‘ വാസുട്ടാ…’ ‘ അഛനവിടിരിയ്ക്ക്. ഇത് ഞാൻ കയ്ക്കുകാര്യം ചെയ്തതോളാം.. ഞാൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. നീയെന്നേ കയ്ക്കകാര്യം ചെയ്യാറായിട്ടില്ലെടാ കൊച്ചനേ. അതിനു നിന്റെ അണ്ടി ഇത്തിരി കൂടെ മുക്കണം. ” അവർ കടയുടെ മുമ്പിലേയ്ക്കിറങ്ങി നിന്നു. ഞാൻ മെല്ലെ ചാക്കു മുറിയ്ക്കുന്ന കത്തി കയ്യിലെടുത്തു. എന്നിട്ട് ഞാനും മുമ്പിലേയ്ക്കിറങ്ങി ‘ നിങ്ങക്കറിയോ. നാട്ടുകാരേ.. ഇവന്റെ ചേട്ടൻ എന്റെ വീട്ടി വരാത്ത ദൈവസങ്ങളില്ലാരുന്നു. ‘ ആളുകൾ ചിരിയ്ക്കാൻ തുടങ്ങി എന്റെ ഉള്ളംകാലിൽ കൂടി ഒരു വിറയൽ കേറി. ചാടി ഇടതു കയ്ക്കകൊണ്ട് അവരുടെ കഴുത്തിനു കുത്തിപ്പിടിച്ചു. ് പന്നപ്പൊലയാടി മോളേ, നീ വെല്യ ഊത്തുകാരിയാണെങ്കി. ഞാൻ അതിലും വെല്യ കൊട്ടുകാരനാ.
ഇനി നീ നാക്കെടുത്താ അതു ഞാനിവിടെ അരിഞ്ഞിടും.ഫോടീ…’ ഞാൻ കത്തി ഉയർത്തിപിടിച്ചു. ഗണേശൻ ചാടിയിറങ്ങി എന്റെ കയ്യിൽ നിന്നും കത്തി വാങ്ങി പിന്നെ അവരുടെ കഴുത്തിലേ പിടി വിടുവിച്ചു. അവർ ശ്വാസമെടുത്തു. ഒന്നു ചുമച്ചു. സാരിത്തന്നെടുത്ത് അരയിൽ ചുററിക്കുത്തി എന്നിട്ട് വീണ്ടും തുടങ്ങി ‘ ഫാ. നീയെന്നേ ഒലത്തും. ഫോടാ കൊച്ചുനാറീ.എട്ടാ, എന്റെ കൊതത്തിന്റെ ഒരു മൂലേക്കൊള്ളാനില്ലെടാ നീ… നിന്റെ മറ്റവനൊണ്ടല്ലോ.ചേട്ടൻ . അവന്റെ…’ ഗണേശനേ വലിച്ചെറിഞ്ഞിട്ട് ഞാൻ മുന്നോട്ടാഞ്ഞു. വലതു കയ്ക്ക്നീട്ടി അവരുടെ കരണത്ത് ആഞ്ഞൊരടി കൊടുത്തു. ‘റേ’ എന്നു കേട്ട ആ ശബ്ദത്തിനൊപ്പം അവർ തല കറങ്ങി നിലത്തിരുന്നു പോയി. ഞാൻ അവരേ ചവിട്ടാൻ കാലുയർത്തി. ഗണേശനും ജോലിക്കാരനും കൂടി എന്നേ തടഞ്ഞു. എനിയ്ക്കു ചെകുത്താൻ കേറിയ പോലെയായിരുന്നു.
പിന്നെ അവർ മിണ്ടിയില്ല. അല്പനേരം കഴിഞ്ഞപ്പോൾ ആളുകൾ വലിയാൻ തുടങ്ങി ഞാൻ കടയ്ക്കുള്ളിൽ കേറി ദേഷ്യം ഒന്നടങ്ങിയപ്പോൾ ഇരുന്നു ചിന്തിച്ചു. വേണ്ടായിരുന്നു. ഒരു സ്ത്രീയേ തല്ലുക. എന്നാലും ചേട്ടന്റെ പേരു പറഞ്ഞപ്പോൾ എനിയ്ക്കു പിടിവിട്ടുപോയി ആരും ഒന്നും മിണ്ടുന്നില്ല. അഛൻ ആ പഴയ ഇരുപ്പും കണക്കെഴുത്തും തന്നേ റോഡിന്റെ എതിർവശത്തു കിടക്കുന്ന ടാക്സിഒാട്ടോ ക്രൈഡവർമാർ എന്തോ ഒക്കെ പറഞ്ഞു ചിരിയ്ക്കുന്നു. ഒരാൾ അവരുടെ അടുത്തു ചെന്ന് എന്തോ പറഞ്ഞു. അവർ എന്നേയൊന്നു നോക്കി. പിന്നെ എഴുന്നേറ്റ് അവശയായ പോലെ നടന്നു. ഞാൻ ജോലിക്കാരനോട് അവരേ തിരിച്ചു വിളിയ്ക്കാൻ പറഞ്ഞു. അവൻ ഓടി അവരോടെന്തോ ചെന്നു പറഞ്ഞു. സംശയത്തോടെ അവർ എന്നെ തിരിഞ്ഞു നോക്കി പിന്നെ കടയുടെ മുമ്പിലേയ്ക്കു വന്നു. ‘ ഗണേട്ടാ. ആ കെറ്റിങ് എടുത്തു കൊടുത്തേ.. ” ഗണേശൻ സാധനങ്ങളേടൂത്ത് അവരുടെ കയ്യിൽ കൊടുത്തു. ഞാൻ പറഞ്ഞു. ‘ ചേച്ചീ. നിങ്ങടെ പഴയ എടപാടുകളും വെച്ചോണ്ട് ഇങ്ങോട്ടിനി വരണ്ട്. ഇത് വേറെ ആളുകളാ. മനസ്സിലായല്ലോ. വേഗം സ്ഥലം വിട്ടോളൂ.” അവർ കെട്ടുമെടുത്ത് ഒരു ഓട്ടോയും വിളിച്ച് സ്ഥലം വിട്ടു. അതു നോക്കിനിന്ന് ഞാൻ ഒരു നെടുവീർപ്പിട്ടു. ഇനി എത്ര എണ്ണത്തിനേ നേരിടേണ്ടി വരുമോ.
ഞാൻ നേരെ അഛന്റെ മേശയ്ക്കരികിലേയ്ക്കു ചെന്നു. അഛൻ മുറുക്കാൻ തുടങ്ങിയിരിയ്ക്കുന്നു. ഞാൻ പറഞ്ഞു. ‘ ഇതഛൻ നേരത്തേ ചെയ്തിരുന്നെങ്കി. ഇത്രേതം നാണക്കേടുണ്ടാകുകേലാരുന്നു. അഛൻ ദയനീയമായി എന്നേ ഒന്നു നോക്കി, എനിയ്ക്കു മനസ്സിലായി, അഛനും ചേട്ടനേ പേടിയായിരുന്നെന്ന് എങ്ങനെയാണെന്നറിഞ്ഞില്ല. വൈകുന്നേരം ഞാൻ ആശുപ്രതിയിൽ എത്തുന്നതിനു മുമ്പേ വാർത്ത ചേട്ടന്റെ ചെവിയിലെത്തി. ഞാൻ ഒരു വേശ്യയേ തല്ലി, ചവിട്ടി, കൊല്ലാൻ നോക്കി എന്നൊക്കെ. ചേട്ടൻ ചോദിച്ചു. ‘ ഞാൻ കാരണം. നിങ്ങളൊത്തിരി നാണം കെട്ടു. അല്ലേ. ഈ ബുദ്ധിമുട്ടിയ്ക്കുന്നതും പോരാഞ്ഞ്. ചേട്ടന്റെ ശബ്ദം ഇടറി. ഏടത്തി ഭിത്തിയിൽ ചാരി നിന്നു. ഞാൻ അവരേ ഒന്നു നോക്കി.
‘ ചേട്ടൻ ഒന്നും ഇപ്പോ വിസ്തരിയ്ക്കുണ്ട്. ഏടത്തി കേൾക്കും.’ ‘ കേട്ടാലും കൊഴപ്പമില്ലെടാ. ഞാൻ എല്ലാം. അവളോടു പറഞ്ഞു കഴിഞ്ഞു. ‘ എനിയ്ക്കു തോന്നി അതു വേണ്ടായിരുന്നു എന്ന്. ‘ എന്തിന്. പിന്നേം അവരേ വിഷമിപ്പിയ്ക്കാനോ.?.’ ‘ എന്നാലെങ്കിലും അവളെന്നേ വിട്ടേച്ചു പോകുവല്ലോന്നു കരുതി. ഇവിടെ എന്റെ തീട്ടോം മൂത്രേതാം കോരി . അവടെ ആയുസ്സ് കളയണ്ടല്ലോന്നു കരുതി.’ ‘ എന്നിട്ട്. ഏടത്തി എന്തു പറയുന്നു. ?.’ ” ഒാ, അവളു കേക്കത്തില്ല. എന്നേം കൊണ്ടേ ഒള്ളൂന്ന്. നമക്കൊടനേ വീട്ടിപ്പോണം.
അവട്ഛനോട് ഇവിടം വരേ വരാൻ പറ. സംഘം സെക്രട്ടറിയേം വിളിയ്ക്ക്. വിവാഹമോചനം ഒടനേ നടത്തണം. എട്ടാ. അവക്ക് ചെറുപ്പം തൊടങ്ങീട്ടേ ഒള്ളൂ. ഈ ശവത്തേം കെട്ടിപ്പിടിച്ച കെടക്കാതെ. രക്ഷപെടട്ടെ. അങ്ങനെയെങ്കിലും എന്റെ മനസ്സിനൊരിത്തിരി ആശ്വാസംകിട്ടട്ടെ .”
