കാർലോസ് മുതലാളി – 10 1

മുതലാളി ഒന്ന് പറ…ഞാനല്ല….വലപ്പാട് സാറേ ഒന്ന് പറ…ഞാനല്ല….ആനി കൊച്ചമ്മേ ഒന്ന് പറ….ഇവൻ കള്ളം പറയുകയാ…..ഗോപു വിങ്ങി കരഞ്ഞു….

മിണ്ടാതെ പൊയ്ക്കോണം എന്റെ മുന്നിൽ നിന്ന്….ആനി പറഞ്ഞു…

ആരും ഒന്നും മിണ്ടുന്നില്ല….അവൻ തകർന്നു പോയി….അവൻ ആൽബിയെ നോക്കി…ഇവന് തന്നോടെന്തിനാ ഇത്ര വൈരാഗ്യം വരാൻ കാരണം….ഒരു തരത്തിലും ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല…..ഗോപുവിനെയും കൊണ്ട് നേരെ പോലീസ് ജീപ്പ് ഗായത്രിയുടെ വീട്ടിലേക്കു തിരിച്ചു…..പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞു അവിടെയും ജനക്കൂട്ടം ഉണ്ടായി….പ്രതിയുമായി എത്തിയപ്പോൾ അവിടെ കൂടി നിന്ന സദാചാര പോലീസുകാർ ഗോപുവിനെ കൈ വക്കാൻ

ശ്രമിച്ചു…പോലീസ് തടഞ്ഞൊഴിവാക്കി….തന്റെ മകളുടെ ഘാതകനെ കാണാൻ പുറത്തേക്കിറങ്ങി വന്ന സുലോചന ഞെട്ടി….ഗോപുവോ….

അല്ല….ഇവനല്ല എന്റെ മകൾ കൊന്നത്….മറ്റാരോ ആണ്…ഇവനല്ല…ഇവനെ ഞാൻ കണ്ടതാണ് വൈകിട്ട്…..എന്റെ മോളെ ഇവനല്ല കൊന്നത്…..

കുറച്ചു ജനം അതേറ്റു പിടിച്ചു…..

എസ.പി ശ്രീധർ പ്രസാദ് മുന്നോട്ടു വന്നു….പ്ലീസ് നിങ്ങളല്ല പ്രതിയെ തീരുമാനിക്കേണ്ടത്…ഇവനെ തെളിവുകളുടെയും ദൃക്‌സാക്ഷിയുടെയും അടിസ്ഥാനത്തിലാണ് പിടിച്ചിരിക്കുന്നത്…ബാക്കി കോടതി തീരുമാനിക്കട്ടെ…

പക്ഷെ ശ്രീധർ പ്രസാദിന്റെ ഉള്ളിൽ ചില സംശയങ്ങൾ ഉരുത്തിരിഞ്ഞു…മരണപ്പെട്ട കുട്ടിയുടെ തള്ള ഇവനെ സംശയിക്കുന്നില്ലെങ്കിൽ പിന്നാരാണ് പ്രതി…..കണ്ടെത്തണം….

ഗോപുവിനെയും കൊണ്ട് പോലീസ് ജീപ്പ് മുന്നോട്ടു നീങ്ങിയപ്പോൾ സുലോചനയുടെ വീടിനുമുന്നിൽ ഒരു പ്രാഡോ വന്നു നിന്നു…അതിൽ നിന്നും മാർക്കോസും ഇന്ദിരയും ഗംഗയും ഇറങ്ങി…സുലോചനയുടെ വീട്ടിലേക്കു ചെന്നു..സുലോചന മാർക്കോസിനെ തിരിച്ചറിഞ്ഞു…പണ്ട് കാർലോസ് മുതലാളി വീട്ടിൽ വരുമ്പോൾ കൊണ്ടുവന്നിരുന്നത് ഈ മാർക്കോസാണ്…പക്ഷെ ഇപ്പോൾ ആളാകെ മാറിയിരിക്കുന്നു….ഒരു മുതലാളിയുടെ ലക്ഷണം….

മാർക്കോസ് സുലോചനയുടെ അരികിൽ വന്നു നിന്നു…അവളെ സമാശ്വസിപ്പിച്ചു…നമുക്ക് വേണ്ടത് ചെയ്യാം..സുലോചനേ….മൃതദേഹം വിട്ടു കിട്ടിയില്ല അല്ലെ…നാളെ പോസ്റ്മാർട്ടത്തിനു ശേഷമേ കിട്ടൂ….നമുക്ക് നോക്കാം…വിഷമിക്കാതിരിക്കൂ….മാർക്കോസ് ഇറങ്ങി നടന്നു..പിറകെ ഇന്ദിരയും ഗംഗയും….നമുക്ക് ഒരിടം വരെ പോകണം ഇന്ദിരേ…മാർക്കോസ് പറഞ്ഞു….അതിനെന്താ ഇച്ചായ…നമുക്ക് പോകാം….അവർ നേരെ വന്നത് പോലീസ് സ്റേഷനിലേക്കാണ്….എസ.ഐ മഹേഷ് മാത്രമേ അവിടെയുള്ളൂ…എസ.പി പോയിരിക്കുന്നു….മാർക്കോസ് അകത്തേക്ക് ചെല്ലുമ്പോൾ എസ.ഐ കസേര ചൂണ്ടി ഇരിക്കാൻ പറഞ്ഞു….എനിക്ക് എസ.പി യെ ഒന്ന് കാണണം…

അതിനു രാവിലെ എസ.പി ഓഫീസിൽ ചെന്നാൽ മതി..കാണാമല്ലോ….

ഈ പയ്യനെ ജ്യാമ്യത്തിൽ ഇറക്കണം…..അതിനു വന്നതാണ്….

രാവിലെ കോടതിയിൽ ഹാജരാക്കുമ്പോൾ ജാമ്യം എടുത്തു കൊള്ളൂ….. പരിഹാസ സ്വരത്തിൽ എസ.ഐ. പറഞ്ഞു….

ഇനി എന്തിനും നേരം വെളുക്കണം….മാർക്കോസ് ഇറങ്ങി നടന്നു…..പ്രാഡോയിൽ കയറിയപ്പോൾ ഇന്ദിര ചോദിച്ചു….എന്തായി ഇച്ചായ….

എന്താവാൻ ആ പയ്യന് നാളെയെ ജാമ്യം കിട്ടൂ…എന്ത് വിലകൊടുത്തും അവനെ പുറത്തിരിക്കണം….

അച്ചായൻ എന്തും നല്ലതിനെ ചെയ്യൂ എന്നെനിക്കറിയാം…..ഇന്ദിര പറഞ്ഞു

ഊം…മാർക്കോസ് മൂളി….

—————————————————————————————————————– ഡോക്ടർ ജാവേദ് ഇറങ്ങാൻ നേരമാണ് പുറത്തെ കോലാഹലങ്ങൾ കാണുന്നത്.പോലീസും മറ്റുമായി നിരവധി ആളുകൾ…ആകെ പ്രശ്നബാധിതം…ജാവേദ് പുറത്തേക്കിറങ്ങാൻ നേരം ഒരു പോലീസുകാരൻ വന്നു തടഞ്ഞു..ഡോക്ടർ ഇവിടുത്തെ എൻക്വയറി കഴിയുന്നത് വരെ താങ്കൾക്കു പോകാൻ സാധിക്കുകയില്ല…ഡോക്ടർ ജാവേദ് ആകെ കുഴഞ്ഞു…ഭാര്യയും മകളും നൂറനാട്ടുള്ള തന്റെ ഭാര്യ കുടുംബത്തിൽ നേർച്ച കഴിഞ്ഞു കാത്ത് നിൽക്കും…ഇന്ന് ആകെ പെട്ടത് തന്നെ….ജാവേദ് ഫോൺ എടുത്ത് ഫാസീലയെ വിളിച്ചു…ഇവിടെ ഒരു മരണം സംഭവിച്ചിരിക്കുന്നു…ഇന്ന് വരാൻ പറ്റുമെന്ന് തോന്നുന്നില്ല…നീ അവിടെ കുടുംബത്തെ തന്നെ തങ്ങുക..എന്നിട്ടു ഫോൺ വച്ച്…ഇതെല്ലം കഴിയണമെങ്കിൽ മണി രണ്ടാകും ഇനി ഇപ്പോൾ എന്താ ചെയ്യുക….സുബ്ബുവിന്റെ ക്വർട്ടേഴ്‌സിലോട്ടു വിട്ടാലോ…അതെ നടക്കൂ…..ജാവേദ് ഫോൺ എടുത്ത് സുബ്ബുവിനെ വിളിച്ചു…ഞാൻ ഇന്ന് പോകുന്നില്ല..അങ്ങോട്ട് വരാം എന്ന് കരുതി….

Leave a Reply

Your email address will not be published. Required fields are marked *