പക്ഷേ ഏടത്തിയുടെ മനസ്സറിയാതെ മോഹിച്ചിട്ടവസാനം, മകനെപ്പോലെ…. കൂടെ പിറന്ന അനിയനെ പോലെ കരുതിയ ചെക്കന്റെ മനസിലെ പ്രണയം നിഷിദ്ധമാണെന്നു അറിയുമ്പോ തന്നോടുള്ള വാത്സല്യവും നഷ്ടമാകുമോ എന്നുള്ള പേടികൊണ്ട് പലപ്പോഴും കൊച്ചിയിൽ നിന്നിങ്ങോട്ടേക്ക് വരാൻ മടിച്ചിരുന്നതാണ്, പക്ഷെ ശ്രാവന്തി! അവളോട് കാത്തിരിക്കാൻ പറയുന്നതിലിനി അർത്ഥമില്ല! അതെ എന്നാണെങ്കിലും അല്ല എന്നാണെകിലും അവളത് തുറന്നു പറയാൻ വേണ്ടിയാണു ഈ ഉത്സവകാലത്തു ഒറ്റപ്പാലത്തേക്ക് വിളിപ്പിച്ചത്! പക്ഷെ ഓരോ തവണയും എന്റെ ഏട്ടത്തിയെ കാണുമ്പോ…. ഇനിയെന്നും തനിച്ചു ജീവിയ്ക്കാൻ വിധിക്കപെട്ട അവരുടെ മനസ്സിൽ എവിടെയെങ്കിലും താനുണ്ടെന്നു അറിഞ്ഞാൽ മാത്രം മതിയെന്ന് കൊതിച്ച ഈറൻ രാവുകൾ…. ഇന്നിപ്പോ എന്നെ പുണർന്നുകൊണ്ട് കഴുത്തിലൊരു താലികെട്ടി അവരെയും കൂട്ടി കൊണ്ടുപോകാൻ പറയുമ്പോ…. ഇത്രയും ഭാഗ്യമെനിക്കുണ്ടോ എന്ന് ഞാനും സ്വയം അമ്പരന്നു നിൽക്കുകയാണ്….
“അജൂ….”
“എട്ടത്തീ…”
“ഇഷ്ടമാണ്… ജീവനാണ് എന്റെ മുത്തിനെ….”
എന്റെ കവിളിൽ മാറി മാറി കൊതി തീരെ മുത്തുന്ന ആവേശം കണ്ടപ്പോൾ എന്നെയിത്രമാത്രം ഏട്ടത്തി മോഹിക്കുന്നുണ്ടെന്നു ഞാൻ അറിയുകയായിരുന്നു. ഇരുകൈകൊണ്ടും ഏടത്തിയുടെ നിതംബങ്ങളിൽ ഞാൻ അമർത്തി പിഴിഞ്ഞപ്പോൾ ഏട്ടത്തി കഴുത്തു പിറകിലേക്ക് ചരിച്ചതും, ഏടത്തിയുടെ മുടി കറുത്ത വള്ളി കാടുപോലെ ഒഴുകി കിടന്നു. ഞാനാ മുടിയിഴകളിൽ വിരൽകോർത്തുകൊണ്ട് ഏട്ടത്തിയുടെ കഴുത്തിൽ വീണ്ടും ചുണ്ടുകൊണ്ടുരച്ചു.
“നിനക്കെന്റെ ചുണ്ടൊന്നും വേണ്ടെടാ ചെക്കാ…?!!”
“ഉഹും കഴുത്താണ് എനിക്കിഷ്ടം…”
എനിക്കും ഏട്ടത്തിക്കും ചിരിവന്നിട്ട് പാടില്ലായിരുന്നു.
“അജൂ….” മുത്തശ്ശിവിളിച്ചതും ഏടത്തിയുടെ ചുണ്ടിൽ ഞാനെന്റെ രണ്ടു വിരൽ വെച്ചു.
“വെരുവാ മുത്തശ്ശി…”
ഞാൻ എട്ടത്തിയുടെ തോളിൽ കയ്യിട്ടുകൊണ്ട് ഹാളിലേക്ക് നടന്നു. മുത്തശ്ശി ഞങ്ങളെ കണ്ടതും ഒന്ന് ചിരിച്ചുകൊണ്ട് എന്നെ അടുത്തേക്ക് വിളിച്ചു.
“ഇനി രണ്ടൂസം കൂടെയല്ലേ മുത്തശ്ശിടെ പൊന്നു ഇവിടെയുള്ളു….”
“ഇതെന്തിനാ മുത്തശ്ശിയടക്കിടെ പറയുന്നേ, എപ്പോ വിളിച്ചാലും ഞാനിങ്ങോടിയെത്തില്ലെ…?!!”
മുത്തശ്ശി രാത്രീയിൽ ഉറങ്ങും മുന്നേയുള്ള ചടങ്ങാണ് ഇതും പറഞ്ഞൊരു കരച്ചിൽ! ഞാൻ മുത്തശിയുടെ കൈവിരലിൽ ഒരു മുത്തം കൊടുത്തുകൊണ്ട് ചിരിച്ചു. മുത്തശ്ശിയുടെ രാത്രി ഭക്ഷണം പതിവുപോലെ ഞാൻ തന്നെ സ്‌പൂണിൽ മുത്തശ്ശിക്ക് കോരിക്കൊടുത്തു.
ഏട്ടത്തി എന്നോട് കിടക്കും മുൻപ് മുറിയിലേക്കൊന്നു വരാൻ പറഞ്ഞപ്പോൾ മുത്തശ്ശിയ്ത് കെട്ടുകാണുമെന്നു ഞാനും ഏടത്തിയും ഒരുപോലെ ഊഹിച്ചു.
“അജൂ…”
“ഉറങ്ങിയില്ലേ മുത്തശ്ശി….”
“എന്റെ കാലം കഴിഞ്ഞാൽ എന്റെ മോൾക്ക് പിന്നെയാരാണ്…..?!”
“എന്താ മുത്തശ്ശി, ഞാനില്ലേ കൂടെ…”
“നിനക്കൊരു ജീവിതംവേണ്ടേ…”
“ഏട്ടത്തി മറ്റൊരു വിവാഹം കഴിക്കാഞ്ഞത് എന്നെ നോക്കാനും കൂടെ വേണ്ടിയല്ലെ മുത്തശ്ശി…. അപ്പൊ പിന്നെ ഏട്ടത്തിയെ തനിച്ചാക്കി എനിക്കൊരു വിവാഹമൊന്നും വേണ്ട!!”
“അജൂ…”
“മുത്തശ്ശി…. മുത്തശ്ശി സമ്മതിച്ചാൽ, ഏട്ടത്തിയെ ഞാൻ….”
മുത്തശ്ശി നിറകണ്ണുകളോടെ എന്നെ തൊഴുതു…..
“അജൂ… നീ ശെരിക്കുമാലോചിട്ടാണോ…”
“ഞാനിങ്ങോട്ടേക്ക് വരുമ്പോ ഒരു താലിയും കൊണ്ടാണ് വന്നത്, ഏട്ടത്തിക്ക് സമ്മതമാണ്, ഞങ്ങൾക്ക് മുത്തശ്ശിയുടെ അനുവാദവും അനുഗ്രഹവവും മാത്രം മതി”
മുത്തശ്ശിയെന്നെ നെറുകയിൽ മുത്തം തന്നിട്ട് പറഞ്ഞു. “ശിവൻ പോയപ്പോൾ നെഞ്ച് പൊട്ടി കരഞ്ഞവളാണ് അവൾ, ഒരു പാട് ഒരിറ്റു ചോറ് പോലും കഴിക്കാതെ കഴിഞ്ഞവൾ, അവൾ ചാവാതെ ഇരുന്നത് പോലും നിനക്ക് വേണ്ടിയാകണം.”
“എനിക്കറിയാം മുത്തശ്ശി, ഞാൻ എന്റെ പ്രാണനെ പോലെ ഏട്ടത്തിയെ നോക്കിക്കോളാം….”
മുത്തശ്ശിയുടെ അനുഗ്രഹം കിട്ടിയ മാത്രയിൽ ഞാൻ മുത്തശ്ശിക്ക് വിരിപ്പും വിരിച്ചിട്ട അവരെ കിടക്കാനായി പറഞ്ഞു. പുതപ്പും പുതപ്പിച്ചപ്പോൾ എന്നെ നോക്കി പറഞ്ഞു.
