എന്റെ രാജ്യവും റാണിമാരും [Full]

ജിമ്മില്‍ പുള്‍-അപ് ബാര്‍ ചെയ്തു തീരാവാറായപ്പോള്‍ ആണ് ഒരു ഇമെയില്‍ നോട്ടിഫിക്കേഷന്റ്റെ ടോണ്‍ ഏന്‍റെ ഫോണ്‍ താഴെ വച്ച ജിം ഭാഗില്‍ നിന്നു കേട്ടത്. മുകളിലെ നിലയില്‍ നിന്നും ആരേലും ആണോ എന്നു നോക്കാന്‍ ഞാന്‍ വേകം ചാടി ഇറങ്ങി ഫോണ്‍ എടുത്ത് നോക്കി. അല്ല കമ്പനി ഇമെയില്‍ അല്ല, പേര്‍സണല്‍ ഇമെയില്‍ ആണ്. പേര് കണ്ടപ്പോള്‍ പെട്ടന്നു ആരാണെന്ന് കത്തീല, “അന്ന സാം”. ഇമെയില്‍ വായിക്കാന്‍ തുടങ്ങി ഉടനെ തന്നെ എല്ലാം തെളിഞ്ഞു വന്നു. നെഞ്ചില്‍ ഒരു ടണ്‍ കല്ല് കൊണ്ടിട്ട ഭാരം. പുള്‍-അപ് ചെയ്തു കൊണ്ടിരുന്നത് കൊണ്ടുള്ള കിതപ്പും അതിനെക്കാള്‍ വേഗത്തില്‍ ഇടിക്കുന്ന നെഞ്ചും കൊണ്ടാണ് അത് വായിച്ചത്.

“പ്രിയപ്പെട്ട നന്ദകുമാര്‍,

സാം അച്ചായന്‍ പോയി. കഴിഞ്ഞ തിങ്കളിന് രാവിലെ നോക്കിയപ്പോ അച്ചായന്‍ എനിക്കുന്നുണ്ടായിരുന്നില്ല, പെട്ടന്നു തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. ഉറക്കത്തില്‍ അറ്റാക്ക് വന്നതാണെന്ന് ഡോക്ടര്‍ പറഞ്ഞു. കോണ്‍ടാക്റ്റ് ചെയ്യാന്‍ ഞങ്ങളുടെ കയ്യില്‍ നന്ദുവിന്റ്റെ നമ്പറോ അഡ്ഡ്രെസ്സോ ഒന്നും ഇണ്ടാര്‍ന്നില്ല. ഇത്രേയും വൈകിയതില്‍ ക്ഷമ ചോതിക്കുന്നു. ഈ ഇമെയില്‍ അഡ്ഡ്രെസ്സ് പോലും സാം അച്ചായന്റെ ലോക്കര്‍ തുറന്നപ്പോള്‍ കിട്ട്യതാണ്. അച്ചായനെ നമ്മുടെ അടുത്ത് തന്നെ ഉള്ള പള്ളിയില്‍ ആണ് അടക്കിയത്. നിങ്ങള്‍ തമ്മില്‍ കണ്ടിട്ടു ഇപ്പോള്‍ കുറെ ആയെന്നു അറിയാം. എങ്കിലും “He is your father”. എത്രേയും വേഗം ഇങ്ങോട്ടു വരുമെന്നു പ്രതീക്ഷിക്കുന്നു.

9xxxxxxxxx എന്നെ ഈ നംബറില്‍ ഇമെയില്‍ കണ്ടാല്‍ ഉടനെ വിളിക്കുക.

എന്നു അന്ന”
നെഞ്ചിലെ കല്ലിന് ഭാരം കൂടി വരുന്ന പോലെ. ഒരു സ്വപ്നത്തില്‍ എന്ന പോലെ ബാഗ് കയ്യിലെടുത്ത് ബാത്‌റൂമിൽ പോയി ഫ്രെഷ് ആയി ഡ്രസ് ചേഞ്ച് ചെയ്തു മുകളിലെ ഓഫീസിലെക് ലിഫ്റ്റ് എടുത്തു. ജോലി ഒക്കെ ചെയ്തു തീര്‍ത്തിട്ടാണ് ജിമ്മില്‍ പോയത്. ഫ്രെഷ് ആയപ്പോള്‍ തന്നെ ഒരുവിധം ആശ്വാസം വന്നു.

ഏന്‍റെ രണ്ടാം വയസ്സില്‍ ആണ് അമ്മയും അപ്പയും ഡിവോര്‍സ് ചെയ്യുന്നത്. അപ്പയെ ഞാന്‍ ഒര്‍മ വച്ചേ പിന്നെ ആദ്യമായ്ട്ട് കാണുന്നത് അഞ്ചു കൊല്ലം മുന്നേ അമ്മയെ സംസ്കരിക്കുന്ന സമയത്ത് ആണ്. അമ്മക് ലുക്കീമിയ അര്‍ന്നു. കണ്ടെത്തിയപ്പോഴേക്കും വൈകി. ആകെ കൂടി ഉള്ള ആശ്വാസം അമ്മക് അതികം അനുഭവിക്കേണ്ടി വന്നില്ല, പെട്ടന്നു പോയി.

അടക്കം കഴിഞ്ഞു എന്നോട് സംസാരിക്കാന്‍ മുഖത്ത് ഒരു വാല്‍സല്ല്യ ഭാവത്തോടെ ഏന്‍റെ അരികിലെക് വന്നപ്പോള്‍ എന്തോ എനിക്കാ സ്നേഹം വേണ്ട എന്നു തോന്നി ദേഷ്യത്തോടെ മുഖം തിരിച്ചു. അമ്മ ഒരിക്കലും അപ്പയെക്കുറിച്ചു മോശം പറഞ്ഞട്ടില്ല. സ്നേഹത്തോടെ മാത്രമേ സംസാരിച്ചിട്ടുള്ളു. എങ്കിലും എന്തോ എനിക്കങ്ങനെ ചെയ്യാൻ തോന്നി. പിന്നെ ഞാന്‍ കാണുന്നത് ഒരു നനഞ്ഞ കണ്ണുകളോടെ എന്നെ നോക്കികൊണ്ട് ഒരു ബെന്‍സ് കാറിലേക് കേറുന്ന അപ്പയെ ആണ്. ഇന്ന് അതൊക്കെ തിരുത്യാ കൊള്ളാ എന്നുണ്ട്. പക്ഷേ വൈകി.

അപ്പൻ ദരിദ്ര കുടുംബത്തിൽ ആണ് ജനിച്ചത്, അതുകൊണ്ട് എല്ലാം വെട്ടിപ്പിടിക്കാനുള്ള ഓട്ടം ആയിരുന്നു അമ്മക്കാണേൽ അച്ഛനില്ലാതെ വളർന്നത് കൊണ്ട്‌ ഇങ്ങനെ വീട്ടിൽ മകന്റെയും ഭാര്യേടെയും കൂടെ ഇരിക്കാത്ത ആളിനെ വേണ്ട എന്ന് പറഞ്ഞു ഡിവോഴ്സ് കൊടുത്തു. ഇവർ എങ്ങനെ ആണ് പ്രണയത്തിൽ ആയതെന്നു ഇന്നും എനിക്കൊരു മിസ്റ്ററി ആണ്. കോട്ടയത്തുള്ള അപ്പയും തിരുവന്തപുരത്തിൽ നിന്നുള്ള അമ്മയും കണ്ടതും ജീവിതം പങ്കിടാൻ തീരുമാനിച്ചതും തൃശ്ശൂരിൽ ഡിഗ്രിക് ഒരുമിച്ച് പഠിക്കുമ്പോൾ ആയിരുന്നു.

ഡിവോഴ്സിന് ശേഷം അമ്മ കുറെ വട്ടം എനിക്കൊരു അച്ഛനെ കണ്ടുപിടിക്കാൻ നോക്കി, പക്ഷെ അപ്പയോട് തോന്നിയ സ്നേഹം വേറെ ആരോടും തോന്നാത്തത് കൊണ്ടോ എന്തോ പിന്നീട് ഒരു കൂട്ട് ഇണ്ടായില്ല. നാട്ടിലെ അമ്മേടെ കുടുംബസ്വത്തൊക്കെ അമ്മമ്മയുടെ മരണശേഷം അമ്മയുടെ പേരിൽ ആയി. പക്ഷെ ലോകത്തു ഞങ്ങൾ 2 പേരും ഒറ്റക്കായി. അങ്ങനെ അച്ഛനില്ലാത്ത ജീവിതം എനിക്ക് വരും എന്ന് പേടിച്ചു, എനിക്ക്‌ അച്ഛൻ എന്ന് ചൂണ്ടിക്കാണിക്കാൻ പോലും ഒരാളില്ലാതായി അമ്മ കാരണം എന്നതാണ് വിരോധാഭാസം. അമ്മ എപ്പോഴും ഡിവോഴ്സ് ചെയ്യാനുള്ള ആ എടുത്തടിച്ച ചിന്തയെ പഴിച്ചിട്ടുണ്ട്. പക്ഷെ അത് തെറ്റാണെന്നു മനസിലാകുമ്പോഴേക്കും രണ്ടു പേരും മാനസികം ആയി അകന്നു.

എന്റെ പേരിന്റെ പുറകിൽ പോലും അമ്മയുടെ വീട്ടുപേര് ആയ മംഗലത്തു ആണ് ഉള്ളത്. അച്ഛൻ ഇല്ലാത്തതിന്റെ പേരിൽ ആദ്യം ഒക്കെ കുറെ
കളിയാക്കലുകൾ കിട്ടി സ്കൂളിൽ ഒക്കെ പഠിക്കുമ്പോൾ, ഞാൻ അമ്മേയെ അതൊന്നും അറിയിക്കാൻ നിന്നില്ല. ആ കുറ്റബോധം കൊണ്ടുള്ള കരച്ചിൽ കാണാൻ എനിക്ക് വയ്യ. ഞാൻ അതുകൊണ്ട് വൈകാതെ തന്നെ കളിയാക്കലുകളെ ഒക്കെ മുഷ്ടികൊണ്ട് നേരിടാൻ തുടങ്ങ്യപ്പോൾ എല്ലാം ശരിയായി.

അപ്പ എല്ലാം വെട്ടിപ്പിടിച്ചു എന്ന് തോന്നിയപ്പോൾ വീണ്ടും കല്യാണം കഴിച്ചു എന്നറിഞ്ഞിരുന്നു. എനിക്ക് 16 വയസ്സുള്ളപ്പോൾ ഒരു 23 കാരിയെ. അതറിഞ്ഞ ദിവസം അമ്മക്ക് നല്ല ദേഷ്യം ആയിരുന്നു. കാരണം അന്ന് അമ്മയ്ക്കും അപ്പക്കും വയസ്സ് 42 ആണ്. പിന്നീട് എപ്പോഴോ ആണ് അറിയുന്നത് ആ പെണ്ണിനെ ചെറുപ്പത്തിലേ ദാരിദ്ര്യം കാരണം പിടിച്ചു കെട്ടിച്ചു കൊച്ചുണ്ടായി, കൊച്ചിന്റെ ഏഴാം വയസിൽ ഭർത്താവു മരിച്ചു എന്നും.. അപ്പ ആ കുടുംബത്തെ ദത്തെടുത്തെന്നും ഒക്കെ. അവരുടെ പേര് അന്ന എന്നാണ് എന്ന് ഞാൻ ഇപ്പോൾ ഇമെയിൽ വന്നപ്പോൾ ആണ് അറിയുന്നത്. 11 കൊല്ലത്തിനു ശേഷം.

അമ്മയുടെ മരണശേഷം ആണ് ഞാൻ മുംബൈയിൽ ജോലിക്ക് വന്നത്. കേരളത്തിൽ ഒന്നും കിട്ടാതല്ല, അവിടെ എല്ലാരുടെയും കണ്ണിൽ എനിക്ക് ആരുമില്ലലോ. ഇവിടെ എന്നെ അങ്ങനെ കാണാൻ ആരുമില്ല. ഇൻഡസ്ട്രിയൽ മാനേജ്‌മന്റ് ഡിഗ്രി കൈയിൽ ഉള്ളത് കൊണ്ടും, താല്പര്യമുള്ള പണി ആയതുകൊണ്ടും പെട്ടന്ന് തന്നെ ഷിപ്പിംഗ് മാനേജ്‌മന്റ് കമ്പനിയിൽ പ്രൊജക്റ്റ് ഓഫീസർ ആയിട്ട് ഇപ്പോൾ ജോലി. എന്റെ ധൂർത്ത് കഴിഞ്ഞും കൈയിൽ നല്ല ഒരു വിധം സേവിങ്സ് ഉണ്ടാവാൻ പാകത്തിന് സാലറി ഉള്ളത് കൊണ്ട്, അമ്മേടെ കുടുംബ സ്വത്തിലേക് ഇതുവരെ എത്തിനോക്കേണ്ടി വന്നട്ടില്ല.

കുറച്ചു നേരം എന്തൊക്കെയോ ആലോചിച്ച് ഇരുന്നത് കൊണ്ട് ഇമെയില്‍ വായിച്ചപ്പോള്‍ വന്ന വിഷമം ഒക്കെ എങ്ങോട്ടോ പോയി. ഓഫീസില്‍ നിന്നു ജിം ബാഗും ലാപ്ടോപ്പ് ബാഗുമായി ഇറങ്ങി ലിഫ്റ്റിന് മുന്നില്‍ വെയിറ്റ് ചെയ്യുമ്പോള്‍ പിറകില്‍ നിന്നു ആരോ ചന്തിക്ക് ഒരു തല്ല്. തിരിഞ്ഞു നോക്ക്യപ്പോ വീണ മേനോന്‍. കമ്പനിയിലെ HR ഡിപ്പാർട്മെന്റിൽ ആണ് വീണ ജോലി ചെയ്യുന്നത്. ഈ കമ്പനിയിൽ സ്ത്രീകളിൽ അകെ ഇവൾ മാത്രമേ മലയാളി ആയിട്ടുള്ളു.

Leave a Reply

Your email address will not be published. Required fields are marked *