കാമാനുരാഗം 30

“ അത് നടക്കുമോടീ… ഞാൻ മാത്രം?…”

“ അതൊക്കെ നടക്കും… അതിനുള്ള എല്ലാ വഴിയും ഞാൻ ക്ലിയറാക്കി വെച്ചിട്ടുണ്ട്. നീ,
ഞാൻ പറയുമ്പോലെ അങ്ങ് ചെയ്തോണ്ടാ മതി… കേട്ടല്ലോ…

“ ഉം… ശരി..”

“ഇനി ഞാൻ പറയുന്ന കാര്യം നീ ശ്രദ്ധിച്ച് കേൾക്കണം. നാട്ടിലേക്ക് വരാനും, നിന്നെയൊന്ന് കാണാനും വേണ്ടി രണ്ട് മാസം മുൻപ് ഞാൻ ചേട്ടനോടൊരു നുണ പറഞ്ഞിരുന്നു. ഡിഗ്രിക്ക് പഠിച്ച എല്ലാവരും ഒന്ന് ഒത്തു കൂടുന്നുണ്ടെന്ന്. ദിവസമൊന്നും പറഞ്ഞിരുന്നില്ല. ആ ദിവസം ഞാൻ മറ്റന്നാളാക്കി മാറ്റിയിട്ടുണ്ട്. അത് കൊണ്ട് നീ മാത്രം എയർപോർട്ടിൽ വന്ന് എന്നെ കൂട്ടി അവിടെ കൊണ്ട് പോകണം. പിറ്റേ ദിവസമേ അവിടുന്ന് മടങ്ങി വീട്ടിലേക്ക് വരികയുള്ളൂ… എന്താ നിനക്ക് പറ്റില്ലേ…”

നിഷ പദ്ധതി വിശദീകരിച്ചു.

“ശരി… അത് ഞനേറ്റു. പക്ഷേ എവിടെയാണീ പരിപാടി നടക്കുന്നസ്ഥലം…”

അവൻ ചോദിച്ചു.

“ എൻ്റീശ്വരാ… നീയിത്ര പൊട്ടനായിപ്പോയല്ലോ… എടാ കുട്ടാ… അതിന് അങ്ങിനെയൊരു പരിപാടിയില്ലടാ…
ഇതൊക്കെ ഞാൻ പ്ലാൻ ചെയ്തതാ… എടാ… രണ്ട് മാസത്തെ പ്ലാനിംഗാണിത്…
നീ കുളമാക്കരുത്…”
അത് കേട്ട് സനൂപ് അമ്പരന്നു. ഇതൊക്കെ നടക്കുമോ? അപകടം പിടിച്ച പണിയാണിത്. പക്ഷേ അവൾഒരുപാട് പ്രതീക്ഷയോടെ പ്ലാൻ ചെയ്ത പദ്ധതിയാണിത്. ഇത് നടത്തിക്കൊടുക്കേണ്ടത് താനാണ്. ഏതായാലും ഒരു പിഴവുമില്ലാതെ ഇത് നടത്തണം.

“ഓക്കേ ടീ… ഞാൻ തയ്യാർ… പക്ഷേ നമ്മൾ എങ്ങോട്ട് പോകും?…”

അവൻ ചോദിച്ചു.

“ പിന്നേ… ഇവിടെ ഖത്തറിൽ നിൽക്കുന്ന ഞാനാണല്ലോ നിനക്ക് നാട്ടിലുള്ള സ്ഥലങ്ങൾ പറഞ്ഞ് തരേണ്ടത്. ഇത്രയൊക്കെ ഞാൻ ചെയ്തില്ലേടാ… ബാക്കിയൊക്കെ നീ നോക്ക്..
വല്ല മൂന്നാറോ… അങ്ങിനെ എവിടെയെങ്കിലും. ഒരു ദിവസമുള്ളത് രണ്ടായാലും കുഴപ്പമില്ല. അതൊക്കെ ഞാൻ നോക്കിക്കോളാം..”

ഇവൾ ഒരുങ്ങിത്തന്നെയാണെന്നവന് മനസിലായി. ഇനി താൻ പിന്നോട്ട് നിന്നാൽ ശരിയാവില്ല. അവൻ കുറച്ച് നേരം ഒന്നാലോചിച്ചു. പിന്നെ അവളോട് പറഞ്ഞു.

“ മൂന്നാറൊന്നും ശരിയാവില്ലെടീ… അവിടെയൊക്കെ നമ്മുടെ നാട്ടുകാർ ഇടക്ക് പോകുന്നതാ… നമുക്കൊരു കാര്യം ചെയ്യാം. ഊട്ടിയിൽ പോകാം. ഊട്ടിയിൽ നിന്നും കുറച്ചകലെ കൊത്തഗിരി എന്നൊരു സ്ഥലമുണ്ട്. അവിടെ കാടിനുള്ളിൽ ഒരു റിസോട്ടുണ്ട്. ഒരിക്കൽ ഞാനവിടെ പോയിട്ടുണ്ട്. അവിടെ താമസിക്കുന്നവർ പോലും പരസ്പരം കാണില്ല.
ഓരോരുത്തർക്കും വലിയ മതിൽ കെട്ടിത്തിരിച്ച കോട്ടേജുകളാണ്. നമ്മുടെ വണ്ടി നമ്മുടെ കോട്ടേജിൽ തന്നെ നിർത്തിയിടാം. അവിടെയാവുമ്പോൾ ഒരാളെയും പേടിക്കേണ്ട. അത് മതിയോ..

“ മതിയെടാ കുട്ടാ… നല്ല സ്ഥലം നോക്കി നീ തന്നെ തീരുമാനിച്ചാൽ മതി. ഇനിയെന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ വിളിക്കാം.. ശരീടാ.. മുത്തേ…”

അവൾ ഫോൺ വെച്ചതും സനൂപ് മലർന്ന് കിടന്ന് ആലോചിച്ച് നോക്കി. വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. എങ്ങാനും പാളിപ്പോയാൽ കുടുംബം തകരും. പക്ഷേ അവൾ നല്ല പ്രതീക്ഷയിലാണ്. തന്നിലാണ് അവളുടെ പ്രതീക്ഷ. അത് തകരാൻ പാടില്ല. റിസ്ക്കെടുക്കാം. അപ്പോഴല്ലേ ലൈഫിനൊരു ത്രില്ലുള്ളൂ.
അവൻ ഒരു പേനയും, പേപ്പറും എടുത്ത് ചെയറിലിരുന്നു. എഴുതിയും, വെട്ടിയും,
തിരുത്തിയും വിശദമായ ഒരു പ്ലാൻ തയ്യാറാക്കി. എയർപോർട്ടിൽ നിന്നും ഊട്ടിയിലെ റിസോർട്ടിലേക്കുള്ള ദൂരവും, അതിന് വരുന്ന സമയവും വരെ കൃത്യമായി കണക്ക് കൂട്ടി. അവിടുന്ന് ആരെങ്കിലും കണ്ടാൽ ,പറഞ്ഞാൽവിശ്വസിക്കാവുന്ന മറുപടിയും അവൻ റെഡിയാക്കി. വീട്ടുകാരിൽ നിന്നും ഉണ്ടായേക്കാവുന്ന നാലഞ്ച് ചോദ്യത്തിനുള്ള ഉത്തരവും ഒരു പാട് ആലോചിച്ച് തയ്യാറാക്കി.

നിഷ വരുന്നത് വല്യമ്മ പറഞ്ഞ് എല്ലാവരും അറിഞ്ഞു. രാത്രി വീട്ടിൽ വന്നപ്പോഴാണ് അമ്മ സനൂപിനോട് വിവരം പറഞ്ഞത്.

“ അമ്മേ… അവളൊറ്റക്കോ…!”

കേട്ടതും അവൻ അൽഭുതത്തോടെ ചോദിച്ചു. തൻ്റെ അൽഭുതം കുറച്ച് കൂടിപ്പോയെന്ന് അവന് തന്നെ തോന്നി. പക്ഷേ അമ്മയത് ശ്രദ്ധിച്ചില്ല. ശ്രദ്ധിച്ചത് അവൻ നിഷയെ അവൾ എന്ന് വിളിച്ചതാണ്. അതിന് നല്ല ചീത്തയും കിട്ടി. അവൾ നിൻ്റെ ചേട്ടത്തിയമ്മയാണെന്നും ആ രീതിയിൽ അവളെ ബഹുമാനിക്കണമെന്നും ചില ഉപദേശങ്ങളും. അവൻ പുഞ്ചിരിയോടെ അതെല്ലാം കേട്ടിരുന്നു. പിന്നെ ഭക്ഷണം കഴിച്ചു മുറിലേക്ക് പോയി. ഇനി ഇന്നേക്ക് നാലാം നാൾ അത് സംഭവിക്കുന്ന കാര്യമോർത്തവന് ഉറങ്ങാനായില്ല. ഇനി മൂന്ന് ദിവസം വീഡിയോ കോൾ വേണ്ടന്നവർ തീരുമാനിച്ചു. വാട്സപ്പിൽ ചാറ്റ് ചെയ്ത് രണ്ട് പേരും മധുരമനോഹര സ്വപ്നം കണ്ടു റങ്ങി.

Leave a Reply

Your email address will not be published. Required fields are marked *