താഴ് വാരത്തിലെ പനിനീർപൂവ് – 12

“അപ്പൊ അജിയേട്ടാ ഇനി കൊൽക്കത്തയിലേക്ക് പോവുക അല്ലെ “

കാറിൽ ഇരിക്കുമ്പോൾ കീർത്തി ചോദിച്ചു.

“ഉം, നാളെ തന്നെ പോകണം,”

ഞാൻ പറഞ്ഞു.

“ഫ്ലൈറ്റ് നു ടിക്കറ്റ്സ് അവെലബിൾ ഇല്ല . ഞാൻ ട്രെനിന്നു ബുക്ക്‌ ചെയ്യട്ടെ? “

അവൾ ചോദിച്ചു.

“നീ അപ്പോഴേക്കും അതൊക്കെ നോക്കിയോ ?”

ഞാൻ അതിശയത്തോടെ ചോദിച്ചു.

“അതൊക്കെ ഈ സെക്രട്ടറിയുടെ കടമ അല്ലെ “

,കീർത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഉം , “

“അപ്പോ ഞാൻ നാളേക്ക് രണ്ടു ടിക്കറ്റ് ബുക്ക്‌ ചെയ്യട്ടെ ?”

“ഒരെണ്ണം മതി കീർത്തി , എനിക്ക് മാത്രം , ഞാൻ മാത്രമേ പോകുന്നൊള്ളു “

ഞാൻ പറഞ്ഞു.

“അപ്പൊ അജിയേട്ടാ ഞാനോ ?,”

അവൾ ചോദിച്ചു.

“കീർത്തിയെ ഇനിയും ബുദ്ധിമുട്ടിക്കാൻ ഞാൻ ഒരുക്കം അല്ല, ഇനി ഉള്ള യാത്ര ഒറ്റക്ക് ആണ് നല്ലത് എന്നു എനിക്ക് തോന്നി “

ഞാൻ പറഞ്ഞു.

“എന്നെ ഒഴിവാക്കുക ആണല്ലേ, “

“,അല്ല , കീർത്തി,ഒരിക്കലും അല്ല, ഇനിയുള്ള യാത്ര ഒറ്റക്ക് ആകാം എന്നു കരുതി.
പിന്നെ കൊൽക്കത്തയിൽ നിന്നും എന്നു തിരിച്ചു വരും എന്നു എനിക്ക് ഉറപ്പില്ല, ഞാൻ തിരിച്ചു വരുക ആണെങ്കിൽ ലെച്ചുവിനെ കൊണ്ടേ വരൂ ഒരു പക്ഷെ അവൾ കൂടെ ഇല്ലെങ്കിൽ എന്നെ ഇനി ആരും കാത്തിരിക്കേണ്ട, “

ഞാൻ പറഞ്ഞു.

“,അപ്പൊ വീണ്ടും ഒരു ഒളിച്ചോട്ടം ആണോ അജിയേട്ടൻ ഉദ്ദേശിക്കുന്നത്, അങ്ങനെ എങ്കിൽ തീർച്ചയായും ഞാൻ കൊൽക്കത്തയിലേക്ക് അജിയേട്ടന്റെ കൂടെ വരും, ഇല്ലെങ്കിൽ എനിക്ക് ഉറപ്പ് തരണം എന്തായാലും തിരിച്ചു വരും എന്നു, എന്നാ ഞാൻ സമ്മതിക്കാം “

കീർത്തി പറഞ്ഞു.

“കീർത്തി പ്ലീസ് എതിരൊന്നും പറയരുത് , ഞാൻ തനിച്ചു പോകൊള്ളാം “

ഞാൻ പറഞ്ഞു.

“തനിച്ചു പൊക്കൊളു, പക്ഷെ എനിക്ക് വാക്ക് തന്നിട്ട് മാത്രം “

അവൾ പറഞ്ഞു.

“,ശെരി കീർത്തി ഞാൻ തിരിച്ചു വരും , പക്ഷെ എന്നാണ് വരുന്നത് എന്നു എനിക്ക് ഉറപ്പ് പറയാൻ പറ്റില്ല, “

ഞാൻ അവളോട്‌ പറഞ്ഞു.

“ഓഹ്,, എനിക്ക് ഇത് മതി. അജിയേട്ടൻ ലെച്ചുചേച്ചിയും ആയി തിരിച്ചു വരുന്നത് കാണാൻ ആയി ഞാൻ കാത്തിരിക്കും “

കീർത്തി പറഞ്ഞു.

ഞാൻ അതിനു മറുപടി എന്നോണം ഒന്നു പുഞ്ചിരിച്ചു.

“അതെ അജിയേട്ടാ വല്ല ഹോട്ടലും കാണുക ആണെങ്കിൽ ഒന്നു വണ്ടി നിർത്തു എനിക്ക് വിശക്കുന്നുണ്ട് “

അവൾ പറഞ്ഞു.

“ഉം , ശരി “

അങ്ങനെ ഞങ്ങൾ അടുത്ത് കണ്ട കടയിൽ വണ്ടിനിർത്തി. അവിടെനിന്നും ഭക്ഷണം കഴിച്ചിട്ടു വീണ്ടും ഞങ്ങൾ യാത്ര തുടങ്ങി,അങ്ങനെ കുറച്ചു മണിക്കൂർ യാത്ര കൊണ്ട് ഞങ്ങളുടെ കാർ വീട്ടിൽ തിരിച്ചു എത്തി കീർത്തിയെ അമലിന്റെ അവിടെ ആക്കിയിട്ടു ഞാൻ എന്റെ വീട്ടിലേക്ക് ചെന്നു. ഞാൻ പോയ കാര്യം എന്തായി എന്നറിയാൻ അമ്മയും അച്ഛനും കാത്തിരിക്കുന്നുണ്ടായിരുന്നു. ഞാൻ എല്ലാം അവരോടു തുറന്നു പറഞ്ഞു.

അങ്ങനെ പിറ്റേന്നു വൈകിട്ടു ആണ് എനിക്ക് പോകേണ്ട ട്രെയിൻ, എന്റെ കൂടെ റെയിൽവേ സ്റ്റേഷനിലേക്ക് അച്ഛനും അമ്മയും കീർത്തിയും വന്നു , കീർത്തി ആയിരുന്നു കാർ ഡ്രൈവ് ചെയ്തത്.

സ്റ്റേഷനിൽ കാർ പാർക്ക് ചെയ്തു ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി . അച്ഛനും അമ്മയും സ്റ്റേഷന്റെ ഉള്ളിലേക്ക് നടന്നു.

“അജിയേട്ടാ ഞാൻ പറഞ്ഞതു ഓർമയുണ്ടല്ലോ “

ഞാൻ ബാഗ് എടുത്തു നടക്കാൻ തുടങ്ങവേ കീർത്തി കാറിന്റെ അടുത്ത് നിന്നും എന്റെ അടുത്തേക്ക് വന്നിട്ട് എന്നോട് പറഞ്ഞു,

“ഉം “

“,അപ്പൊ ലെച്ചു ചേച്ചിയേം കൊണ്ട് നല്ല കുട്ടിയായി തിരിച്ചു വാ, ഞാൻ ഉണ്ടാകും ഷാർജയിൽ, അജിയേട്ടന്റെ വരവും കാത്തു “

അവൾ പറഞ്ഞു.

“ഞാൻ വരും കീർത്തി. നിന്റെ പാർത്ഥന എന്റെ കൂടെ ഉണ്ടാലോ അതു മതി “

ഞാൻ അവളോട്‌ പറഞ്ഞു.

“ഈ അനിയത്തി കുട്ടിയുടെ പാർത്ഥന എന്നും എന്റെ ഏട്ടന്റെ കൂടെ ഉണ്ടാകും എന്റെ ഏട്ടൻ ധൈര്യം ആയി പോയിട്ടു വാ “

അവൾ അതു പറഞ്ഞതിനോടൊപ്പം. എന്റെ കവിളിൽ അവളുടെ ഒരു സ്നേഹചുംബനവും നൽകി , അതിൽ ഒരു അനിയത്തിയുടെ സ്നേഹസ്പര്ശനം ഉണ്ടായിരുന്നു,

“അപ്പൊ എന്റെ അജി കുട്ടൻ പൊക്കൊളു ട്രെയിൻ മിസ്സ്‌ ആക്കേണ്ട “

അവൾ അതും പറഞ്ഞു തിരിഞ്ഞു കാറിന്റെ അടുത്തേക്ക് നടന്നു.

“അവളോട്‌ സ്റ്റേഷന്റെ ഉള്ളിലേക്ക് വരുന്നില്ലേ എന്നു ചോദിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല, കാരണം അവൾ എന്നെ സന്തോഷത്തോടെ യാത്ര അയക്കുമ്പോഴും അവളുടെ മനസ്സ് നീറുക ആണെന്ന് എനിക്ക് അറിയാം ആയിരുന്നു. ആ കണ്ണുകളിൽ ഞാൻ അതു കണ്ടു ഇഷ്ടപെട്ട പുരുഷനെ വിട്ടുകളയുമ്പോൾ ഉള്ള വേദന അവളുടെ കണ്ണുകളിൽ കാണാം ആയിരുന്നു. എന്റെ യും ലെച്ചുവിന്റെയും സ്നേഹത്തിനു മുൻപിൽ അവൾ സ്വയമേ അവളുടെ ആഗ്രഹങ്ങൾ മനസ്സിൽ കുഴിച്ചു മൂടി,.”

ഞാൻ തിരിഞ്ഞു സ്റ്റേഷനിലേക്ക് നടന്നു.
നടക്കുന്നതിനിടയിൽ ഞാൻ ഒരു തവണ തിരിഞ്ഞു കാറിന്റെ അടുത്തേക്ക് നോക്കി.

കാറിന്റെ സ്റ്റീയറിങ്ങിൽ തലവെച്ചു കിടന്നു ,
പറയാതെ പോയ ഒരു നൊമ്പരത്തിന്റെ കനലുകൾ കണ്ണീർ എന്ന പ്രതിഭാസത്തിലൂടെ അണക്കാൻ ശ്രമിക്കുന്ന കീർത്തിയെ ആണ്.

എനിക്ക് അറിയാം അവൾ എത്രത്തോളം എന്നെ സ്നേഹിക്കുന്നുണ്ടെന്നു, പക്ഷെ അതിനേക്കാൾ എത്രയോ മടങ്‌ എന്നെ എന്റെ ലെച്ചു സ്നേഹിക്കുന്നു, അവൾ എനിക്ക് വേണ്ടി പൊഴിച്ച മിഴിനീർതുളികളുടെ ഒരു അംശം പോലും വരില്ല ഇത്. അതുകൊണ്ട് കീർത്തിയുടെ കണ്ണീർ ഞാൻ കാണാത്തതായി നടിച്ചു..

ഞാൻ സ്റ്റേഷനിലേക്ക് നടന്നു കയറി മനസ്സിൽ ഒരായിരം നൊമ്പരങ്ങളോടെ…..

————————————

“സാർ, സ്റ്റേഷൻ എത്തി ഇറങ്ങുന്നില്ലേ “

ചെറുമയക്കത്തിൽ ഇരുന്ന ഞാൻ ആ ശബ്ദം കേട്ട് കണ്ണ് തുറന്നു.

ഒരുപാട് ഓർമകളെ പുറകിൽ ആക്കി കൊണ്ട് ട്രെയിൻ കൊൽക്കത്ത നഗരത്തിലെ പ്രമുഖ സ്റ്റേഷനിൽ എത്തി.

കണ്ണ് തുറന്ന ഞാൻ കാണുന്നത് തൊട്ടടുത്ത സീറ്റിൽ ഇരുന്നവർ ഇറങ്ങാനായി ബാഗ് ഒക്കെ എടുക്കുന്ന തിരക്കിൽ ആണ്. ഇന്നലെ പരിചയ പെട്ട ഒരു മലയാളി സുഹൃത്ത് ആണ് എന്നെ ഉറക്കത്തിൽ നിന്നും വിളിച്ചത്.

ഞാൻ അയാളുടെ മുഖത്തു നോക്കി ഒരു പുഞ്ചരി സമ്മാനിച്ചു.

ട്രെയിൻ ഒരു മൂളലോടെ നിന്നു.

എല്ലാവരും തിരക്ക് പിടിച്ചു ഇറങ്ങാൻ ശ്രമിക്കുന്നു. ഞാൻ പതിയെ എന്റെ ബാഗും എടുത്തു പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി.
കുറച്ചു നടത്തിനൊടുവിൽ ഞാൻ സ്റ്റേഷന്റെ പുറത്തു എത്തി അവിടെ റോഡ് സൈഡിൽ അടുത്ത് കണ്ട ലോഡ്ജിൽ മുറി എടുത്തു . ഫ്രഷ് ആയതിനു ശേഷം ഞാൻ ജോർജ് അപ്പച്ചന്റെ പഴയ അഡ്രസ് ആ ലോഡ്ജ് നടത്തിപ്പുകാരന്റെ അടുത്ത് കാണിച്ചു കൊടുത്തു.
അയാൾ പറഞ്ഞതിൻ പ്രകാരം ഈ ടൗണിൽ നിന്നും 30 കിലോമീറ്റർ അകലെ ഉള്ള ടൗണിൽ ആണ് ഈ അഡ്ഡ്രസിൽ കാണുന്ന സ്ഥലം എന്നു.

ഞാൻ അവിടത്തെ റൂം വേകെറ്റ് ചെയ്തു ആ ലോഡ്ജ്കാരൻ ഏർപ്പാട് ആക്കി തന്ന ടാക്സി യിൽ ആ ടൗണിലേക്ക് യാത്ര തിരിച്ചു.

അങ്ങനെ ട്രാഫിക്കും മറ്റും ഒക്കെ കഴിഞ്ഞു ഒന്നര മണിക്കൂറിനുള്ളിൽ ആ സ്ഥലത്തു എത്തിപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *