കണക്കുപുസ്തകം – 6 1

: അന്നാമ്മേ… നമ്മൾ തമ്മിലുള്ള പ്രശ്നത്തിൽ അവളെയെന്തിനാ വലിച്ചിഴക്കുന്നേ…

: പ്രശ്നമോ.. ഹരിയെന്താ ഈ പറയുന്നേ.. ഹരിയെന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുവാ.. എല്ലാം ഞാൻ നേരിട്ട് പറയാം. ഇന്ന് രാത്രി മേരിയുടെ അടക്കിന് വരില്ലേ ഹരി…. ഇവിടെ വന്നാൽ മതി. എന്നിട്ട് നമുക്ക് ഒരുമിച്ച് പോവാം കൊച്ചിക്ക്, പോകുമ്പോ നമ്മുടെ വൈഗമോളെയും കൂട്ടാം….

: അന്നാമ്മേ ഞാൻ കൊച്ചിയിലെ വീട്ടിൽ വരാം.. നമുക്ക് എല്ലാം പറഞ്ഞു തീർക്കാം. ഞാനാണ് കൊന്നതെന്ന് പറഞ്ഞ അവളെയെനിക്ക് കാണണം, ആ ഷേർളിയെ..

………………

ഇതേസമയം അവറാച്ചൻ തന്റെ ഫോണെടുത്ത് കറക്കിയത് വൈഗയുടെ നമ്പറിലേക്കാണ്. അവറാച്ചന്റെ സംസാരത്തിൽ നിന്നും കാര്യങ്ങളുടെ കിടപ്പ് മനസിലാക്കിയ വൈഗയുടെ ഉള്ളൊന്ന് പിടഞ്ഞു. തന്റെ ഏട്ടനെ അഴിക്കുള്ളിലാക്കാനുള്ള എല്ലാ തെളിവുകളും അവറാച്ചൻ നിരത്തിയപ്പോൾ വൈഗയ്ക്ക് അവറാച്ചനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഈ അവസരം മുതലാക്കിയ അവറാച്ചൻ സന്ധി സംഭാഷണത്തിന് വൈഗയെക്കൂടി വീട്ടിലേക്ക് ക്ഷണിച്ചു. അവറാച്ചനുമായി സംസാരിച്ചയുടനെ വൈഗ പോയത് ശ്യാമപ്രസാദിന്റെ അടുത്തേക്കാണ്. രണ്ടുപേരുംകൂടി ഹരിയെ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

സന്ധ്യയോടുകൂടി കൊച്ചിയിൽ വന്നിറങ്ങിയ ബ്ലെസ്സിയെ സ്വീകരിക്കാനായി അന്നാമ്മ അയച്ച വണ്ടിയിൽ കയറി ബ്ലെസ്സി മൂന്നാറിലേക്ക് യാത്രതിരിച്ചു. രാത്രിയോടെ മൂന്നാറിലെത്തിയ ബ്ലെസ്സി തന്റെ പെറ്റമ്മയുടെ മുഖം കണ്ട് വിങ്ങിപ്പൊട്ടി. അന്നാമ്മയുടെ എസ്റ്റേറ്റിന്റെ ഒരു കോണിൽ മേരിക്കായി അന്ത്യവിശ്രമമൊരുക്കിയ ശേഷം അന്നാമ്മ ബ്ലെസ്സിയെ നെഞ്ചോട് ചേർത്തുപിടിച്ചു…

: കരയല്ലേ മോളേ… ദൈവം ചിലരെ നേരത്തെ വിളിക്കും. ഏതോ ഒരുത്തൻ ചവച്ചുതുപ്പിയശേഷം കൊന്നതാണ് നമ്മുടെ മേരിയെയെന്ന് ഈ സമൂഹം അറിയരുത്. അതല്ലേ അന്നാമ്മച്ചി ഇവിടെ കല്ലറയൊരുക്കിയത്. മോളുടെ അമ്മയുറങ്ങുന്ന ഈ മണ്ണ് ഇനി മോൾക്കുള്ളതാ..
: ഏതോ ഒരുത്തൻ അല്ലല്ലോ കൊച്ചമ്മേ… എനിക്കറിയാം ആരാണെന്ന്…എന്നോട് സംസാരിച്ചിരിക്കുമ്പോഴാ അവൻ എന്റെ അമ്മയെ…. എന്നാലും ഷേർളി നിനക്കെങ്കിലും തടുക്കാമായിരുന്നില്ലേ…

: ബ്ലെസ്സി… ഞാനും ഉണ്ടായിരുന്നു പക്ഷെ എന്നെ മുറിയിൽ നിന്നും പുറത്താക്കിയ ശേഷം അയാൾ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല…

: കൊച്ചമ്മേ… എനിക്ക് അവനെ വേണം… ആ ഹരിയെ

: മോള് പ്രശ്നത്തിനൊന്നും പോകണ്ട…. ഇച്ചായൻ പറയുന്ന പോലെ ചെയ്യാം നമുക്ക്…

: ആ കുഴിയിൽ കിടക്കുന്നത് എന്റെ അമ്മയാണെങ്കിൽ അവനെ ഞാൻ കൊല്ലും…

: മോള് വാ.. നമുക്ക് വീട്ടിലെത്തിയിട്ട് തീരുമാനിക്കാം എന്ത് വേണമെന്ന്…

മേരിയെ അടക്കിയശേഷം അന്നാമ്മ തന്റെ പരിവാരങ്ങളെയും കൂട്ടി കൊച്ചിയിലേക്ക് യാത്രപുറപ്പെട്ടു. പുലർച്ചയോടെ കൊച്ചിയിലെ വീട്ടിലെത്തിയ അന്നാമ്മ ബ്ലെസിയെ നേരെ കൊണ്ടുപോയത് അവറാച്ചന്റെ അടുത്തേക്കാണ്. ബ്ലെസ്സിയുടെ ഉള്ളിൽ പകയുടെ വിത്തുപാകിയ അവറാച്ചൻ അവളെ ആശ്വസിപ്പിക്കാൻ മറന്നില്ല. ബ്ലെസ്സിയുടെ മനസ്സിൽ ഹരിയെ കൊല്ലാനുള്ള ദേഷ്യം ഇരച്ചുകയറി.

: മോളേ.. വൈകുന്നേരം അവനോട് ഇവിടെവരെ വരാൻ പറഞ്ഞിട്ടുണ്ട്.. മോള് ഇവിടെവച്ച് അവിവേകമൊന്നും കാണിക്കരുത്. നിനക്ക് ജീവിതകാലം മുഴുവൻ സുഖമായി ജീവിക്കാനുള്ളത് അവന്റെ കയ്യിൽ നിന്നും കിട്ടിയ ശേഷം മാത്രമേ എന്തെങ്കിലും ചെയ്യാൻ പാടുള്ളു…. മനസിലായല്ലോ എന്റെ ബ്ലെസ്സിക്ക്

: ഉം… മുതലാളി പേടിക്കണ്ട. ഇവിടത്തെ ചോറല്ലേ ഞാൻ തിന്നുന്നത്.. മുതലാളിക്ക് ദോഷംവരുന്നതൊന്നും ഞാൻ ചെയ്യില്ല

: എന്ന എന്റെ കൊച്ച് ചെന്ന് ഇച്ചിരി വിശ്രമിക്ക്.. ഒരുപാട് യാത്രചെയ്ത് വന്നതല്ലേ..

: ഇച്ചായോ.. ഡെന്നിസ് വിളിച്ചായിരുന്നോ.. അവനെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ

: അവൻ എന്തെങ്കിലും തിരക്കിലായിരിക്കും.. നീ ബ്ലെസ്സി മോളെ മുകളിലത്തെ മുറിയിൽ ആക്കിയേച്ചും വാ..

………………..

വൈകുന്നേരം അന്നാമ്മ വിളിച്ചതുപ്രകാരം ഹരി വൈഗയുമായി തോട്ടത്തിൽ ബംഗ്ലാവിലെത്തി. മുന്നാറിൽ വിട്ടിട്ട് പോയ ഹരിയുടെ ബെൻസ് മുറ്റത്ത് കിടപ്പുണ്ട്. അകത്തേക്ക് കയറിയിരുന്ന ഹരിക്കും വൈഗയ്ക്കും മുന്നിലേക്ക് അവറാച്ചനെ വീൽ ചെയറിൽ തള്ളിക്കൊണ്ട് വന്ന് നിർത്തിയത് ഷേർളിയാണ്. ഷേർളിയെ കണ്ടയുടനെ ഹരി ചാടിയെഴുന്നേറ്റ് അവൾക്കുനേരെ കൈയ്യോങ്ങാൻ തുടങ്ങിയതും അന്നാമ്മ ഹരിയെ തടഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *