ഒരു ദുഃസ്വപ്നം – 2 1

യൂറോപ്പിന്റെ
തെക്ക് തീരത് ഉൾക്കടലിൽ എത്തി…
ആ സമയത്താണ്..
കടലിൽ ഒഴുകിനടക്കുന്ന ആ ശവപ്പെട്ടി സുൽത്താന്റെ കണ്ണിൽ പെട്ടത്…

വെറുമൊരു ശവപ്പെട്ടി കടലിൽ ഒഴുക്കിനടക്കുന്നത് കണ്ടപ്പോൾ ആദ്യം കൗതുകം മാണ് തോന്നിയത് സുൽത്താന്..
പക്ഷേ പിന്നീട് ചിന്താ പോയത്‌ സുൽത്താന്…
ഈജിപ്റ്റിൽ മരണപെടുന്നവരുടെ ശവങ്ങൾ കല്ലറകൾ തീർത്തും ശവപെട്ടികളിലാക്കിയും അമൂല്യങ്ങളായ രത്നങ്ങൾ സുഗന്ധദ്രവ്യങ്ങൾ.. അങ്ങനെ വിലമതിക്കനാവാത്ത പലതും ശവപെട്ടിയിലും കല്ലറകളിലുമാക്കി കുഴിച്ചിടുമെന്ന്..
സുൽത്താന്റെ ചിന്താ ആ വഴിക്കാണ് പോയത്‌..
അപ്പോൾ ആണെങ്കിൽ ഈജിപ്റ്റിൽ
മഹാപ്രളയം സംഭവിച്ച സമയമായിരുന്നു..
ശവകൂടിരങ്ങൾ വരേ ഒലിച്ചുപോയ സമയം കടലിലേക്ക്‌…..
അപ്പോൾ തീർച്ചയായും ആ ശവപ്പെട്ടിയിൽ
വിലമതിക്കാൻ കഴിയാത്തത് പലതും
ഉണ്ടാവുമെന്ന ചിന്താ തന്നെയാണ്
ആ ശവപ്പെട്ടി സുൽത്താൻ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചതിന് കാരാണം…

അവസാനം സുൽത്താൻ ആ ശവപ്പെട്ടി പടയാളികളുടെ സഹായത്തോടെ കപ്പലിലേക്ക് അടുപ്പിച്ചു..
ആ ശവപ്പെട്ടി കപ്പാലിലേക്ക് വലിച്ചു കേറ്റുംതോറും കപ്പൽ കടലിനടിയിലേക്ക് താഴുവാൻ തുടങ്ങി…
… ഇതൊന്നുമറിയാതെ അവർ ആ ശവപ്പെട്ടി കപ്പലിൽ കേറ്റി.. തുറക്കുവാൻ ശ്രമിച്ചു..

പക്ഷേ അത് അത്ര എളുപ്പമല്ലെന്ന്..
സുൽത്താന് മനസ്സിലായി….
വെറും മരകഷ്ണങ്ങളിൽ തീർത്ത
വെറുമൊരു പെട്ടിയല്ലായിരുന്നു അത്..

ഇവിടെ നമ്മുടെ ഈ നാട്ടിലെ ആശാരിമാരെ കൊണ്ടുപോയി..
ആ ചെകുത്താനുവേണ്ടി തീർത്ത ഒരു മായകോട്ടരമായിരുന്നു .. ആ മരക്ഷണങ്ങളിൽ തീർത്ത കല്ലറ…
അന്ന് അവനെ ജീവനോടെ ആ കല്ലറയിൽ അടക്കുമ്പോൾ…
പേരുകേട്ട മഹാമന്ത്രികൻ… ഈ നിൽക്കുന്ന നീതുവിന്റെ മുതുമുത്തശ്ശനും ആ കർമ്മത്തിന് സാക്ഷിയായി അവിടെയുണ്ടായിരുന്നു…
ഇത് ഇവൾക്ക് അറിയാത്ത രഹസ്യങ്ങളിൽ ഒന്നാണ്… ഈ ഡെർബിൻ ബംഗ്ളാവിന് ഇവളുടെ കുടുംബം അവകാശിയായതിനു പിന്നിൽ… പിന്നെയും രഹസ്യങ്ങളാണ്
അവസാനം സുൽത്താനും പടയാളികളും ആ പെട്ടിതുറന്നു.. ആ നിമിഷം ആ കപ്പൽ കടലിന്റെ അഗാധതയിലേക്ക് മുങ്ങിതാന്നു… ആ സമയത്ത് സൂര്യനെ മറച്ചുകൊണ്ട് ഒരു പുകച്ചുരുൾ ആകാശത്തെ വലയം ചെയ്തു…
അത് അവനായിരുന്ന..
ഡെർവിൻ സായിപ്പിന്റെ മകൻ…
അവന്റെ ആത്മാവിന്റെ ഉയർത്തെഴുനേൽപ്പ്… ജീവിച്ചിരുന്നതിനേക്കാൾ അപകടകാരി ആയി മാറി.. ദുർമരണത്തിൽ ഉയർത്തെഴുന്നേറ്റവൻ..
പിന്നീട് അവന്റെ രാവുകൾ ആയിരുന്നു..
പിന്നേ പിന്നേ പെൺകുട്ടികൾ അപ്രത്യക്ഷരാവാൻ തുടങ്ങി…
ആരാണ് അതിന്റെ പിന്നിലെന്ന് അനേഷിച്ചിട്ട് ഒരു ഉത്തരവും കണ്ടെത്താൻ കഴിഞ്ഞില്ല..

പക്ഷേ കാലത്തിന്റെ നീയോഗംപോലെ.. മഹാമാന്ത്രികനായ നീതുവിന്റെ മുതുമുത്തശ്ശൻ.. ഡെർവിൻ സായിപ്പിന്റെ പാലസിൽ എത്തിച്ചേർന്നു..
അവിടെവെച്ചാണ്..

ഡെർവിൻ സായിപ്പ് തന്റെ മകൻ …
ചെയ്ത് കൂട്ടിയ കാലംപോലും പൊറുക്കാത്ത തെറ്റുകൾക്ക്.. ശാപമോഷം നൽകി ദൈവസന്നിധിയിലേക്ക് അയക്കുവാൻ..
അങ്ങയ്ക്ക് സാധിക്കുമോ.. തിരുമേനി.. എന്ന് ചോദിച്ചു.. ..
ശ്രമിച്ചുനോക്കാം എന്നാണ് തിരുമേനി പറഞ്ഞത്..
അദ്ദേഹം മാന്ത്രിക കളമൊരുക്കി ആ നാട്ടിൽ..
പക്ഷേ ആത്മാവിനെ ആവാഹിക്കുവാൻ കഴിയാതെപോയി
അതിന്റെ ഉത്തരം കണ്ടെത്തിയ തിരുമേനി…
സായിപ്പിനോട്‌ പറഞ്ഞു .

ദുർമരണപെട്ട.. അങ്ങയുടെ മകൻ ഉയർത്തെഴുന്നേറ്റിരിക്കുന്നു… ഈ നാട് തന്നെ നശിപ്പിക്കുവാനുള്ള പകയുമായിട്ട്….

അതിന് എന്ത് ചെയാൻ കഴിയും തിരുമേനി എന്ന് ചോദിച്ചു..

ഒരു വഴിയുണ്ട്.. അവൻ ഡ്രാക്കുള എന്നാ കഥാപാത്രമായി സ്വയം മാറിയതുകൊണ്ടാണ്..
അവനിൽ ഡ്രാക്കുളയെപോലെ പൈശാചികമായത് അവന്റെ പ്രവർത്തികൾ..
. പക്ഷേ ഇവിടെ അവനെ ഒന്നും ചെയുവാൻ കഴിയില്ല…
അങ് എനിക്ക് ഒപ്പം ഭാരതത്തിലേക്ക് വരു.. അവിടെ എന്റെ മലയാളനാട്ടിൽ അവനുള്ള കല്ലറ ഒരുക്കം നമ്മുക്ക്.. അവിടെ അങ്ങ് അവനുവേണ്ടി ഡ്രാക്കുള കോട്ടപോലെ ഒരു ബംഗ്ലാവ് പണിയണം….. അവനെ ആവാഹിച്ചു അവിടെ എത്തിക്കുവാൻ.. അവന് പ്രിയപെട്ടത് അവന്റെ അമ്മ അല്ലായിരുന്നോ ആ അമ്മയുടെ ഒരു ഫോട്ടോയും കൈയിൽ കരുതുക…

Leave a Reply

Your email address will not be published. Required fields are marked *