകടന പത്രിക പോലെ നീണ്ടു നീണ്ടു പൊയ്ക്കൊണ്ടിരുന്നു.
എന്നാ അതൊട്ട് വകവയ്ക്കാതെ തല വലിച്ചാൽ “അധികപ്രസംഗി” എന്ന ഒരു
ദുഷ്പ്പേര് കൂടി വേണ്ടെന്നു വച്ച്, ചോദ്യങ്ങൾ തീരുന്നത് വരെ, ഞാൻ അവിടെ തന്നെ നിന്നുകൊടിത്തൂ.
അപ്പൊ ആ സമയം പോയിക്കിട്ടി….. ഗോവിന്ദ….
എന്നെ കാത്തു നിന്നയാളുടെ കാര്യം കട്ടപ്പൊക……
പിന്നെ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു…. ഞാൻ.
ആ ഓട്ടം വടക്കു വശത്തു കൂടി തൊഴുത്തിനടുത്തേക്ക് ….. അവിടെ …പുള്ളിക്കാരൻ ഇരുന്നു മടുത്തു… ബോറടിച്ചിരിപ്പായിരുന്നു…….
ആ അരണ്ട പൂനിലാവിൽ നിന്നുകൊണ്ട് ഞങ്ങൾ ഇത്തിരിനേരം, കൊണ്ട് ഒത്തിരി കാര്യങ്ങൾ പലതും സംസാരിച്ചു.
പ്രേമ സല്ലാപങ്ങൾ നടത്തുമ്പോൾ നേരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് പോലെയാണ് ഓടുന്നത്.
അത്രയും നേരം നിന്ന് സംസാരിച്ചിട്ടും ആ മനുഷ്യൻ എന്റെ കൈവിരലിൽ തുമ്പിൽ പോലും ഒരു തവണ സ്പർശിച്ചിട്ടില്ല……
ഞങ്ങളുടെ മധ്യേ ഒരു അകലം അപ്പോഴും ഉണ്ടായിരുന്നു.
ഒരു പക്ഷെ,… ആ നിഷ്കളങ്ക മനസിന്റെ നന്മയായിരുന്നിരിക്കണം അത്.
അങ്ങേർക്കു ജനൽ കമ്പികൾക്കിടയിലൂടെ ഞാൻ കൊടുത്ത ചുംബനത്തിന്റെ പ്രതിഫലനമായി ആ നിമിഷം മുതൽ എന്റെ ഉള്ളിൽ ഒരുതരം തരിപ്പ് അനുഭവപ്പെട്ടു കൊണ്ടിരുന്നു.
അത്രയും അടുത്തടുത്ത്…. ആ ഇരുട്ടത്തു നിന്ന് സംസാരിക്കുമ്പോഴും ഞാൻ അദ്ദേഹത്തിൽ നിന്നും എന്തോ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.
ഒരു മുക്കാൽ മണിക്കൂർ ആ ഇരുണ്ട പരിസരത്ത് നിന്ന് സംസാരിച്ചിട്ടും അദ്ദേഹത്തിൽ നിന്നും ഞാൻ ആശിച്ച ഒരു മറുപടി ചുംബനമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ നിന്ന നിൽപ്പ് വൃഥാവിലായി.
ഒരു സ്പർശം പോലും കിട്ടാതിരുന്നപ്പോൾ, നിരാശയോടെ, ഞാൻ പറഞ്ഞു.
എന്നാ ശരി…. ഞാൻ പോണു…. !
എന്താ പോകാൻ ധൃതിയായോ… ?
ഓ… എന്തിനാ ധൃതി… ? എനിക്കെന്താ പോയിട്ടു രാമായണം വായ്ക്കാനുണ്ടോ… ?
പിന്നെന്താ… പോകുന്നത്… ?
പിന്നെ……… ഇവിടിങ്ങനെ മരക്കുറ്റി പോലെ നിന്നിട്ട് എന്തേലും കാര്യം വേണം… !!!
ഇങ്ങനെ ആണെങ്കിൽ ഇനി റെജിയെട്ടൻ എന്നെ കാണാൻ വരണ്ട….. !
എങ്ങനെയാണെങ്കിൽ…. ?
പോ.. അവിടന്ന്…. ഒന്നുമറിയാത്ത പോലെ….. !!
അൽപ്പം പിണക്കം നടിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു.
അൽപ്പം നടന്ന് കഴിഞ്ഞപ്പോൾ പെട്ടെന്ന്.. പുറകിൽ നിന്ന് റെജിയേട്ടന്റെ സ്നേഹത്തോടെയുള്ള പതിഞ്ഞ സ്വരം ഞാൻ കേട്ടു….
“ശാലു”……. !!
ഞാൻ പ്രതീക്ഷയോടെ തിരിഞ്ഞു നോക്കി.
ഓഹ്… ഈ മനുഷ്യന്റെ മനസ്സ് മാറിയോ…. !
എന്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചു.
ഒരു മന്ദസ്മിതത്തോടെ…… ആ അരണ്ട നിലാവിൽ കുളിച്ച്, എന്നെ നോക്കി, വലതു കൈയ്യുടെ ചൂണ്ടു വിരലിന്റെ തുമ്പ് ഉയർത്തി കാട്ടികൊണ്ട്, ഒരു യാചനയോടെ, പതിഞ്ഞ സ്വരത്തിൽ ചോദിച്ചു……
“ശാലു…. എനിക്കൊരു ഉമ്മകൂടി തരുവോ”…. ?
സത്യത്തിൽ എന്റെ ജീവന്റെ ജീവനായ റെജിയേട്ടൻ തന്റെ ജീവിതത്തിൽ ആദ്യമായി, അങ്ങിനെ ചോദിച്ചപ്പോൾ, വികാരത്തെക്കാൾ, സഹതാപമാണ് എനിക്കങ്ങേരോടു തോന്നിയത്…….
