കണക്കുപുസ്തകം – 6 1

അവറാച്ചന്റെ മടിക്കുത്തിൽ നിന്നും കയ്യെടുത്ത വൈഗ നേരെ തിരിഞ്ഞത് അന്നാമ്മയുടെ നേർക്കാണ്. ഒന്നും മനസിലാകാതെ അന്താളിച്ചു നിൽക്കുന്ന അന്നാമ്മയുടെ മുഖം ചുവന്ന് തുടുത്തു.

: എഡോ അവറാച്ചാ.. താനെന്താ കരുതിയത് നിനക്ക് പറ്റിയത് അപകടമാണെന്നോ.. തന്നെ ജീവച്ഛവമായി കിടത്തണം എന്നാ കരുതിയത്. പക്ഷെ ദൈവം പിന്നേം നിന്റെകൂടെയായിരുന്നു.. സാരമില്ല കളി കഴിഞ്ഞിട്ടില്ലല്ലോ.. നിനക്ക് മലയാള ദേശം പത്രത്തിലെ റിപ്പോർട്ടർ കൃഷ്ണകുമാറിനെ ഓർമ്മയുണ്ടോ.. പാവം ഇന്ന് ജീവനോടെ ഇല്ല. നിന്റെ വെപ്പാട്ടി മേരിയേയും മോളെയും അന്വേഷിച്ച് ബോംബെയിലേക്ക് വണ്ടികയറിയതാ.. പക്ഷെ തിരിച്ച് വീട്ടിലേക്കെത്തിയത് ശവമായിട്ടായിരുന്നു. അയാൾ എഴുതിയ റിപ്പോർട്ടിന്റെ ബാക്കി അന്വേഷിച്ച് ഇറങ്ങിയതായിരുന്നു ഞാൻ. പക്ഷെ ആ പാവത്തിനെ കിട്ടിയില്ല. പകരം അയാളുടെ അച്ഛനും അമ്മയും എനിക്ക് കുറച്ച് വിവരങ്ങൾ തന്നു. അത് ചെന്ന് നിന്നത് നിന്റെ പേരിന്റെ പുറകെയാണ്. നിന്റെയീ നക്ഷത്ര വേശ്യയുടെ വകയിലൊരു അങ്ങളയില്ലേ ആന്റണി.. അവന്റെ കൈകൊണ്ടാണ് കൃഷ്ണകുമാർ മരിച്ചതെന്ന് അല്പം ബുദ്ദിമുട്ടിയാണെങ്കിലും ഞാൻ കണ്ടെത്തി. അതിനുള്ള ചെറിയൊരു സമ്മാനമായിരുന്നു നിന്റെയീ തള്ള് വണ്ടി.
എടി വെടിച്ചി അന്നാമ്മേ… നിനക്ക് ഓർമ്മയുണ്ടോ നമ്മുടെ ചായക്കാരൻ അപ്പൂപ്പനെ… അതേടി മൈരേ, അന്ന് നീയൊക്കെ കൊന്നുതള്ളിയ കൃഷ്ണകുമാറിന്റെ അച്ഛനാ അത്.. ഇപ്പൊ നിനക്ക് മനസ്സിലായിക്കാണുമല്ലോ അയാൾക്ക് എങ്ങനാ നിന്നെ പരിചയമെന്ന്..

: ഡാ ചെറുക്കാ… പശുവും ചത്തു മോരിലെ പുളിയും പോയി.. ഇതൊക്കെ പൊക്കിപിടിച്ചോണ്ട് വന്നാൽ അവറാച്ചൻ പേടിച്ച് നിന്റെ കാലിൽ വീഴുമെന്നാണോ കരുതിയത്.. നിന്നെ ഞാൻ പൂട്ടും

: പറഞ്ഞു കഴിഞ്ഞില്ലല്ലോ അവറാച്ചാ… ആട്ടെ നിന്റെ മോൻ ഇപ്പൊ എവിടുണ്ട്. അവൻ തിരിച്ച് ദുബായിൽ എത്തിയോ..നമുക്ക് അവനെയൊന്ന് ഒന്ന് കണ്ടാലോ..

ഹരി തന്റെ ഫോണെടുത്ത് അവറാച്ചന് നേരെ തിരിച്ചതും അയാളുടെ കണ്ണുകൾ മലർക്കെ തുറന്നു. അവറാച്ചന്റെ പഴയ ഗോഡൗണിൽ ആന്റണിയുമൊത്ത് വെള്ളമടിച്ചുകൊണ്ടിരിക്കുന്ന ഡെന്നിസ് ഇന്നലെ രാത്രി മുതൽ ഹരിയുടെ നിരീക്ഷണത്തിലാണെന്നറിഞ്ഞ അന്നാമ്മയും അവറാച്ചനും ശരിക്കും ഞെട്ടി.

: പേടിക്കണ്ട.. ചെറുക്കനെ ഞാൻ ഒന്നും ചെയ്തിട്ടില്ല. എന്നാ വേണമെന്ന് അവറാച്ചൻ തന്നെ പറ. അവനെയങ്ങ് തട്ടിയാലോ…

: ഡാ… നീ ആരോടാ കളിക്കുന്നതെന്ന് അറിയോ… അവന്റെ ദേഹത്തെങ്ങാൻ ഒരുതരി മണ്ണ് വീണാൽ… നിന്നേം ഇവളേം പച്ചക്ക് കത്തിക്കും ഞാൻ

: ചെലക്കാതിരിക്കെടോ… തന്റെ ഇറച്ചിയിൽ മണ്ണുപറ്റാതെ നോക്ക് ആദ്യം എന്നിട്ടല്ലേ നിന്റെ മുള്ളിത്തെറിച്ച വാണപ്പാലിനുണ്ടായ കീടം. ആദ്യം ഞാൻ നമ്മുടെ ഷേർളിയുടെ കണക്കൊന്ന് തീർക്കട്ടെ… അവളല്ലേ നിന്റെ കയ്യിലുള്ള സാക്ഷി… മോളെ വൈഗേ… ഞാൻ നേരത്തെ പറഞ്ഞ ആളെയൊന്ന് വിളിച്ചേ…

വൈഗ ഉടനെ ഫോണെടുത്ത് ആരെയോ വിളിച്ച് അവറാച്ചന്റെ വീട്ടിലേക്ക് വരൻ പറഞ്ഞു. അവൾ ഫോൺ വിളിച്ച് സംസാരിച്ചയുടനെ ഹരി ഷേർളിയുടെ കൈപിടിച്ച് അവറാച്ചന് മുന്നിലേക്ക് നിർത്തി.

: മോളെ ഷേർളി… പറ നീയെന്താ കണ്ടത്… ഞാൻ മേരിയെ എന്ത് ചെയ്‌തെന്ന മോള് കണ്ടത്

: ഇതാണ് ഈ ഹരി സാറിന്റെ കാര്യം… എല്ലാം ഒരു തമാശയാണ്. എന്റെ മുതലാളി കിടന്ന് വിയർക്കുന്ന കാണുന്നില്ലേ.. ഇങ്ങനുണ്ടോ ഒരു പകപോക്കൽ..

ഇതുംപറഞ്ഞ് ഷേർലി അവറാച്ചന് നേരെ തിരിഞ്ഞു..

: സോറി അപ്പച്ചാ… അയ്യോ മാഡം ഇവിടുണ്ടായിരുന്നത് ഞാൻ ഓർത്തില്ല.. സോറി മുതലാളി.. ഈ സാർ വന്ന് സഹായിക്കുമോ എന്ന് ചോദിച്ചപ്പോൾ മറുത്തൊരു വാക്ക് പറയാൻ തോന്നിയില്ല. അതുകൊണ്ടാ..
എഡോ കടിമൂത്ത കിളവാ, താനെന്താ കരുതിയത് പെണ്ണിന്റെ മടിക്കുത്തഴിച്ച് കൂടെ കിടത്തിയാൽ അവളുടെ മനസും കൂടെപോരുമെന്നാണോ.. എന്റെ കെട്ടിയോൻ ദുബായിലുള്ള നിന്റെ കമ്പനിയിൽ നരകിക്കുന്നത് അല്പമെങ്കിലും കുറഞ്ഞോട്ടെന്ന് കരുതിയാ നിന്റെ മുൻപിൽ ഞാൻ തുണിയഴിച്ചത്. ആദ്യം എനിക്കറിയില്ലായിരുന്നു നിന്റെ കമ്പനിയിൽ ആണ് ആ പാവത്തിന് ജോലിയെന്ന്. പിന്നെയല്ലേ മനസിലായത് അയാളെക്കൊണ്ട് എന്നെ കെട്ടിച്ചതുപോലും നീയും നിന്റെയീ തെരുവ് വേശ്യയും കൂടിയാണെന്ന്.. അന്നേ ഞാൻ നോക്കിയിരിക്കുവായിരുന്നു… നിനക്കിട്ട് പണിയാൻ. നിനക്ക് എന്നെ കാണുമ്പോ സിസിലികുഞ്ഞിനെ ഓർമ്മവരും അല്ലെ…

Leave a Reply

Your email address will not be published. Required fields are marked *