മാർക്കോസ് പറഞ്ഞു അവനെ ജീപ്പിൽ കൊണ്ടുപോകണ്ടാ..ഞാൻ അങ്ങ് കൊണ്ട് വന്നോളാം…..പോലീസുകാർ സമ്മതിച്ചു….പോലീസ് ജീപ്പിലിരുന്നു കൊണ്ട്..എസ,ഐ മഹേഷ് വലപ്പാടിനെ വിളിച്ചു….സാർ ആ പയ്യനെ ഒരുത്തൻ ജാമ്യത്തിൽ ഇറക്കി..ഇപ്പോൾ അവന്റെ ബീജത്തിന്റെ സാമ്പിൾ എടുക്കാൻ കൊണ്ടുപോകുകയാ….
ഊം..ആരാ ഇറക്കിയത്….
അറിയില്ല…താൻ സാമ്പിൾ ശേഖരിച്ചോ…പക്ഷെ ഞാൻ കൊണ്ട് തരുന്ന സാമ്പിൾ അവന്റേതാണെന്നു വരുത്തണം…കേട്ടല്ലോ…
എസ് സാർ….
പുറത്തേക്കിറങ്ങി വരുന്ന ഗോപുവിനെയും മാർക്കോസിനെയും കണ്ട നാരായണൻ കുട്ടി ഒന്ന് പകച്ചു….
“എന്താടോ അന്തം വിട്ടപോലെ നിൽക്കണത്…ഞാൻ മാർക്കോസ് തന്നെയാ…തന്റെ അനന്തരവൻ ആണിവൻ അല്ലെ……
മാർക്കോസ് …ക്ഷമിക്കണം…അവന്റെ മുതലാളി പോലും കൈവിട്ടപ്പോൾ മാർക്കോസ് അവനെ ഇറക്കിയല്ലോ….അപ്പോഴാണ് മാർക്കോസ് ലളിതയെ കണ്ടത്..ആകെ കരഞ്ഞു വാടിയിരിക്കുന്നു…..
ഊം നിങ്ങള് പൊയ്ക്കോ…അപ്പുറത് നിസ്സാരകാരല്ല…മനസ്സിലായി…ഇനി ഇവാൻ ഇവിടെ നിന്നാൽ പ്രശ്നമാണ്….ഞാൻ നോക്കിക്കൊള്ളാം…മാർക്കോസ് പറഞ്ഞു…ലളിതയെ ഒന്നും കൂടി മാർക്കോസ് നോക്കി…ആ നോട്ടത്തിൽ ഒരുപാട് കാര്യങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു….
(തുടരും)