എന്റെ തേവരേ. എന്റേട്ടനൊന്നും. വരുത്തല്ലേ. മാപ്പ. മാപ്പ. പൊറുക്കണേ.. എനിയ്ക്ക് വയെ ന്റെ വാസുട്ടാ. വാ പോകാം. ‘ ‘ ഏടത്തി കരഞ്ഞു കൂവണ്ട. അതത്രെറ്റും സംഭവിച്ചിട്ടില്ല.” ഞാൻ അവരേ കസേരയിൽ പിടിച്ചിരുത്തി
‘ അയ്യോ. ഞാനൊരു മഹാപാപിയാണേ.. എന്റെ ഏട്ടൻ.”
‘ നമ്മക്കൊടനേ പോകാം. നെലവിളിച്ച് ബഹളമുണ്ടാക്കാതേ സമാധാനമായിട്ടിരുന്ന് (പാർത്ഥിയ്ക്ക്. ഈശ്വരൻ ഒന്നും വരുത്തത്തില്ല.” പറഞ്ഞെങ്കിലും ഞാനും കരയുകയായിരുന്നു.
അപ്പോഴേയ്ക്കും ഗണേശൻ മുറിയിലേയ്ക്കു കയറി വന്നു. ഗണേട്ടാ.. ഏടത്തിയേ ഒന്നു നോക്കിയ്യോണേ.. ഞാനൊരു ഷർട്ടിട്ടോട്ടെ. ” ഞാൻ എന്റെ മുറിയിലേയ്യോടി കിട്ടിയ ഷർട്ടെടുത്തു. തിരിച്ചു വന്നപ്പോഴേയ്ക്കും ഏടത്തി വെളിയിലിറങ്ങിക്കഴിഞ്ഞു. ഞാൻ കതകു പൂട്ടാനൊരുങ്ങി, അപ്പോഴാണാർത്തത്, പണം ‘ ഏടത്തീ. കാശൈവിടെയാ വെച്ചിരിയ്ക്കണേ.’ ‘ അലമാരീ നോക്ക്…” അവർ കരഞ്ഞു കൊണ്ട് മൂക്കു പിഴിഞ്ഞു. ഞാൻ ഏടത്തിയുടെ മുറിയിൽ കയറി താക്കോൽ മുകളിൽ തന്നെ ഉണ്ടായിരുന്നു. മുകളിലത്തേ തട്ടിൽ വെച്ചിരുന്ന ചേട്ടന്റെ ബാഗെടുത്തു നോക്കി കുറച്ചെടുത്തു പോക്കറ്റിലിട്ടു. ഒന്നു ചിന്തിച്ചു. പിന്നെ ബാഗു കയ്യിലെടുത്തു. വീടുപൂട്ടി ഞാനും ഗണേശനും മുമ്പേയും വിതുമ്പികരണത്തു കൊണ്ട് ഏടത്തിയും പടിയിറങ്ങി വിലാസിനിയുടെ പടിയ്ക്കലെത്തിയപ്പോൾ അവൾ മുറ്റമടിയ്ക്കുന്നു. ഞങ്ങളെക്കണ്ടയുടൻ അവൾ ചൂൽ വലിച്ചെറിഞ്ഞിട്ട് ഓടിവന്നു.
‘ എങ്ങോട്ടാ എല്ലാരും കൂടെ ഇത് രാവിലേ..? ‘ വില്ലേച്ചീ. ഞങ്ങൾ താലൂക്കാശുപ്രതീ വരേ ഒന്നു പോകുകാ. ചെട്ടനൊരു ചെറിയ അപകടമെന്നു പ്രതത്തിൽ വായിച്ചു. വീടൊന്നു നോക്കിയ്യോണം. ഞാൻ താക്കോൽ വിലാസിനിയുടെ നേർക്കെറിഞ്ഞു കൊടുത്തു.
‘ എന്തപകടാ. വാസുട്ടാ…’ വന്നിട്ട് പറയാം…സമയമില്ല. ഞങ്ങൾ ഓടി കാറിൽ കേറി ഗണേശൻ മുമ്പിലും ഞങ്ങൾ പുറകിലുമായി ഏടത്തി കരണത്തുകൊണ്ടിരുന്നു. ‘ ഏടത്തി കരച്ചിൽ നിർത്ത്. ചേട്ടനൊന്നും പറ്റിക്കാണത്തില്ല. ഞാൻ സാരിത്തുവെടുത്ത് കണ്ണീരു തുടച്ചു കൊടുത്തു. അവർ ആ തുമ്പും കടിച്ചു പിടിച്ച കുനിഞ്ഞിരുന്നു. ആലുങ്കലെത്തിയപ്പോൾ ബാർബർ കുഞ്ഞുട്ടൻ കാറിനു കയ്ക്ക് കാണിച്ചു. ക്രൈഡവർ ശശി കാറു നിർത്തി ഗണേശനെ തള്ളിമാറ്റിക്കൊണ്ട് കുഞ്ഞുട്ടൻ കാറിൽ കേറിയിരുന്നു. ‘ ഞാനൂടെ വരാം. എന്തെങ്കിലും അത്യാവശ്യം വന്നാലോടാൻ ആളു വേണ്ടേ.’ നീ പോന്നാല് . നൈനക്ക് കട തൊറക്കണ്ടേ. പൊന്നപ്പൻ ചോദിച്ചു. ” ഓ.ഒരീസം ചെരപ്പ മുട്ടീന്ന് വെച്ച് നാട്ടുകാർക്ക് ഒരു കൊഴപ്പോം വരത്തില്ല.” ക്രൈഡവർ ശശി എന്റെ മുഖത്തേയ്ക്കു നോക്കി ഞാൻ തലയാട്ടി അനുവാദം കൊടുത്തു. വണ്ടി നീങ്ങി മഴ കാരണം ഞങ്ങളുടെ വഴി ആകെ കുഴിയും ചെളിയുമായിരുന്നു. ‘ ഇന്നു വണ്ടി എറിക്കാൻ സിംഗപ്പൂരിനു മടിയാരുന്നു. പിന്നെ. ആവശ്യം ഇതാന്നു പറഞ്ഞതുകൊടു മാത്രാ സമ്മതിച്ചേ. ‘ ശശി സംസാരിയ്ക്കാൻ തുടങ്ങി. ശശിയുടെ വണ്ടിയിൽ കേറിയാൽ പ്രതമാഫീസിൽ ചെല്ലുന്ന പോലെയാണെന്നാണു നാട്ടുകാർ പറയുന്നത്. വാതോരാതെ ഔചിത്യം നോക്കാതെ സംസാരിച്ചുകൊണ്ടിരിയ്ക്കും.
‘ ബം.” ഗണേശൻ മൂളി.
വിശദമായിട്ടു വല്ലോം അറിയാവോ വാസൂട്ടാ. “ ശശി ചോദിച്ചു.
‘ ഇല്ല.” ഞാൻ പറഞ്ഞു.
” ഈപ്പറേന്ന കലുങ്കേൽ മഴക്കാലത്ത് വണ്ടി പതിവായിട്ട് ഇടിയ്ക്കാറൊള്ളതാ. ഇതൊരെറക്കം എറങ്ങി ചെല്ലുമ്പഴാ. പാടത്തിന്റെ നടുക്കൂടെ ഒരു വെട്ടുവഴിയൊണ്ട്. അവിടന്ന് ഒള്ള ചെളിയെല്ലാം കൂടെ ജീപ്പിന്റേം കാറിന്റേം ടയറേ പറ്റി.ആ കലുങ്കിന്റെ അവടൊള്ള ടാർ റോഡു മുഴുവനും തെന്നിക്കെടുക്കുകാ. സൂക്ഷിച്ചില്ലേൽ തെന്നിയതു തന്നേ. പിന്നെ പൊന്നപ്പന്റെ ടയറാണെങ്കി. എല്ലാം മൊട്ടയായി. .”
ഏടത്തി ഇടയ്ക്ക എന്നേ ഒന്നു നോക്കി സാരമില്ല എന്ന അർത്ഥത്തിൽ ഞാനവരുടെ കയ്പത്തിയിൽ പിടിച്ചൊന്നമർത്തി. അതു നിർജീവമായതു പോലെ തണുത്തിരുന്നു.
അവിടെ ഒരാള് തട്ടിപ്പോയിട്ടൊള്ളതാ. ജീപ്പേന്നു തെറിച്ച് . കലുങ്കു കെട്ടിയതിന്റെ ബാക്കി കൊറച്ച് കല്ലവിടേം ഇവിടെമൊക്കെയായിട്ട് ആ തോട്ടി കെടപ്പൊണ്ട്. അതേലോട്ട് തലേം കുത്തി വീണെന്നാ പറേന്നേ. ഭയക്രം.” ശശി തുടരുന്നു. ‘ എന്റെ ശശീ നിന്റെ നാവടക്കി വണ്ടിയോടിയ്ക്ക്. നാക്കിനെല്ലുമില്ല. തലയ്ക്കകത്താണെങ്കി ഒന്നുമില്ല. വെടുവായൻ.” ഗണേശൻ ദേഷ്യപ്പെട്ടു. ശശി പിന്നെ മിണ്ടിയില്ല. വണ്ടി നാട്ടു വഴിയിൽ നിന്നും ടാർ റോഡിൽ കേറി ‘ പൊറകോട്ടു നോക്കിയ്യേ. ഇപ്പം നമ്മളു തന്നേ എന്തു മാത്രം ചെളി ഈ ടാർ റോഡിലോട്ടു കേറ്റി. പൊറകേ വരുന്നവൻ സൂക്ഷിച്ചില്ലേൽ.” കുഞ്ഞുട്ടൻ ഗണേശന്റെ പുറകിൽ കൂടി കയ്യിട്ട് ശശിയുടെ തലസ്കൊന്നു. ഞൊട്ടി. ശശിയ്ക്കു കാര്യം മനസ്സിലായി. അല്പം കഴിഞ്ഞപ്പോൾ വീണ്ടും പറഞ്ഞു. ‘ പ്രാദേശിക വാർത്തകളു കഴിഞ്ഞു കാണും . ഏതായാലും നോക്കാം. ശശി റേഡിയോ ഓൺ ചെയ്തു. സിംഗപ്പൂരിന്റെ വണ്ടിയിൽ മാത്രമേ റേഡിയോ ഉള്ളൂ. വാർത്തകൾ കഴിഞ്ഞിരുന്നു. ചലച്ചിതഗാനങ്ങൾ നടന്നുകൊണ്ടിരിയ്ക്കുന്നു. ചെമ്മീനിലേ പ്രശസ്തമായ പെണ്ണാളേ എന്ന പാട്ട് കേൾക്കാൻ പറ്റിയ മൂഡായിരുന്നില്ലെങ്കിലും ശശിയുടെ വായടയുമല്ലോ എന്നു ഞാൻ സമാധാനിച്ചു. പാട്ടു തുടർന്നുകൊണ്ടിരുന്നു. ‘ അരയൻ തോണിയിൽ പോയാല്.
കരയിൽ കാവല നീ വേണം
എന്നാണേ നിന്നാണേ .കണവൻ അല്ലേലിക്കര കാണുല്ലാ…’ പെട്ടെന്ന് ഏടത്തി പൊട്ടിക്കരഞ്ഞു. ഞാനൊന്നമ്പരന്നു.
പിന്നെ മനസ്സിലായി, ആ പാട്ടിന്റെ അർത്ഥം, അതാണ് ഏടത്തിയേ കരയിച്ചതെന്ന്. കടലിൽ പോയ തന്റെ മുക്കുവന്നു വേണ്ടി കരയിലിരിയ്ക്കുന്ന ഭാര്യ പാതിവൃത്യം പാലിച്ചില്ലെങ്കിൽ മുക്കുവനേ കടലമ്മ കൊണ്ടുപോകും തുറക്കാരുടെ ഇടയിൽ നിൽക്കുന്ന ആ വിശ്വാസമാണല്ലോ ചെമ്മീൻ എന്ന നോവലിൽ തകഴി എടുത്തു പറയുന്നത്. ഞാനോർത്തു ഇന്നലെ മനസ്സുകൊണ്ട് ഏടത്തി അവരുടെ ശരീരം എനിയ്ക്കു തന്നെ ആ സമയം തന്നെ അപകടം നടന്നിരിയ്ക്കുന്നു. അവർ എന്റെ മുഖത്തു നോക്കി ‘ അതേ സമയം. ഇന്നലേ അപ്പഴാ അപകടം നടന്നേ. എന്റെ മനസ്സു പതറിയപ്പം.” അവർ പിന്നേയും വിതുമ്പി ഞാൻ മുഖം കുനിച്ചു. എനിയ്ക്കുത്തരം മുട്ടിപ്പോയി ഞാൻ പറഞ്ഞു. ‘ ശശീ. റേഡിയോ നിർത്ത്. ” ശശി റേഡിയോ ഓഫ് ചെയ്തു. ‘ ഇവനോട് കൊറേ നേരമായിട്ട്. പറയുകാ.ഇവിടെ ശേഷോളെള്ളാര്. തീ തിന്നിരിയ്ക്കുമ്പം അവന്റെ വാചകമടീം പാട്ടും. ഇനി നീ വാ തൊറന്നാ. കുഞ്ഞുട്ടൻ ശശിയേ വിരട്ടി ‘ എന്റെ വാസുട്ടാ. “ അവരെന്റെ നെഞ്ചിലേയ്ക്കു തല ചായ്ച്ചു. ഞാനവരേ തോളിൽ പിടിച്ചു ചേർത്തു. എന്നിട്ടാ ചെവിയിൽ മന്തിച്ചു. ” എനിയ്ക്കു മനസ്സിലായി ഏടത്തീ. നമ്മളു മനസ്സറിഞ്ഞ് ചെയ്ത തെറ്റല്ലല്ലോ. അറിയാതെ പറ്റിപ്പോയതല്ലേ. ഈശ്വരൻ ശിക്ഷിയ്ക്കത്തില്ലാന്ന് വിശ്വസിയ്ക്ക്. ഒക്കേറ്റിനും കാരണക്കാരൻ ഞാനാ. വേണ്ടാരുന്നു. നിങ്ങളേക്കൂടി ഞാൻ പെഴപ്പിച്ചു. നശിപ്പിച്ചു. ‘് ഞാനും കരഞ്ഞു പോയി. വണ്ടിയുടെ ഇരമ്പലിൽ എന്റെ സംസാരം ആരും കേൾക്കുന്നുണ്ടായിരുന്നില്ല. ‘