ഏട്ടത്തിയമ്മയുടെ കടി – 12

അപ്പോഴേയ്ക്കും അഛനും ഏടത്തിയും അടുത്തെത്തി. ” കണ്ടോ. അഛാ. നമ്മളു മണ്ടനെന്നും പൊട്ടന്നെന്നും പറഞ്ഞ് കളിയാക്കിയ വാസുട്ടൻ. അവനെന്നേക്കാളും മിടുക്കനാ.. ആട്ടെ. ഞാനിപ്പം എന്താ ചെയ്യണ്ടേ…” ‘ അത്. ഞാനിപ്പം എങ്ങനാ പറയ്ക്കുകാ. അഛൻ പറ.’ ‘ നീ പറണേത്താടാ. ഈ തലവെട്ടിത്തരാനും ഞാനൊരുക്കമാ…’ ‘ പിന്നേ.. ഏട്ടൻ വാങ്ങിയ ആ സ്ഥലമൊണ്ടല്ലോ. അതൊന്നു പണയം വയ്ക്കണം. ഏടത്തിയേക്കൂടി ചേട്ടൻ ഒന്നു സമ്മതിപ്പിയ്ക്കണം.” അതിനെന്താടാ. നീ കടലാസു കൊണ്ടുവാ. ഞങ്ങളൊപ്പിട്ടു തരും.” അതു മതി. സമാധാനമായി. എന്നാ ഞാൻ പോയി വല്ലോം കഴിയ്ക്കട്ടെ.” ‘ പിന്നെ നീയെന്താ ഞങ്ങളേപ്പറ്റി വിചാരിച്ചേ. വാ. വന്നു കഴിയ്ക്ക്. എന്നിട്ടു വർത്താനം പറയാം.’ ഏടത്തി പറഞ്ഞു. എന്നിട്ടടുക്കളയിലേയ്ക്കു നടന്നു. ‘ നല്ല നില്ല. നീ ഇവിടിരിയ്ക്ക്. ചേട്ടൻ എന്റെ കയ്യിൽ പിടിച്ചു. ഞാൻ വീണ്ടും കട്ടിലിൽ ഇരുന്നു. ‘ നിന്നോടു പറയാതെ ഞാനും അഛനും കൂടി ഇവിടെ ഒരു തീരുമാനമെടുത്തു. നീ ചെയ്തത് കുടുംബത്തിനു വേണ്ടി. ഞങ്ങൾ തീരുമാനിച്ചത് കുടുംബത്തിലേ എല്ലാർക്കും വേണ്ടി. അല്ലേ അഛാ… ‘ ‘ അതേ.. ‘ നീ തീരുമാനിച്ച കാര്യത്തിനു വേണ്ടി. ഒന്നും പറയാതെ ഞാൻ സമ്മതിച്ചു കഴിഞ്ഞു. നിന്റെ കടലാസു കൊണ്ടുവാ…ആദ്യം അതൊപ്പിടട്ടെ. ഗീതേ.. നീയും വാ… ‘ ‘ രാവിലേ ഒപ്പിട്ടാലും മതി ചേട്ടാ. ഇപ്പം ചേട്ടനൊറങ്ങി.” ‘ ബാ. അതേന്നേ. ഇത്ര ധ്യത്തിയെന്തിനാ… “ അങ്ങോട്ടു വന്ന ഏടത്തിയും ചോദിച്ചു.

” ഒരു കാര്യം തീരുമാനിച്ചാ അതു അപ്പഴേ നടന്നിരിയ്ക്കണം. മനുഷ്യന്റെ കാര്യമല്ലേ. നീ പോയി ബാങ്കിന്റെ കടലാസുകളു കൊണ്ടുവാ. ഞാൻ ചെന്ന് പേപ്പറുകൾ കൊണ്ടു വന്നു. ചൂണ്ടിക്കാണിച്ചിടത്തെല്ലാം രണ്ടുപേരും ഒപ്പുകളിട്ടു. ‘ ഹാവൂ. അതു കഴിഞ്ഞു. ഇനി ഞാൻ തീരുമാനിച്ച കാര്യം. അത് പിന്നെപ്പറയാം.
പക്ഷേ നീ അതിനു സമ്മതിച്ചെന്നു ഇപ്പോ എന്റെ കയ്യിലടിച്ചു സത്യം ചെയ്യണം.” ഞാൻ ചേട്ടന്റെ കയ്ക്ക് എന്റെ കയ്യിലെടുത്തു. എന്നിട്ടു പറഞ്ഞു. ‘ ചേട്ടൻ തീരുമാനിച്ചത്. എന്തായാലും കുടുംബത്തിന്റെ നന്മയ്ക്കാണെന്ന് അഛനും ഉറപ്പാണല്ലോ.” അഛൻ അതേയെന്നു തല കുലുക്കി ‘ എങ്കി.. ഞാനും വാക്കു തരുന്നു. ഞാൻ സമ്മതിച്ചിരിയ്ക്കുന്നു.” എങ്കി. പോയി ചോറുണ്ടിട്ട് കെടന്നൊങ്ങ്. “നല്ല ക്ഷീണം കാണും. ഞാനും സമാധാനമായിട്ടൊന്നു മയങ്ങട്ടെ. ചേട്ടൻ കണ്ണടച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഏടത്തി ചോദിച്ചു. ‘ നീയെന്തിനാ കാര്യമറിയാതെ വാക്കു കൊടുത്തത്.’ അതിനെന്തു പറ്റി. ഈ കുടുംബത്തിന്റെ നന്മയ്ക്കല്ലേ. എന്നാലും. എനിയ്ക്ക് എന്തോ. ഒരു സംശയം. എന്തൊക്കേയോ ഗൂഢാലോചന നടക്കുന്നുണ്ട്.’ ” ബേ ഗൂഢാലോചനയോ. ഇവിടെയോ.. ‘ എനിയ്ക്കു ചിരി വന്നു. ചോറു വിക്കി അപ്പോൾ ഏടത്തി എന്റെ നെറുകയിൽ കയ്പ്പത്തികൊണ്ടടിച്ചു. അതു കണ്ടുകൊണ്ടാണഛൻ അങ്ങോട്ടു വന്നത്. ‘ എന്തു പററി മോളേ. ‘ ചോറു നെറുകേൽ കേറി അഛാ. ചിരിച്ചപ്പം.’ . നീ കൊറച്ചു വെള്ളം കൊട്. .ഭക്ഷണം കഴിയ്ക്കുമ്പം കൂടുതൽ ചിരീം പാട്ടും പാടില്ല.” അഛൻ പോയി മുറിയിൽ കേറി ‘ അതേ വാസുട്ടാ. അഛനും മകനും കൂടി ഭയങ്കര ആലോചനയാരുന്നു. രണ്ടീസo. പിന്നെ നാളേ എന്റെഛനും വരുന്നൊണ്ട്.’ ‘ എങ്കി. വല്ല ഭാഗം വെയ്ക്കപ്പിനുമാരിയ്ക്കും. വയ്യാതെ കെടക്കുന്ന ചേട്ടനു സ്വത്തെല്ലാം കൊടുക്കാനാരിയ്ക്കും. അതു വേണ്ടതാ…’ ” അങ്ങനെയാണെങ്കി. നൈനക്കൊന്നും വേണ്ടേ…” ” എനിമ്നന്തിനാ സ്വത്ത്. ഞാൻ തന്നേ ഒരു സ്വത്തല്ലേ.. “ ഞാൻ കയ്ക്ക് കഴുകി ‘ അതു ശെരിയല്ല. ഞാൻ സമ്മതിയ്ക്കുകേല.” ‘ ഏടത്തി ചുമ്മാ കേറി. ഒന്നിനും എടകോലിടാൻ പോകണ്ടാ…’ ‘ ബം. വരട്ടെ…’

ഉറങ്ങാൻ കിടന്നപ്പോൾ ഞാനാലോചിച്ചു. എന്തായിരിയ്ക്കും ഇത് വലിയ കാര്യം. ചിലപ്പോൾ എല്ലാം കൂടി ഏടത്തിയുടെ പേരിൽ എഴുതി വെയ്ക്കാനാരിയ്ക്കും. ഈ കുടുംബം വിട്ടുപോകുകേലന്നല്ലേ വാശി പിടിയ്ക്കുന്നത്. പിന്നേ ചേട്ടനു വേണ്ടി ജീവിതോം തുലച്ച് ഇത്രേതം ബുദ്ധിമുട്ടുന്നതുമല്ലേ.” പാവം, ജീവിച്ചോട്ടെ. അവർക്കു നല്ലതു വരുത്തണേ തേവരേ. ഞാൻ (പാർത്ഥിച്ചുകൊണ്ടുറങ്ങി പിറേറ ദിവസം അഛൻ കടയിൽ വന്നില്ല. ഏവിടെയൊക്കെയോ പോകാനുണ്ടെന്നു പറഞ്ഞു. പിന്നെ ചേട്ടനു വേണ്ടി എന്തൊക്കെയോ തയാറാക്കാനുണ്ടത്രേ. അങ്ങനെ ചേട്ടനു പോകേണ്ട ദിവസത്തിന്റെ തലേ ദിവസം, ശനിയാഴ്ചച്ച പെങ്ങമ്മാരും ഏടത്തിയുടെ അഛനും അമ്മയും വന്നെത്തി കുറേ രാതി വരേ എല്ലാവരും വർത്തമാനമൊക്കെ പറഞ്ഞിരുന്നു.
മൂത്ത പെങ്ങളുടെ ഭർത്താവു മാത്രം വന്നിട്ടില്ല. എല്ലാവരും ഇപ്പോൾ സാഹചര്യവുമായി ഇണങ്ങാൻ പഠിച്ചു കഴിഞ്ഞു. ഏടത്തി മാത്രം രാവും പകലും ഏട്ടന്റെ കൂടെയുണ്ടായിരുന്നു. പക്ഷേ അന്നു രാതി ഏടത്തി യാതൊരു സംസാരത്തിലും പങ്കെടുത്തില്ല. തികച്ചും മൂകയായിരുന്നു. ചേട്ടനും ആകെ ഗൗരവത്തിലായിരുന്നു. രണ്ടും കൂടി പിണങ്ങിയ മട്ട്. എനിമ്നാരു സംശയം തോന്നി ചേട്ടന്റെ പഴയ സ്വഭാവമെങ്ങാനും തലപൊക്കിയോ.

ഇനി വ ഓടക്കുഴൽ വായിയ്ക്കാനും ഏടത്തിയേ നിർബന്ധിച്ചോ ആവോ. എന്നാലും ഇപ്പഴത്തേ നിലയ്ക്ക ഏടത്തി സന്തോഷത്തോടെ അതിനു സമ്മതിയ്ക്കും, അത്രയ്ക്ക് ഏട്ടന്റെ താല്പര്യങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നുണ്ട്. ഈ പരുവത്തിൽ ചേട്ടന്നു പൊങ്ങുവോ.. ആ, ആർക്കറിയാം, ഏതായാലും ഏടത്തിയും ചേട്ടനും മുഖം വീർപ്പിച്ചിരിയ്ക്കുകയായിരുന്നു. മറ്റുള്ളവർ കല്യാണത്തലേരാതി പോലെ സൊറപറയുന്നു.

ചിലപ്പോൾ വൈദ്യശാലയിലേയ്ക്ക് ആരും വരേണ്ടെന്ന് ചേട്ടന്റെ പിടിവാശി കാരണമാവാനും മതി. അവരായി അവരുടെ പാടായി. ഭർത്താവും ഭാര്യയും ഒക്കെയാകുമ്പം പറഞ്ഞും കേട്ടുമൊക്കെ ഇരിക്കും. പിറേറ ദിവസം ഒരു ഒമ്പതരയായപ്പോൾ സംഘം സെക്രട്ടറിയും പ്രസിഡന്റും വന്നു. അവരേ സ്വീകരിച്ചിരുത്തിയിട്ട് അഛൻ എന്നോടു പറഞ്ഞു. ‘ വാസുട്ടാ, നീ കുളിച്ചോ…’ ഇല്ല. പോകാറാകുമ്പം മതിയല്ലോന്നു കരുതി.’ ‘ എങ്കി . നീയൊന്നു കുളിച്ചേച്ചു വാ. കൊറച്ചു കർമ്മങ്ങളൊണ്ട്.’ ‘ എന്തു കർമ്മം…?..” ‘ അവൻ പോണേനു മുമ്പ് ചെലതൊക്കെ ചെയ്യാനൊണ്ട്. നീ വേഗം കുളിച്ചു വാ…’ ഞാൻ പിന്നെ നിന്നില്ല. കർമ്മത്തിനു പൂജാരിയായി കൗപീനവും തോർത്തും ധരിച്ച നിൽക്കുന്ന കാര്യമോർത്തപ്പോൾ ഒരു ചമ്മൽ, സാരമില്ല എല്ലാം ചേട്ടന്റെ സന്തോഷത്തിനല്ലേ ഏണ്ണ തേയ്ക്കാൻ അടുക്കളയിൽ ചെന്നപ്പോൾ പുറകുവശത്തേ തിണ്ണയിൽ നിന്നും ഒരു ഏങ്ങലടി കേട്ടു. ഞാൻ നോക്കിയപ്പോൾ ഏടത്തി എനിയ്ക്കൽഭുതം തോന്നിയില്ല. ഇപ്പഴിപ്പോൾ ഏടത്തിക്ക് കരയാൻ പ്രത്യേക കാരണമൊന്നും വേണ്ട. ആ, കരയട്ടെ, ഭർത്താവു നീണ്ട നാളത്തേ ചികിൽസയ്ക്കു പോകുവല്ലേ. എങ്ങനെയാവും തിരിച്ചുവരവെന്ന് ആർക്കറിയാം. വെഷമിയ്യേണ്ടേടത്തീ. എല്ലാം നേരെയാവും. ആറുമാസം കഴിയുമ്പം ചേട്ടൻ നല്ല കാളക്കൂട്ടിയേപ്പൊലെ ഓടിനടക്കും.” അതു കേട്ടപ്പോൾ ഏടത്തിയുടെ ഏങ്ങലടി കൂടി. അപ്പോൾ അമ്മ അങ്ങോട്ടു വന്നു. ‘ നീ ഇവിടെ കരണ്ടേത്താണ്ടു നിക്കുവാണോ. ഇതു വരെ ഒരുങ്ങിയില്ലേ. ദേ, അവന്റെ സ്വഭാവം നെക്കറിയാല്ലോ. പറഞ്ഞാ പറഞ്ഞപോലെ ചെയ്യുന്നവനാ അവൻ. അതിനും കൂടി നീ കാരണക്കാരിയാകണ്ട. ചെല്ല. മോളു പോയി ഒരുങ്ങ്.” അമ്മ ഒരു താക്കീതു പോലെ പറഞ്ഞു.
ഏടത്തി എന്നേ ഒന്നു നോക്കിയിട്ട് അകത്തേയ്ക്ക് നടന്നു. ‘ എന്താമേ ഇത് വലിയ കാര്യം. ?.’ ഒന്നുല്ല. നിന്നോടു കുളിച്ചു ശുദ്ധായിട്ടു ചെല്ലാൻ പറഞ്ഞിട്ട് ഇവിടെ കിണ്ണാണിച്ചു നിക്കുവാരുന്നോ. ‘ അമ്മ എന്നോടു ദേഷ്യപ്പെട്ടു. ഞാൻ കിണററുകരയിലേയ്ക്കു നടന്നു. ഇന്നെന്താ അമ്മയ്ക്കു വരേ ഇത് ദേഷ്യം. അഛനും ഗൗരവം. ഏടത്തിയുടെ സങ്കടം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്തു കർമ്മാ ഇത്ര കാര്യായിട്ടു നടക്കാൻ പോണത്. വല്ല സുഖക്കേടു നിവാരിണിയുമായിരിയ്ക്കും. ആകാശം മൂടിക്കെട്ടികിടന്നിരുന്നു. മഴ നേരത്തേ തുടങ്ങുന്ന ലക്ഷണം വെള്ളത്തിനു നല്ല തണുപ്പ, കടുകിടാ വിറയ്ക്കുന്നു. എന്നാലും വേണ്ടില്ല, കുളിച്ചു. മുടിയൊക്കെ ചീകി, ഒരു കൈലിയും ഷർട്ടും ധരിച്ച് ചേട്ടന്റെ മുറിയിലേയ്ക്കു ചെന്നു. ” ഒരു കർമ്മത്തിനു വരുമ്പം കൈലിയുടുത്തോണ്ടാണോടാ വരുന്നേ. ” അഛൻ ചോദിച്ചു. കേട്ടയുടനേ ഞാൻ പോയി വെള്ളമുണ്ടുടുത്തു. എല്ലാവരും മുറിയിലെത്തി ഏടത്തിയേ മാത്രം കണ്ടില്ല. ചേട്ടന്റെ കുട്ടിലിനരികിൽ ഒരു സ്റ്റുളിൽ ഗുരുദേവന്റെ പടത്തിനു മുമ്പിൽ, മഞ്ഞളും സാമ്പാണിയും. ‘ അവളെന്ത്യേ.” ചേട്ടൻ ചോദിച്ചു. ‘ ആ. പറഞ്ഞ പോലെ ഗീതയെന്ത്യേ.” അഛനും ചോദിച്ചു. എല്ലാവരും ചുററിനും നിന്നു. മൂത്ത പെങ്ങൾ ഏടത്തിയേ വിളിച്ചുകൊണ്ടു വന്ന് ചേട്ടന്റെ തലയ്ക്കലായി നിർത്തി കുളിച്ചു കുറിയിട്ട് കരയുള്ള മുണ്ടും റോസ് നിറത്തിലുള്ള ബ്ലൗസും ചെറുകസവുള്ള നേരിയതും ചുററി വന്ന ഏടത്തിയേ കണ്ടാൽ ആരും ഒന്നു നോക്കിപ്പോകും. മുഖത്തേ വിഷാദ ഛായ ആ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നു. ഇപ്പോഴുടർന്നു വീഴും എന്ന മട്ടിൽ ആ കണ്ണുകളിൽ നീർത്തുള്ളികൾ വിതുമ്പി നിൽക്കുന്നു. പാവം, എന്തു മാത്രം സങ്കടമുണ്ടാകും മനസ്സിലിപ്പോൾ, എല്ലാം കടിച്ചൊതുക്കുകയല്ലേ. ‘ഇനിയെന്തിനാ താമസിയ്ക്കുന്നേ…?..’ സംഘം സെക്രട്ടറി ചോദിച്ചു. ‘ ആയിക്കളയാം.’ ഏടത്തിയുടെ അഛൻ സമ്മതം മൂളി എന്തു ചെയ്യാനാണെന്നു മാത്രം ആരും പറഞ്ഞു തരുന്നില്ല. ഞാൻ അഛന്റെ മുഖത്തു നോക്കി അഛൻ ചേട്ടന്റെ മുഖത്തും. ‘ വാസുട്ടാ…’ ചേട്ടൻ സാവകാശം വിളിച്ചു. ആ വിളിയിൽ എന്തോ ഒരു പ്രത്യേകത. ‘ നീ ഇങ്ങു വന്നേ. ഈ കുട്ടിലിരുന്നേ. ഞാൻ ചേട്ടന്റെ അരികിലായി കുട്ടിലിൽ ഇരുന്നു. ‘ നീ എന്നോട് ഒരു സത്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം. അതിന്നു നടത്തണം. അതിനാ എല്ലാരും വന്നിരിയ്ക്കണേ…” ‘ കാര്യം എന്താണെന്ന്. ആരും പറഞ്ഞില്ല. ഇതേവരേ.’ ഞാൻ പരുങ്ങി….(തുടരും)

Leave a Reply

Your email address will not be published. Required fields are marked *