ഏട്ടത്തിയമ്മയുടെ കടി – 12

ഞാൻ നേരെ അഛന്റെ മേശയ്ക്കരികിലേയ്ക്കു ചെന്നു. അഛൻ മുറുക്കാൻ തുടങ്ങിയിരിയ്ക്കുന്നു. ഞാൻ പറഞ്ഞു. ‘ ഇതഛൻ നേരത്തേ ചെയ്തിരുന്നെങ്കി. ഇത്രേതം നാണക്കേടുണ്ടാകുകേലാരുന്നു. അഛൻ ദയനീയമായി എന്നേ ഒന്നു നോക്കി, എനിയ്ക്കു മനസ്സിലായി, അഛനും ചേട്ടനേ പേടിയായിരുന്നെന്ന് എങ്ങനെയാണെന്നറിഞ്ഞില്ല. വൈകുന്നേരം ഞാൻ ആശുപ്രതിയിൽ എത്തുന്നതിനു മുമ്പേ വാർത്ത ചേട്ടന്റെ ചെവിയിലെത്തി. ഞാൻ ഒരു വേശ്യയേ തല്ലി, ചവിട്ടി, കൊല്ലാൻ നോക്കി എന്നൊക്കെ. ചേട്ടൻ ചോദിച്ചു. ‘ ഞാൻ കാരണം. നിങ്ങളൊത്തിരി നാണം കെട്ടു. അല്ലേ. ഈ ബുദ്ധിമുട്ടിയ്ക്കുന്നതും പോരാഞ്ഞ്. ചേട്ടന്റെ ശബ്ദം ഇടറി. ഏടത്തി ഭിത്തിയിൽ ചാരി നിന്നു. ഞാൻ അവരേ ഒന്നു നോക്കി.

‘ ചേട്ടൻ ഒന്നും ഇപ്പോ വിസ്തരിയ്ക്കുണ്ട്. ഏടത്തി കേൾക്കും.’ ‘ കേട്ടാലും കൊഴപ്പമില്ലെടാ. ഞാൻ എല്ലാം. അവളോടു പറഞ്ഞു കഴിഞ്ഞു. ‘ എനിയ്ക്കു തോന്നി അതു വേണ്ടായിരുന്നു എന്ന്. ‘ എന്തിന്. പിന്നേം അവരേ വിഷമിപ്പിയ്ക്കാനോ.?.’ ‘ എന്നാലെങ്കിലും അവളെന്നേ വിട്ടേച്ചു പോകുവല്ലോന്നു കരുതി. ഇവിടെ എന്റെ തീട്ടോം മൂത്രേതാം കോരി . അവടെ ആയുസ്സ് കളയണ്ടല്ലോന്നു കരുതി.’ ‘ എന്നിട്ട്. ഏടത്തി എന്തു പറയുന്നു. ?.’ ” ഒാ, അവളു കേക്കത്തില്ല. എന്നേം കൊണ്ടേ ഒള്ളൂന്ന്. നമക്കൊടനേ വീട്ടിപ്പോണം.
അവട്ഛനോട് ഇവിടം വരേ വരാൻ പറ. സംഘം സെക്രട്ടറിയേം വിളിയ്ക്ക്. വിവാഹമോചനം ഒടനേ നടത്തണം. എട്ടാ. അവക്ക് ചെറുപ്പം തൊടങ്ങീട്ടേ ഒള്ളൂ. ഈ ശവത്തേം കെട്ടിപ്പിടിച്ച കെടക്കാതെ. രക്ഷപെടട്ടെ. അങ്ങനെയെങ്കിലും എന്റെ മനസ്സിനൊരിത്തിരി ആശ്വാസംകിട്ടട്ടെ .”

‘ എന്റേട്ടാ.. ഒന്നു മിണ്ടാതെ കെടക്കണോണ്ടോ അവടെ. ഞാൻ തിരിഞ്ഞു നോക്കി ഏടത്തി തലയിൽ കയ്തേച്ച് സഹികെട്ടപോലെ നിന്ന് കരയുന്നു. ‘ ബാ. നമുക്കാലോചിയ്ക്കാം. നാളെത്തന്നേ ഡിസ്ചാർജു വാങ്ങാം. ഇങ്ങനെ ഇവർക്കു കാശുകൊടുത്തിട്ടും കാര്യമില്ലല്ലോ. ബുദ്ധിമുട്ടുന്നത് ഏട്ടത്തിയും. ആ കാശു ചെലവാക്കിയാ ഏടത്തീടെ കല്യാണമെങ്കിലും നമുക്കു പൊടിപൊടിയ്ക്കാം.” ഞാൻ എഴുന്നേറ്റു നടന്നു. ഏടത്തി എന്റെ പുറകേ മുറിയുടെ വാതിലിൽ വന്നു.

വാസുട്ടാ…’

‘ എന്ത്യേ…?..’ ‘ നീയെനിയ്ക്ക് പുത്തൻ കല്യാണം ആലോചിയ്ക്കാൻ പോകുവാരിയ്ക്കും. അവരുടെ മുഖത്ത്

‘ ആ. വേണ്ടിവന്നാ. ചെലപ്പം ആലോചിയ്ക്കും.” ‘ എന്നാ അതിനു മുമ്പ് സ്വന്തം വീട്ടിലേ കാര്യങ്ങളും കൂടെ നോക്ക്.അമ്മയ്ക്കു നല്ല ക്ഷീണം ഒണ്ട്. ഏട്ടൻ വീണേപ്പിന്നെ ആ കണ്ണു തോർന്നിട്ടില്ല. നീ നന്നായി നോക്കണം.” ‘ അതിൽ ഏട്ടത്തി വിഷമിയ്യേണ്ട. ഞാൻ നോക്കണണ്ട്. പോരാഞ്ഞിട്ട് വിലാസിനീം.” പറഞ്ഞപോലെ വിലാസിനി. അവളേ, നമ്മടെ വീട്ടി നിർത്തിയാലോ.?. അമ്മണ്ണൊരു തൊണ വേണ്ടേ.’

‘ നാളെ നിങ്ങളൊക്കെ അങ്ങു വരികേലേ. ഇനിയെന്തിനാ വേറൊരാള്…?..’ അല്ലാ. നിങ്ങളൊക്കെക്കൂടി എന്നേ വേറെ കെട്ടിച്ചയയ്ക്കുകേലേ. അപ്പം പിന്നാരാ. വീട്ടിൽ…?.. അതു ഞാൻ ചിന്തിച്ചില്ല.പക്ഷേങ്കി.അതിനു വിലാസിനി വീട്ടുജോലിയ്ക്കു പോകത്തില്ലല്ലോ.” അല്ല, വേലക്കാരിയായിട്ടു വേണ്ട. നീ അവക്കൊരു പൊടവ കൊടുക്ക്…” ആകപ്പാടെ, ഏടത്തി നോക്കീട്ട് വിലാസിനി മാത്രമേ ഒളോ ഈ ലോകത്തി പെണ്ണായിട്ട്…?..” അല്ലാ, അവളിപ്പം പാതി നിന്റെ ഭാര്യ ആയില്ലേ

‘ എന്നു വെച്ചാ…? മനസ്സിലായില്ല.” ‘ എന്നു വെച്ചാ…അവിടേതായിട്ട് നീ അറിയാനിനി രഹസ്യങ്ങളൊന്നും ബാക്കിയില്ലല്ലോ. എന്തിനാ ഒരു പെണ്ണിന്റെ. എല്ലാം. ‘ ‘ ഓ.അതു ശെരി. അപ്പം ഞാനൊന്നു ചോദിച്ചോട്ടെ. അങ്ങനെയാണെങ്കി.. ഞാൻ വേറൊരു പെണ്ണിന്റെ മുഴുവൻ രഹസ്യോം അറിഞ്ഞ് മുഴുവൻ ഭർത്താവും ആയിട്ടൊണ്ട്. അവരേം ഞാൻ കല്യാണം കഴിക്കണോല്ലോ. ‘ ‘ ആ എനിയ്ക്കുറിയത്തില്ല. പിന്നെ. മോൻ ഇന്ന് ടൗണി വെച്ച് ഏതോ ഒരു പെണ്ണിനേ തല്ലീനോ കൊല്ലാൻ കത്തീം കൊണ്ട് ചെന്നെന്നോ ഒക്കെ കേട്ടല്ലോ. നീയും തൊടങ്ങിയോ.” ‘ ആ ശെരിയാ. അതിനിപ്പം എന്തു പററി…?

ഒരു വിളറിയ ചിരി

കുടുംബത്തിനു മാനക്കേടുണ്ടാക്കാതിരുന്നാ എല്ലാർക്കും കൊള്ളാം. നീയിപ്പം (പാപ്തിയൊള്ള ഒരാണായി. ഇനി ഞങ്ങടെയൊക്കെ ഉപദേശം കേക്കുവോ എന്തോ…’ ‘ ആദ്യം ഉപദേശിയ്ക്കുന്നവർ തന്നേ ഉപദേശം കേക്കണം. പറയുന്നത് നല്ലതിനാണെന്നു മനസ്സിലാക്കി അനുസരിയ്ക്കണം. എന്നിട്ട് എന്നോടു പറ.’ ‘ ഓ. മനസ്സിലായി. അപ്പം ഞാൻ വായടച്ചിരിയ്ക്കുന്നു.” പിറേറ ദിവസം തന്നേ ഞങ്ങൾ ആശുപ്രതി വിട്ടു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ സംഘം സെക്രട്ടറിയേ വിളിപ്പിച്ചു.
എന്തൊക്കെയോ ചേട്ടൻ സംസാരിച്ചു. പിന്നെ ഏടത്തിയുടെ അഛനും അമ്മയും വന്നു. ചേട്ടനുമായി ആലോചനകൾ നടന്നു. വൈകുന്നേരം ഞാനും അഛനും കടയടച്ചു വരാൻ കാത്തിരുന്നു. അത്താഴം കഴിഞ്ഞപ്പോൾ എല്ലാവരും ചേട്ടന്റെ കിടയ്ക്കക്കരികിൽ ഒത്തു കൂടി ഏടത്തിയേ വിളിപ്പിച്ചു. ഏടത്തി വന്ന് വാതിലിനരികിൽ നിന്നു. വെറുമൊരു മുണ്ടും ബ്ലൗസും, ഒരു തോർത്ത് കൊണ്ട് മാറു മറച്ചിരിയ്ക്കുന്നു. ആദ്യം കാണുന്നതു പോലെ ഞാനവരേ നോക്കി ദുഃഖത്തിന്റെ പ്രതീകമായി നിൽക്കുമ്പോഴും ആ മുഖത്തേ ഐശ്വര്യം പോയിട്ടില്ല. അഛൻ തുടങ്ങിവെച്ചു. ‘ മോളേ.. ഞങ്ങളിപ്പം നിന്റെ നന്മയ്ക്കായിട്ട ഒരു കാര്യം തീരുമാനിച്ചു വെച്ചിരിയ്ക്കു്യാ. നിന്റെ സമ്മതം കൂടി കിട്ടിയാ മതി. നിന്റെ അഛനും അതു സമ്മതാ.. ‘

ഗീതേ.’ ചേട്ടൻ വിളിച്ചു. അവർ തലയുയർത്തി നോക്കി അടുത്താഴ്ച ഞാൻ. വൈദ്യശാലേലോട്ടു പോകും. അവിടെ ഇപ്പം എന്റെ കൂടെ നിക്കാൻ ആളിന്റെ ആവശ്യമില്ല. ‘ നീയെന്താടാ .ഇങ്ങനെ പറേന്നേ. അവളെന്താ വേലക്കാരിയാ. അഛൻ ഇടയ്ക്കു ചാടി അല്ലഛാ. പറഞ്ഞത് തല തിരിഞ്ഞു പോയി. ആദ്യം പറയേണ്ട കാര്യം അതല്ലാരുന്നു.” അല്ല ഗീതേ.. എന്റെ കാര്യം ഇങ്ങനെയായി. ഈ കെടപ്പീന്ന് ഞാൻ എഴുന്നേക്കുമെന്ന് . എനിക്കൊരു പ്രതീക്ഷേമില്ല. ശ്ശെ. നീ ഇങ്ങനെ എന്തു പറഞ്ഞാലും കരയാൻ തൊടങ്ങിയാലോ…’ ഏടത്തി തോർത്തുകൊണ്ട് കണ്ണീരു തുടച്ചു. ‘ ഒറ്റവാക്കി പറഞ്ഞാ. നിന്നെ ഞാൻ ഈ ബന്ധത്തീന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. നിന്റെ ഒരു മൂളൽ കൂടി കിട്ടിയാ മതി. നാളെ തന്നേ. സംഘത്തി കടലാസൊപ്പിടാം..” ഏടത്തി ഒന്നും മിണ്ടിയില്ല. ആ മനസ്സിൽ ഏന്തൊക്കെയോ തിരയിളക്കങ്ങൾ നടക്കുന്നതിന്റെ (പതിഫലനം മുഖത്തു ദൃശ്യമായി ‘ എന്താ നീ ഒന്നും മിണ്ടാത്തേ. ഇവിടെക്കെടന്ന് നീ ഇനീം കഷ്ടപ്പെടാൻ ഞാൻ സമ്മതിയ്ക്കുല്ല. ഒരായുസ്സിന്റെ മുഴുവനും കഷ്ടപ്പാടും സങ്കടോം നീ അനുഭവിച്ചു കഴിഞ്ഞു. പിന്നെ ഞാനും നിന്നെ ഒത്തിരി കഷ്ടപ്പെടുത്തീട്ടൊണ്ട്. ദ്രോഹിച്ചിട്ടുമൊണ്ട്. എനിയ്ക്കിത്തിരി മനഃസമാധാനം കിട്ടാനെങ്കിലും .നീ…’ ചേട്ടന്റെ കണ്ണു നിറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *