അങ്ങനെയുള്ള അവനുവേണ്ടി പണിതീർത്തതാണ് ഈ ബംഗ്ലാവ്… അവന്റെ ശരീരമില്ലാത്ത ആത്മാവിനെ ആ കല്ലാറയിൽ ബന്ധിച്ചു..
അതിനുശേക്ഷം.. ഡെർവിൻ സായിപ്പ് തിരിച്ചുപോകുമ്പോൾ.. തമ്പുരാനേ ഏൽപ്പിച്ചിട്ടുപോയി ഈ ബംഗ്ലാവും ഇതിനുചുറ്റുമുള്ള സ്ഥലങ്ങളും ആ കല്ലറയും അതിനുള്ളിലെ രഹസ്യവും…
പിന്നീട് ഇവളുടെ മുത്തശനാണ്.. ഈ ബംഗ്ലാവ് ഇവളുടെ പേരിലേക്ക് മാറ്റിയത്..
പക്ഷേ അന്ന് അവനെ കല്ലറയിൽ ബന്ധിച്ചപ്പോൾ ഇവളുടെ മുതുമുത്തശ്ശൻ ഒരു കാര്യം കൂടി പറഞ്ഞിരുന്നു…
ഇനി ഒരിക്കലും ഈ കല്ലറയിൽ രക്തം വീഴുവാൻ ഇടയാവരുത്.. അതും എന്റെ കുടുംബത്തിലെ പെൺകുട്ടിയുടെ കൈകൊണ്ടു ആവുകയും ചെയ്യരുതെന്ന്..
പക്ഷേ കാലം കടന്നുപോയപ്പോൾ..
പ്രവചനങ്ങൾ തെറ്റിയിരിക്കുന്ന..
ഇനി ഇവിടെ സംഭവിക്കുന്ന ദുരന്തങ്ങളിൽ.. ആരൊക്കെ അവശേഷിക്കുമെന്ന് ദൈവത്തിനുപോലും നിശ്ചയം ഉണ്ടായെന്ന് വരില്ല..
സൂര്യജിത്… ഇതൊക്കെ നിനക്ക് എങ്ങനെയറിയാം..
അറിയാം .. അന്ന് ഇവളുടെ മുതുമുത്തശ്ശൻ ചെയ്ത കർമ്മങ്ങളെ പറ്റി മുഴുവൻ എഴുതിവെച്ചിട്ടുണ്ടായിരുന്നു..
ഈ കഥ എന്റെ ഗുരുനാഥനിൽ നിന്നുമാണ് ഞാൻ അറിയുന്നത്.. അങ്ങനെയാണ് ഈ ഡ്രാകുളക്കോട്ടയിലേക്ക് ഞാൻ പോയത്..
ഡ്രാക്കുളയും അതിനേ ചുറ്റി പറ്റിയുള്ള രഹസ്യങ്ങളും തേടി… പക്ഷേ എല്ലാം.. വാക്കുകൾ തീർത്ത ഭയപ്പെടുത്തുന്ന വിസ്മയങ്ങൾക്ക് അപ്പുറത്ത് ശൂന്യത ആയിരുന്നു..
സൂര്യജിത് ഞങ്ങളുടെ മക്കൾ അവർ ഇനി അവരെ ജീവനോടെ കാണുവാൻ കഴിയുമോ..
അറിയില്ല ഞാൻ അറിഞ്ഞതും പഠിച്ചതും മായ അറിവിനും അപ്പുറമാണ് അവന്റെ ശക്തി…
ഇന്ന് ഈ രാവ് പുലരുന്നതിനു മുമ്പ് അവനെ ഇല്ലായ്മ ചെയ്യുവാനുള്ള പോംവഴി കണ്ട് എത്തേണ്ടിയിരിക്കുന്നു…..
ഇന്ന് ഈ രാത്രിയിൽ എന്തും സംഭവിക്കാം.. ഒരോ നിമിഷത്തിലും മരണത്തിന്റെ ഗന്ധം ഞാൻ തിരിച്ചറിയുന്നുണ്ട്….
ഞാൻ ആ ശപിക്കപ്പെട്ട കല്ലറയ്ക്ക് അരുകിലേക്ക് പോവുകയാണ് നിങ്ങൾ ഇവർക്ക് ഇവിടെ കാവൽ നിൽക്കു
സൂര്യജിത് നീ തനിച്ചു…
നിനക്ക് എന്തെല്ലും സംഭവിച്ചാൽ..
സൂര്യ ഞാനും വരുകയാണ് നിനക്ക് ഒപ്പം..
വേണ്ട വേണ്ട നീതു… നീ ഇവർക്ക് ഒപ്പം ഇവിടെ തന്നെ നിൽക്കു..
സൂര്യജിത് കല്ലറയ്ക്ക് അരുകിലേക്ക് പോവുന്നു.
മഴ കനത്തു.. ഇടിയും കൊല്ലിയാനും ഭൂമിയെപോലും പിളർത്തുമെന്ന് തോന്നി..
സമയം കടന്നു പോയ്കൊണ്ടേയിരുന്നു..
സൂര്യജിത് പോയിട്ട് ഒരുപാട് സമയം അയ്യല്ലോ.. ഇപ്പോൾ സമയം രാത്രി ൧൨ പന്ത്രണ്ട് മണിയായി…
അപ്പോഴാണ് പുറത്ത് വാതിലിൽ കൊട്ട് കേട്ടത്.. അവർ പോയി വാതിൽ തുറന്ന്…
അവിടുത്തെ ഒരു ജോലിക്കാരൻ ആയിരുന്നു അത്…
എന്താ നാണുപിള്ളേ.. നീതു ചോദിച്ചു.. അത് സൂര്യ സാർ പറഞ്ഞുവിട്ടതാണ്…
ഇവരോട് ആ കല്ലറയ്ക്ക് അരുകിലേക്ക് വരാൻ… തമ്പുരാട്ടിയും കൂട്ടുകാരികളും പൂജാമുറിയിൽ ഇരിക്കുവാൻ പറഞ്ഞു കതകടച്ചു..
നിങ്ങൾ അവിടേക്ക് ചെല്ല് ഞങ്ങൾ ഇവിടെ കുറച്ചു പേർ ഇവിടെയുണ്ടാകും തമ്പുരാട്ടിക്കും കൂട്ടുകാരികൾക്കും കാവാലായി..
കല്ലറയ്ക്ക് അരുകിൽ
അവർ വരുമ്പോൾ സൂര്യജിത് കല്ലറയുടെ മൂടി മാറ്റികൊണ്ടിരിക്കുകയാണ്
സൂര്യജിത് എന്തിനാ ഞങ്ങളോട് വരാൻ പറഞ്ഞത്.
അതിന് ഞാൻ ആരേയും പറഞ്ഞു വിട്ടില്ലല്ലോ
സൂര്യജിത് എന്താ ഈ പറയുന്നത്.. അപ്പോൾ അവിടെ വന്നവർ..
ഏത് രൂപത്തിലും ഭാവത്തിലും വരുന്നവനാണ് അവൻ..
വാ.. പെട്ടെന്ന് ബംഗ്ലാവിലേക്ക് പോക്കം..
അവർ അവിടെ ചെല്ലുമ്പോൾ അവിടെയെങ്ങും ആരും ഇല്ല പൂജാമുറി മുഴുവൻ അലംങ്കോലപ്പെട്ടുകിടക്കുന്നു
കഴിഞ്ഞു എല്ലാം കഴിഞ്ഞു
നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ ഇവിടെ തന്നെ കാണണമെന്ന്..
ഇനി എനിക്ക് ഒന്നും ചെയുവാൻ കഴിയില്ല
അപ്പോഴാണ് സോഫിയയുടെ പപ്പയുടെ മൊബൈയിലിൽ ഒരു മെസേജ് വന്നത്.. അദ്ദേഹം ആ മെസേജ് തുറന്ന് വായിച്ചു
.. സൂര്യജിത് സംസാരിച്ചുകൊണ്ട് ഇരിക്കുകയാണ്.. ആ സമയത്ത് പ്രതീക്ഷിക്കാതെ ഒരു ഇരുമ്പ്തണ്ട് സൂര്യജിത്തിന്റെ തല ലക്ഷ്യമാക്കി അയാൾ അടിച്ചു.. മറ്റുള്ളവർ എന്താണെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ്…
