വായാടി വീണ്ടും പൂച്ചക്കുട്ടി! എൻറെ പിന്നിൽ മിണ്ടാതെ പമ്മി നിന്ന് ജ്യൂസ് കുടിച്ചു!
നല്ല ഇരുത്തം വന്ന അടക്കവും ഒതുക്കവുമുള്ള പെൺകുട്ടി! ഹോട്ടലിന് മുൻപിൽ വണ്ടി നിർത്തിയപ്പോളും ഇങ്ങനെ തന്നെ!
വീണ്ടും വണ്ടി വിട്ടപ്പോൾ പഴയപടി കിലുക്കാംപെട്ടി!
ഞാൻ അതിശയിച്ചുപോയി മനുഷ്യർക്ക് അവരുടെ ഇണയെ കണ്ടെത്തിയാൽ ഇത്ര പ്രസരിപ്പുണ്ടാവുമോ?
സ്വതവേ പരുക്കനായ ഞാൻ ഇത് ആസ്വദിയ്കുന്നതും സ്വയം എന്നിൽ വന്ന ഉണർവ്വിനെയും പറ്റി ചിന്തിച്ചപ്പോൾ ആ സംശയം മാറിക്കിട്ടി!
വീണ്ടും വിജനമായ കാടുകളിലൂടെ വണ്ടി സഞ്ചരിച്ചപ്പോൾ അടുത്ത ആവശ്യം!
“ഇക്കാ എനിക്ക് മുള്ളാമ്മുട്ടുന്നു!”
ഞാൻ പെട്ടന്ന് വണ്ടി ചവിട്ടി നിർത്തി.
“നീയിഞ്ഞെറങ്ങി വന്നേടീ ആ മോന്തയൊന്ന് കാണട്ടെ!”
കുസൃതി നിറഞ്ഞ ഒരു കള്ളപ്പുഞ്ചിരിയുമായി അവളെൻറെ മുന്നിൽ വന്ന് ബൈക്കിൻറെ ഹാന്റിലിൽ പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ട് നിന്ന് പുരികക്കൊടി ഉയർത്തി കണ്ണുകൾ കൊണ്ട് എന്താ എന്ന് തിരക്കി!
ഞാൻ പരിതപിച്ച് താടിയ്ക് കൈയും കൊടുത്ത് തിരക്കി:
“സത്യത്തി നീ എൽകേജീലാണോ അതോ എംബീബിഎസ്സിനാണോ പഠിക്കുന്നേ….?”
“ശ്ശടാ… ഇതെന്നാ എൽകേജിക്കാർക്കേ മുള്ളാവൊള്ളോ?”
അവൾ ഓടി ആ പൊന്തക്കാടിനുള്ളിലേയ്ക് കയറി!
മുൻപ് പറഞ്ഞത് ശരിയാ!
വലിയ ചന്തികളുടെ ചലനഭംഗി കണ്ടാൽ ഏതവനും ഒന്ന് തുറിച്ച് നോക്കിപ്പോകും!
മൂത്രമൊഴിച്ച് വന്ന അവൾ ബൈക്കിൻറെ ഹാന്റിലിൽ പിടിച്ച് എൻറെ മുഖത്തിന് നേരേ മുഖം നീട്ടി….
“ഒരുമ്മേം കൂടി തന്നാ ഞാമ്മിണ്ടാതെ മിടുക്കിക്കുട്ടിയായി അടങ്ങിയിരുന്നോളാം”
ഹാന്റിലിൽ നിന്ന് പിടിവിട്ട ഞാൻ അവളെ വട്ടം പിടിച്ച് ആ ചുണ്ടിൽ അമർത്തി ചുംബിച്ചു!
വളരെ സന്തോഷവതിയായ അവൾ വീണ്ടും ബൈക്കിൽ കയറി.
പറഞ്ഞ് പറഞ്ഞ് വന്നപ്പോഴാണ് രണ്ട് വർഷങ്ങൾ ഞങ്ങൾ ഒരേ കോളജിലാണ് പഠിച്ചത് എന്നത് പരസ്പരം മനസ്സിലാകുന്നത്!
ഷാൾ എടുത്ത് തലവഴി ഇട്ട് നെറ്റിയിൽ നിന്ന് പൊട്ടും എടുത്ത് മാറ്റി അവൾ കൂട്ടുകാരിയുടെ സ്ഥലത്തെ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങി…..
“മൺടേ കാലത്താറരയ്ക് ഇങ്ങ് വന്നേക്കണേ…!
ഞാനാറിൻറെ ബസ്സിനിവിടെ വന്ന് നിക്കാം ഇക്ക പൊക്കോ അഞ്ചുമിനിട്ടിനുള്ളിൽ ബസ്സുവരും”
“തിങ്കളാഴ്ച നിനക്കങ്ങ് പോകാമ്മേലേ റസിയാ!
ഞാനത്ര കാലത്ത് എന്നാ പറഞ്ഞ് വീട്ടീന്നിറങ്ങും”
“അതിപ്പ എനിക്കാണോ അറിയുന്നേ? എന്താന്നാ പറഞ്ഞിറങ്ങ്…”
ബസ്സ് വന്ന് അവൾ അതിൽ കയറിയതിന് ശേഷമാണ് ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തത്…!
അവൾ ബസിലേയ്ക് കയറിയതും എന്തോ ഒരു ശൂന്യത… ഒരു വിഷമത വന്നെന്നെ വലയം പ്രാപിച്ചു!
രാത്രിയിൽ കിടന്ന ഞാൻ കള്ളപ്പുഞ്ചിരിയോടെ ഉള്ള അവളുടെ കുറുമ്പും കുസൃതികളും മനക്കണ്ണിൽ വീണ്ടും കണ്ടു!
അവളെപ്പറ്റി അന്വേഷിയ്കാൻ എനിയ്കുള്ള പരിമിതമായ സാഹചര്യങ്ങൾ വച്ച് ഞാൻ തിരക്കിയറിഞ്ഞത് ഇതുപോലൊരു പെൺകൊടി ആ നാട്ടിലില്ല എന്നാണ്…!
അത്ര വിനയവും അടക്കമൊതുക്കവും!
മുഹമ്മദ് കുട്ടിയുടെ മൂന്ന് പെൺമക്കളിൽ ഏറ്റവും ശാന്തസ്വഭാവം ഉള്ളവൾ!
വെറുമൊരു കൌതുകത്താൽ തിരക്കിയതാണ് അല്ലാതെ അവളുടെ സ്വഭാവസർട്ടിഫിക്കറ്റ്
വേണ്ടിയിട്ടല്ല!
തിങ്കളാഴ്ച തിരികെ കൊണ്ടുചെന്ന് വിടുമ്പോൾ യാത്രയിൽ അവൾ പറഞ്ഞു:
“ഇക്കാൻറെ ഫോൺനമ്പർ കുറിച്ച് തരണേ…. മാഡത്തോട് ചോയിച്ചേച്ച് ഒരു മണിക്കൂർ പുറത്ത് പോരാവന്ന ദിവസം ഞാൻ വിളിയ്കാം!”
കേരളത്തിൽ മൊബൈൽഫോൺ ആദ്യമായി വന്ന കാലം! ബിപിഎൽ മൊബൈൽ!
ഇൻകമിംഗ് കോളുകൾ മിനിട്ട് മൂന്നര രൂപയും ഔട്ട്ഗോയിംഗ് കോളുകൾ മിനിട്ടിന് ആറര രൂപയും ചാർജ്ജുള്ള കാലം!
ഓരോരോ ആവശ്യങ്ങൾക്കായി വലിയച്ചന്മാർക്ക് എന്നെ എപ്പോളും വിളിയ്കേണ്ടതിനാൽ ആദ്യം തന്നെ അവർ എനിയ്ക് അതൊരെണ്ണം വാങ്ങി നൽകിയിട്ടുണ്ട്….!
“അല്ല! നീയെന്തിനാ ഇടയ്കൊരുമണിക്കൂർ ഇറങ്ങുന്നേ..?”
“അതേ…. കണ്ട ചെക്കമ്മാരുടെ കൂടെയൊന്നും കറങ്ങിനടക്കാൻ എനിക്ക് പറ്റൂല!
അതോണ്ട് ഇവടത്തെ രജിസ്റ്റർഓഫീസിൽ പോയി ഒടനെ കല്യാണം കല്യാണം രജിസ്റ്റർ ചെയ്യണം!
ഈ പട്ടിക്കാട്ടിലെ ഓഫീസിൻറെ ഭിത്തിയേ ഒരുമാസം നമ്മടെ ഫോട്ടോ കെടന്നാ ആരറിയാനാ…??
അതുവല്ല കാര്യം… എനിക്കിനീം മുള്ളാനൊക്കെ മുട്ടും അപ്പ ആ കളിയാക്കങ്ങ് നിന്നോളുവല്ലോ!!”
