പക്ഷേ ഞരമ്പുകൾ നിർജ്ജീവമായി ചേട്ടന്റെ കാലുകളും നടുവ് അനക്കാമെന്ന നിലയായപ്പോൾ ഞാൻ ചേട്ടനേ (ക്രിസ്ത്യാനി കന്യാസ്ത്രതികൾ നടത്തുന്ന വലിയ ഒരു സ്വകാര്യാശുപ്രതിയിൽ കൊണ്ടു പോയി നാട്ടിൽ നിന്നും വലിയ ദൂരമില്ലായിരുന്നു ആ ആശുപ്രതിയിലേയ്ക്ക് എന്നതൊരു വലിയ സൗകര്യമായിരുന്നു. വിലകൂടിയ എല്ലാ പരിശോധനകൾക്കു ശേഷം അവരും പഴയ അഭിപ്രായം ശെരിവെച്ചു. പരസഹായമില്ലാതെ ചേട്ടനിനി ജീവിയ്ക്കാൻ പറ്റത്തില്ല, കിടക്ക മാത്രം ശരണം, അരയ്ക്കു കീഴ്പോട്ട് ഉപയോഗശൂന്യമായിരിയ്ക്കുന്നു.
രണ്ടാഴ്ചച്ച കഴിഞ്ഞപ്പോൾ ഞാൻ വടക്കൻ കേരളത്തിലേ ഒരു പേരുകേട്ട ആയുർവേദവൈദ്യനേ കൊണ്ടു വന്നു കാണിച്ചു. കാര്യങ്ങളെല്ലാം കേട്ടതിനു ശേഷം, രോഗിയേ വിശദമായി അദ്ദേഹം പരിശോധിച്ചു. അവസാന വാക്കായി അദ്ദേഹം പറഞ്ഞു. ‘ ധന്വന്തരീടെ അനുഗ്രഹമുണ്ടാകും എന്ന് നോം വിശ്വസിയ്ക്കുന്നു. ഒരു.. ആറു മാസം . ഇയാൾ നമ്മുടെ വൈദ്യശാലയിൽ കിടക്കട്ടേ. പരസഹായമില്ലാതെ പ്രാഥമികാവശ്യങ്ങൾ നടത്തുന്ന സ്തിതിയെങ്കിലുമാക്കിത്തരാമോ എന്നു നോം നോക്കാം. വാക്കു പറയുകയല്ല. വിശ്വാസം മാത്രം. പിന്നേ, ചെലവു കൂടും. സമ്മതമാണെങ്കിൽ. അടുത്താഴ്ചച്ചു. നമ്മുടെ വണ്ടിയും ആൾക്കാരും രോഗിയേ ഇവിടുന്നു കൊണ്ടു പോകാം. (പത്യേകം തയാറാക്കിയ ഒരു കട്ടിലുമായി നമ്മുടേ ആൾക്കാർ വരും. ഈ ഇംഗ്ലീഷുകാർക്ക് പിടിയ്ക്കുവോന്നറിയത്തില്ല. അത് നിങ്ങടെ കാര്യം. എന്തു പറയുന്നു.’ ‘ സമ്മതം. പരിപൂർണ സമ്മതം..ആശുപ്രതിക്കാരേ ഞാൻ നോക്കിക്കോളാം..നമ്മുടെ രോഗിയേ എങ്ങനെ ചികിൽസിക്കണമെന്നു നമളാണു തീരുമാനിയ്ക്കുന്നത്. ഇവരല്ല.”
ഞാൻ പറഞ്ഞു. ” ഇദ്ദേഹം ചാടിപ്പറയേണ്ട. ആരാ. അനുജനാണല്ലേ. നോം ഒന്നു കൂടി പറയുന്നു. രോഗി മറ്റുള്ളവരേ കാര്യമായി ബുദ്ധിമുട്ടിയ്ക്കാതെ ജീവിച്ചിരിയ്ക്കും എന്നൊരു ഗുണമേ പ്രതീക്ഷിയ്യേണ്ടതുള്ളൂ. ഇയാൾ വടികുത്തിയെങ്കിലും നാലു ചുവടു നടന്നാൽ നിങ്ങളുടെ ഭാഗ്യം. ദൈവാനുഗ്രഹവും. ദേവീ. ധന്വന്തരീ…’ വൈദ്യർതിരുമേനി കണ്ണടച്ചു (പാർത്ഥിച്ചു. എന്തൊക്കെയോ കണക്കുകൾ കൂട്ടിയതിനു ശേഷം അദ്ദേഹം ഒരു ഞായറാഴ്ച്ച ഉച്ചയ്ക്ക് പ്രത്തണ്ടു മണി എന്നു തീരുമാനിച്ചു. തീയതിയും പറഞ്ഞു. ‘ കൂടെ എത്ര പേർ നിൽക്കണം…?..’ ഞാൻ ചോദിച്ചു. നമുക്ക് ആരും തന്നേ വേണമെന്നില്ല. പിന്നെ നിർബന്ധമാനെങ്കിൽ.. ഒരാൾ മതിയാകും. അയാൾ വെറുതേ പേരിനു നിൽക്കുക മാത്രമേ ഉണ്ടാവൂ. എല്ലാം നമ്മുടെ ആൾക്കാർ കയ്ക്കകാര്യം ചെയ്തതോളും. മറെറാരാൾ രോഗിയുടെ ശരീരത്തിൽ തൊടാൻ നോം അനുവദിയ്ക്കുകയില്ല. വ്യക്തായി പറഞ്ഞാൽ. നിങ്ങൾ രോഗിയേ ഒരു നിലയിൽ എനിയ്ക്കു കയ്ക്കുമാറുന്നു. നോം വേറൊരു നിലയിൽ നിങ്ങൾക്കു തിരിച്ചു തരുന്നു. അതിന്യേ.”
വൈദ്യർതിരുമേനി പോയ ഉടൻതന്നേ ചേട്ടൻ വീട്ടിൽ പോകണമെന്നു വാശി പിടിച്ചു. ഒരു ശവം പോലെ എന്തിനിങ്ങനെ ഇവിടെ കിടക്കണം, പണച്ചെലവും ബുദ്ധിമുട്ടും ആദ്യമൊക്കെ എല്ലാവരും സഹായിക്കാനുണ്ടായിരുന്നെങ്കിലും, പിന്നെ എല്ലാവരും അവരവരുടെ കാര്യങ്ങൾക്കു പോയി അവരേ കുറ്റം പറയാൻ പറ്റത്തില്ല. മാസങ്ങൾ കഴിഞ്ഞില്ലേ അഛൻ നിരാശയിൽ, അമ്മ കരച്ചിലിൽ, ഏടത്തി ജീവഛവം പൊലെ, പണ്ടത്തെ ആ പ്രസരിപ്പും വാചാലതയും ഏടത്തിയുടേതായിരുന്നോ എന്നു പോലും തോന്നിപ്പോയി. എങ്കിലും രാപകലില്ലാതെ അവർ ഏട്ടനേ നോക്കി.
കിടന്ന കിടപ്പിൽ മലമൂത്രവിസർജ്ജനം നടത്തുന്ന ഒരു രോഗിയേ ഇത് കാര്യമായി മടുപ്പില്ലാതെ ശുശൂഷിയ്ക്കുന്ന ഏടത്തി, ആശുപ്രതികളിലെ നെഴ്സ്സുമാർക്കും കന്യാസതികൾക്കും വരേ ഒരു അത്ഭതമായിരുന്നു. ഏടത്തി ഒരു പുണ്യവതിയാണ് എന്നു വരേ അവർ പറഞ്ഞു. ചെയ്ത തെറ്റിനു പ്രായഛിത്തമായി അവർ സ്വന്തം ജീവിതം ഹോമിയ്ക്കുകയാണ് എന്ന സത്യം എനിയ്ക്കു മാത്രം മനസ്സിലായി.
ഒരിയ്ക്കൽ ഞാൻ കടയടച്ചിട്ട് ആശുപ്രതിയിൽ ചെന്നപ്പോൾ സംസാരമദ്ധ്യേ അവർ അതു പറഞ്ഞു. ‘ ഏടത്തി ഇനി ഒരാഴ്ചച്ച വീട്ടിൽ പോയി നിൽക്ക് വെറുതേ ഇവിടെ നിന്ന് ബുദ്ധിമുട്ടി ശരീരം കളയണ്ട…’ ‘ എന്റെ ഏട്ടനു ഗുണമില്ലാത്ത ഈ ശരീരം ഇനി അങ്ങു നശിച്ചുപോട്ടെ. എന്റെ ഒരുത്തീടെ നടപ്പുദോഷാ. പാവത്തിന്റെ ഈ കെടപ്പിന്റെ കാരണം.” ‘ അതൊക്കെ വെറുതെയുള്ള തോന്നലുകളാ. എതയോ പെഴച്ച പെണ്ണുങ്ങടെ ഭർത്താക്കന്മാർ സുഖമായി ഓടിനടന്നു മറ്റുള്ള പെണ്ണുങ്ങളേ പെഴപ്പിയ്ക്കുന്നു. . അവർക്കൊന്നും ഒരു കുഴപ്പോമില്ല.” ‘ നിന്നോട് തർക്കിയ്ക്കാൻ ഞാനില്ല. ഞാൻ എന്റെ വിശ്വാസം പറഞ്ഞു. ഞാനിനി ഏട്ടനേ വിട്ട് എങ്ങും പോവില്ല. കട്ടായം.”
