മലയാളം കമ്പികഥ – കാമിനി പ്രകാശം പരത്തുന്നവള്‍ – 2
നിന്‍റെ മേലുള്ള നോട്ടവും ഒക്കെ … എനിക്ക് തോന്നുന്നത് എന്നെയും ബാസ്റ്റിനെയും അവള്‍ സഹോദരന്‍മാരെ പോലെയാ കാണുന്നെയെന്നാ”
ബാവ പച്ച മാങ്ങയില്‍ മുളക് പോടീ വിതറിയത് കടലാസ്സില്‍ പോതിഞ്ഞതില്‍ നിന്നെടുത്തു കടിച്ചു കൊണ്ട് പറഞ്ഞു …
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
എനിക്കെന്തോ വല്ലായ്ക തോന്നി … ഉടനെ കല്യാണം നടക്കേണ്ട പെണ്ണാണ് … അവരെന്തു ഭാവിച്ചാണിത്.
രാത്രി ആയപ്പോള്‍ ഒരു അര ലിറ്ററും വാങ്ങി വൈന്‍ ഷോപ്പിന്‍റെ പുറകില്‍ പോയി അടിച്ചിട്ട് , കല്ല് ദോശയും തിന്നു മുറിയിലേക്ക് വിട്ടു …
കോഴ്സ് തീരാറായി …ചെന്നൈയോട് വിടപറയാന്‍ തുടങ്ങുന്നു …
ഇടക്കിടക്ക് എനിക്ക് ലീവ് കിട്ടുന്ന തരം നോക്കി , എന്നെ മുന്നില്‍ നിര്‍ത്തി അക്കയും റോജിയും സമ്മേളിച്ചു കൊണ്ടിരുന്നു … ആയിടക്ക് വന്ന ഒരു കല്യാണാലോചനക്ക് അക്ക സമ്മതമറിയിച്ചു … ചെറുക്കന്‍ ഓട്ടോ ഡ്രൈവറാണ് എന്‍റെ പരീക്ഷ തീരുന്നതിന്റെ മൂന്നാം ദിവസമാണ് കല്യാണം എന്നതിനാല്‍ അത് കഴിഞ്ഞിട്ട് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനമായി .. റോജിക്കും ബാവക്കും രണ്ടു മൂന്നാഴ്ച കൂടിയുണ്ട് കോഴ്സ് തീരാന്‍ ..
അക്കയുടെ കല്യാണം കേമമായി നടന്നു … എല്ലാത്തിനും ഞങ്ങള്‍ മൂന്നുപേരും ഓടി നടന്നു … തലേദിവസം കല്യാണമണ്ഡപത്തിലെ ചടങ്ങുകള്‍ തുടങ്ങി …
പിറ്റേ ദിവസത്തെ കെട്ടു വരെ …. എന്നാല്‍ രാവിലെ കല്യാണ മണ്ഡപത്തില്‍ എത്തിയ റോജി മുങ്ങി … അവനെ പിന്നെ കാണുന്നത് വൈകിട്ട് എന്‍റെ മുറിയില്‍ അര ലിറ്ററിന്റെ കാല്‍ ഭാഗത്തോടോപ്പമാണ് ..
കല്യാണം കഴിഞ്ഞു അക്ക കെട്ടിയവന്റെ വീട്ടിലേക്ക് പോയതിന്‍റെ പിറ്റേന്ന് ഞാനും നാട്ടിലേക്ക് വണ്ടി കയറി …
നാട്ടില്‍ ചെന്ന് കുറെ ഓഫീസുകളും കടകളും കയറിയിറങ്ങി … ജോലിക്ക് വേണ്ടി …ഒന്നും ശെരിയായില്ല … ആ സമയത്താണ് അപ്പന്‍റെ ആകസ്മികമായ മരണം …
വീണ്ടും മദ്രാസിലേക്ക് പോയാലോ എന്ന ചിന്തയില്‍ ഇരിക്കുമ്പോഴായിരുന്നു അത് … അപ്പന്‍റെ മരണത്തോടെ തല്‍കാലം ആ ചിന്ത ഉപേക്ഷിച്ചു വീട്ടിലെ പണികളുമായി ഒതുങ്ങി കൂടി .. കയ്യില്‍ അഞ്ച് പൈസ ഇല്ലാത്ത അവസ്ഥ …..
ആ സമയത്താണ് റോജിയുടെ എഴുത്ത് കിട്ടുന്നത് … ഞാന്‍ അവര്‍ക്ക് നാട്ടിലെ അഡ്രസ് കൊടുത്തിരുന്നുവെങ്കിലും അപ്പന്‍ മരിച്ച കാര്യം പറഞ്ഞു എഴുത്തയച്ചിരുന്നില്ല.. എന്നാലും അപ്പന്‍ മരിച്ച വിവരം അവനറിഞ്ഞിരുന്നു . അക്കാ വല്ലതും പറഞ്ഞറിഞ്ഞതാണോ എന്നറിയില്ല ….
കാരണം രണ്ടു മൂന്നു എഴുത്തുകള്‍ എനിക്ക് അക്കയുടെ വന്നിരുന്നു .. കൂടെ മലര്‍ മാസികയും .. പോരുന്നിടം വരെ ഞാനതില്‍ എഴുതിയിരുന്നു … നാലോ അഞ്ചോ കഥകള്‍ ഒന്നിച്ചെഴുതി കൊടുക്കും … പൈസ കിട്ടുമ്പോള്‍ ഒന്നിച്ചു കിട്ടനാണത് ഇടക്ക് എഴുതിയ കത്തില്‍ ഞാന്‍ തിരികെ ചെന്നൈയില്‍ വരുന്ന കാര്യം സൂചിപ്പിച്ചിരുന്നു … അതെന്തായി എന്നുള്ള ചോദ്യത്തിനാണ് ഞാന്‍ അപ്പന്‍റെ മരണ വിവരം അറിയിച്ചത് … റോജി നാട്ടില്‍ എത്തി കഴിഞ്ഞു ദുബായിക്ക് പോയിരുന്നു … അവിടെ കുറച്ചു ഫ്രെന്റ്സും റിലെറ്റിവ്സും ഉണ്ടെന്ന് …
നാട്ടില്‍ ജോലിയൊന്നും ശെരിയായില്ലയെന്നും മൂന്നാല് മാസങ്ങള്‍ കൂടി നോക്കിയിട്ട് മിക്കവാറും ചെന്നൈയ്ക്ക് തിരിക്കുമെന്നും ഞാനവനു മറുപടി അയച്ചു ..
കുറച്ചു ദിവസങ്ങള്‍ ആലപ്പുഴ തന്നെ നിന്നു, അതിനിടക്ക് തിരുവനന്തപുരം തുടങ്ങിയ ഫിനാന്‍ഷ്യല്‍ സിറ്റികളിലും കറങ്ങി നോക്കി ..
ഒരു മാസം കൂടി പിന്നിട്ടു കാണും …
ഒരു ദിവസം ബാവ കടന്നു വന്നു … കവലയില്‍ വണ്ടിയിറങ്ങി , അവിടെ നിന്നൊരാളുടെ സഹായത്തിലാണ് അവന്‍ വന്നത് …
അന്നവിടെ കിടന്ന്,എന്‍റെ വീട്ടില്‍ തങ്ങി ബാവ …നാട്ടില്‍ ഒരു കമ്പനി തുടങ്ങി ബാവ … പക്ഷെ ഓര്‍ഡര്‍ ഒന്നും കിട്ടി തുടങ്ങിയിട്ടില്ല … ബാലാരിഷ്ടിത ഉള്ള സ്ഥലത്തേക്ക് എങ്ങനെയാടാ നിന്നെ വിളിക്കുന്നെ എന്നവന്‍ ചോദിച്ചു …
എന്നാലും പിറ്റേ ദിവസം അവന്‍ മടങ്ങും നേരം കോഴിക്കോടിനു ക്ഷണിച്ചു
അവനാണ് റോജിയുടെ ഒരു അമ്മാമയെ പറ്റി പറഞ്ഞത്.. അമേരിക്കയിലോ മറ്റോ ജോലിയൊക്കെ കഴിഞ്ഞിപ്പോ പാലായില്‍ പ്ലാന്ററായ ഈപ്പച്ചന്‍ മുതലാളിയുടെ ഭാര്യ … റോജിയുടെ അമ്മാമ … അവര്‍ വല്ല സഹായവും ചെയ്യുമെന്ന് പറഞ്ഞു റോജി കൊടുത്ത അഡ്രസ് എനിക്ക് തന്നവന്‍ യാത്രയായി … റോജിയും ദുബായില്‍ ബിസിനെസ് സ്റ്റാര്‍ട്ട് ചെയ്തിരുന്നു … ഒരാഴ്ച മുന്‍പ് .. എന്തെങ്കിലും പുരോഗതി ഉണ്ടെങ്കില്‍ അവനറിയിക്കാം എന്നും പറഞ്ഞു അവന്‍റെ എഴുത്ത് വീണ്ടും വന്നു …
അനിയത്തീടെ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ വീണ്ടും വരുമാനത്തെ കുറിച്ചുള്ള ചിന്ത വേഗത്തിലായി … അവളുടെ തുടര്‍ പഠനവും ,കല്യാണവും ഒക്കെ മനസിലേക്ക് കയറി വന്നു വീര്‍ത്തു പൊട്ടാന്‍ തുടങ്ങിയപ്പോള്‍ അമ്മയെയും അനിയത്തിയെയും അടുത്തുള്ള വകയില്‍ ഒരു പേരമ്മയെ ഏല്‍പ്പിച്ചു വീണ്ടും മദ്രാസിലേക്ക് വണ്ടി കയറി … അമ്മയ്ക്കും ക്ഷീണമായി തുടങ്ങിയിരുന്നു , പ്രായവും അദ്വാനവും അമ്മയെയും ബാധിക്കാന്‍ തുടങ്ങി .. ഉണ്ടായിരുന്ന പറമ്പ് അതിനകം പാട്ടത്തിനു കൃഷി ചെയ്യാന്‍ കൊടുത്തിരുന്നു .
ഏതാണ്ട് ഒന്നര വര്‍ഷം ആയിരുന്നു മദ്രാസില്‍ നിന്ന് വന്നിട്ട്. മദ്രാസിന്റെ വേഗതയിലുള്ള വളര്‍ച്ച കാരണം തിരികെ ചെന്ന ശെരിക്കും ബുദ്ധിമുട്ടി ….
ആദ്യം എന്നെ എതിരേറ്റത് ഞങ്ങള്‍ താമസിച്ചിരുന്ന ലോഡ്ജിന്റെ സ്ഥാനത്ത് ഉയര്‍ന്നു കൊണ്ടിരിക്കുന്ന ബഹുനില കെട്ടിടമാണ് … അതിന്‍റെ വശത്തുണ്ടായിരുന്ന അക്കയുടെ വീടും കടയും ഒന്നുമില്ല …. അഞ്ചാറു മാസമായി അക്കയുടെ കത്തും ഇല്ലായിരുന്നു … അടുത്ത് അന്വേഷിച്ചപ്പോള്‍ അക്കയുടെ അപ്പന്‍ മരിച്ചെന്നും , അവര്‍ അക്കയുടെ അമമയുടെ നാട്ടിലേക്ക് പോയെന്നും അറിയാന്‍ സാധിച്ചു … അക്കയുടെ അഡ്രസ് എന്‍റെ കയ്യിലുള്ളത് ഇവിടുത്തെം , പിന്നെ കെട്ടിച്ചയച്ചയിടത്തെയുമാണ് …. ഞാന്‍ വന്ന വിവരം അറിയിച്ചു അങ്ങോട്ടേക്ക് ഒരു കത്തയച്ചു … തിരികെ വന്നപ്പോള്‍ ഏക ആശ്വാസം ആയത് സാര്‍ ആയിരുന്നു … അദ്ദേഹം എനിക്ക് വീണ്ടും ജോലി തന്നു … കുറച്ചു കടകളുടെ കണക്കുകള്‍ നോക്കുക … അത് കൂടാതെ ഒരു കമ്പനിയില്‍ അക്കൗണ്ടന്റ് ആയി .. ഒരു സ്ഥിര വരുമാനവും , കൂടെ കടകളുടെ കണക്കു നോക്കലും ആയപ്പോൾ പിടിച്ചു നിൽക്കാവുന്ന അവസ്ഥയായി …
കുറച്ചു നാളുകള്‍ കഴിഞ്ഞു … റോജിയുടെ ബിസിനെസ് മോശമില്ലാതെ നടക്കുന്നുവെന്ന് അവന്‍റെ ഫോണ്‍ ഉണ്ടായിരുന്നു , ജോലി ചെയ്യുന്ന കമ്പനിയിലേക്ക് … എന്‍റെ മേശയില്‍ തന്നെയുണ്ട് ഫോണ്‍ … ബാവയുടെ കമ്പനിയില്‍ ഫോണില്ല , എങ്കിലും റോജി പറഞ്ഞോ ബാവയുടെ എഴുത്തിലൂടെയോ അവന്‍റെ വിവരങ്ങളും അറിഞ്ഞു കൊണ്ടിരുന്നു …
അനിയത്തിയുടെ ഡിഗ്രി കഴിയാന്‍ ആറു മാസം കൂടി ഉള്ളപ്പോഴാണ് അമ്മയുടെ മരണം … അടുത്ത ആഖാതം..