താഴ് വാരത്തിലെ പനിനീർപൂവ് – 12

എന്നെ ഒരു വലിയ ബിൽഡിംഗിനു മുൻപിൽ ഇറക്കി വിട്ടിട്ടു ആ ടാക്സി കാർ പതിയെ എന്നിൽ നിന്നും അകന്നു പോയി.

ഞാൻ അവിടെ ഉള്ള ഒന്ന് രണ്ടു പേരോട് ഈ അഡ്രസ് കാണിച്ചു കൊടുത്തു. പക്ഷെ ഒരു കാര്യവും ഉണ്ടായില്ല. അവസാനം ഒരാളിൽ അ നിന്നുംആ താമസസ്ഥലത്തേ കുറിച്ച് മനസിലാക്കാൻ കഴിഞ്ഞു,

അങ്ങനെ അയാൾ പറഞ്ഞു തന്ന അടയാളങ്ങൾ വെച്ചു ഞാൻ ആ ബിൽഡിംഗിന്റെ മൂന്നാമത്തെ നിലയിൽ ഉള്ള ഒരു മുറിയുടെ മുൻപിൽ എത്തിപെട്ടു.

അവിടെ ഉള്ള കോളിങ് ബെല്ലിൽ എന്റെ വിരൽ അമർന്നു.

കുറച്ചു സമയത്തിന് ഒടുവിൽ എന്റെ മുന്നിൽ ആ രണ്ടു പാളി വാതിലുകൾ മലർക്കെ തുറന്നു.

ഒരു ബംഗാളി ലുക്ക്‌ ഉള്ള ഒരു ചേച്ചി ആണ് വാതിൽ തുറന്നത്.
ഞാൻ ആ ചേച്ചിയോട് വന്ന കാര്യം പറഞ്ഞു.
അവർക്ക് ജോർജ് അപ്പച്ചനെ കുറിച്ച് അറിയില്ല എന്നും അവർ അവിടെ താമസിക്കാൻ വന്നിട്ട് രണ്ടു മാസം ആയിട്ടൊള്ളു എന്നും പറഞ്ഞു.

കൂടുതൽ എന്തെങ്കിലും ചോദിക്കുംനത്തിനു മുൻപേ. അവർ വാതിൽ അടച്ചു .

ഞാൻ പിന്നെയും അവിടെ കുറെ അലഞ്ഞു നടന്നു . അവസാനം രാത്രി ആയപ്പോൾ ഒരു ലോഡ്ജിൽ മുറി എടുത്തു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു ഞാൻ അവിടെ എത്തിയിട്ട് മൂന്ന് ആഴ്ച ആയി. എല്ലാദിവസവും അവരുടെ വീട് അനേഷിച്ചു ഇറങ്ങിയിട്ടും എവിടെയും എത്തിയില്ല, ഞാൻ കയറി ഇറങ്ങാത്ത ബിൽഡിങ്ങുകൾ ആ ടൗണിൽ വളരെ കുറവായി,ഒട്ടുമിക്ക റൂമിലും ഞാൻ അവരെ തേടി ചെന്നു പക്ഷെ ഒരു പുരോഗതിയും ഉണ്ടായില്ല.

അങ്ങനെ ഇരിക്കെ ആണ് ഞാൻ താമസിക്കുന്ന ലോഡ്ജിന്റെ അടുത്തുള്ള ഹോട്ടലിൽ പച്ചക്കറി കയറ്റി വന്ന വാനിന്റെ ഡ്രൈവറെ ഞാൻ കാണുന്നത് അയാൾ ഒരു മലയാളി ആയിരുന്നു. അയാളും ആയി ഞാൻ പരിചയത്തിൽ ആയി. അയാൾക് അവിടെ ഒക്കെ നല്ല പരിചയം ആയിരുന്നു. അയാൾ പറഞ്ഞതിൽ പ്രകാരം ഞാൻ അവിടെ ഉള്ള മലയാളം സമാജം പ്രവർത്തകരും ആയി ബന്ധപ്പെട്ടു, അവർ അനേഷിച്ചിട്ടു വിളിക്കാം എന്ന് എനിക്ക് ഉറപ്പു തന്നു. അങ്ങനെ വീണ്ടും രണ്ടു ദിവസം കൂടി പോയി കിട്ടി.

“ഇനി എനിക്ക് അവരെ കണ്ടെത്താൻ കഴിയില്ലേ “

അങ്ങനെ ഞാൻ വിഷമിച്ചു ഇരിക്കുമ്പോൾ ആണ് മലയാളസമാജത്തിലെ സെക്രട്ടറിയുടെ കോൾ വരുന്നത്.
ഒന്ന് അവരുടെ ഓഫീസ് വരെ ചെല്ലാൻ പറഞ്ഞു കൊണ്ട്.

ഞാൻ വേഗം തന്നെ റെഡി ആയി ഇറങ്ങി. ഒരു ടാക്സി പിടിച്ചു നേരെ സമാജത്തിന്റെ ഓഫീസിലേക്ക് വിട്ടു.

അവിടെ ചെന്ന എനിക്ക് ഒരു നല്ല വാർത്ത ആണ് ലഭിച്ചത്. ജോർജ് അപ്പച്ചന്റെ പുതിയ അഡ്രസ്സ്.

ആ സ്ഥലം ഇവിടെ നിന്നും കുറച്ചു അധികം ദൂരെ ആയിരുന്നു.

ഞാൻ അവർക്ക് കുറച്ചു ക്യാഷ് സംഭാവന ആയി കൊടുത്തു ഒരായിരം നന്ദിയും പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി.
എന്റെ ലെച്ചുവിന്റെ അടുത്തേക്ക്.

പോകുന്ന വഴിയിൽ ഞാൻ കീർത്തിക്ക് ഈ കാര്യം വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ടു. വീട്ടിലേക്ക് അവിടെ ചെന്നതിനു ശേഷം വിളിക്കാം എന്നു കരുതി. ഇനി അവർ അവിടെ ഇല്ലെങ്കിൽ വെറുതെ എന്തിനാ അവർക്കു ആശ കൊടുക്കുന്നത് എന്നു കരുതി. പിന്നെ കീർത്തിയോട് പറയാതിരിക്കാൻ കഴിഞ്ഞില്ല അവൾ എപ്പോഴും എന്നെ വിളിച്ചു അനേഷിക്കുകയും വാട്സാപ്പിൽ കോൺടാക്ട് ചെയുകയും ചെയ്യും ആയിരുന്നു.
കീർത്തി ഇപ്പോൾ ഷാർജയിൽ ആണ് ഉള്ളത്.

“ഓൾ ദി ബെസ്റ്റ് “

കുറച്ചു കഴിഞ്ഞപ്പോൾ കീർത്തിയുടെ റിപ്ലൈ വന്നു. പിന്നെ കുറച്ചു സന്തോഷത്തിന്റെ സ്മൈലിയും

അങ്ങനെ ടാക്സി ആ സ്ഥലത്തു എത്തി ചേർന്നു . അതൊരു പേരുകേട്ട ഒരു കമ്പനിയുടെ സ്റ്റാഫ്‌ കോർട്ടെർസ് ആയിരുന്നു.

എന്നെ അവിടെ ഇറക്കിയിട്ട് ടാക്സി ഒരു തണലത്തേക്ക് ഒതുക്കി ഇട്ടു ആ ഡ്രൈവർ. അയാൾ അവിടെ കാത്ത് നിൽകാം എന്നു പറഞ്ഞു .

ഞാൻ ആ കോർട്ടെർസിന്റെ ഉള്ളിലേക്ക് കടന്ന് ചെന്നു. അധികം ആളുകളെ ഒന്നും അവിടെ കണ്ടില്ല ഉച്ച നേരം ആയതിനാൽ എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിൽ ആയിരിക്കും എന്നു തോന്നുന്നു ,
ഓരോ ചെറിയ ചെറിയ വീടുകൾ ആയിരുന്നു അവിടെ, ഓരോ വീടിനും ഓരോരോ നമ്പറുകൾ. എന്റെ കൈയിൽ ഉള്ള കടലാസ്സിലേ നമ്പർ അവിടെ എവിടെ എങ്കിലും കാണുന്നുണ്ടോ എന്ന് ഞാൻ വിഷിച്ചു കൊണ്ട് മുൻപോട്ടു നടന്നു അവസാനം എന്റെ കൈയിലെ അഡ്ഡ്രസും ഒരു വീടിന്റെ അഡ്ഡ്രസും തമ്മിൽ നല്ല പൊരുത്തം തോന്നി. ഞാൻ ആ വീടിന്റെ മുൻപിലേക്ക് നടന്നു അടുത്തു. അവിടെ പുറത്ത് ആരെയും കാണാൻ സാധിച്ചില്ല.

ഞാൻ അവിടെ കണ്ട ബെൽസ്വിച്ചിൽ പതിയെ കൈകൊണ്ടു അമർത്തിയിട്ട് ഞാൻ ആ വാതിലിനു മുൻപിൽ കാത്ത് നിന്നു.

കുറച്ചു നേരം ആയിട്ടും വാതിൽ തുറക്കാതെ ആയപ്പോൾ ഞാൻ ഒന്നുകൂടി ആ ബെല്ലിൽ അമർത്തി ഞെക്കി അപ്പോഴാണ് അകത്തു നിന്നും ബെല്ലിന്റെ സൗണ്ട് കേൾക്കുന്നത്,

“അപ്പൊ ഞാൻ നേരത്തെ അമർത്തിയപ്പോ ബെൽ വർക്ക്‌ ചെയ്തില്ലായിരുന്നോ “

ഞാൻ അങ്ങനെ ആലോചിച്ചു കൊണ്ട് അവിടെ ഉള്ള ചെടിച്ചട്ടികളിൽ കണ്ണ് പായിച്ചു, പലനിരത്തിൽ ഉള്ള പൂവുകൾ, നല്ല ഭംഗിയിൽ നിൽക്കുന്നു.
ഞാൻ അതു നോക്കി നിൽകുമ്പോൾ ആണ് വാതിൽ തുറക്കുന്ന ചെറിയ സൗണ്ട് കേൾക്കുന്നത്. ഞാൻ വാതിലിന്റെ നേരെ നോക്കി.

വാതിൽ തുറന്നു പിടിച്ച ആളെ കണ്ടു ഞാൻ ആദ്യം ഒന്ന് പകച്ചു.

“ലെച്ചു… “

എന്റെ വായിൽ നിന്നും അവളുടെ പേര് പുറത്തു വന്നു.

എന്റെ ലെച്ചു എന്റെ മുൻപിൽ എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല , ഞാൻ അവളെ തന്നെ നോക്കി നിന്നു പോയി, അവളുടെ അവസ്ഥയും അതു തന്നെ.

ആകെ ഒരു ഷീണിച്ച അവസ്ഥ ആയിരുന്നു അവളുടേത്‌ ഒരു പഴയ ചുരിദാർ ആണ് വേഷം, മുഖത്തു ആ പഴയ ഉണർവ് കാണാനില്ല , പക്ഷേ ആ കണ്ണുകൾക്ക് ആ പഴയ തിളക്കം ഞാൻ കണ്ടു, എന്നെ കണ്ടുകൊണ്ട് പകച്ചു നിൽക്കുന്ന അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

“ലെച്ചു,..”

ഞാൻ അവളെ വിളിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു.

“എന്താ ഇങ്ങനെ നോക്കുന്നെ, നിന്റെ അജിയേട്ടൻ തന്നെ ആണ്, “

എന്നെ കണ്ടിട്ട് എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്ന അവളുടെ രണ്ടു കൈകളിലും പിടിച്ചു കൊണ്ട് പറഞ്ഞു.

പെട്ടന്ന് ഒരു പൊട്ടി കരച്ചിൽ ആയിരുന്നു അവളുടെ ഭാഗത്തു നിന്നും ഉണ്ടായതു എന്റെ കൈ രണ്ടും തട്ടി മാറ്റി അവൾ അകത്തേക്ക് തിരിഞ്ഞു ഓടി.

“ലെച്ചു,,, “

ഞാൻ അവളെ വിളിച്ചു. അവൾ നിന്നില്ല.

“എന്താ മോളെ “
ഞാൻ അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ അകത്തു നിന്നും അങ്ങനെ ചോദിച്ചു കൊണ്ട് ഒരാൾ എന്റെ നേരെ വന്നു.

“ജോർജ് അപ്പച്ചൻ “

ആളെ കണ്ടപ്പോൾ എന്റെ നാവു ഉരുവിട്ടു. പണ്ട് ഫോട്ടോയിൽ കണ്ട ആൾ തന്നെ.

“ആരാ ?”

അപ്പച്ചൻ വന്ന പാടെ ചോദിച്ചു.
എനിക്ക് ഒരു മലയാളി ലുക്ക്‌ കണ്ടതോണ്ട് ആയിരിക്കണം അപ്പച്ചൻ മലയാളത്തിൽ ആണ് ചോദിച്ചത്.

“ഞാൻ ആരാണെന്നു പറഞ്ഞാൽ അപ്പച്ചനു മനസ്സിലാകുമോ എന്നു അറിയില്ല, ഞാൻ ലക്ഷ്മി യെ അനേഷിച്ചു വന്നതാ എന്റെ പേര് അജിത് “

Leave a Reply

Your email address will not be published. Required fields are marked *