തൃഷ്‌ണ 1അടിപൊളി  

സെലീനാമ്മയുടെ വാക്കുകൾക്ക് മഹി വെറുതെ ചിരിച്ചതേയുള്ളൂ .

” നീ ചിരിക്കണ്ട … ഞാനും ഇച്ചേയിയും മാത്രമാ ഈ ലോകത്ത് . ഒന്ന് മിണ്ടാനോ പറയാനോ വേറെയാരുമില്ല . പാവം ഇച്ചേയീ… നീ കാവേരിമോളെ സ്നേഹിക്കുന്ന പോലെ ഇച്ചേയീനെ സ്നേഹിക്കുന്നില്ല ”’

”ശ്ശെ …മിണ്ടാതടി ”

ചൂലും കൊട്ടയുമെടുത്തു തിരിഞ്ഞ സാവിത്രി ചൂല് സെലീനാമ്മയുടെ നേരെ ഓങ്ങി കണ്ണുരുട്ടി .

മഹിയൊന്ന് സ്‌തബ്ധനായി .

അവരെന്ത് അർത്ഥത്തിലാണ് പറഞ്ഞത് ? !!

” എനിക്കെന്റെ എല്ലാം എന്റെയമ്മയും ചേച്ചിയുമാ ” മഹി അല്പം കടുപ്പിച്ചാണ് പറഞ്ഞത്

”എന്നിട്ടാണോ ചേച്ചിയെ പുറത്തൊക്കെ കൊണ്ടുപോയപോലെ ഇച്ചെയിയെ കൊണ്ടുപോകാത്തെ ? അതോ ഇച്ചേയിക്ക് ഭാരം കൂടുതലായത് കൊണ്ടാണോ പുറത്ത് …”

”എടി മിണ്ടാതിരിക്കടി ശവമേ ” സാവിത്രി ചൂലുകൊണ്ട് സെലീനാമ്മയെ ചെറുതായി തല്ലി

പതുക്കെയാണ് അമ്മ പറഞ്ഞതെങ്കിലും മഹീയത് വ്യക്തമായി കേട്ടിരുന്നു .

”നീ വാടാ ..അപ്പമുണ്ടാക്കി തരാം ചൂടോടെ ”’

സാവിത്രി പറഞ്ഞുകൊണ്ട് പടിക്കെട്ടോടി കയറിവന്നു

”അതെ … പോയി അപ്പം കഴിക്ക് ..ചൂടോടെ കഴിച്ചാലേ ടേസ്റ്റ് ഉണ്ടാകൂ ”

സെലീനാമ്മ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോൾ അമ്മ തിരിഞ്ഞു നോക്കാതെ തന്നെ അവരെ ചൂല് പൊക്കിക്കാണിക്കുന്നതും മഹി കണ്ടു .

” ഞാനൊന്ന് കയ്യും കാലും കഴുകിയേച്ചും വരാടാ …. നീ പല്ലൊക്കെ തേച്ചതാണോ ?” സാവിത്രി വീടിന്റെ സൈഡിലൂടെ പുറകിലേക്ക് നടക്കുന്നതിനിടെ പറഞ്ഞു .

മഹി അകത്തേക്ക് കയറി .

” അമ്മെ അവള് എവിടെ ?”

മഹി പല്ല് തേച്ചിട്ട് വന്നപ്പോൾ സാവിത്രി അടുക്കളയിൽ അപ്പം ചുടുന്നുണ്ടായിരുന്നു

” അവള് ക്‌ളാസിൽ പോയി മോനെ … ക്‌ളാസ് കഴിഞ്ഞതുവഴി മാധവിയമ്മേടെ വീട്ടിലേക്ക് പോകുന്നാ പറഞ്ഞെ …” സാവിത്രി അവനെ നോക്കാതെ പറഞ്ഞു

”അതെന്നാ പരിപാടിയാ .. ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ ..അതെങ്ങനാ ശെരിയാവുന്നെ ? നമ്മള് കൊണ്ടുപോയി വിടേണ്ടതല്ലേ … എല്ലാം ഒന്ന് സംസാരിച്ച് …”’

” നിന്നെ വിളിക്കണ്ടന്നവള് തന്നെയാ പറഞ്ഞെ … നീയെണീറ്റാൽ പിന്നെ ഒന്നും രണ്ടും പറഞ്ഞു കരച്ചിൽ ആകുന്നോർത്താരിക്കും .. രജീഷും അവളും സംസാരിച്ചെന്നല്ലേ പറഞ്ഞെ … അവരെന്തേലും ധാരണയിലെത്തിക്കാണും ””

”എന്നാലും … ”’ മഹിക്ക് അതൊരു സുഖമായി തോന്നിയില്ല .

”സാരമില്ല ..നീയതൊന്നും ഓർക്കണ്ട . ഒരു താക്കോൽ ഞാൻ കൊടുത്തുവിട്ടിട്ടുണ്ട് .ഏത് പാതിരാത്രിക്കു വേണേലും ഇങ്ങോട്ട് പോന്നോളാൻ പറഞ്ഞു അവിടെ ഇഷ്ടമില്ലേൽ ”

” ഹ്മ്മ്മ് ” മഹി ഒഴുക്കൻ മട്ടിൽ മൂളിയതേയുള്ളൂ .

” നീ കഴിക്ക് … ” സാവിത്രി അപ്പം പ്ളേറ്റിലിട്ടു

” ഇനിയതൊന്നും ഓര്‍ത്തു വിഷമിക്കണ്ട ” സാവിത്രി അവന്റെ കവിളില്‍ തലോടി .

മഹി അമ്മയെ നോക്കി .

അമ്മക്കിതെങ്ങനെ ലാഖവത്തോടെ കാണാൻ കഴിയുന്നു ? കാലങ്ങളൊന്നുമായില്ല അയാൾ ഇവിടെ വന്നു ബഹളം വെച്ചിട്ട് . അയാൾക്ക് വീണ്ടുവിചാരം വരാൻ മാത്രം ഒന്നും നടന്നിട്ടില്ല . നടന്നത് മാധവിയും താനും തമ്മിലാണ് . അതുകൊണ്ടയാളുടെ സംശയരോഗവും ചീത്തവിളിയും ദേഷ്യവുമൊന്നും കുറയാൻ പോകുന്നില്ല … മാധവിയും താനും തമ്മിൽ നടന്നതൊന്നും അയാൾ അറിയാനിടയില്ല .. അറിഞ്ഞാൽ അയാളുടെ മർദ്ദനവും മറ്റും കൂടാനേ ഇടയുള്ളൂ , ഒരു പക്ഷെ അയാൾ സ്നേഹം നടിച്ചവളെ ഇല്ലാതാക്കാനും .. !

ദൈവമേ …

മഹി പ്ളേറ്റ് സ്ലാബിൽ വെച്ച് ചാടിയിറങ്ങി

”നീയിതെവിടെ പോകുവാ .. കഴിക്കടാ ”’

സാവിത്രിയമ്മ മഹി പ്ളേറ്റ് വെച്ചെണീറ്റതും വിഷമത്തോടെ അവനെ നോക്കി

” വിശക്കുന്നില്ലമ്മേ … ”

”നീയിന്നലേം ഒന്നും കഴിച്ചില്ലല്ലോ ” സാവിത്രിയമ്മ ചട്ടുകത്തിലിരുന്ന അപ്പം കിച്ചൻ സ്ലാബിലേക്ക് വലിച്ചെറിഞ്ഞു .

മഹിയത് കണ്ടെങ്കിലും പുറത്തേക്കിറങ്ങി .

” നീ ഉച്ചക്ക് വരുമോ മോനേ ?”

പെട്ടന്ന് തന്നെ ഡ്രെസ്സും മാറി മഹി ഹാളിലെത്തിയപ്പോൾ സാവിത്രി അവന്റെ പുറകെയെത്തി .

‘ ഇല്ല …അമ്മ കഴിച്ചോ ?” മഹി പടിക്കെട്ടുകൾ ഇറങ്ങി നടന്നകലുമ്പോൾ സാവിത്രി ഉമ്മറത്ത് തന്നെ നിൽക്കുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *