“എനിക്കറിയാം ചേച്ചി .. ഉമ്മയ്ക്ക് എന്റെ പല കൂട്ടുകാരുമായി പോലും ബന്ധമുണ്ടെന്ന് .. ഏറ്റവും ഒടുവിലത്തെ ഇരയാണ് നിങ്ങടെ കോഴി കടയിലെ പയ്യൻ ശരത്ത് .. പക്ഷേ ഒരു പുരുഷനെന്ന നിലയിൽ ഇതെല്ലാം കണ്ടു കൊണ്ട് ഒന്നും മിണ്ടാതെ നടക്കുന്ന എന്റെ വികാരങ്ങൾ ആരും മനസ്സിലാക്കുന്നില്ല ”
അതും പറഞ്ഞ് പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് തീ കൊളുത്തി പുക വായുവിലേക്ക് ഷാനവാസ് പതിയെ ഊതി വിട്ടു. തന്റെ വീട്ടു മുറ്റത്ത് നിന്ന് തീർത്തും മര്യാദ ഇല്ലാത്ത രീതിയിലുള്ള അവന്റെ പെരുമാറ്റം സുമയ്ക്ക്
തീരെ ഇഷ്ടപ്പെട്ടില്ല ,
“ഷാനവാസിന്റെ വികാരങ്ങൾ ഇവിടെ ആരാണ് മനസ്സിലാക്കേണ്ടത് … എനിക്ക് അടുക്കളയിൽ കുറച്ചു തിരക്കുണ്ട് നമുക്ക് പിന്നെ കാണാം ” അതും പറഞ്ഞ് പിന്തിരിഞ്ഞ് നടക്കാൻ തുടങ്ങിയ സുമയോട് ഷാനവാസ് പറഞ്ഞു ,
“എന്റെ വികാരങ്ങൾ മനസ്സിലാക്കേണ്ടത് തീർച്ചയായും ചേച്ചി തന്നെയാണ് …”
“ഞാനോ … ഞാൻ എങ്ങനെ …?”
അവനെ കണ്ണു തുറിച്ച് ഒരു നോട്ടം നോക്കിക്കൊണ്ട് സുമ ചോദിച്ചു.
“കോഴിയെ കൊല്ലുന്നതിനു വേണ്ടി എവിടെ നിന്നോ വന്ന ഒരു പയ്യൻ നാട്ടിലുള്ള രണ്ടു പെണ്ണുങ്ങളെ കറക്കി എടുത്തു .. അതിലൊരാൾ എന്റെ ഉമ്മയും മറ്റൊരാൾ എന്റെ മുന്നിൽ നിൽക്കുന്ന സുമ ചേച്ചിയും ആണ് .. ഉമ്മയോട് എനിക്ക് എന്റെ വികാരത്തെ പറ്റി പറയാൻ സാധിക്കില്ല പക്ഷേ ചേച്ചിയോട് പറയാൻ സാധിക്കും … ”
ഒരു ഞെട്ടലോടെയാണ് സുമ ഷാനവാസിന്റെ വാക്കുകൾ കേട്ടത്. അതു വരെ മനസ്സിൽ സംഭരിച്ച് നിർത്തിയിരുന്ന ധൈര്യമെല്ലാം ചോർന്നു പോയി .. എന്നിട്ടും ഒന്നും അറിയാത്ത ഭാവത്തിൽ പതിയെ ശബ്ദം താഴ്ത്തി ചോദിച്ചു ,
“ഷാനവാസ് നീ എന്താണ് ഈ പറയുന്നത് …?”
“ഓ .. എനിക്ക് കൂടുതൽ വളച്ച് കെട്ടി ഒന്നും പറയാനറിയില്ല , ഒറ്റ വാക്കിൽ
ഞാൻ കാര്യം പറയാം .. ഇന്നലെ കോഴി കടയിലെ പയ്യനുമായി ചേച്ചി പരിപാടി നടത്തുമ്പോൾ നിങ്ങടെ അടുക്കള ജനാലയിൽ കണ്ട മുഖം എന്റേതാണ് , ഞാൻ എല്ലാം കാണുന്നുണ്ടായിരുന്നു ”
നിസ്സഹായതയോടെ ആ വാക്കുകൾ കേട്ടു നിൽക്കാൻ മാത്രമേ സുമക്ക് കഴിഞ്ഞുള്ളൂ ..രണ്ടടി പുറകോട്ടു നടന്ന് ഭിത്തിയിലേക്ക് ചാരി നിന്നു കൊണ്ട് ദയനീയമായി ഷാനവാസിന്റെ മുഖത്തേക്ക് ഒന്ന് നോക്കി.
“ചോരയും നീരുമുള്ള ആൺകുട്ടികൾ അയൽപക്കത്തുള്ളപ്പോൾ എന്തിനാണ് ഒരു വരുത്തന് കിടന്ന് കൊടുക്കുന്നത് .. ഒരിക്കൽ മാത്രം .. രാത്രിയോ പകലോ .. ചേച്ചിയുടെ സൗകര്യം പോലെ , എനിക്കും ഒരു അവസരം തന്നേ പറ്റൂ ”
“നീ എന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണോ ?”
“ബ്ലാക്ക് മെയിലോ വൈറ്റ് മെയിലോ ആയിക്കോട്ടെ .. ഞാൻ പറഞ്ഞത് എനിക്ക് കിട്ടിയിരിക്കണം .. ഇല്ലെങ്കിൽ നിങ്ങളുടെ കുടുംബം ഞാൻ തകർത്തിരിക്കും ”
സുമയുടെ മറുപടിക്ക് കാത്തു നിൽക്കാതെ , ചുണ്ടിൽ ഏരിഞ്ഞിരുന്ന സിഗരറ്റ് മുറ്റത്തേക്കേറിഞ്ഞ് കാലു കൊണ്ട് തീ കെടുത്തി ഷാനവാസ് പുറത്തേക്ക് നടന്നു.
കിടക്കയിൽ കമഴ്ന്നു കിടന്ന് കരയുന്നതിനിടയിൽ സുമ ഓർത്തു ,
‘എത്രയൊക്കെ മനസ്സിൽ ഹരിച്ചു
ഗുണിച്ചാലും ചെയ്ത തെറ്റ് ഓർത്ത് പശ്ചാത്തപിച്ചാലും … കിട്ടേണ്ടത് കിട്ടാതെ ഷാനവാസ് വഴങ്ങില്ല .. എന്റെ പ്രശാന്ത് ഏട്ടൻ , മകൻ അനന്തു … അവരാണ് എനിക്ക് ഏറ്റവും വിലപ്പെട്ടത് … കൂടുതൽ പതിവൃത ചമയാൻ പോയാൽ ഷാനവാസ് നടന്ന കാര്യം എല്ലാവരോടും വിളിച്ചു പറയും , എല്ലാം എനിക്ക് നഷ്ടപ്പെടും .. അത് ഒരിക്കലും ചിന്തിക്കാൻ പോലും എനിക്ക് സാധിക്കില്ല ‘
അന്നു രാത്രി അനന്തുവിന്റെ മൊബൈലിൽ നിന്നും ഷാനവാസിന്റെ നമ്പർ എടുത്ത് റൂമിലേക്ക് വന്നിട്ട് സ്വന്തം മൊബൈലിൽ നിന്നും വിറക്കുന്ന കൈകളോടെ സുമ മെസ്സേജ് അയച്ചു ,
‘എനിക്ക് സമ്മതമാണ് .. നാളെ രാവിലെ പത്ത് മണി കഴിഞ്ഞ് വീട്ടിലേക്ക് വരൂ ‘
അല്പ സമയത്തിനു ശേഷം ഷാനവാസിന്റെ മറുപടിയും എത്തി.
രാത്രിയിൽ പ്രശാന്ത് ഏട്ടനോട് സംസാരിക്കുവാൻ മനസ്സ് അനുവദിച്ചില്ല. ഏട്ടൻ വിളിച്ചപ്പോൾ തലവേദനയാണ് എന്ന് കളവു പറഞ്ഞ് മനഃപൂർവം ഒഴിഞ്ഞു മാറി.
