കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് മാധവി വാതിൽ തുറന്നത് .
പുറത്തു മഹിയെ കണ്ടതും അവളുടെ മുഖം താമര പോലെ വിടർന്നു .
” ചേച്ചിയിങ്ങോട്ട് വന്നോ ?”
”ഇല്ല … വൈകുന്നേരമല്ലേ വരൂ … മഹി കയറിയിരിക്ക് ”
ഒന്നു ചിരിക്കുക പോലും ചെയ്യാതെ മഹി അകത്തേക്ക് കണ്ണോടിച്ചു കൊണ്ട് ചോദിച്ചപ്പോൾ മാധവിയുടെ മുഖത്തെ പ്രസാദം മാഞ്ഞു .
” ഇല്ല ..ഞാൻ പിന്നെ വരാം ”
മഹി അകത്തേക്ക് കയറാതെ തിരിഞ്ഞു നടന്നപ്പോൾ മാധവി അവനൊപ്പം ഓടിയെത്തി .
” കയറി വാ മഹീ .. കാവേരിമോള് വന്നിട്ട് പോകാം .. വാ .. ഞാൻ കുടിക്കാനെടുക്കാം .. കാപ്പി . കാപ്പി വല്ലതും കഴിച്ചാരുന്നോ ? കപ്പയും ബീഫുമുണ്ട് …വാ ”
മാധവി അവന്റെ കയ്യിൽ പിടിച്ചു പറഞ്ഞപ്പോൾ മഹി അവളുടെ കയ്യിലേക്കും മുഖത്തേക്കും നോക്കി . പെട്ടന്ന് മാധവി അവന്റെ കയ്യിലെ പിടുത്തം വിട്ടു
കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ മാധവി അവനരികിലേക്ക് വന്നു .
” രജീഷ് എങ്ങനെയാണ് പെരുമാറുന്നതെന്ന് എനിക്കറിയില്ല . പക്ഷെ എനിക്ക് അവൾ മരുമോൾ അല്ല .. മകൾ തന്നെ ആയിരിക്കും . അത് ഞാൻ വാക്കുതരുന്നു . മഹി പേടിക്കണ്ട ”
പറയുമ്പോൾ മാധവിയുടെ കണ്ണ് നിറഞ്ഞിരുന്നു .
”ഇങ്ങുവാ ..” മഹിയവളെ കൈകാണിച്ചു വിളിച്ചു .
” ഹമ് ” മാധവി മൂളിക്കൊണ്ടവന്റെയടുത്തേക്ക് വന്നു
” ഒരുമ്മ താ ..”’ അതുകേട്ടതും മാധവിയുടെ കണ്ണുകൾ തിളങ്ങി . ഇറ്റുവീണ കണ്ണുനീർ തുള്ളി പുറംകൈ കൊണ്ട് തുടച്ചിട്ട് ചുറ്റുപാടും പെട്ടന്നൊന്ന് കണ്ണോടിച്ചിട്ടവൾ അവന്റെ അടുത്തേക്ക് കുനിഞ്ഞു ചുണ്ടിൽ അമർത്തി ചുംബിച്ചു
” കയറി വാ … ഞാൻ കഴിക്കാൻ എന്തേലും എടുക്കാം ” മാധവി ഡോറിലിരിക്കുന്ന അവന്റെ കയ്യിൽ മടിച്ചുമടിച്ചു കൈത്തലം അമർത്തിക്കൊണ്ട് പറഞ്ഞു .
” ഇനിയൊരിക്കലാവട്ടെ .. ”
മഹിയും മാധവിയുടെ കയ്യിലൊന്നമർത്തിയിട്ട് പറഞ്ഞു .
കാർ ഗേറ്റ് കടക്കുവോളം മാധവി അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു .
അവളെ വിഷമിപ്പിച്ചിട്ടാണോ താൻ പോന്നതെന്ന് അല്പം കഴിഞ്ഞപ്പോൾ മഹിക്ക് തോന്നി .
കാവേരിയെ കാണുവാൻ അവന് തോന്നിയില്ല .
ഒന്നും പറയാതെ പോന്നതിലല്ല , രജീഷിനോടൊപ്പമുള്ള ജീവിതം എങ്ങനെയാകുമെന്നുള്ള ഉത്കണ്ഠയായിരുന്നു അവനെ മഥിച്ചിരുന്നത് . അവൾക്കിഷ്ടമാണെങ്കിൽ പോകട്ടെ , പക്ഷെ താനും അമ്മയും കൂടി അവരുടെ വീട്ടിൽ കൊണ്ടാക്കി സംസാരിച്ചു ഇനിയും പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പ് മേടിക്കണമായിരുന്നു . ഇനിയങ്ങോട്ടില്ലന്ന് അവൾ തന്നെയാണ് തീരുമാനമെടുത്തത് . പിന്നെന്താണ് പെട്ടെന്നിങ്ങനെയൊരു തീരുമാനം . അവൾ ബാധ്യതയാകുമെന്ന് താനോ അമ്മയോ കരുതുമെന്നോർത്താണോ ? അങ്ങനെയാണോ തങ്ങൾ അവളോട് പെരുമാറിയത് .
മഹിക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി .
ആറുമണി കഴിഞ്ഞപ്പോഴാണ് അവൻ വീട്ടിൽ മടങ്ങിയെത്തിയത് .
അടുക്കളയിൽ തട്ടലും മുട്ടലും കേൾക്കുന്നുണ്ടായിരുന്നു അവൻ ഹാളിലേക്ക് കയറുമ്പോൾ .
”ചായ വേണോടാ ?”’ സാവിത്രിയമ്മയുടെ തല അടുക്കളവാതിൽക്കൽ പ്രത്യക്ഷപ്പെട്ടു .
”വേണ്ടമ്മേ … ”’
പറഞ്ഞിട്ടവൻ അകത്തേക്ക് കയറി കൈലി മുണ്ട് ഉടുത്ത് തോർത്തുമെടുത്തു കുളിക്കാനായി കാവേരിയുടെ മുറിയിലേക്ക് കയറി .
കുളിച്ചിറങ്ങി വരാന്തയുടെ അങ്ങേ അറ്റത്തെ കസേരയിൽ ചെന്നിരുന്ന് അകലെ മലമുകളിൽ അസ്തമിക്കുന്ന സൂര്യന്റെ മനോഹാരിതയും കണ്ടെന്തോ ചിന്തയിൽ ഇരിക്കുമ്പോഴാണ് ടീപ്പോയിയിൽ കുപ്പിയും ഗ്ലാസും അമ്മ കൊണ്ടുവെക്കുന്നത് കണ്ടത് .
” നീയെന്നാടാ ചിന്തിച്ചിരിക്കുന്നെ ? നീ വിഷമിക്കണ്ട .എല്ലാം നല്ലതിനാകും ” സാവിത്രി അവന്റെ മൂർദ്ധാവിൽ ഒരുമ്മ കൊടുത്തു തിരിഞ്ഞപ്പോൾ മഹി അവളുടെ കയ്യിൽ പിടിച്ചു
” അമ്മ ഇരിക്കുന്നില്ലേ ?”
” പുഴമീൻ കിട്ടീട്ടുണ്ട് . അത് വറചട്ടിയിൽ കിടക്കുവാ . അതും റെഡിയാക്കി അമ്മ ഒന്ന് കുളിച്ചേച്ചും വരാം . നല്ല പണിയായിരുന്നു . വല്ലാത്ത അസ്വസ്ഥത . ” സാവിത്രി അവന്റെ മുടിയിൽ തഴുകി .
”അമ്മയെന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നെ ? ഇനിയാർക്ക് വേണ്ടിയാ …ആരുമൊന്നും പറഞ്ഞില്ലെങ്കിലും അവളുമിറങ്ങിപ്പോയി , നമ്മക്ക് ബുദ്ധിമുട്ടാകുന്നോർത്താരിക്കും ”
