തന്റെ യോനിയുടെ ഉടമ താൻ മാത്രമല്ല, അത് രവിക്കുംകൂടി ഉള്ളതാണെന്ന ദൃഢനിശ്ചയം ആ രാത്രിയിൽ സതി മനസ്സുകൊണ്ട് എടുത്തു. അവരുടെ ഇടയിൽ ഒരു പുതുബന്ധം വളരുകയായിരുന്നു.
രവി എന്ന മോഷ്ടാവിന്റെ വലിയൊരു ഗുണം എന്താണെന്ന് വച്ചാൽ, കിട്ടുന്നതിൽ ഒരു വിഹിതം അർഹതയുള്ള പാവങ്ങൾക്ക് കൊടുക്കുക
എന്നതായിരുന്നു. മിക്കവാറും മണി ഓർഡർ വഴിയാണ് പണം അയയ്ക്കലെങ്കിലും ചുരുക്കം സമയങ്ങളിൽ നേരിട്ടും പണം എത്തിക്കാറുണ്ട്. അങ്ങിനെ പണസഹായം നൽകുന്ന ഒരിടത്തെ ഇരുപതാമത്തെ വാർഷീക ആഘോഷത്തിന്റെ സമാപന പരിപാടിയിലേക്ക് രവിക്കും ക്ഷണം ലഭിച്ചു. പരിപാടി ദിവസം പ്രസ്തുത സ്ഥലത്തേക്ക് അതിരാവിലെ വണ്ടിപിടിച്ചു രവി.
ടൗണിൽനിന്നും അധികം ദൂരെയല്ലാത്ത ആ മന്ദിരത്തിൽ രവി എത്തി. ചുറ്റും തോരണങ്ങളാൽ അലങ്കരിച്ച ചെറുകെട്ടിടത്തിൽ ആഘോഷത്തിന്റെ ഒരുക്കം തകൃതിയായി നടക്കുന്നു. കുട്ടികളും പ്രായമായവരും കൈ-മെയ് മറന്ന് പല ജോലികളിൽ വ്യാപൃതർ.
രവി നേരേ അഡ്മിനിസ്ട്രേഷൻ ഓഫിസ്സിലേക്ക് നടന്ന് ഭരണനിർവഹണം നടത്തുന്ന പൊന്നമ്മയെ കണ്ടു.
“വരണം… വരണം….”
പൊന്നമ്മ കൈകൂപ്പി രവിയെ സ്വീകരിച്ചു. രവിയും കൈകൂപ്പി പ്രത്യഭിവാദം ചെയ്തു.
പൊന്നമ്മക്ക് നമ്മുടെ സിനിമാ നടി പൊന്നമ്മയുടെ ഒരു വിദൂര ഛായയുണ്ട്. നിറത്തിന്റെ കാര്യത്തിൽ
ഇവരാണ് മുന്നിൽ. പ്രായം അമ്പതിനോട് അടുത്ത് കാണും. പക്ഷെ നാൽപ്പതിന്റെ ചുറുചുറുക്കും ഭംഗിയും.
ഇരുപത് വർഷങ്ങളായി അവർ നടത്തുന്ന അഗതിമന്ദിരത്തിൽ മുപ്പതോളം കുട്ടികളും ഇരുപതോളം അമ്മമാരും രണ്ട് ആയമാരും ഇപ്പോൾ ഉണ്ട്. കക്ഷിയെ പരിചയപ്പെട്ടത് ഒരിക്കൽ നടന്ന മോഷണ ശ്രമത്തിന്റെ ഇടയ്ക്കായിരുന്നു.
അന്ന് കോട്ടയത്തിന്റെ കിഴക്കേ പ്രദേശത്ത് ഒരു വീട് നോട്ടമിട്ട് പതിവുപോലെ ഒരു സിനിമയ്ക്ക്
പോയി. സിനിമ കഴിഞ്ഞ്, നോട്ടമിട്ട വീട്ടിലേക്ക് ഇരുട്ടിന്റെ മറപിടിച്ച് നടന്ന് പോകുമ്പോൾ കുറച്ച് ഇപ്പുറത്തുള്ള വീട്ടിൽനിന്നും ഒരു സ്ത്രീയുടെ കരച്ചിൽ. രവി അരികിലെ വള്ളിപ്പടർപ്പിൽ മറഞ്ഞുനിന്ന് കരച്ചിലിന്റെ ഉടമയെ വീടിന്റെ ഉള്ളിൽ തിരഞ്ഞു. ഒന്നും കാണാൻ കഴിയാത്തതുകൊണ്ട് ശബ്ദമുണ്ടാക്കാതെ വീടിന്റെ അരികിലേക്ക് പ്രവേശിച്ച് അകത്ത് കണ്ണാൽ പരതി.
“നീ കുറേ നാളായി എന്നെ പറഞ്ഞ് പറ്റിക്കുന്നു… ഇനി കാക്കാൻ എനിക്ക് വയ്യ.. നിന്റെ തീരുമാനം ഇന്നെനിക്ക് അറിയണം..” ഒരു പുരുഷന്റെ കുഴഞ്ഞ ശബ്ദം.
“ചേട്ടായി എന്നെ തെറ്റായി കാണരുത്… ഞാൻ ഒരു പാവമാ…” ഒരു സ്ത്രീയുടെ തേങ്ങൽ..
അത് കേവലം കരച്ചിൽ ആയിരുന്നില്ല മറിച്ച് കേഴൽ ആയിരുന്നു. രവി ജനലിലൂടെ നോക്കിയപ്പോൾ മെലിഞ്ഞുണങ്ങിയ ഒരുവന്റെ കാല് പിടിച്ച് നിലത്തിരിക്കുന്ന ഒരു സ്ത്രീ. അയാൾ അവളുടെ മുടി ചുരുട്ടിപ്പിടിച്ചിട്ടുണ്ട്.
“നിന്നെ രുചിക്കാനാണ് ഇവിടെ വരുത്തിച്ചത്.. കുറേ കാലമായുള്ള എന്റെ ആഗ്രഹം… വീട്ടിൽ ആരും ഇല്ലാത്ത ദിവസം നിന്നോട് വരാൻ പറഞ്ഞത് നിന്നെ അനുഭവിക്കാനാണ്… കേട്ടോടീ പന്ന പൊലയാടി…” അയാൾ ആക്രോശിച്ചു.
“ഞാൻ കാലുപിടിക്കാം.. എന്നെ വെറുതെ വിട്….” സ്ത്രീ വീണ്ടും കേണു.
“ദേ… അവസാനമായി ഒരു കാര്യം പറഞ്ഞേക്കാം…. ഞാൻ തിരികെ വരുമ്പോഴേക്കും നല്ല കുട്ടിയായി എനിക്ക് വഴങ്ങണം… മറിച്ചെങ്കിൽ നിന്നെ ഞാൻ തീർക്കും… ഈ രാത്രിയിൽ…”
അതും പറഞ്ഞ് ശരം കണക്കെ അയാൾ പുറത്തേക്ക് പാഞ്ഞു.
എന്തിനായിരിക്കും ഈ പാതിരാത്രിയിൽ അയാൾ പുറത്തേക്ക് പോയത്? തിരികെ വന്നാൽ ഇയാൾ ആ സ്ത്രീയെ കീഴ്പ്പെടുത്തി ഉപയോഗിക്കും. അവരുടെ താല്പര്യമില്ലായ്മ വാക്കുകളിൽ സ്പഷ്ടം. ഇവരെ രക്ഷിക്കണോ? അഥവാ രക്ഷിക്കുക എന്ന് വച്ചാൽ ഇവരെ ഇവിടെനിന്നും കൂട്ടികൊണ്ട് പോരണം. ഇവർ വരുമോ? ഇനി വരാൻ താല്പര്യം പ്രകടിപ്പിച്ചാൽ തന്റെ കൊച്ചുമുറിയിൽ സുരക്ഷയാക്കാം.
രവി ഒന്നുകൂടി അവരെ നോക്കി. ഈശ്വരാ…!! ഇപ്രാവശ്യം രവി ഞെട്ടിത്തരിച്ചു. കാരണം കൈയ്യിൽ ഒരു സാരിയുമായി അരികിലെ മേശ വലിക്കുന്ന കാഴ്ചയാണ് രവി കണ്ടത്. ഇവർ ജീവിതം അവസാനിപ്പിക്കുവാനുള്ള പുറപ്പാടാണല്ലോ! അടിയിന്തരമായി താൻ പ്രതികരിക്കേണ്ടിയിരിക്കുന്നു. മുൻപിൻ നോക്കാതെ മുൻവശത്ത് തുറന്നുകിടക്കുന്ന വാതിലിലൂടെ രവി അവരുടെ അടുത്തേക്ക് പാഞ്ഞ് അവരെ തള്ളിമാറ്റി. പിന്നെ, കൈയ്യിൽനിന്നും സാരി ബലമായി വലിച്ച് ദൂരേക്ക് എറിഞ്ഞിട്ട് അവരുടെ തോളിൽ പിടിച്ച് കരഞ്ഞുകലങ്ങിയ കണ്ണുകളിലേക്ക് നോക്കി.
