“ആ…………..! ”
പാവം സ്വൽപ്പം വേദനിച്ചെന്ന് തോന്നുന്ന് . എന്നാലും വീണ്ടും ചാടി വരുന്നുണ്ട്. നേരിട്ട് നോക്കിയില്ലെങ്കിലും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്തോ സന്തോഷം തോന്നി. കഴിഞ്ഞ കൊറേ വർഷങ്ങളായ് ഞാൻ ആഗ്രഹിച്ചതും ഇത് തന്നെയല്ലേ …ഞാനെന്നൊരു വ്യക്തി വീട്ടിലുണ്ടെന്ന ബോധം പോലുമില്ലായിരുന്നു. ഇപ്പൊ ഓടിച്ച് വിട്ടിട്ടും വരുന്നു.
“കിണുങ്ങാ കിങ്ങിണിച്ചെപ്പേ , ചിരിക്കാ ചെമ്പക മുത്തേ…..”
ഇത്തവണ പിറകിലൂടെ വന്ന് വയറിൽ കെട്ടിപിടിച്ചാണ് പാടിയത്. കൈ പിടിച്ച് മാറ്റാൻ നോക്കിയതും കൈകൾക്ക് ശക്തി കുറയുന്ന പോലെ ,എന്തോ അങ്ങനെ ചേർന്ന് നിക്കാൻ മനസ്സും ശരീരവും ഒരുപാട് ആഗ്രഹിച്ച പോലെ .
“പിണങ്ങാനെന്താണെന്താണു ഹോയ് ഹോയ് ഹോയ് ഹോയ്
മിനുങ്ങാനെന്താണെന്താണു എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ് ”
എന്റെ മൂക്കിൻ തുമ്പത്ത് പിടിച്ച് അത് പാടുമ്പോൾ ശരിക്കും പറഞ്ഞാൽ പിണക്കമൊക്കെ എവിടെയോ മാഞ്ഞ് ഇല്ലാതായിരുന്നു. കപട ദേഷ്യം മാഞ്ഞ് ഞാൻ സന്തോഷം കൊണ്ട് ചിരിച്ച് പോയി. ഏറെ ആഗ്രഹിച്ച കുറച്ച് നിമിഷങ്ങൾ. ഇതു പോലെയുള്ള കൊച്ച് കൊച്ച് സന്തോഷങ്ങളെ ഞാനഗ്രഹിച്ചിരുന്നുള്ളൂ…
പിടിച്ച് മാറ്റാൻ നോക്കിയ കൈകളിൽ തന്നെ ഞാൻ എന്റെ കൈകൾ ചേർത്ത് ചേർന്ന് നിന്നു. ഒരിക്കലും ആ പിടി അയഞ്ഞ് പോവരുതേ എന്ന ആഗ്രഹത്തോടെ.
അപ്പോഴും ഏട്ടന്റെ ശ്വാസം എന്റെ കഴുത്തിലിക്കിളി പടർത്തുന്നുണ്ടായിരുന്നു.
എന്നേയും ചേർത്ത് പിടിച്ച് പാട്ടിന്റെ താളത്തിനൊപ്പം ഗോവിന്ദേട്ടൻ മെല്ലെ ആടി , ആ സുഖത്തിനൊപ്പം ഞാനും .
“എന്റെ എല്ലാമെല്ലാം അല്ലേ…”
“അതേ ………..”
പാട്ടിനൊപ്പം ഏട്ടനോട് ചേർന്ന് നിന്ന് ആ ദേഹത്ത് അമരുമ്പോൾ കുറുമ്പ് നിറഞ്ഞ മനസ്സ് ഏട്ടന്റെ വരികൾക്ക് പ്രതികരിക്കാൻ പ്രേരിപ്പിച്ചു. അതെ ഏട്ടന്റെ എല്ലാമെല്ലാമാണ് ഞാൻ . അതുപോലെ തന്നെ എന്റെ എല്ലാമെല്ലാമെല്ലാമെല്ലാമാണ് ഏട്ടനും.
“എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ ”
“അതേ…………”
ഈണത്തിനൊപ്പം ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു.
“നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ ….”
“അതേ ല്ലോ…….”
“നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ ”
“അല്ല………! ”
ആ വരികൾ കേട്ടപ്പോ നാക്ക് താനെ പ്രതികരിച്ച് പോയി. എന്റെ പാല് കുടിച്ചിട്ട് അതിന്റെ രുചി പോലും മനസിലാവാത്ത മന്യഷ്യന് ഞാൻ കൊടുക്കൂല എന്റെ ചന്ദനപ്പൊട്ട്. മ്‌ഹും. അന്ന് ചേർത്ത് പിടിച്ച് പട്ടി മണക്കും പോലെ മണത്തല്ലോ എന്നിട്ട് അതിന്റെ മണം പോലും തിരിച്ചറിഞ്ഞില്ല. ദുഷ്ടൻ ചട്ടുകത്തിന് പോലും ഒതുങ്ങാത്ത എന്റെ കണവന്റെ കച്ചേരി അതോടെ നിലച്ചു.
“അതെന്താ ……..”
“ഏത്…. ?”
പൊട്ടി വന്ന ചിരി അമർത്തി ഞാൻ ചോദിച്ചു.
“ഏത് ന്ന് പറ …?”
നിന്ന് പരുങ്ങുന്ന ഏട്ടനോട് ഞാൻ വീണ്ടും ചോദിച്ചു. പാട്ട് നിന്നെങ്കിലും എന്റെ വയറിൽ മുറുക്കിയ ആ കൈകൾ ഞാൻ വിട്ടില്ല. ചേർത്ത് പിടിച്ചു.
“അല്ല .. ഈ .. മാറിലെ … മായാ.. ചന്ദ …. ചന്ദനപ്പൊട്ട് …….! ”
“പൊട്ട് ?….”
ഏട്ടന്റെ ആ ചമ്മിയ മുഖം കാണാൻ തന്നെ വല്ലാത്ത ചന്തം തോന്നി..
“പൊട്ട് ….എനിക്ക് … അല ……..അല്ലേന്ന് ?….”
“അല്ല …… ”
ആ മുഖത്തെ എക്സ്പ്രഷൻ കാണാൻ കൊതിച്ച് ഞാൻ തറപ്പിച്ച് പറഞ്ഞു.ചെറുക്കന്റെ കളിയും ചിരിയുമൊക്കെ മാഞ്ഞ് ….😂😂😂
“അതെന്ത്…..?”
“അത് ………”
അയ്യോ അതെങ്ങന പറയും. അയ്യേ … ചായയിൽ ഞാൻ മുലപിഴിഞ്ഞൊഴിച്ചെന്ന് എങ്ങനാ ഞാൻ ഇങ്ങേരുടെ മുഖത്ത് നോക്കി പറയാ…. ശ്ശൊ……
“ഒ ഞാൻ വെറുതെ പറഞ്ഞതാ പൊന്നെ . എപ്പോഴും ഇതേ ഒള്ളു ചിന്ത ?”
ഒഴിഞ്ഞ് മാറാൻ വേണ്ടി ഞാനങ്ങനെ പറഞ്ഞു. അപ്പോഴാണ് ഗോവിന്ദേട്ടന്റെ മുഖമൊന്ന് തെളിഞ്ഞത്.
“ഒ ഇങ്ങനൊരു കൊതിയൻ. ”
ഞാൻ ഏട്ടന്റെ മൂക്കിൽ കിഴുക്കി പറഞ്ഞു.
“അതിരിക്കട്ടെ രാവിലെ എന്താ തന്നെ മാഡം എന്താ കലിപ്പിൽ ? ”
അപ്പോഴാണ് ഞാനും ശരിക്ക് ഓർക്കുന്നത്. എന്തിനാണ് താൻ പിണങ്ങിയത്. മനസ്സിനെ അപമാനിച്ച് കൊണ്ട് ആ ഓർമ്മ ഉള്ളിൽ തെളിഞ്ഞു.
ചായയിൽ എന്റെ പാല് ചേർത്തത് ഗോവിന്ദേട്ടൻ തിരിച്ചറിയാത്തതിനാണോ ഞാൻ അങ്ങേരെ സവാള എടുത്തെറിഞ്ഞതും ചന്തി പൊള്ളിച്ചതുമൊക്കെ. ഈശ്വരാ…
അയ്യേ….അല്ലെങ്കിൽ തന്നെ ആർക്കാ അതൊക്കെ തിരിച്ചറിയാനൊക്കുന്നേ അതും ചായയിൽ .ശ്ശൊ.
അയ്യേ അല്ലെങ്കിൽ തന്നെ ഞാൻ മുല കറന്ന് ഒഴിച്ച് ചായ ഇട്ടതെന്തിനാ …അയ്യേ… ഓർത്തപ്പോ എന്നോട് തന്നെ എനിക്ക് ലജ്ജ തോന്നി.. അത് മുഖത്ത് പ്രതിഫലിച്ചിട്ടാവണം ഏട്ടനെന്നെ വല്ലാതെ നോക്കിയത്. അല്ലേലും ഈ സ്ത്രീകൾക്ക് കൊച്ച് കാര്യങ്ങൾ മതി പിണങ്ങാൻ .
“അതേയ് ഈ സ്ത്രീകൾക്ക് പിണങ്ങാൻ കൊച്ച് കാര്യങ്ങൾ മതി. ”
എന്നെ തന്നെ ന്യായീകരിച്ച് ലജ്ജ മറയ്ക്കുന്നതോടൊപ്പം ഗോവിന്ദേട്ടന് ഒരു ഉത്തരവും നൽകി.
“ശരി. ”
അപ്പൊ നിനക്ക് ദേഷ്യം വരാൻ വേണ്ടി മാത്രം ഉണ്ടായ ആ കൊച്ച് കാര്യമെന്താ :
“കുന്തം. ”
നിങ്ങൾക്ക് അതൊന്നും പറഞ്ഞാ മനസിലാവൂല മ്ഹും….
“ഓ….”
“എന്റെ . എല്ലാമെല്ല ……. ”
“ആ … മതിമതി മതി മതി .ഇനി പാടണ്ട . മോന്റെ റൂട്ട് എങ്ങോട്ടാണെന്നൊക്കെ എനിക്കറിയാം . തൽക്കാലം ഞാൻ തരുന്ന ദോശേം കഴിച്ച് നല്ല കുട്ടിയായിട്ട് ഇവിടെ ഇരുന്നോണം . ”
വിടാൻ താല്പര്യമില്ലായിരുന്നെങ്കിലും ഞാൻ ഗോവിന്ദേട്ടന്റെ കൈ അയച്ച് ഏട്ടന്റെ ദേഹത്ത് നിന്നും മാറി..
“ദോശേനേം കാട്ടി എനിക്ക് അപ്പമാണ് ഇഷ്ടം……”
അതു പറയുമ്പോ ഒരു കള്ള ലക്ഷണം ഉണ്ടായിരുന്നു. പൊട്ടൂസിന്റെ കണ്ണുകളിൽ.
“അപ്പം ഇപ്പൊ വരും ഇരുന്നോ ….”
“ഏഹ് വരുവോ…. എപ്പോ…..?”
“ദേ മന്യഷ്യാ ഞാൻ ദോശേം സാമ്പാറുമാ ഉണ്ടാക്കിയത് അല്ലാണ്ട് അപ്പോം കുപ്പോന്നുമല്ല.
*********************
കാപ്പി കുടിച്ച് ഒന്ന് കിടന്നതും ഉറങ്ങി പോയി. എണീറ്റപ്പോൾ ഉച്ച കഴിഞ്ഞു. ഉണർന്നതും തിരക്കിയത് ഗീതുനെയാണ്. അല്ലെങ്കിലും ഇപ്പോൾ ഉറക്കമുണരുന്നത് വല്ലാത്തൊരു ഞെട്ടലോടെയാണ്. ഗീതുവിനെ എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ട അനുഭൂതിയാണ് ഓരോ ഉറക്കമുണരലും നൽകുന്നത്.
മുറിയിൽ കാണാത്തതിനാൻ ഓടി ചെന്ന് പുറത്ത് നോക്കിയപ്പോഴാണ് പുള്ളിക്കാരി വരാന്തയിൽ ഇരിപ്പൊണ്ട് . സോപാനത്തിലിരുന്ന് എന്തോ മാഗസിൻ താടിയ്ക്ക് കൈയ്യും കൊടുത്ത് ഇരുന്ന് വായിക്കുവാണ് കക്ഷി. എന്തോ വല്ലാത്ത സ്നേഹം തോന്നി. നഷ്ടപ്പെട്ടു പോയ നിധി കിട്ടിയ പോലെ . വല്ലാതെ വിചിത്രമായ് തോന്നി അത്. ആ അനുഭൂതി കാരണം ഞാനവളിലേയ്ക്ക് പാഞ്ഞടുത്തു. ഗീതൂന്റെ മുഖം കൈകുമ്പിളിൽ കോരി തെരുതെരെ ഉമ്മ വച്ചു.
അപ്രതീക്ഷിതമായ സംഭാവത്തിൽ ഗീതു ശരിക്കും ഞെട്ടി .
“ശ്ശൊ എന്താ ഗോവി.. ഏട്ടാ ഇത് …. ദേ ആ ….രേലും കാണും…….”
ഗീതൂന്റെ ശക്തി ചോരുന്ന ആ ശബ്ദം കേട്ടപ്പോൾ തന്നെ ആവേശം പതിന്മടങ്ങായെന്നു വേണം പറയാൻ . കൂടാതെ മുറിക്കുള്ളിലെ സ്വകാര്യതയ്ക്ക് പുറത്ത് ആണെന്നുള്ള തിരിച്ചറിവ് കൂടി ആയപ്പോൾ സ്നേഹം കാമത്തിന് വഴിതെളിച്ചു.