ജീവൻറ ജീവനായ പ്രണയം – 5

അൻവറിൽ നിന്നും നിരപരാധി എന്നുള്ള തെളിവ് കിട്ടണം എന്നായി ജഡ്ജി പക്ഷെ എങ്ങനെ…അൻവറിനോട് ഇത് പറയും . സത്യം അറിഞ്ഞാൽ അൻവർ എന്താവും എന്ന് പോലും അറിയില്ല ….,,

വീണ്ടും വർഷം ഒരുപാട് മാറ്റങ്ങളോടെ കൊഴിഞ്ഞു.. അങ്ങനെ ഇരിക്കുമ്പോഴാണ് അൻവറിന്റെ കൂടെ ജയിലിൽ ഉള്ള രാഹുൽ എന്നൊരാൾ പരോളിൽ ഇറങ്ങിയിട്ടുണ്ട് എന്ന് ഒരു പോലീസ് പറഞ്ഞിട്ട് അറിഞ്ഞത്….,,,

അയാളെ ഒത്തിരി അന്വേഷിച്ചു അവസാനം കണ്ടെത്തി ,, അപ്പോൾ അയാളുടെ പരോൾ തീരാൻ ഒരു ദിവസമേ ബാക്കി ഉണ്ടായിരുന്നുള്ളു….

മനു അവരോട് അൻവറിനെ കുറിച്ച് ചോദിച്ചു ,, രാഹുൽ എന്ന ആ മനുഷ്യന് അൻവർ ഒരു അനുജനെ പോലെ ആണെന്നും പാവമാണെന്നും പറഞ്ഞു കേട്ടപ്പോൾ,,,

മനു രാഹുലേട്ടനോട് സത്യങ്ങൾ പറഞ്ഞു.., കാരണം അൻവറിന്റെ മോചനം അത് മാത്രമായിരുന്നു മുന്നിൽ ഉള്ള ലക്ഷ്യം വിശ്വസ്തരായ ഓരോ കയ്യും കോർത്ത് പിടിക്കാൻ അതിനായി ഞങ്ങളെ പ്രേരിപ്പിച്ചു….,,,

പിന്നീട് സൈകാട്ടിസ്റ്റിന്റെ അടുത്ത് കൊണ്ട് പോയി….,, അവരുടെ നിർദ്ദേശം , അൻവറിന്റെ രാത്രി ഭക്ഷണത്തിൽ ഒരു പൊടി എന്നും ചേർക്കാൻ.. രാഹുലേട്ടൻ ആ ജോലി ഇരു ചെവി അറിയാതെ അത് പോലെ ചെയ്തു ….

അൻവറിന് ഉള്ള ആദ്യത്തെ ട്രീറ്റ്മെന്റ് …,, എന്നിട്ടോ ടീച്ചർ ?.. അൻവർക്കാക്ക് അത് കൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടായോ ?.. കുഞ്ഞാറ്റ പ്രതീക്ഷയോടെ ചോദിച്ചു… അറിയില്ല മോളെ .., ഇന്ന് ഡോക്ട്റുടെ നിർദ്ദേശപ്രകാരം ഷബീർ പോയി രാഹുലേട്ടനെ കണ്ട് ഡോക്ടര്‍ പറഞ്ഞതൊക്കെ അറിയിച്ചു.. രാഹുലേട്ടൻ അൻവറിനെ ഇന്ന് ഹംനയുടെ പേരും പറഞ്ഞു കൊണ്ട് പ്രകോപിപ്പിച്ചു ….,,

ഡോക്ടര്‍ പറഞ്ഞത് പോലെ മരുന്ന് പ്രവർത്തിച്ചു തുടങ്ങിയത് കൊണ്ട് അൻവർ വയലന്റ് ആയി ബോധം മറിഞ്ഞു വീണു.. അങ്ങനെ ഇപ്പൊ ഹോസ്പ്പിറ്റലിൽ ഉണ്ട് ഞാൻ ഇങ്ങോട്ട് വരുമ്പോഴാണ് റിനീഷ ഫോൺ വിളിച്ചു പറഞ്ഞത് ,,

ഇനി എന്താ മോളെ തീരുമാനം ആ മോനെ വീണ്ടും ജയിലിലേക്ക് പറഞ്ഞയ്യക്കണ്ട .. ഉമ്മ കണ്ണീരോടെ പറഞ്ഞു.. കുഞ്ഞോളും കുഞ്ഞാറ്റയും അതിനെ പിൻ താങ്ങി…,, അതെ ടീച്ചർ ഇനി അൻവർക്ക ജയിലിൽ

പോവേണ്ട…. ടീച്ചർ . എവിടെയാ ഞങ്ങളുടെ ദീദി… ഞങ്ങൾക്ക് കാണണം ദീദിയെ എവിടെയാ പറയ് പ്ലീസ് ടീച്ചർ യാചിക്കുക ആയിരുന്നു കുഞ്ഞാറ്റ , അതൊക്കെ പറയാം വീണ്ടും ഫോൺ വിളി വന്ന ടീച്ചർ അതെടുത്തു സംസാരിച്ചു…..,,

ആരാ വിളിച്ചത് കുഞ്ഞാറ്റ ഫോണിൽ സംസാരിച്ചു വന്ന ടീച്ചറോട് ചോദിച്ചു ,, അൻവറിന്റെ ഇത്തു ആണ് വിളിച്ചത് , അൻവറിനെ ഹിപ്പ്നോട്ടിസത്തിന് കയറ്റിരിക്കുകയാണ് , ജഡ്ജും സാക്ഷ്യം വഹിക്കും അൻവറിന്റെ ശരിയായ മനസ്സ് അറിയുന്നതിന്….,,

ടീച്ചർ എത്ര നിയന്ത്രിച്ചിട്ടും കണ്ണിൽ നിന്നും വെള്ളം ഒഴുകി കൊണ്ടിരുന്നു…,, ഇനി എന്താ ടീച്ചറെ പേടിക്കാൻ ജഡ്ജി സത്യം തിരിച്ചറിയുമല്ലോ , ഹിപ്പ്നോട്ടിസത്തിൽ കൂടി … കുഞ്ഞോൾ സന്തോഷത്തോടെ പറഞ്ഞു..,,

ഇനിയാണ് മോളെ ശരിയായ വെല്ലു വിളി .. ടീച്ചർ ഭയത്തോടെയും അതിലുപരി സങ്കടത്തോടെയും പറഞ്ഞു… എന്താ മോളെ ?.. എന്താ പേടിക്കാൻ ഉള്ളത് ?.. ഉമ്മ ആധിയോടെ ചോദിച്ചു. ഉമ്മാ… ഡോക്ടര്‍ അൻവറിന്റെ മനസ്സ് ചോദിച്ചറിയും ,,

അൻവർ പോലും അറിയാതെ ആണ് ഈ ഹിപ്പ്നോട്ടിസം .. എല്ലാം പറഞ്ഞു തീരും മുമ്പ് ഡോക്ടര്‍‍ അൻവറിന്റെ ഉള്ളിൽ ഹംന ജീവിച്ചിരിപ്പുണ്ടെന്ന്…. ഇടറുന്ന തൊണ്ടയെ നിയന്ത്രിച്ചു കൊണ്ട് ടീച്ചർ തുടർന്നു…,, ആ സമയത്ത്‌അൻവർ അതൊന്നും ഉൾ കൊള്ളതെ വൈലന്റ ആയി ഹിപ്പ്നോട്ടീസത്തിൽ നിന്നും ഉണർന്നാൽ ..,

ഒരു ..പക്ഷെ… ആ ജീവൻ പോലും ,,,,, അത് കേട്ടതും നെഞ്ചിൽ വിരിച്ചു കൊണ്ടിരുന്ന ആശ്വാസതണൽ ഒരഗ്നിയായ് ആളി പടർന്നു ആ മൂന്ന് ശരീരത്തിലും .., ആ ഹിപ്പ്നോട്ടിസം വിജയിച്ചാൽ അൻവറിന്റെ നിരപരാധിത്വം ലോകം അറിയും…

അത് ഒരു വീഡിയോ ആക്കി പുറം ലോകത്തെ കാണിക്കും..,, ടീച്ചർ പറഞ്ഞു. ഇപ്പൊ ആരാ മോളെ ഹോസ്പ്പിറ്റലിൽ ഉള്ളത് ?. ഉമ്മ ചോദിച്ചു.. അൻവറിന്റെ ഉമ്മ ഇത്തു അളിയൻ ഷബീർ മനു റിനീഷ അവളുടെ ഭർത്താവ് .. ഇത്ര പേർ ഇപ്പൊ അവിടെ ഉണ്ട് കൂടെ ആ ജയിൽ സൂപ്രണ്ടും ,,, അയാളോ ?..

അയാൾ എന്തിനാ അവിടെ ഇനിയും അയാൾക്ക് മതിയായില്ലെ ?. കുഞ്ഞാറ്റ അരിശത്തോടെ ചോദിച്ചു…, അയാൾ ഇപ്പൊ ഒരു പാട് മാറി പോയി മോളെ മുരുടൻ സ്വഭാവം അടക്കം … അന്ന് അയാളുടെ മോൾ ഹംനയ്ക്ക് ഉണ്ടായ അതെ അനുഭവത്തിൽ കിടക്കുമ്പോ റിനിഷയും അവളുടെ ഭർത്താവും മനുവും ആ ഹോസ്പ്പിറ്റലിൽ പോയിരുന്നു,,,,

അയാളെ മുഖത്തു നോക്കി രണ്ട് പറയണം എന്നത് റിനിയുടെ വാശി ആയിരുന്നു.. അയാളുടെ നെഞ്ചിൽ ഇപ്പൊ കുത്തി ഇറക്കിയാലെ വേദനിക്കൂ ഇല്ലങ്കിൽ അയാൾക്ക് എന്ത് ദുരന്തം ഉണ്ടായാലും തിരിച്ചറിവ് വരില്ല എന്ന് പറഞ്ഞിട്ടാണ് റിനീഷ പോയത്..,, അന്നവൾഎന്തൊക്കെ പറഞ്ഞു എന്നറിയില്ല പക്ഷെ അതോടെ അയാൾ ഒരുപാട് മാറിപ്പോയി .. ഇപ്പൊ അയാളുടെ കൂടെ ഹെൽപ്പ് ഉണ്ടായത് കൊണ്ടാണ് അൻവറിനെ ഞങ്ങൾ ഉദ്ദേശിച്ച ഹോസ്പ്പിറ്റലിൽ കൊണ്ട് പോവാൻ സാധിച്ചത് ….

അപ്പൊ ഹോസ്പ്പിറ്റലിൽ ഇല്ലങ്കിൽ എന്റെ ഹംനമോള് എവിടെയാ ടീച്ചറെ , ഉമ്മ ചോദിച്ചു പറയാം ഉമ്മ അതിന് മുമ്പ് അൻവറിന്റെ ഹിപ്പ്നോട്ടിസം കഴിയ്യും വരെ നമ്മുക്ക് മനസുരുക്കി നാഥനോട് പ്രാർത്ഥിച്ചിരിക്കാം ….

എല്ലാരും അതിനായി ഇരുന്നു ഹൃദയം നുറുങ്ങി ആത്മാർത്ഥമായി സ്നേഹിക്കുന്ന മനസ്സുകൾ അൻവറിനായ് പ്രാർത്ഥിച്ചു തുടങ്ങി…,, ആ ഹോസ്പ്പിറ്റൽ വരാന്തയിൽ പ്രാർത്ഥനയോടെ അവരിരിക്കുമ്പോൾ.. സൈക്കാട്ട്സ്റ്റിന്റെ മുറിയിൽ അൻവർ ഹിപ്പോനോട്ടിസത്തിന് വിധേയൻ ആയി കിടന്നു..

ജഡ്ജി തയ്യാറാക്കിയ ചില ചോദ്യങ്ങൾ ഡോക്ടർ ചോദിച്ചു കൊണ്ടിരുന്നു.. വ്യക്തമായി അതിനെല്ലാം അൻവർ മറുപടി എന്ന പോലെ സംസാരിക്കുന്നുണ്ടായിരുന്നു. ഇനിയാണ് ശരിയായ വെല്ലു വിളി ഉയർത്തുന്ന ചോദ്യം അൻവറിനോട് ചോദിക്കാനും മനസ്സിലാക്കിക്കാനും ഉള്ളത് ,, അത് എത്ര മാത്രം വിജയിക്കുമെന്ന് അറിയില്ല ഇത്രയും വർഷം ഒരു കാര്യത്തിൽ മാത്രം മനസ്സർപ്പിച്ചു വിശ്വസിച്ച കാര്യമാണ് ചോദിക്കാനും അല്ലെന്നു തിരുത്താനും പോവുന്നത് ….,,

അതിനിടയിൽ അൻവർ ഉണരാനോ വൈലന്റ അവാനോ പാടില്ല ..!! അങ്ങനെ നടന്നാൽ ഒന്നെങ്കിൽ അൻവർ എന്നന്നേക്കുമായി ഒരു മുഴുഭ്രാന്തനായി മാറും.,, ഇല്ലങ്കിൽ ….വേണ്ട പോസ്റ്റീവ് തന്നെ ആയി തീരട്ടെ അങ്ങനെ ചിന്തിച്ചുവെങ്കിലും ഡോക്ടറുടെ നെറ്റിത്തടം വിയർക്കുന്നുണ്ടായിരുന്നു…..

അൻവറിന്റെ മനസ്സിലെ അവസാന ഓർമ്മ എന്താണെന്ന് ഡോക്ടർ ചോദിച്ചു… ആദ്യമൊന്നും പറയാൻ കൂട്ടക്കാതിരുന്ന അൻവറിനോട് ഡോക്ടർ അൻവർ അൻവറിന്റെ മനസ്സോട് തന്നെയാണ് സംസാരിക്കുന്നതെന്ന് വിശ്വസിപ്പിച്ചു…

Leave a Reply

Your email address will not be published. Required fields are marked *